Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസ്
Saturday, March 6, 2021 11:57 PM IST
വിദ്യാഭ്യാസ സാക്ഷരതയുടെ രംഗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് താഴേക്കു പോയത് എന്തുകൊണ്ട്? ഏവരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനുത്തരം തേടിപ്പോയാൽ ഉന്നതവിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ കക്ഷികളുടെ അമിതമായ ഇടപെടലുകളാണു കാരണം എന്നു കണ്ടെത്താനാകും. ഇതരസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരാനുള്ള അനുകൂല സാഹചര്യം ഭരണകർത്താക്കളും ഭരണകൂടവും നൽകുന്പോൾ കേരളത്തിലെ സ്വാശ്രയ മേഖലയിൽ വിദ്യാഭ്യാസ വളർച്ചയ്ക്കു തടയിടാൻ ശ്രമിച്ചതാണ് കേരളം ഉന്നതവിദ്യാഭ്യാസരംഗത്ത് പുറകിൽ പോകാനുള്ള കാരണം.
കേരള ചരിത്രം പരിശോധിച്ചാൽ 2002ൽ ആന്റണി സർക്കാർ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ ബിൽ കേരളത്തിന്റെ ഉന്നത വിദ്യഭ്യാസരംഗത്തെ കുതിച്ചുചാട്ടമായിരുന്നു. പക്ഷേ, ഒളിഞ്ഞും തെളിഞ്ഞും ആ വളർച്ചയെ മുരടിപ്പിക്കാൻ ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ മുന്നിട്ടിറങ്ങി. ഇന്ന് ഭാരതത്തിൽ ഏകദേശം 370 പ്രൈവറ്റ് യൂണിവേഴ്സിറ്റികളും 125 ഡീംഡ് യൂണിവേഴ്സിറ്റികളും മറ്റും ഉള്ളപ്പോൾ ഇവയ്ക്കൊന്നിനും അവസരം നൽകാതെ ഏതാനും സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ മാത്രമായി കേരള ഉന്നത വിദ്യാഭ്യാസ രംഗം മാറ്റിയിരിക്കുകയാണ്. പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി എന്നത് ഇത്തരുണത്തിൽ നമ്മുടെ കണ്ണു തുറപ്പിക്കണം. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസത്തിനു പലപ്പോഴും കേരളത്തിനു പുറത്തേക്കു പോകേണ്ട അവസ്ഥയാണ്. ഇതിന്റെ പ്രധാനകാരണം മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ മുരടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങി വീണ്ടും കേരള സർക്കാർ ഒാർഡിനൻസ് ഇറക്കിയിരിക്കുകയാണ്. ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് (ഫെബ്രുവരി 20) കേരളത്തിന്റെ സ്വാശ്രയ കോളജുകളെ പിഴുതെറിയാനുള്ള ഓർഡിനൻസ് പാസാക്കി തനിനിറം കാണിച്ചിരിക്കുകയാണ് സർക്കാർ.
വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങൾ ഉന്നത പുരോഗതി കൈവരിക്കുന്പോൾ ഇവിടുത്തെ സ്വാശ്രയ മേഖലയെ തകർക്കുന്ന ഓർഡിനൻസിന്റെ ഉദ്ദേശ്യശുദ്ധി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി കലാലയങ്ങളിൽ പഴയപോലെ രാഷ്ട്രീയം കൊടികുത്തി വാഴും. റെഗുലേറ്ററി ബോഡി പറയുന്ന ശന്പളവും കോളജ് നടത്തിപ്പിനുള്ള മറ്റു ചെലവുകളും കൂട്ടി നോക്കുന്പോൾ കുട്ടികൾക്ക് ഉയർന്നഫീസ് കൊടുത്ത് പഠിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാവുകയാണ്. തത്ഫലമായി നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന കോളജുകൾ പലതും പൂട്ടിപ്പോകുകയും അത് ഇതരസംസ്ഥാന ലോബികളെ വളർത്തുകയും ചെയ്യും. ഓർഡിനൻസിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ രണ്ടാവർത്തി ശ്രദ്ധിക്കേണ്ടതും
ചിന്തിക്കേണ്ടതുമായ പത്തു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
1. ആരോടും ചർച്ചചെയ്യാതെ, നിയമസഭയിൽ വയ്ക്കാതെ, ധൃതിവച്ച് ഒരു ഓർഡിനൻസ് പാസാക്കുന്നു. അതും ഇലക്ഷൻ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുൻപ് സ്പെഷൽ ഓർഡിനൻസായി ഇറക്കുന്നു.
2. കേരളത്തിലെ മെഡിക്കൽ രംഗമൊഴിച്ച് ബാക്കി എല്ലാ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന വ്യവസ്ഥകളെ ഏകീകരിക്കുന്നു എന്ന ലേബലിൽ എല്ലാം സർക്കാർ മേഖല പോലെയാക്കുന്നു. ഓർഡിനൻസ് നന്പർ 7.4 പ്രകാരം അധ്യാപക-അനധ്യാപകരുടെ കടമകളും കർത്തവ്യങ്ങളും സർവകലാശാല നിശ്ചയിക്കുന്ന പ്രകാരമാണ്. ഇക്കാര്യത്തിൽ സർവകലാശാലയുടെ ഏതൊരു തീരുമാനവും വിദ്യാഭ്യാസ ഏജൻസി നടപ്പിലാക്കണം. ഇതുപ്രകാരം യൂണിവേഴ്സിറ്റിയുടെ തീരുമാനങ്ങൾ (പലതും രാഷ്ട്രീയ പ്രേരിതമാകാം) അനുസരിക്കുക മാത്രമാണ് സ്വാശ്രയ കോളജുകൾ ചെയ്യേണ്ടിവരിക. ഓർഡിനൻസ് നന്പർ 2(ജി) പ്രകാരം റെഗുലേറ്ററി ബോഡിയായ യൂണിവേഴ്സിറ്റിക്ക് സേവന വ്യവസ്ഥകളെ സംബന്ധിച്ച് ഇനിയും നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം ഒളിഞ്ഞു കിടക്കുന്നു. പിരിച്ചുവിടലിലും സേവനങ്ങളുടെ കാര്യത്തിലും യൂണിവേഴ്സിറ്റിയും രാഷ്ട്രീയപ്രേരിത സിൻഡിക്കറ്റും ആണ് അവസാന വാക്ക്. സ്വാശ്രയ മാനേജ്മെന്റിന്റെ ജോലി ഗവണ്മെന്റ് പറയുന്ന ശന്പളവും സൗകര്യങ്ങളും കണ്ടെത്തുക എന്നതു മാത്രമാകും. അതുമാത്രമല്ല കലാലയങ്ങളിൽ കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള അധ്യാപക-വിദ്യാർഥി സംഘടനകൾ സജീവമാവുകയും കേരളം 2002നു മുൻപുള്ള അവസ്ഥയിലേക്കു തള്ളിമാറ്റപ്പെടുകയും ചെയ്യും.
3. അധ്യാപക-അനധ്യാപക ശിക്ഷണ നടപടികളുടെ അവസാന വാക്ക് സിൻഡിക്കറ്റാണ്. (ഓർഡിനൻസ് നന്പർ 11). ഇത് ഒരുപാട് കാലവിളംബം വിളിച്ചു വരുത്തും. മാത്രമല്ല രാഷ്ട്രീയ സ്വാധീനങ്ങളുടെ പിന്നാന്പുറങ്ങളിൽ വളർച്ചയ്ക്കു പകരം സ്വാശ്രയ മേഖലയെ നാശത്തിലേക്കു കൊണ്ടുപോകും. അധ്യാപക-അനധ്യാപക രജിസ്ട്രേഷൻ പ്രകിയ (ഓർഡിനൻസ് നന്പർ 7,1) നിർബന്ധിതമാക്കുന്നതിലൂടെ രാഷ്ട്രീയ സംഘടനാ ശക്തീകരണവും ലക്ഷ്യം വയ്ക്കുന്നുണ്ട് എന്നു സംശയിച്ചാൽ കുറ്റം പറയാനാവില്ല.
4. എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് സിൻഡിക്കറ്റാണ് എന്നത് ഗൂഢമായ രാഷ്ട്രീയ ഏകാധിപത്യത്തിലേക്കു സ്വാശ്രയ മേഖലയെ നയിക്കും. ഓർഡിനൻസ് നന്പർ 2 (ജി) പ്രകാരം റെഗുലേറ്ററി ബോഡി എന്നതിന്റെ നിർവചനത്തിൽ യൂണിവേഴ്സിറ്റിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യൂണിവേഴ്സിറ്റിക്കും യൂണിവേഴ്സിറ്റി നിയന്ത്രിക്കുന്ന സിൻഡിക്കറ്റിനും ഒരുപാട് അധികാരങ്ങൾ നൽകുന്ന വസ്തുതയാണ്.
5. ശിക്ഷണ നടപടികളുമായി ബന്ധപ്പെട്ട പരാതികൾക്ക് സിൻഡിക്കറ്റ് തീർപ്പു കൽപ്പിക്കുന്നതുവരെ സിവിൽ കോടതിയെ സമീപിച്ച് തീരുമാനിക്കാനാവില്ല എന്ന 11-ാം ഖണ്ഡം ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ഇത് പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. പരാതികളിൽ മനഃപൂർവമായ കാലതാമസം വിളിച്ചുവരുത്തുകയും പലപ്പോഴും നീതി നിഷേധിക്കപ്പെടുകയും ചെയ്യും.
6. നിയമം ബാധകമാകുന്നത് സ്വാശ്രയ കോളജുകൾക്കാണെങ്കിലും എയ്ഡഡ്/ ഗവണ്മെന്റ്
കോളജുകളിലെ സ്വാശ്രയ കോഴ്സുകളെക്കുറിച്ചോ അവയുടെ നടത്തിപ്പിനെക്കുറിച്ചോ പരാമർശമില്ല. സർക്കാർ ഡയറക്ട് പെയ്മെന്റ് എഗ്രിമെന്റിൽ ഉള്ള കോളജുകളെ ഒഴിവാക്കി (ഓർഡിനൻസ് 2 (ഐ) കുട്ടികളും മാനേജ്മെന്റും പണം കൊടുത്തു നടത്തുന്ന കോളജുകളെ മാത്രം ഫോക്കസ് ചെയ്തിറക്കുന്നതിന്റെ നീതിനിഷേധം ശ്രദ്ധിക്കാതിരിക്കരുത്. സ്വാശ്രയമേഖലയെ തളർത്തി എയ്ഡഡ്/ഗവണ്മെന്റ് കോളജുകളിൽ നിലവിലുള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാനുള്ള അജണ്ടയാണിത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാശ്രയ മേഖലയിലെ കോഴ്സുകൾക്ക് തുല്യനീതി നിഷേധിക്കുന്നു.
7. റെഗുലേറ്ററി അഥോറിറ്റി പറയുന്ന ശബളം സ്വാശ്രയ മേഖലയിലും കൊടുക്കേണ്ടി വരുമെന്നതിനാൽ കുട്ടികളുടെ ഫീസ് കുത്തനെ ഉയരുകയും ഇത് 2002 നു മുൻപത്തെ പോലെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് ത്വരിതപ്പെടുത്തുകയും ചെയ്യും. ശന്പളത്തിനു പുറമെ വലിയ തുക നികുതിയായും സർവകലാശാലയ്ക്കുള്ള അഫിലിയേഷൻ തുകയായും വൈദ്യുതി തുടങ്ങിയവയുടെ ചാർജായും സ്വാശ്രയ മാനേജ്മെന്റ് അടയ്ക്കേണ്ടി വരുന്നു. കേരളത്തിലെ എൻജിനിയറിംഗ് സ്വാശ്രയ മേഖലയിലെ ഒരു കോളജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഫീസ് ആയി ഒരു വർഷം 15 ലക്ഷത്തിൽ കൂടുതൽ രൂപ അടയ്ക്കേണ്ടിവരുന്നു.
8. അധ്യാപക-അനധ്യാപക-രക്ഷാകർതൃ-കോളജ് യൂണിയൻ തുടങ്ങിയ സംഘടനാ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി സജീവമാക്കാനുള്ള വലിയ ആലോചന ഈ ഓർഡിനൻസിൽ ഉണ്ട് . അതിന്റെ നിയമങ്ങളും ചട്ടങ്ങളും വരാൻ ഇരിക്കുന്നു എന്ന ഓർഡിനൻസിലെ പരാമർശം ശ്രദ്ധേയം.
9. പുതിയ നാഷണൽ എഡ്യുക്കേഷൻ പോളിസി വിഭാവനം ചെയ്യുന്ന വളർച്ചയ്ക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുന്നതിനു പകരം സ്വാശ്രയ മേഖലയെ കൂച്ചുവിലങ്ങിട്ട് കൊല്ലാക്കൊല ചെയ്യാൻ മാത്രമെ ഓർഡിനൻസ് ഉപകരിക്കൂ.
10. ശന്പളവും സൗകര്യങ്ങളും ഒരുക്കാൻ വേണ്ടി മാത്രം സ്വാശ്രയ മാനേജ്മെന്റിനെ ഒതുക്കാതെ അതുംകൂടെ ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുന്നതാണ് അഭികാമ്യം എന്ന് ജനങ്ങൾ പറയേണ്ടി വരുന്ന ഓർഡിനൻസായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.
ഫാ. റോയ് വടക്കൻ
(തൃശൂർ, ചെറുതുരുത്തി ജ്യോതി എൻജിനിയിറിംഗ് കോളജ് ഡയറക്ടറാണ് ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
Latest News
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Latest News
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുമ്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top