വിദ്യാർഥികൾ ജീവിത ശൈലികൊണ്ട് കോവിഡിനെ ചെറുക്കാൻ പ്രാപ്തരാകണം
Thursday, December 24, 2020 10:23 PM IST
കോവിഡ് രോഗവ്യാപനത്തിന്‍റെ തോത് കുറയുന്നില്ലെങ്കിലും ഈ മഹാമാരിയെ ചെറുക്കുന്നതിന്‍റെ ഭാഗമായി താത്കാലികമായി നിർത്തിവച്ച പല പ്രവർത്തനങ്ങളും ഘട്ടംഘട്ടമായി പൂർവസ്ഥിതിയിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമകരമായ ദൗത്യം സർക്കാർ നടത്തിവരികയാണ്. അതിന്‍റെ ഭാഗമായാണ് അടഞ്ഞുകിടന്നിരുന്ന സ്കൂളുകളും കോളജുകളും ജനുവരി ആദ്യവാരം തുറക്കുന്നതിനു ധാരണയായിരിക്കുന്നത്.

കേരളത്തിലെ യൂണിവേഴ്സിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചതിന്‍റെ ഫലമായി വിദ്യാർഥികൾക്ക് സെമസ്റ്റർ നഷ്ടപ്പെടാതെ പഠനപ്രവർത്തനങ്ങൾ ഓൺലൈൻ മാർഗത്തിലൂടെ പൂർത്തീകരിക്കുവാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഇത് എടുത്തുപറയത്തക്ക നേട്ടം തന്നെയാണ്. എങ്കിൽക്കൂടിയും ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക്; പ്രത്യേകിച്ചും മെഡിസിനും എൻജിനിയറിംഗും ഉൾപ്പെടെയുള്ള പ്രാക്ടിക്കൽ അധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകളുടെ അഭാവം വലിയ കുറവുതന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ കുറവു പരിഹരിച്ച് അക്കാദമിക മേഖലയിലെ ഗുണനിലവാരം നിലനിർത്തണമെങ്കിൽ വിദ്യാർഥികൾ കാമ്പസുകളിൽ എത്തിച്ചേരേണ്ടതായിട്ടുണ്ട്. ഇതുവരെ വീടുകളിൽ ഒതുങ്ങി കോവിഡ് ഭീഷണിയില്ലാതെ ജീവിച്ച വിദ്യാർഥികൾ വീണ്ടും കാമ്പസിന്‍റെ ഭാഗമാകാൻ പോകുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നതിൽ തർക്കമില്ല.

വിദ്യാർഥികൾ തങ്ങളെതന്നെയും കൂട്ടുകാരെയും ഒപ്പം വീട്ടിലുള്ളവരെയും കൊറോണ വൈറസിൽനിന്നു സംരക്ഷിക്കേണ്ടതായിട്ടുണ്ട്. പോലീസിനോ ആരോഗ്യവകുപ്പിനോ അധ്യാപകർക്കോ ഒരു പരിധിയിൽ കൂടുതൽ വിദ്യാർഥികളുടെ വ്യക്തി ജീവിതത്തിൽ പ്രത്യേകിച്ച് ആരോഗ്യപരിപാലന മേഖലകളിൽ ഇടപെടാനാകില്ല. അതിനാൽ വിദ്യാർഥികൾ സ്വയം സംരക്ഷിക്കുവാൻ തയാറാകേണ്ടിയിരിക്കുന്നു. അതിനായി ഇതുവരെ അനുവർത്തിച്ചു പോന്ന ജീവിത രീതിയിൽനിന്നു വ്യത്യസ്തമായി, ആരോഗ്യപരിപാലനത്തിലും വ്യക്തി ശുചിത്വത്തിലും അധിഷ്ഠിതമായ ഒരു ജീവിത ശൈലി ശീലമാക്കുവാൻ ഒരോ വിദ്യാർഥിയും പരിശ്രമിക്കണം.

ഹൈജീൻ

ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ‘ഹൈജീൻ’ അഥവാ ആരോഗ്യപരിപാലനം എന്നത് ആരോഗ്യം സംരക്ഷിക്കാനും രോഗങ്ങൾ പിടിപെടാതെയും ഒപ്പം അവ പകരാൻ ഇടവരാതെയും ഒരു വ്യക്തി അനുവർത്തിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളും പ്രവൃർത്തികളുമാണ് . അതായത് ഹൈജീൻ എന്നത് വ്യക്തിശുചിത്വത്തിലും അപ്പുറമായ ശീലങ്ങളാണ്. വ്യക്തിശുചിത്വത്തിൽ ഒരു വ്യക്തി സ്വന്തം ആരോഗ്യം സംരക്ഷിക്കുവാൻ ചെയ്യുന്ന പ്രവൃർത്തികളാണെങ്കിൽ ഹൈജീൻ എന്ന ജീവിത ശൈലിയിൽ വ്യക്തിശുചിത്വം മാത്രമല്ല ഒപ്പം രോഗങ്ങൾ മറ്റുള്ളവരിലേക്കു പകരാതിരിക്കുവാനുമുള്ള പ്രവർത്തനങ്ങളുമുണ്ട്. ഉദാഹരണത്തിന്: രോഗാണുക്കൾ ശരീരത്തിൽ കയറാതിരിക്കാൻ കൈകൾ സോപ്പിട്ടു കഴുകുക, ദിവസവും രണ്ടു നേരം കുളിക്കുക, അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ വ്യക്തിശുചിത്വത്തിന്‍റെ ഭാഗമാണ്. അത്തരത്തിൽ വ്യക്തിശുചിത്വം പാലിക്കുന്ന ഒരു വ്യക്തി തന്‍റെ തൊട്ടടുത്ത് ആൾക്കാർ നിൽക്കുമ്പോഴും മുഖം മറയ്ക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കാതെ നേരിട്ട് തുമ്മാനിടയാവുകയും അതു വഴി തന്‍റെ ശരീരത്തിൽ ഏതെങ്കിലും രോഗാണു ഉണ്ടാകാനിടയുണ്ടെങ്കിൽ ആ രോഗാണുവിനെ തൊട്ടടുത്തു നിൽക്കുന്ന ആളിലേക്ക് പകരാനിടവരുത്തുകയും ചെയ്താൽ അത് ഹൈജീൻ എന്ന ജീവിത ശൈലിക്ക് വിരുദ്ധമായ പ്രവൃർത്തിയാണ്. ഹൈജീൻ എന്ന ജീവിതശൈലി പൂർണ അർഥത്തിൽ ഉൾക്കൊണ്ടിട്ടുള്ള ഒരു വ്യക്തി തുമ്മൽ വരുമ്പോൾ മറ്റുള്ളവരെ കരുതി മുഖം മറയ്ക്കുവാനുള്ള ഏതെങ്കിലും ഒരു മാർഗം സ്വീകരിക്കും. ഇതിൽനിന്നു മനസിലാക്കേണ്ട കാര്യം ഹൈജീൻ എന്നത് സ്വന്തം ആരോഗ്യം സംരക്ഷണവും ഒപ്പം മറ്റുള്ളവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുവാൻവേണ്ടി കൈക്കൊള്ളുന്ന ശീലങ്ങളും പ്രവൃർത്തികളുമാണ്.

ഹൈജീൻ മാർഗങ്ങൾ

ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ഏത് പ്രവൃർത്തിയും ഹൈജീനിന്‍റെ പരിധിയിൽ വരും. ഭവനം, വ്യക്തി, ചികിത്സാ സംബന്ധ ഹൈജീനുകളാണ് പ്രധാന ഇനങ്ങൾ. ഇവയെ വീണ്ടും ഉപ ഘടകങ്ങളായി സന്ദർഭത്തിന് അനുസരിച്ച് തരംതിരിച്ചിട്ടുണ്ട്. ഇതിൽ കൈകളുടെ ഹൈജീനും ശ്വസന ഹൈജീനും ജീവിതശൈലിയുടെ ഭാഗമാക്കിയാൽ കോവിഡ് എന്ന മഹാമാരിക്കു കാരണമായ വൈറസിൽനിന്നും നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുവാനും അതുവഴി ആരോഗ്യമേഖലയിൽ ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾക്ക് ഒരു പരിധിവരെ പരിഹാരം നൽകുവാനും സാധിക്കും.

കൈകളുടെ ഹൈജീൻ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് വിദ്യാർഥികൾ കാമ്പസുകളിലേക്ക് എത്താൻപോകുന്നത്. കൂട്ടുകാർ തമ്മിൽ നേരിൽ കാണുമ്പോൾ ഹസ്തദാനം നല്കുക, ആലിംഗനം ചെയ്യുക തുടങ്ങിയ സ്നേഹപ്രകടന മാർഗങ്ങൾ സാധാരണയായി നടത്താറുള്ളതാണ്. ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ വളരുവാൻ ഇത്തരം പ്രവൃർത്തികൾ നല്ലതാണെങ്കിലും ഈ കോവിഡ് കാലഘട്ടത്തിൽ ഹസ്തദാനവും ആലിംഗനവും അപകടം ക്ഷണിച്ചു വരുത്താൻ ഇടയാക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിക്ക വിദ്യാർഥികളും കാമ്പസുകളിൽ എത്തിച്ചേരുന്നത്.


ബസിന്‍റെ സീറ്റിലും കൈപിടിയിലും ഒക്കെ സ്പർശിച്ചിട്ടാണ് കൂട്ടുകാർ ക്യാമ്പസിൽ എത്തുന്നത്. കോവിഡിനു കാരണമായ വൈറസോ അല്ലെങ്കിൽ മറ്റു രോഗാണുക്കളോ അവിടെയൊക്കെ സ്ഥാനം പിടിച്ചിട്ടുണ്ടാവാം.

നഗ്നനേത്രങ്ങൾക്കൊണ്ടു കാണാൻ കഴിയാത്തതിനാൽ അവ നാം സ്പർശിക്കുന്ന എല്ലാ വസ്തുവകകളിലും ഉണ്ടായിരിക്കാം എന്ന ഒരു ബോധ്യം മനസിൽ ഉണ്ടാക്കിയെടുത്താൽ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാനും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കാനും മറന്നുപോകില്ല. കൈ കഴുകുക എന്നാൽ ടാപ്പിൽനിന്നു കുറച്ച് വെള്ളം കൈയിലൊഴിക്കുക എന്നാണ് വിദ്യാർഥികൾ മാത്രമല്ല മുതിർന്നവർ പോലും ധരിച്ചുവച്ചിരിക്കുന്നത്. ഇത് തെറ്റായ കാഴ്ചപ്പാടാണ്. സോപ്പിന്‍റെ സവിശേഷത ഒരേ സമയം കൊഴുപ്പുമായും ജലവുമായും സമ്പർക്കത്തിലേർപ്പെടാൻ കഴിയും എന്നതാണ്. അതിനാൽ കൈയിൽ പറ്റിപ്പിടിച്ചുട്ടുള്ള കൊഴുപ്പിൽ ലയിക്കുന്ന വസ്തുക്കളും അതുപോലെ ജലത്തിൽ നേരിട്ട് ലയിക്കുന്ന വസ്തുക്കളും ഒരുപോലെ നീക്കം ചെയ്യപ്പെടും. കൈ സോപ്പുപയോഗിച്ച് തന്നെ കഴുകണം.

കോളജിൽ വരുമ്പോൾ വിദ്യാർഥികൾ ചെറിയൊരു സോപ്പ് കരുതുന്നതാണ് ഉത്തമം. കാമ്പസിൽ എത്തിയാലുടൻ കൈയിൽ കരുതിയ സോപ്പുപയോഗിച്ച് കൈ വൃത്തിയാക്കാൻ ഇതുപകരിക്കും. പലതരത്തിലുമുള്ള സ്വഭാവ സവിശേഷതകൾ ഉള്ള വ്യക്തികൾ ഒത്തുകൂടുന്ന സ്ഥലമാണ് കാമ്പസ് എന്നതിനാൽ കോളജ് അധികൃതർ സോപ്പ് വാഷ് റൂമിൽ വച്ചിരുന്നാൽകൂടിയും അത് സ്ഥിരമായി അവിടെ ഉണ്ടാകണമെന്നില്ല. ഇങ്ങനെ ഓരോരുത്തരും ചെയ്യുമ്പോൾ കൊറോണ മാത്രമല്ല കൈയിലൂടെ പകരാനിടയുള്ള ഒട്ടനവധി രോഗങ്ങളും ഇല്ലാതാക്കാനാകും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുവാനുള്ള അവസരം ഇല്ലാത്ത സാഹചര്യങ്ങളിലാണ് സാനിറ്റൈസറിന്‍റെ പ്രസക്തി. ഉദാഹരണത്തിന് ബസിൽ യാത്ര ചെയ്യുമ്പോൾ കൈയിൽ രോഗാണുവിന്‍റെ സാന്നിധ്യം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി എന്നു തോന്നുന്ന അവസരത്തിൽ സാനിറ്റൈസർ ഒരു പരിഹാര മാർഗം തന്നെയാണ്.

ശ്വസന ഹൈജീൻ

കോവിഡ് വൈറസിന്‍റെ പ്രധാന വാസസ്ഥലം ശ്വസന വ്യവസ്ഥ ആയതിനാൽ മൂക്ക് മുതൽ ശ്വാസകോശം വരെയുള്ള ഭാഗങ്ങളിൽ ഈ വൈറസ് എത്തിപ്പെടാതിരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. അതിനായി മാസ്ക് ഉപയോഗിക്കുക എന്നതാണ് ഏറ്റവും ലളിതമായ മാർഗം. ശ്വസനവ്യവസ്ഥയിൽ എവിടെയെങ്കിലും രോഗബാധയുണ്ടായാൽ അതിന് കാരണക്കാരായ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് രോഗി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴാണ്. രോഗി തുമ്മുമ്പോൾ മൂക്കിലൂടെ ശ്ലേഷ്മം ആയിരക്കണക്കിന് ചെറിയ കണികകളായി പുറത്തേക്കു വ്യാപിക്കാം. അവയിൽ രോഗാണുവും കണ്ടെന്നു വരാം.

റെസ്പിരേട്ടറി ഹൈജീൻ അഥവാ ശ്വസന ഹൈജീൻകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയിൽ നിന്നു തുമ്മലിലൂടെയോ ചുമയിലൂടെയോ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ പ്രാവർത്തികമാക്കേണ്ട ചില നല്ല ശീലങ്ങളെയാണ്. ടൗവ്വലോ, മറ്റ് തുണികളോ അല്ലെങ്കിൽ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മറച്ച് തുമ്മുക അല്ലെങ്കിൽ ചുമയ്ക്കുക. ഈ ശീലം തീർച്ചയായും ഓരോ വിദ്യാർഥിയും ജീവിതത്തിന്‍റെ ഭാഗമാക്കുവാൻ ശ്രമിച്ചാൽ കൊവിഡ് മാത്രമല്ല ജലദോഷം, ന്യുമോണിയ, ചിക്കൻ പോക്സ്, അഞ്ചാം പനി തുടങ്ങി ശ്വസന വ്യവസ്ഥവഴി പകരുന്ന നിരവധി രോഗങ്ങളെ അകറ്റിനിർത്താനാകും.

ഭക്ഷണ രീതി

കോവിഡ് കാലഘട്ടത്തിൽ ഒരു പാത്രത്തിൽനിന്നു പങ്കുവച്ച് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. അതുപോലെ വഴിയിൽ കിട്ടുന്നതെന്തും വാങ്ങിച്ചു കഴിക്കുക എന്ന ശീലവും ഒഴിവാക്കണം. കഴിവതും വീട്ടിൽ തയാറാക്കിയ ഭക്ഷണങ്ങൾ മാത്രം കൊണ്ടുവന്ന് ആളകലം പാലിച്ച് കഴിക്കണം. ഭക്ഷണം കഴിയ്ക്കുമ്പോൾ മാസ്കിന്‍റെ സംരക്ഷണം ഉണ്ടാവില്ലെന്നത് ഓർക്കണം. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് എടുക്കുന്ന മുൻകരുതലുകളെ ആരെങ്കിലും കുറ്റപ്പെടുത്താൻ ശ്രമിച്ചാൽ അതിന് നിങ്ങൾ ചെവി കൊടുക്കേണ്ടതില്ല. നിങ്ങളുടെ പ്രവൃത്തി നിങ്ങളെ മാത്രമല്ല അവരെയും സംരക്ഷിക്കുവാനുള്ളതാണ്. മേല്പറഞ്ഞ കാര്യങ്ങളിൽ മതിയായ ശ്രദ്ധ ചെലുത്തുവാൻ വിദ്യാർഥികൾ ബോധപൂർവം തയാറാകേണ്ടതുണ്ട്. അതിനായി മാതാപിതാക്കളും അധ്യാപകരും അവരെ പ്രോത്സാഹിപ്പിക്കകയും ബോധവത്കരിക്കുകയും ചെയ്യണം.

ഹൈജീൻ എന്ന ജീവിത രീതിയെ ശരിയായ അർഥത്തിൽ വരും തലമുറയ്ക്ക് പകർന്നു നല്കുവാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പരിപാലനവും ശുചിത്വവും ജീവിത രീതിയാക്കിമാറ്റിയാൽ കോവിഡ് പോലുള്ള പകർച്ചവ്യാധികളിൽനിന്നു രക്ഷപ്പെടാം.

ഡോ.ഷിബു ജോർജ് ആനത്താരയ്ക്കൽ
(ലേഖകൻ എടത്വ സെന്‍റ്അലോഷ്യസ് കോളേജിലെ സുവോളജി വകുപ്പ് തലവനാണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.