നാടാർ സംവരണവും മറ്റും...
Sunday, February 7, 2021 2:04 AM IST
അനന്തപുരി / ദ്വിജൻ

നാടാർ സമുദായത്തെ ആകെ പിന്നാക്ക സമുദായമായി അംഗീകരിക്കണമെന്ന പിന്നാക്ക കമ്മീഷന്‍റെ ശിപാർശ അംഗീകരിച്ച് ആ സമുദായത്തിൽ ചിലർ അടിച്ചേൽപ്പിച്ച വിവേചനത്തിന് അറുതിവരുത്താൻ മുഖ്യമന്ത്രി തന്‍റേടം കാണിച്ചിരിക്കുകയാണ്. ജനസംഖ്യയിൽ ഏറെ ശക്തരല്ലാത്ത ഒരു ജനതയ്ക്കു നീതി ലഭിക്കുന്നതിനുവേണ്ടി തീരുമാനം എടുത്തതിലാണ് മുഖ്യമന്ത്രിയുടെ ധൈര്യം പ്രകടമായത്. ആർക്കും പരാതിക്ക് ഇടംകൊടുക്കാതെ ഒരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനായി.

സീറോ മലങ്കര, സീറോ മലബാർ, ഓർത്തഡോക്സ്, യാക്കോബായ സഭകളിൽപ്പെട്ട നാടാർ സമുദായാംഗങ്ങൾക്കു വേണ്ടി എത്രയോ കാലമായി സീറോ മലങ്കരസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്‍റെ വിജയം കൂടിയാണ് ഈ സർക്കാർ തീരുമാനം! സാമൂഹികനീതിക്കുവേണ്ടി മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തന്നെ നേരിട്ടു സമരത്തിനിറങ്ങി. ‌2008 സെപ്റ്റംബർ 22, 23 തീയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഉപവാസസമരം ആരംഭിച്ചു. തലസ്ഥാനത്തിന് വ്യത്യസ്തമായ അനുഭവമായി ആ സമരം. വിശ്വാസത്തോടും പ്രാർഥനയോടും ഉപവാസത്തോടും കൂടി അദ്ദേഹം നയിച്ച സമരം ഫലം കണ്ടിരിക്കുന്നു.

വർഷങ്ങൾക്കു മുന്പ് ഉമ്മൻ ചാണ്ടി സർക്കാരിനു വളരെ എളുപ്പത്തിൽ എടുക്കാമായിരുന്ന ഈ തീരുമാനത്തിന്‍റെ മുഴുവൻ ക്രെഡിറ്റും ജനങ്ങളുടെ സ്നേഹവും പിണറായി വിജയനു മാത്രമായി വിട്ടുകൊടുത്തതിൽ ജനാധിപത്യമുന്നണിയിലെ പലർക്കും പരിഭവം കാണും. പിണറായി കാണിച്ച ഈ നീതിബോധത്തിന്‍റെ നന്ദി അടുത്ത തെരഞ്ഞെടുപ്പിൽ ഈ കൊച്ചുസമൂഹം പ്രകടമാക്കുമെന്ന് അവരുടെ നേതാക്കന്മാർ പറയുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ ആവശ്യം അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയ അവസരങ്ങളിലെല്ലാം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പുനൽകിക്കൊണ്ടിരുന്നു എന്നാണ് അവർ പറഞ്ഞത്. അവസാനം അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ കാര്യം നടക്കില്ലെന്ന് അറിയിച്ചു. മുസ്‌ലിം ലീഗുകാരാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നതെങ്കിൽ അനുകൂല ഉത്തരവുമായി മുഖ്യമന്ത്രി അവരുടെ നേതാവിന്‍റെ അടുത്തു പോകില്ലായിരുന്നോ എന്ന് ഒരു മലങ്കര നാടാർ നേതാവ് ചോദിച്ചു.

കാര്യങ്ങൾ മനസിലായ ജനം പ്രതികരിച്ചു തുടങ്ങി. നാടാർ സംവരണകാര്യത്തിൽ തീരുമാനം എടുക്കുന്നതിന് ഉമ്മൻ ചാണ്ടിയെ തടഞ്ഞവരെന്ന് കരുതപ്പെട്ടവരെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സംവരണത്തിൽ എല്ലാ നാടാർമാരും ഒന്നുപോലെയാണ്. തമിഴ്നാട്ടിലും അതുപോലെ. കേരളത്തിൽ വരുന്പോൾ പൗരസ്ത്യ ക്രൈസ്തവ സഭകളിൽ പെട്ടവർക്കില്ല. ആ അനീതി പരിഹരിക്കണമെന്നു മുഖ്യമന്ത്രി തീരുമാനിച്ചു. അത് ആ ജനസമൂഹത്തിന്‍റെ ഹൃദയത്തിൽ തൊടുന്ന സംഭവമായി.

കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഹിന്ദു നാടാർമാർക്കും ക്രൈസ്തവ നാടാർമാർക്കും ഒരുപോലെ സംവരണം ഏർപ്പെടുത്തിക്കൊണ്ടു തയാറാക്കിയ ഉത്തരവ് ക്രൈസ്തവ നാടാർമാരിലെ സിഎസ്ഐ ക്കാർക്കു മാത്രമാക്കിയത് ക്രൈസ്തവരുടെ മൊത്തം വോട്ടുനേടി ജയിച്ചുവന്ന ചില കോണ്‍ഗ്രസ് നേതാക്കളാണ്.

സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവർക്കുള്ള സംവരണമടക്കം ശരി എന്നു ബോധ്യം വന്ന വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച നിലപാടെടുത്തു. എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ നിയമനം അംഗീകരിച്ചു. സ്വാശ്രയ കോളജുകൾ നടത്തുന്നവർക്ക് സ്ഥാപനം നടത്താനുള്ള ഫീസ് ഏർപ്പെടുത്താനുള്ള കാര്യത്തിലും സർക്കാർ സ്വാതന്ത്ര്യം കൊടുത്തതോടെ ആരാണു കച്ചവടക്കാരെന്നു നാട്ടുകാർക്കും മനസിലായി. അതു മനസിലാകാത്തതു ചാനൽ കച്ചവടക്കാർക്കു മാത്രം.

വർഗീയ തന്ത്രങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളിൽ വർഗീയ മനോഭാവം ആയുധമാക്കുന്നതിനെ സിപിഎമ്മും കോണ്‍ഗ്രസും മാത്രമല്ല ബിജെപിയും എതിർക്കുന്നത് കാണുന്പോൾ എന്താണു മനസിലാക്കേണ്ടത്? ബിജെപി ഇടതു- വലതു മുന്നണികൾക്കുണ്ടെന്ന് ആരോപിക്കുന്ന ഹൈന്ദവവിരുദ്ധതയാണ് വിഷയമാക്കുന്നത്. ഇരുമുന്നണികളും മുസ്‌ലിം പ്രീണനത്തിലൂടെ വോട്ട് കച്ചവടം നടത്തുന്നതായി അവർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്കു വലിയ തിരിച്ചടി ഉണ്ടാക്കിയ ശബരിമല വീണ്ടും വിഷയമാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതിലെ തന്ത്രവും അതു തങ്ങൾക്കുണ്ടാക്കുന്ന അപകടവും മുൻകൂട്ടി കണ്ടാണു ബിജെപിയുടെ നീക്കം.

ഉമ്മൻ ചാണ്ടി അമരക്കാരനായി വന്നതോടെയാണു ശബരിമല വീണ്ടും തെരഞ്ഞെടുപ്പു വിഷയമാക്കാനുള്ള നീക്കം കോൺഗ്രസ് ആരംഭിച്ചത്. മറ്റു കോണ്‍ഗ്രസുകാരും അത് ഏറ്റുപിടിക്കുന്നു. ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ മോസ്കാക്കി മാറ്റിയ വിഷയത്തിലും മറ്റും ചില ക്രൈസ്തവ കോണ്‍ഗ്രസ് നേതാക്കളുടേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ, അക്കാര്യത്തിൽ വേദനിക്കുന്ന ക്രൈസ്തവർക്കിടയിലെങ്കിലും ശക്തമായ കോണ്‍ഗ്രസ് വിരോധം ഉണ്ടാക്കുന്നുണ്ട്. ഇവരൊക്കെ നേതൃത്വത്തിൽ എത്തുന്പോഴേക്കും കോണ്‍ഗ്രസിലെ മതേതരത്വം ലീഗിനുള്ള സന്പൂർണ വിധേയത്വം ആവില്ലേ എന്നാണു സംശയം. ബാബറി മസ്ജിദ് തകർത്തവരുടെ പിൻഗാമികൾ ഇതല്ലേ പറയൂ എന്നു ചോദിക്കുന്നവരുമുണ്ട്.

സിപിഎം മുസ്‌ലിംവിരോധികളാണ് എന്നു വരുത്താനുള്ള നീക്കം യുഡിഎഫും അവർക്കുവേണ്ടി വാദിക്കുന്ന ചാനലുകളും ആരംഭിച്ചു കഴിഞ്ഞു. സിപിഎം സെക്രട്ടറി എ. വിജയരാഘവന്‍റെ പാണക്കാട് പ്രസ്താവനയെച്ചൊല്ലി വലിയ വിവാദമുണ്ടാക്കാൻ ചാനലുകൾക്കായി. അത്രയും വേണ്ടിയിരുന്നില്ല എന്ന് സിപിഎം നേതാക്കൾക്കും തോന്നി. മുസ്‌ലിം ലീഗ് പേരുകൊണ്ടു തന്നെ മുസ്‌ലിംകളുടെ പാർട്ടിയാണ്. അവർ ഇന്ത്യയിലെ ഒരു അംഗീകൃത പാർട്ടിയുമാണ്. മുസ്‌ലിംകളുടെ പാർട്ടിയാണ് എന്ന് അറിഞ്ഞു തന്നെയാണ് ഇലക്‌ഷൻ കമ്മീഷൻ അനുമതി കൊടുത്തത്. ഒരു മന്ത്രിസഭയിൽ ആ പാർട്ടിക്ക് എത്ര മന്ത്രിമാർ ഉണ്ടായാലും അവരെല്ലാം മുസ്‌ലിംകളായിരിക്കും. എന്തേ ഇങ്ങനെയെന്ന് ഒരു മതേതരക്കാരനും ചോദിക്കില്ല. ചാനലുകാരനു സംശയവും ഉണ്ടാവില്ല.

അവർ മുസ്‌ലിം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പാർട്ടിയാണ്. അതുകൊണ്ട് അവർ മുസ്‌ലിം തീവ്രവാദികളാണെന്ന് അർഥമില്ല. മറിച്ചുള്ള ശൈലിയാണ് ഇന്നുവരെ അവലംബിക്കുന്നത്. ഇടതു- വലതു മുന്നണികളോടു നല്ല മെയ് വഴക്കത്തോടെ നിന്ന് കാര്യങ്ങൾ നേടാൻ അവർക്കാവുന്നു. ഇക്കാലംകൊണ്ട് അവർ നേടിയതെല്ലാം കണ്ടപ്പോഴാണു പലർക്കും മനസിലാകുന്നത് തങ്ങൾ ഉറങ്ങിയപ്പോൾ അവർ വളരെ ഓടി എന്ന്. പക്ഷേ അവിടെയും പല ലീഗ് നേതാക്കളുടെയും പ്രതികരണങ്ങൾ ഹൃദയസ്പർശിയായി.


ക്രൈസ്തവരുടെ സന്ദേഹങ്ങളെക്കുറിച്ച് അവരിൽ ഒരാൾ പറഞ്ഞത് കേരള സമൂഹത്തിന് ഇത്രയും സംഭാവന നൽകിയ ക്രൈസ്തവ സമൂഹത്തിന് അത്തരം സന്ദേഹങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കപ്പെടണമെന്നാണ്. പക്ഷേ അങ്ങനെ സങ്കടപ്പെടുന്നതു ശരിയല്ല എന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫും ക്രൈസ്തവ സമൂഹത്തിൽ സന്ദേഹങ്ങളുണ്ട് എന്നു സമ്മതിച്ചു. അവ പരിഹരിക്കാനാവുമെന്നു പ്രത്യാശയും പ്രകടിപ്പിച്ചു. അപ്പോഴാണ് കോണ്‍ഗ്രസ് യുവ നേതാവിന്‍റെ ലീഗിനെക്കാൾ വലിയ ലീഗ് ഭക്തി.

സീറ്റ് വിഭജനം

ഇടതു- വലതു മുന്നണികളിൽ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് വിഭജന ചർച്ചകൾ പല തലത്തിലായി നടക്കുകയാണ്. പാലാ കിട്ടിയില്ലെങ്കിൽ ഇടതുമുന്നണി വിടണം എന്ന കാപ്പന്‍റെ വാദം ശശീന്ദ്രൻ തന്നെ വെട്ടി നിരപ്പാക്കി. രാജ്യസഭാ സീറ്റും പാലായ്ക്കു പകരം ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റും കൂടി കിട്ടണം എന്നാണു പുതിയ വാദം. അതിനുള്ള അർഹത എന്ത് എന്നു ചോദിച്ചാൽ അതു കണ്ടുപിടിക്കേണ്ടതുണ്ട്. പാലായിലെ കാപ്പന്‍റെ വിജയം കാപ്പന്‍റെ പാർട്ടിയുടേതല്ല ഇടതുപക്ഷത്തിന്‍റെ വോട്ടുകൊണ്ടുണ്ടായതാണ് എന്നു സിപിഎമ്മിലെ നേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.

പാലാ സീറ്റ് സംബന്ധിച്ച് ഇപ്പോൾ ഇടതുമുന്നണിയിൽ ആർക്കും സംശയമില്ല. അതായത് അവിടെ ഉയർന്നുവന്ന വലിയ തർക്കം തന്നെ കെട്ടടങ്ങുകയാണ്. സ്ഥാനാർഥിനിർണയ കാര്യത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കു പിടിക്കാത്ത സ്ഥാനാർഥികൾ കെട്ടി ഇറക്കപ്പെട്ടാൽ തിരിച്ചടികൾ തീർച്ചയാണ്.

ജനാധിപത്യ മുന്നണിയിൽ സീറ്റ് വിഭജനത്തിൽ കേരള കോണ്‍ഗ്രസിനെ ഒതുക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്ന ചാനലുകാരുടെ ചോദ്യങ്ങളിൽ മുഴങ്ങുന്നത്.1982 ലെ ജനാധിപത്യമുന്നണിയിൽ 29 സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസിന്‍റെ ബാക്കി കഷണങ്ങൾക്കെല്ലാമായി പത്തിൽ താഴെ സീറ്റുകൾ എന്നാണ് കോണ്‍ഗ്രസിന്‍റെ മനസിലിരിപ്പ് എന്നാണ് ചോദ്യക്കാരുടെ സൂചനകൾ പറഞ്ഞുതരുന്നത്. മാണിസാറിനുണ്ടായിരുന്ന 15 ൽ 13 കിട്ടിയാലും മതി എന്നു ജോസഫ് സമ്മതിച്ചതുകൊണ്ട് അവിടെനിന്നാവും ചർച്ച തുടങ്ങുക. കേരള കോണ്‍ഗ്രസ് അത്രയും സീറ്റ് ചോദിക്കാൻ പാടുണ്ടോ എന്നൊക്കെയാണ് മാധ്യമക്കാരുടെ ചോദ്യത്തിലെ ധ്വനി.

പക്ഷേ അവരെ ഒതുക്കിയാൽ ജോസഫ് തന്നെ ചൂണ്ടിക്കാണിച്ചതുപോലെ, ലീഗിന് കൂടുതൽ കൊടുക്കുകയും കേരള കോണ്‍ഗ്രസിനെ ഒതുക്കുകയും ചെയ്യുന്നു എന്ന വികാരം പടരും. ഇത്തരം നടപടിയിലൂടെ അഥവാ ഒരുതവണ തോറ്റാലും അടുത്ത തവണ പിടിക്കാം എന്നു കരുതുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. കേരള കോണ്‍ഗ്രസുകാരാകട്ടെ തങ്ങൾക്കുള്ളതു കിട്ടിയല്ലോ ഇനി ജയിച്ചു മന്ത്രിയാകാം എന്ന മട്ടിൽ പലപ്പോഴും തങ്ങളുടെ കാര്യം നോക്കി ശാന്തരാകുകയും ചെയ്യും. അതാണു ചരിത്രം. ഇക്കുറി എന്താവുമോ നടക്കുക?

പിണറായിയും സുധാകരനും

കണ്ണൂരുകാരായ രണ്ടു തീപ്പൊരികളാണു പിണറായി വിജയനും കെ. സുധാകരനും. അടിക്കടിയും തിരിച്ചടിയും എല്ലാം കലയാക്കിയവർ. കൊണ്ടും കൊടുത്തും മുന്നേറേണ്ടതാണ് ജീവിതം എന്ന വീക്ഷണം പങ്കുവയ്ക്കുന്നവർ. സുധാകരനെതിരേ പിണറായിയുടെ സഖാക്കളും തിരിച്ചും പലമുഖ ആക്രമണങ്ങളാണ് നടത്തുക. സുധാകരനെതിരേ ഏതാനും വർഷം മുന്പ് സഖാക്കൾ ചിന്നവീട് വാർത്ത വരെ കൊണ്ടുവന്നുനോക്കി. സുധാകരൻ അടിച്ചുതെറിപ്പിച്ചു. ഇതൊക്കെ അറിയുന്നവർക്കും രമേശിന്‍റെ ഐശ്വര്യയാത്രയിൽ സുധാകരൻ പിണറായി വിജയനെക്കുറിച്ചു നടത്തിയ ചെത്തുകാരന്‍റെ മകൻ എന്ന പരാമർശം മോശമായിപ്പോയി എന്നു തോന്നി.

പിണറായി നടത്തുന്നതുപോലുള്ള പ്രയോഗങ്ങൾ കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നതു കണ്ടപ്പോൾ പല വലതുപക്ഷക്കാർക്കും നെറ്റിചുളിഞ്ഞു എന്നതു നേര്. അച്ഛൻ ജീവിക്കുന്നതുപോലെ ആണോ രാഷ്‌ട്രീയക്കാരനായ ഏതെങ്കിലും മകൻ ജീവിക്കുക? അറിയപ്പെടുന്ന വരുമാനം ഒന്നും ഇല്ലെങ്കിലും എല്ലാവരും മുന്തിയ ജീവിതം തന്നെയാണു നയിക്കുക. ഇതു കേരള മോഡൽ വികസനമല്ല രാഷ്‌ട്രീയക്കാരുടെ ആകെ മോഡൽ വികസനമാണ്.

എന്നിട്ടും പതിവുപോലെ കോണ്‍ഗ്രസിലെ ആദർശരക്തം തിളച്ചു. ഷാനിമോൾ ഉസ്മാൻ സുധാകരന്‍റെ വാക്കുകളെ രൂക്ഷമായി വിമർശിച്ചു. എന്നും കോണ്‍ഗ്രസിൽ അങ്ങനെയാണല്ലോ.

ജനങ്ങളുടെ ഇടയിൽ എങ്ങനെ പ്രിയങ്കരരാവാം എന്ന് അറിയാത്തവർക്കും മാധ്യമങ്ങളുടെ ശ്രദ്ധ തനിക്കു കിട്ടാൻ എന്തുചെയ്യണം എന്നു കൃത്യമായി അറിയാം. ഷാനിമോൾ ആ ഗോൾ അടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ അടക്കമുള്ള നേതാക്കൾ സടകുടഞ്ഞ് ഉണർന്നു. വിജയരാഘവൻ സുധാകരന്‍റെ വാക്കുകളിൽ വല്ലാത്ത സംസ്കാര രാഹിത്യം കണ്ടു. രമേശിനും തോന്നി സുധാകരന്‍റെ വാക്കുകൾ തന്‍റെ ഇമേജിന് ദോഷമാകുമെന്ന്. അദ്ദേഹവും ഷാനിമോളോടു ചേർന്നു. സുധാകരൻ തിരിച്ചടിച്ചു. തന്നെ കെപിസിസി അധ്യക്ഷൻ ആക്കാതിരിക്കുവാനുള്ള കളിയുടെ ഭാഗമാണ് കോണ്‍ഗ്രസുകാർ ഉണ്ടാക്കിയ വിവാദം എന്ന് അദ്ദേഹം തുറന്നടിച്ചു.

പിണറായിയുടെ വിവാദ പരമാർശങ്ങളെല്ലാം ഉദ്ധരിച്ചുകൊണ്ട് സുധാകരൻ ചോദിച്ചു, അതിലപ്പുറം താൻ എന്ത് തെറ്റു ചെയ്തുവെന്ന്. അതോടെ ഷാനിമോൾക്കു മാനസാന്തരമായി. രമേശിനും തെറ്റു മനസിലായി. ഇല്ലെങ്കിൽ സുധാകരൻ വേറെ പണി നോക്കുമായിരുന്നു എന്നുവരെ സംസാരമുണ്ട്. സുധാകരൻ ഉദ്ധരിച്ച പ്രയോഗങ്ങളൊക്കെ പിണറായി നടത്തിയപ്പോൾ സിപിഎമ്മിൽ ഒരു ഷാനിമോൾ ഉണ്ടായോ എന്നതാണ് അവിടത്തെയും ഇവിടത്തെയും കാര്യങ്ങൾ സംബന്ധിച്ചുള്ള വ്യത്യാസം.

ഐശ്വര്യയാത്ര

രമേശ് ചെന്നിത്തലയുടെ ഐശ്വര്യയാത്ര അനൈശ്വര്യമായിരിക്കുമോ മുന്നണിക്കും പാർട്ടിക്കും സമ്മാനിക്കുക എന്ന ഭീതിയിലായിട്ടുണ്ടു പാർട്ടി. കൊറോണ വൈറസ് നാട്ടിലാകെ പടരുന്പോൾ ഇത്തരം ഒരു യാത്ര എത്ര പാർട്ടിപ്രവർത്തകരെയാവും കിടപ്പിലാക്കാൻ പോവുക? പാർട്ടി നോക്കാതെ ആളെ പിടിക്കുന്ന കൊറോണ, ഐശ്വര്യയാത്രയ്ക്കു പോയതിന്‍റെ പേരിൽ ആരെയെങ്കിലും പിടികൂടുകയും അയാൾ മരിക്കുകയും ചെയ്താൽ ആ കുടംബം എങ്കിലും പിന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമോ? സീറ്റും വിജയ സാധ്യതയുമെല്ലാം കണക്കാക്കി സ്ഥാനാർഥികളെ നിർണയിക്കാൻ പോകുന്ന കാലത്ത് കൊറോണയെ ഭയന്ന് വീട്ടിലിരുന്നാൽ രാഷ്‌ട്രീയം നിർത്തുന്നതിനു തുല്യമാവും. ഏതായാലും കൊറോണയോടു കളിക്കുന്നത് ആപത്താണ്, ആർക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.