Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതിഷേധങ്ങളുടെ ഭൂപടമായി ഇന്ത്യ
Thursday, December 31, 2020 12:47 AM IST
രാജ്യത്തു മുഴങ്ങിയ പ്രതിഷേധങ്ങൾ ലോകശ്രദ്ധയിൽ ഇടംപിടിച്ച വർഷമാണ് 2020. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ഏറെ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന മൂന്നു സുപ്രധാന സംഭവങ്ങളാണ് 2020 ൽ ഉണ്ടായത്. ഒന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം.
രണ്ടാമതായി കോവിഡ് പ്രതിസന്ധിക്കിടെ വിവിധ സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ നാടുകളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ദുരിതം നിറഞ്ഞ കൂട്ടപ്പലായനം. മൂന്നാമതായി തലസ്ഥാന നഗരത്തിന്റെ അതിർത്തിയിൽ ഇന്നും തുടരുന്ന കർഷക സമരം. അടച്ചിട്ട സർവകലാശാലകളും കോളജുകളും സ്കൂളുകളും ഓണ്‍ലൈനിൽ മാത്രം നടക്കുന്ന പഠനങ്ങളും പരീക്ഷകളും ഇന്ത്യയിലെ വിദ്യാർഥികൾക്ക് കോവിഡ്കാല ചരിത്രം ഭാവിയിൽ പഠിക്കുന്പോൾ ഓർമയിൽ നിന്ന് മാഞ്ഞു പോകാതിരിക്കാനുള്ള മറ്റൊരു പാഠവുമാകുന്നു. ലോക്ക്ഡൗണ്‍ എന്ന വാക്ക് അക്ഷരാർഥത്തിൽ എല്ലാ മേഖലകളിലും കണ്ണടച്ചു പ്രയോഗിക്കാവുന്ന ഒരു വർഷമായാണ് 2020 ഇന്ത്യയേയും കടന്നു പോകുന്നത്.
മോടി കൂട്ടി മോദി
പ്രതിപക്ഷം അടക്കമുള്ളവരിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉണ്ടായപ്പോഴും താടിയും മുടിയും നീട്ടി താപസ പരിവേഷത്തിലേക്കാണ് പ്രധാനമന്ത്രി 2020ൽ മുഖച്ഛായ മാറ്റിയത്. വ്യാപക വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ കൂടുതൽ വിജയം നേടാനും നരേന്ദ്ര മോദിക്കു കഴിഞ്ഞു. 2019 ൽ പ്രതിപക്ഷത്തെ തറപറ്റിച്ചാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതെങ്കിൽ 2020ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ മേൽക്കൈ നേടുകയും ചെയ്തു. ഇതുവഴി മോദി കൂടുതൽ ശക്തനായി.
കടന്നുപോകുന്ന വർഷത്തിലേക്കു നോക്കുന്പോൾ വർത്തമാന ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും വിമത ശബ്ദങ്ങൾക്കും വിമർശനങ്ങൾക്കും എത്രമാത്രം പരിമിതികൾ വന്നു ചേർന്നിരിക്കുന്നു എന്നു വ്യക്തമായി മനസിലാക്കാം. നിരവധിപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്കു വീടും സ്വത്തും നഷ്ടപ്പെടുകയും ചെയ്ത ഡൽഹിയിലെ കലാപം ഉൾപ്പെടെ മറ്റു നിരവധി സംഘർഷങ്ങൾക്കും 2020 സാക്ഷ്യംവഹിച്ചു.
അയോധ്യ കേസിലെ തർക്കഭൂമിയുടെ അവകാശം ഹിന്ദു വിഭാഗത്തിന് കിട്ടിയതും രാമക്ഷേത്രത്തിന് തറക്കല്ലിട്ടതും വലിയനേട്ടമായാണ് ബിജെപിയും കേന്ദ്ര സർക്കാരും കണക്കാക്കുന്നത്. അതിലേറെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി ഉത്തരവും മറ്റൊരു പ്രത്യേക വാർത്തയായി. ഏറ്റവും ഒടുവിൽ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതും 2020 ലെ ഓർത്തുവയ്ക്കാനുള്ള ദേശീയ വാർത്തയായി.
മതേതരത്വത്തിന്റെ ദീർഘനിശ്വാസം
പാർലമെന്റിനകത്ത് പ്രതിപക്ഷത്തിന്റെയും പുറത്ത് ജനങ്ങളുടെയും പ്രതിഷേധത്തെ മറികടന്നാണ് സർക്കാർ പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. നിയമം മുസ്ലിം സമുദായത്തോടു വിവേചനം കാട്ടുന്നു എന്നാരോപിച്ച് ലോക രാജ്യങ്ങളിൽ പലതും വിമർശനം ഉന്നയിച്ചു. രാജ്യവ്യാപകമായ പ്രതിഷേധം കോവിഡിന്റെ അതിവ്യാപനത്തോടെ ഒട്ടൊന്ന് അടങ്ങി പ്പോകുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ വിദ്യാർഥികളും യുവജനങ്ങളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും തെരുവിലിറങ്ങി. ഡൽഹി ഷഹീൻബാഗിലെ അമ്മമാരുടെ പൗരത്വ വിരുദ്ധ പ്രതിഷേധം ബിബിസിയും ന്യൂയോർക്ക് ടൈംസും അടക്കമുള്ള വിദേശ മാധ്യമങ്ങൾ ലോകശ്രദ്ധയിലേക്കെത്തിച്ചു.
കാലിടറിയ പ്രതിപക്ഷം
മുഖ്യ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളികളിലൂടെയാണ് 2020ൽ കടന്നു പോയത്. മധ്യപ്രദേശിൽ എഐസിസി ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതും കമൽനാഥ് സർക്കാർ കാലിടറി വീണതും പാർട്ടിക്കു വലിയ തിരിച്ചടിയായി. അതിനു പിന്നാലെയാണ് രാജസ്ഥാനിൽ വിമത ശബ്ദം ഉയർത്തി സച്ചിൻ പൈലറ്റ് ഹരിയാനയിൽ ബിജെപി ആതിഥ്യം സ്വീകരിച്ച് ദിവസങ്ങളോളം കഴിഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ വെള്ളം കുടിപ്പിച്ചത്. ഹൈക്കമാൻഡ് ഇടപെട്ട് സച്ചിൻ പൈലറ്റിനെ പറഞ്ഞതൊക്കി തിരികെ രാജസ്ഥാനിൽ കോണ്‍ഗ്രസിന്റെ കൊടിക്കീഴിൽ തന്നെ എത്തിക്കുകയും ചെയ്തു. ബിഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പരാജയത്തിന്റെ പടുകുഴിയിൽ വീണു കോണ്‍ഗ്രസ്.
എന്നാൽ, 135-ാം പിറന്നാൾ ആഘോഷിച്ചു നിൽക്കുന്ന കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പാർട്ടിക്കുള്ളിൽ നിന്നു നേരിടുന്ന വിമത ശബ്ദങ്ങളാണ്. പാർട്ടി സംഘടനാ തലത്തിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. അവരെ വിമർശിച്ച് രംഗത്തെത്തിയ മറ്റു മുതിർന്ന് നേതാക്കളും പരസ്പരം വാക്പയറ്റ് നടത്തി പാർട്ടിക്കുള്ളിലെ അപശബ്ദങ്ങളും അസ്വസ്ഥതകളും പുറംലോകത്തെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ഗാന്ധി ഉറച്ചു പറഞ്ഞതോടെ മറ്റു നിവൃത്തികളില്ലെന്ന മട്ടിൽ സോണിയ ഗാന്ധിക്ക് ഒരു വട്ടം കൂടി അനാരോഗ്യം മറന്ന് ആ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെ കണ്ടെത്താനുള്ള പരിശ്രമങ്ങളായിരിക്കും വരും വർഷത്തിൽ കോണ്‍ഗ്രസിനെ കാത്തിരിക്കുന്ന സുപ്രധാന വെല്ലുവിളി. മുൻരാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, മുതിർന്ന നേതാവ് മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയി എന്നിവരുടെ വേർപാടുകളും കഴിഞ്ഞ വർഷത്തെ കോണ്‍ഗ്രസിന്റെ ദുഃഖങ്ങളാണ്.
മഞ്ഞുകാലത്തും മാറാതെ ചൈന
പോയ വർഷം അതിർത്തിയിൽ ചൈനയുമായുളള സംഘർഷത്തിൽ കൊല്ലപ്പെട്ട കേണൽ സന്തോഷ് ബാബു അടക്കമുള്ള 20 സൈനികരാണ് രാജ്യത്തിന്റെ മറ്റൊരു വേദന. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്്വരയിലും പാങ്ങോംഗ് തടാകത്തിന്റെ വശങ്ങളിലും യഥാർഥ നിയന്ത്രണ രേഖ മറികടന്നു ചൈന നടത്തിയ പ്രകോപനങ്ങൾക്ക് പിന്നീട് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടി നൽകുകയും ചെയ്തു. എന്നാലും ഇരുപക്ഷത്തു നിന്നുമുള്ള പൂർണ സൈനിക പിൻമാറ്റം ഇനിയും യാഥാർഥ്യമായിട്ടില്ല.
പലായനത്തിന്റെ പടുവഴികൾ
ആഭ്യന്തര അഭയാർഥി ജീവിതത്തിന്റെ കണ്ണീരും കെട്ടടങ്ങിയ കിനാവുകളും രാജ്യം കണ്ടറിഞ്ഞത് കോവിഡ് പ്രതിസന്ധി മൂലം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിൽ നിന്നാണ്. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള തൊഴിലാളികളുടെ പലായനം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സമാനതകൾ ഇല്ലാത്ത വേദനയായി മാറി.
കുടിയേറിയ നഗരങ്ങളിൽനിന്ന് കൈയിൽ കിട്ടാവുന്നതു മാത്രമെടുത്ത് ഒക്കത്ത് കുഞ്ഞു കുട്ടികളുമായി നൂറുകണക്കിന് കിലോമീറ്റർ നടന്നുപോയ കുടിയേറ്റത്തൊഴിലാളികൾ സർക്കാരിനെ വിമർശനങ്ങളുടെ മുൾമുനയിൽ നിർത്തി. പട്ടിണിയെങ്കിലും സ്വന്തം വീട്ടിൽ ചെന്നു വിശന്നിരിക്കാമെന്ന പ്രതീക്ഷ പോലും നഷ്ടപ്പെട്ട് പലായനത്തിന്റെ വഴിയിൽ മരിച്ചുപോയവരും നിരവധിയാണ്.
ബിഹാറിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്രക്കിടയിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചു കിടക്കുന്ന അമ്മയുടെ അരികിൽ അവർ മരിച്ചതറിയാതെ മുഖത്തെ പുതപ്പ് വലിച്ചു നീക്കാൻ ശ്രമിക്കുന്ന കുരുന്നു ബാലന്റെ ദൃശ്യം കോവിഡ്കാല ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്ത ചിത്രമായി മാറി. ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കുടിയേറ്റത്തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. അപ്പോഴേക്കും അവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തിൽ വന്നു ചേരേണ്ടതില്ലാത്ത ഒരു നരകയാത്രയുടെ വഴികളിൽ ചുട്ടുപൊള്ളി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
കനലായി വന്നു കത്തിയ കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമെന്നു തിരിച്ചറിഞ്ഞ് പ്രതിഷേധത്തിന്റെ കനലായി വന്ന് രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ പ്രതിഷേധച്ചൂടിൽ ഉറച്ചു നിൽക്കുന്ന കർഷകരാണ് കടന്നു പോകുന്ന വർഷത്തെ മറ്റൊരു വേറിട്ട കാഴ്ച. പ്രധാനമന്ത്രിയും ബിജെപിയും തങ്ങളുടെ ചങ്ങാതിമാരായ കുത്തക വ്യവസായികൾക്കുവേണ്ടി പാർലമെന്റ് ചട്ടങ്ങളെ തന്നെ അട്ടിമറിച്ചു പാസാക്കിയ നിയമങ്ങളാണ് മൂന്നു കാർഷിക നിയമങ്ങളെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
കർഷകരാകട്ടെ തങ്ങളുടെ പ്രതിഷേധത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയനിറവും കലരാതിരിക്കാൻ ജാഗ്രതയിലാണ്.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും കരുതലിന്റെ സാമൂഹിക അകലത്തിൽ നിർത്തിയാണ് കർഷക സമരം തുടരുന്നത്. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് ഐക്യദാർഢ്യവുമായി എല്ലാ സംസ്ഥാനങ്ങളിൽനിന്നും കർഷകരും യുവാക്കളും എത്തിയിട്ടുണ്ട്. ഡൽഹി-ഹരിയാന അതിർത്തികളിൽ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ സർക്കാർ വിവാദ നിയമങ്ങൾ പിൻവലിക്കുംവരെ അതിശൈത്യം ഉൾപ്പെടെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും നേരിടാൻ എല്ലാവിധ കരുതലോടെയുമാണ് എത്തിയിരിക്കുന്നത്.
പ്രതിഷേധം മൂർച്ഛിച്ചു കൊണ്ടിരിക്കുന്പോഴും കാർഷിക നിയമങ്ങൾ കർഷകരുടെ നന്മയെ കരുതി മാത്രമാണ് എന്ന ന്യായീകരണവുമായി മുന്നോട്ടു പോകുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും. ഇതിനായി ബിജെപി നൂറു പത്രസമ്മേളനങ്ങളും 700 യോഗങ്ങളും വരെ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top