Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മതേതരത്വത്തിന് മരണമണി മുഴക്കുന്നതാര്?
Sunday, February 14, 2021 12:46 AM IST
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വര്‍ഗീയത വിഷംചീറ്റി പത്തിവിടര്ത്തിയാടുകയാണോ? ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന വിഴുപ്പലക്കലുകളും വിലപേശലുകളുമായി സാക്ഷരകേരളത്തിന്റെ ആത്മാഭിമാനത്തിന് മങ്ങലേറ്റിരിക്കുന്നു. മഹത്പ്രതിഭകളുടെ ജന്മഗൃഹമായ കേരളമണ്ണില്‍ അധികാരം മാത്രം ലക്ഷ്യമാക്കി വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകുന്നവര്‍ ഒരു ജനസമൂഹത്തെയൊന്നാകെ നാശത്തിന്റെ നടുക്കടലിലേക്കു വലിച്ചെറിയുന്ന ക്രൂരത കണ്ടില്ലെന്നു നടിക്കരുത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തെരുവിലിറക്കി തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ മത്സരിക്കുന്നവര്‍ സാക്ഷരകേരളത്തിന്റെ അന്തകരാകുമെന്നുറപ്പാണ്.
വര്‍ഗീയവിഷം കുത്തിനിറയ്ക്കരുത്
മതേതരത്വത്തിന്റെ മഹത്വവും നന്മയും ഭാരതസംസ്കാരത്തിന്റെ ഭാഗമാണ്. വിശ്വാസങ്ങളില്‍ വ്യത്യസ്തതയുണ്ടാകാം. ചിന്തകള്‍ വിഭിന്നങ്ങളാകാം. ആരാധനക്രമങ്ങളിലും പ്രാര്‍ഥനകളിലും ദൈവിക മന്ത്രോച്ചാരണങ്ങളിലും കണ്ടെത്തുന്ന ദൈവസാന്നിധ്യം ഒന്നുതന്നെ. വിശുദ്ധ ഗ്രന്ഥങ്ങള്‍ പങ്കുവയ്ക്കുന്നതും പകര്ന്നേകുന്നതും ദൈവസ്നേഹത്തിലധിഷ്ഠിതമായ പരസ്പരമുള്ള മനുഷ്യസ്നേഹമാണ്. ലോകം പുറന്തള്ളിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രങ്ങള്ക്കുവേണ്ടി ഇന്നും ചിലര്‍ വാദിച്ചെന്നിരിക്കാം, രക്തരൂഷിത വിപ്ലവത്തെക്കുറിച്ചു വാചാലമാകുന്നവരുണ്ട്. മനുഷ്യരെ കൊന്നൊടുക്കിയും മതം വളര്‍ത്തണമെന്ന് ആക്രോശിക്കുന്നവരുമുണ്ട്. പക്ഷേ ഇവയെല്ലാം ചെന്നെത്തുന്നത് ദൈവത്തിന്റെ മനോഹരസൃഷ്ടിയായ മനുഷ്യനിലാണ്. ഈ മനുഷ്യനെ ഉപകരണങ്ങളും ആയുധങ്ങളുമാക്കി നാശത്തിന്റെ വിത്തുവിതറാന് വിട്ടുകൊടുക്കുന്ന ദുഷ്ടശക്തികളെയാണ് നാം തിരിച്ചറിയേണ്ടത്.
ഒളിച്ചോട്ടം നടത്തുന്നവര്‍
സമുദായ നേതൃത്വങ്ങളും ഭരണ നേതൃത്വങ്ങളും രാഷ്ട്രനിര്‍മിതിയില്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. സമൂഹത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടവര്‍. ജനങ്ങളുടെ ക്ഷേമം മുഖ്യ അജണ്ടയാക്കേണ്ടവര്. പ്രവര്‍ത്തനങ്ങള്‍ പരസ്പര പൂരകമാകുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള് വാരിവിതറപ്പെടും.
അവകാശവാദങ്ങളും വെല്ലുവിളികളും ഉയര്‍ത്തി ചെളിവാരിയെറിയുമ്പോള്‍ അധഃപതനത്തിലേക്കുള്ള വാതിലാണു തുറക്കപ്പെടുക. ഭരണസംവിധാനങ്ങള്‍ സാമുദായിക ശക്തികളുടെ കാല്ക്കീഴില് അമരുന്നുവെന്നും ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകരുന്നുവെന്നുമുള്ള മുറവിളികള്‍ ചിലരാഷ്ട്രീയ കേന്ദ്രങ്ങളുടെ സ്ഥിരം പല്ലവിയും ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവുമാണ്. സമുദായകേന്ദ്രങ്ങളുടെ പിന്നാമ്പുറങ്ങളില്‍ കുമ്പിട്ടുനില്ക്കുന്ന ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഗതികെട്ട അവസ്ഥ ജനാധിപത്യസംവിധാനത്തിന് അപമാനമാണ്. ഈ നിലവാരത്തകര്‍ച്ചയുടെ ബാക്കിപത്രമാണ് ഇന്നുയര്ന്നുപൊങ്ങുന്ന വര്‍ഗീയവാദം.
അധികാരത്തിലേറാന്‍ അന്തസും അഭിമാനവും പണയപ്പെടുത്തുന്ന വൃത്തികെട്ടതും ഹീനവുമായ രാഷ്ട്രീയ സംസ്കാരം പേറുന്നവര്‍ സമുദായങ്ങളെ ആക്ഷേപിച്ചിട്ടെന്തു കാര്യം? ആദര്‍ശത്തിന്റെയും ആശയത്തിന്റെയും പ്രവര്‍ത്തന പദ്ധതികളുടെയും പ്രതിച്ഛായയുമായി ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പും തന്റേടവുമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ നമുക്കുണ്ടോ?
രാഷ്ട്രവും ഭരണവും ജനസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണ്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളും പ്രവര്ത്തനശൈലികളുമുള്ള പ്രസ്ഥാനങ്ങളെയും സംഘടനകളെയും സമുദായങ്ങളെയും അവരുടെ അനവധിയായ ആവശ്യങ്ങളെയും സഹിഷ്ണുതയോടെയും അതേസമയം കാര്യഗൗരവത്തോടെയും പഠിച്ചും പരിഗണിച്ചും സമന്വയത്തിന്റെ വഴികള്‍ തേടി നാടിനെ നയിക്കുമ്പോള്‍ മാത്രമേ ഭരണരംഗം വിജയിക്കൂ.
ഈ നാടിനെ ഭ്രാന്താലയമാക്കരുത്
സമുദായങ്ങള്‍ സ്നേഹത്തിന്റെ സാക്ഷ്യങ്ങളാകണം. സേവനത്തിന്റെ മകുടോദാഹരണങ്ങളും നന്മയുടെ വഴികാട്ടികളുമാകണം. മതവികാരങ്ങളില്‍ വിഷപ്പുകയുയര്ത്തി, തീവ്രവാദം കുത്തിവച്ച് തമ്മിലടിച്ചു തകരുന്ന ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങള്‍ക്ക് ഈ മണ്ണിനെ വിട്ടുകൊടുക്കരുത്. വീണ്ടും ദൈവത്തിന്റെ സ്വന്തം നാട് ഒരു ഭ്രാന്താലയമാകാന്‍ പാടില്ല. അറിവിന്റെയും ആദര്‍ശത്തിന്റെയും അഭിമാനത്തിന്റെയും ഉന്നത മേഖലകളിലൂടെ ആഗോളതലങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ജനതയെ വര്‍ഗീയവിഷം കുത്തിവച്ച് കൊലയ്ക്കു കൊടുക്കാന്‍ വര്‍ഗീയവാദികള്‍ മദമിളകി ഊരുചുറ്റുമ്പോള്‍ മതനിരപേക്ഷതയുടെ മണ്ണില്‍ തന്റേടത്തോടെ നിവര്‍ന്നുനിന്നു പ്രതികരിക്കാന്‍ രാജ്യസ്നേഹികള്ക്കാകണം.
ഭരണഘടന പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ പൊതുസമൂഹം പ്രതികരിക്കേണ്ടിവരുന്നതിനെ രാഷ്ട്രീയ കൈകടത്തല്‍ എന്നു വിളിച്ചാക്ഷേപിക്കുന്നത് പാപ്പരത്തമാണ്.
കക്ഷിരാഷ്ട്രീയ നേതാക്കളുടെയും വര്‍ഗീയവാദികളുടെയും ഇഷ്ടാനിഷ്ടങ്ങള്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കേണ്ടതല്ല ജനാധിപത്യ ഭരണസംവിധാനങ്ങള്‍. രാഷ്ട്രവും ഭരണവും ജനസമൂഹത്തിന് ഒന്നാകെ അവകാശപ്പെട്ടതാണ്. വ്യത്യസ്ത നിലപാടുകളും വീക്ഷണങ്ങളും പ്രവര്ത്തനശൈലികളുമുള്ള മതങ്ങളെയും സമുദായങ്ങളെയും അവരുടെ അനവധിയായ ആവശ്യങ്ങളെയും സഹിഷ്ണുതയോടെയും അതേസമയം കാര്യഗൗരവത്തോടെയും പഠിച്ചും പരിഗണിച്ചും സമന്വയത്തിന്റെ വഴികള്‍ തേടി നാടിനെ നയിക്കുമ്പോള്‍ മാത്രമേ ഭരണരംഗം വിജയിക്കുകയുള്ളൂ. മറിച്ച് ഞങ്ങള്‍ ഭരിക്കും ആരും ഇടപെടരുത്, ഞങ്ങള്‍ക്കെന്തുമാകാം എന്നുപറയുന്ന ബാലിശമായ നിലപാട് ജനാധിപത്യവിരുദ്ധവും ജനങ്ങള്‍ നെഞ്ചിലേറ്റുന്ന ഭരണഘടനയോടുള്ള അവഗണനയുമാണ്.
വേണ്ടത് ആദര്‍ശശുദ്ധിയുള്ള നേതൃത്വം
ജനാധിപത്യ ഭരണസംവിധാനത്തെ അട്ടിമറിക്കുന്ന സാമുദായിക രാഷ്ട്രീയ ഭരണ വെല്ലുവിളികള്‍ നമ്മെ തകര്‍ച്ചയിലേക്കു നയിക്കും. ഭരണ നേതൃത്വങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ വര്‍ഗീയതയുടെ പ്രതിനിധികളല്ല; ജനങ്ങളുടെ പ്രതിനിധികളാണ്. അവര്‍ പ്രവര്‍ത്തിക്കേണ്ടത് ഏതെങ്കിലും ഒരു സമുദായത്തിനുവേണ്ടിയല്ല; പൊതുസമൂഹത്തിനുവേണ്ടിയാണ്. പൊതുപ്രവര്ത്തകന് എന്ന വാക്കിലൂടെ ലക്ഷ്യംവയ്ക്കുന്നതും ഈ പ്രവര്‍ത്തനരീതിയാണ്.
പൊതുപ്രവര്‍ത്തനത്തിലെ ഓരോ വ്യക്തിയുടെ ആദര്‍ശശുദ്ധിയും സേവനമനോഭാവവും ആത്മസമര്പ്പണവുമായിരിക്കണം അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ അടിത്തറ. മറിച്ച് വര്‍ഗീയശക്തികളുടെ പിന്‍ബലത്തില്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനാധിപത്യസംവിധാനത്തെ തകര്‍ക്കുകയാണു ചെയ്യുന്നത്. ഇവര്‍ക്ക് വര്ഗീയനേതൃത്വങ്ങളുടെ ഉത്തരവുകള്ക്കുമുമ്പില് ഓച്ഛാനിച്ചു നില്ക്കേണ്ടിവരും. ഇതിന്റെ ദുരന്തങ്ങളാണ് നാമിന്ന് പല രംഗങ്ങളില്‍നിന്ന് നിരന്തരം ഏറ്റുവാങ്ങുന്നത്. അനന്തരഫലമോ? സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയുടെ വക്താക്കള്‍ പൊതുസമൂഹത്തില്‍നിന്ന് പുറംതള്ളപ്പെടുന്നു. ജനാധിപത്യരാഷ്ട്രീയതലത്തില് വന്‍ മൂല്യച്യുതി അനുഭവപ്പെടും. ഈ പ്രതിസന്ധിയെ നേരിടാന്‍ നമുക്കാകുന്നില്ലെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തദുരിതങ്ങളായിരിക്കും.
ഷെവ. വി.സി. സെബാസ്റ്റ്യന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top