Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പെരുകുന്ന ആത്മഹത്യ; പുതിയ മന്ത്രാലയവുമായി ജപ്പാൻ
Thursday, February 25, 2021 12:11 AM IST
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിക്കു മുന്നിൽപ്പോലും മുട്ടുമടക്കാത്ത ജപ്പാന് കാലിടറുകയാണ്. രാജ്യത്ത് ഉയർന്നു വരുന്ന ആത്മഹത്യാ നിരക്കാണ് ജപ്പാനുമേൽ ഭീതിയുടെ കരിനിഴൽ പടർത്തുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 2020ൽ 20,919 പേരാണ് ജപ്പാനിൽ ആത്മഹത്യ ചെയ്തത്. ഒക്ടോബറിലെ മാത്രം കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആണ്. അതേസമയം സ്വയം ജീവനെടുത്തത് 2158 പേരും. ഇതിൽ ബഹുഭൂരിപക്ഷവും നാൽപ്പതുവയസിൽ താഴെ പ്രായമുള്ള സ്ത്രീകളാണ്. കോവിഡ് പ്രതിസന്ധിമൂലമുണ്ടായിട്ടുള്ള മാനസിക സമ്മർദവും പിരിമുറുക്കങ്ങളുമാകാം സ്ത്രീകളെ ആത്മഹത്യയിലേക്കു തള്ളിവിടുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഏകാന്തതയ്ക്കായി ഒരു മന്ത്രി
ഉയർന്നു വരുന്ന ആത്മഹത്യാ നിരക്ക് കണക്കിലെടുത്ത് ഏകാന്തതയും മാനസിക സമ്മർദവും അനുഭവിക്കുന്നവർക്കു തണലാകാൻ പുതിയ മന്ത്രാലയത്തിന് രൂപം നൽകിയിരിക്കുകയാണ് ജപ്പാൻ. റ്റെറ്റ്സുഷി സകാമോട്ടോയെ ജപ്പാന്റെ ഏകാന്തതാ മന്ത്രി (മിനിസ്റ്റർ ഓഫ് ലോൺലിനസ്) യായി പ്രധാനമന്ത്രി യോഷിഹിതെ സുഗ നിയമിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 14.5 ശതമാനം ഉയർന്നപ്പോൾ പുരുഷന്മാരുടേത് ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്. 2020ൽ 6976 സ്ത്രീകളാണ് ജപ്പാനിൽ ആത്മഹത്യചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പുരുഷന്മാരെക്കാളേറെ ഏകാന്തതയാൽ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും ആത്മഹത്യാ നിരക്കിലെ ഈ വർധന വിരൽ ചൂണ്ടുന്നതും ഇതേ വിഷയത്തിലേക്കാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്തുകൊണ്ട് സ്ത്രീകൾ?
2020ന്റെ ആരംഭത്തിൽ കുറഞ്ഞുവന്ന ആത്മഹത്യാനിരക്ക് ജൂലൈ മുതൽ മുകളിലേക്കു നീങ്ങിത്തുടങ്ങി. ഇതിനു പിന്നിലെ പ്രധാന വില്ലൻ കോവിഡ് തന്നെയെന്ന് നിസ്സംശയം പറയാം. എല്ലാവരെയും തളർത്തിയും തകർത്തുമാണ് ഒക്ടോബർ കടന്നുപോയത്. ഒക്ടോബറിൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണം 2,158 ആണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിത്. ഇതിൽ 851 പേർ സ്ത്രീകളാണ്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ ഇവിടെ സ്ത്രീകളുടെ മരണനിരക്ക് 82.6 ശതമാനമായി ഉയർന്നിരിക്കുന്നു. ആത്മഹത്യ ചെയ്തവരിൽ സ്ത്രീകൾ മാത്രമല്ല കൗമാരക്കാരായ കുട്ടികളും ഉൾപ്പെടുന്നു എന്നത് തീർച്ചയായും ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ""കോവിഡിന്റെ പരിണതഫലമായുണ്ടായ സാന്പത്തിക ഞെരുക്കം, തൊഴിൽ നഷ്ടം, മാനസിക സമ്മർദം തുടങ്ങിയവയാണ് മുതിർന്നവരിലെ ആത്മഹത്യക്കും ആത്മഹത്യാപ്രേരണയ്ക്കും കാരണമെന്ന് പഠനങ്ങൾ പറയുന്നു. അതേസമയം വിദ്യാലയങ്ങൾ അടച്ചുപൂട്ടിയതോടെ വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നതും വീടിനുള്ളിലെ പ്രതികൂല സാഹചര്യങ്ങളുമാണ് കൗമാരക്കാർക്ക് വെല്ലുവിളിയാകുന്നത്.'' ടോക്കിയോ വാസേദ സർവകലാശാലയിലെ പ്രഫസറായ മിഷികോ ഉഏദ പറയുന്നു. ജപ്പാനിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ മുതൽ ഓൺലൈൻ പഠന സംവിധാനത്തിലേക്കു മാറി. കൗമാരക്കാർക്കിടയിൽ നടത്തിയ സർവേ പ്രകാരം 30 ശതമാനത്തോളം വിദ്യാർഥികൾ കടന്നു പോകുന്നത് മുതിർന്നവർ അനുഭവിക്കുന്ന അതേ മനസിക സമ്മർദത്തിലൂടെയാണ്.
വീടിനുള്ളിലെ അരക്ഷിതാവസ്ഥ
""പതിനഞ്ചാം വയസിലാണ് എന്റെ ജീവിതം മാറിയത്. സഹോദരനിൽനിന്നുള്ള പീഡനം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. അങ്ങനെ ഞാൻ വീടുവിട്ടിറങ്ങി. എന്നാൽ ഒറ്റപ്പെടൽ എത്ര ഭീകരമായ അവസ്ഥയാണെന്ന് ഞാനറിഞ്ഞു. ഒടുവിൽ എന്റെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളില്ലാതെയായി.''- ഒരു പതിനഞ്ചുകാരിയുടെ വാക്കുകളാണിത്. ജുൻ താഷിബാന എന്ന നാൽപതുകാരി നടത്തുന്ന ബോണ്ട് പ്രോജക്ട് എന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിലാണ് ആ കുട്ടി ഇപ്പോൾ. ആത്മഹത്യാ മനോഭാവം, മാനസിക സമ്മർദം, വിഷാദം തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്ന സ്ത്രീകളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ജുൻ താഷിബാന ബോണ്ട് പ്രോജക്ടിന് രൂപം നൽകിയത്.
""തീർത്തും നിസ്സഹായാവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളുടെ മനസ് ആർക്കും പ്രവചിക്കാനാവില്ല. അവരുടെ ഉള്ളിലെ പ്രശ്നങ്ങളോ വേദനയോ മറ്റുള്ളവരോടു പറയാൻ പലപ്പോഴും അവർക്കു കഴിഞ്ഞെന്നു വരില്ല. ഇവിടെ അവർക്കാവശ്യം അവരെ കേട്ടിരിക്കാനൊരാളാണ്. അതുതന്നെയാണ് ബോണ്ട് പ്രോജക്ടിലൂടെ ഞങ്ങൾ ചെയ്യുന്നതും.''- താഷിബാന പറഞ്ഞു.
പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരുടെ അവസ്ഥ വഷളാക്കുകയാണ് കോവിഡ് ചെയ്തത്. സ്വന്തം വീടിനുള്ളിൽപ്പോലും ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നവർക്കു മുന്നിലേക്ക് ആത്മഹത്യചെയ്യാനുള്ള കാരണങ്ങൾ എറിഞ്ഞുകൊടുക്കുകയായിരുന്നു കോവിഡ് കാലം.
ജപ്പാനിൽ ഇതാദ്യം
വിവിധ പ്രതിസന്ധികളിലൂടെ ജപ്പാൻ കടന്നുപോയപ്പോഴെല്ലാം അതു ബാധിച്ചത് പുരുഷന്മാരെയാണ്. അക്കാലങ്ങളിലെല്ലാം പുഷന്മാരുടെ ആത്മഹത്യാനിരക്ക് വളരെ കൂടുതലായിരുന്നു എന്ന് കണക്കുകൾ പറയുന്നു. എന്നാൽ കോവിഡ് കാലത്ത് സ്ഥിതി ആകെ മാറി. സ്ത്രീകളുടെ ആത്മഹത്യാനിരക്ക് ഇത്രയേറെ ഉയരുന്നത് ജപ്പാനിൽ ഇതാദ്യമായാണ്. സ്ത്രീകൾ പ്രധാനമായും ജോലി ചെയ്യുന്ന വിനോദ സഞ്ചാരം, ഭക്ഷ്യോത്പന്നം, ചില്ലറവ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളെയാണ് കോവിഡ് പ്രതികൂലമായി ബാധിച്ചത്. ഇതിന്റെ ഫലമായി നിരവധി സ്ത്രീകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. കണക്കുകൾ പ്രകാരം ജപ്പാനിൽ വലിയൊരു വിഭാഗം സ്ത്രീകൾ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇവരിൽ പലർക്കും സ്ഥിരമായ വരുമാനവുമില്ല. കോവിഡ് കാലത്ത് ജോലികൂടി നഷ്ടമാകുന്നത് ഇവരിലെ സമ്മർദം കൂട്ടുകയും ആത്മഹത്യപോലുള്ള മാർഗങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
സെലിബ്രിറ്റി ആത്മഹത്യകളുടെ സ്വാധീനം
2020 സെപ്റ്റംബർ 27ന് ജപ്പാനിലെ പ്രമുഖ താരമായ യുകോ തക്യൂച്ചിയെ അവരുടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആത്മഹത്യാ വാർത്ത വന്നതിനു തൊട്ടു പിന്നാലെയുള്ള പത്തു ദിവസങ്ങൾക്കുള്ളിൽ സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ എണ്ണം 207 ആണെന്ന് യസുയുകി ഷിമിസു എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ പറയുന്നു. മരിച്ചവരിൽ പലർക്കും യുകോ തക്യൂച്ചിയോടടുത്ത് പ്രായമുണ്ടായിരുന്നു എന്നതും നമ്മെ ആശങ്കപ്പെടുത്തും. സെലിബ്രിറ്റി ആത്മഹത്യകളും തൊട്ടടുത്ത ദിവസങ്ങളിലായി സംഭവിച്ച ആത്മഹത്യകളും തമ്മിൽ ആഴ്ത്തിലുള്ള ബന്ധമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
മൂന്നാം ഘട്ട കോവിഡ് വ്യാപനത്തിലൂടെ കടന്നു പോകുന്ന ജപ്പാനിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയുമെല്ലാം ഗേറ്റുകൾക്ക് പൂട്ടു വീണു. വീണ്ടും വീണ്ടും ആളുകൾ തൊഴിൽ നഷ്ടപ്പെട്ടു തെരുവിലേക്കിറങ്ങുന്നു.
കോവിഡ് വ്യാപനത്തിന്റെ തോതും നിയന്ത്രണങ്ങളും വളരെ കുറഞ്ഞു നിൽക്കുന്ന ജപ്പാനിലെ അവസ്ഥ ഇതാണെങ്കിൽ മറ്റു രാജ്യങ്ങളിലെ ജനങ്ങൾ എത്രത്തോളം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാകും കടന്നു പോകുന്നത്? മാനസിക സമ്മർദത്തിന് നമ്മുടെ ചുറ്റുപാടുകൾ വലിയൊരു പങ്കുവഹിക്കുന്നു. കോവിഡ് 19 വൈറസുകളെ ചെറുക്കാൻ സർക്കാരുകൾ കാണിക്കുന്ന കരുതൽ നമ്മുടെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും കാണിക്കേണ്ടതുണ്ട്.
ജപ്പാനിലെ കണക്കുകൾ നമുക്ക് നൽകുന്നത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കുണ്ടെന്ന് ഈ കണക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്പമുള്ളവരോടു തുറന്നു സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരസ്പരം താങ്ങും തണലുമായി നിന്നാൽ മാത്രമേ കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ ജയിക്കാൻ സാധിക്കുകയുള്ളു എന്ന തിരിച്ചറിവിന് ഏറെ പ്രാധാന്യമുള്ള കാലം കൂടിയാണിപ്പോൾ.
അഞ്ജലി അനിൽകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top