ഓസ്ട്രേലിയൻ നടപടിയിൽ മുഖം നഷ്ടപ്പെട്ട് ഫേസ്ബുക്ക്
Monday, March 1, 2021 8:53 PM IST
ഇന്നു വാർത്തകൾ അറിയുന്നതിനുള്ള മാധ്യമമായും സമൂഹ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ തുടങ്ങിയ ഫേസ്ബുക്ക് സേവനം ഇന്നു വാർത്താവിതരണത്തിന്‍റെയും ഒരു പ്രധാന മാധ്യമമാണ്. എന്നാൽ, ഓസ്ട്രേലിയയിൽ പെട്ടെന്ന് ഒരു ദിവസം ജനങ്ങളാരും ഫേസ്ബുക്കിൽ വാർത്തകൾ കണ്ടില്ല.

വാർത്തകൾ പങ്കിടുന്നതിനു മാധ്യമസ്ഥാപനങ്ങൾക്കു സമൂഹമാധ്യമങ്ങൾ പണം നൽകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്‍റ് കഴിഞ്ഞയാഴ്ച പാസാക്കിയിരുന്നു.

ഇതിനുള്ള ആലോചന തുടങ്ങിയപ്പോഴേ വിവാദങ്ങളും ആരംഭിച്ചു. വാർത്തകൾക്കു മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന നിയമം സർക്കാർ തയാറാക്കിയതോടെയാണു ഫേസ്ബുക് ഫെബ്രുവരി രണ്ടാം വാരം മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്. ഇതേത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്‍റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും വരെ ഫേസ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി.

എന്നാൽ ഒരാഴ്ചയ്ക്കകം സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫേസ്ബുക്ക് പുനരാരംഭിച്ചു. ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്നാണു ഫേസ്ബുക്ക് സമ്മതിച്ചിട്ടുള്ളത്. ഓസ്ട്രേലിയൻ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകൾക്കു പ്രതിഫലം നൽകുന്നത് ഒഴിവാക്കാൻ ഓസ്ട്രേലിയയെത്തന്നെ ഫേസ്ബുക്ക് ‘അണ്‍ഫ്രണ്ട്’ ചെയ്തു എന്നതാണ് വിവാദങ്ങളുടെ കാതൽ.

സമൂഹമാധ്യമ ചൂഷണത്തിന് അറുതി വരുത്താൻ ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമത്തെ വാർത്താബഹിഷ്കരണത്തിലൂടെ നേരിട്ട് ഫെയ്സ്ബുക്ക് നടത്തിയ നടപടികൾ സർക്കാരിനെ ചൊടിപ്പിച്ചു. ഫേസ്ബുക്കിന്‍റെ നീക്കത്തെ ഓസ്ട്രേലിയയിലെ മാധ്യമസ്ഥാപനങ്ങളും രാഷ്‌ട്രീയക്കാരും മനുഷ്യാവകാശ പ്രവർത്തകരും വളരെ നിശിതമായാണ് വിമർശിച്ചത്.


എന്നാൽ നിയമത്തിന്‍റെ പേരിൽ ഓസ്ട്രേലിയയിൽ സേർച് എൻജിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഗൂഗിൾ ഫെബ്രുവരി മൂന്നാം വാരത്തിൽ റുപർട് മർഡോക്കിന്‍റെ ന്യൂസ് കോർപറേഷനുമായും സെവൻ വെസ്റ്റ് മീഡിയയുമായും ധാരണയിലെത്തി. ഇതനുസരിച്ച് നിശ്ചിത പ്രതിഫലം നൽകി ഈ മാധ്യമങ്ങളിൽനിന്നുള്ള വാർത്തകളുടെ ചുരുക്കവും ലിങ്കുകളും ഗൂഗിൾ സേർച് ഫലങ്ങളിൽ ലഭ്യമാക്കും.

ഓസ്ട്രേലിയ പാസാക്കിയ നിയമപ്രകാരം രാജ്യത്തെ വാർത്താമാധ്യമങ്ങളിൽ നിന്നുള്ള ലിങ്കുകളോ വാർത്താസംക്ഷിപ്തമോ ഉപയോഗിക്കുന്ന ഇന്‍റർനെറ്റ് കന്പനികൾ മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണം. ഗൂഗിളും ഫേസ്ബുക്കും ഉൾപ്പെടെയുള്ള കന്പനികൾ മാധ്യമവാർത്തകൾ സേർച് ഫലങ്ങളിലും ന്യൂസ് ഫീഡുകളിലും നൽകി വലിയ തുക പരസ്യവരുമാനമായി നേടുന്ന സാഹചര്യത്തിലാണ് വാർത്തകൾക്കു പ്രതിഫലം നൽകണമെന്നു നിയമം ആവശ്യപ്പെടുന്നത്. ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സമാന നടപടികൾ നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം പാസാക്കുന്നത് ഓസ്ട്രേലിയയാണ്.

ഓസ്ട്രേലിയയിലെ നിയമനിർമാണം മറ്റുരാജ്യങ്ങളും ഏറ്റുപിടിച്ചേക്കുമെന്നാണ് ഫേസ്ബുക്കും ഗൂഗിളും ഭയപ്പെടുന്നത്. ഏതായാലും സർക്കാർ ഉടമസ്ഥതയിലുള്ള ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനടക്കം ചെറുതും വലുതുമായ മാധ്യമസ്ഥാപനങ്ങളുമായി ഗൂഗിൾ കരാറിൽ എത്തിച്ചേർന്നത് ശുഭകരമാണ്.

ഡോ. സന്തോഷ് മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.