ഡോക്ടർമാരെ ജാമ്യത്തടവുകാരാക്കരുത്
Monday, October 5, 2020 12:37 AM IST
കഴിഞ്ഞ എട്ടോ ഒന്പതോ മാസമായി രാജ്യത്തു വിശ്രമമില്ലാത്ത ചുമതലകൾ നിർവഹിക്കുന്ന രണ്ടു വിഭാഗം ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും തകർച്ചയുടെയും തളർച്ചയുടെയും തീച്ചൂളയിലാണ്. ആരോഗ്യ പ്രവർത്തകരും നിയമപാലകരായ പോലീസ് സേനാംഗങ്ങളുമാണ് ഈ ഹതഭാഗ്യർ. തങ്ങളുടെ ജീവൻപോലും അപകടത്തിലാണെന്നറിഞ്ഞിട്ടും പിന്മാറാതെ കോവിഡ് 19നെതിരായുള്ള പോരാട്ടത്തിലാണവർ. ഈ രണ്ടു വിഭാഗത്തിൽ പെട്ടവരിൽ ചിലർ തങ്ങളുടെ കുടുബാംഗങ്ങളെ നേരിൽകണ്ടിട്ടുപോലും മാസങ്ങളായിട്ടുണ്ട്.

ചികിത്സ നടത്തുന്നവരും ക്രമസമാധാനം പാലിക്കാൻ നിയോഗിക്കപ്പെടുന്നവരും ഏറ്റെടുക്കേണ്ടിവരുന്ന ദുരിതങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ കുറെയൊക്കെ പ്രബുദ്ധ കേരളം കാണുന്നുണ്ടല്ലോ. കോവിഡ് പ്രതിരോധ മഹായുദ്ധത്തിനിടയിൽ അകാലത്ത് ജീവത്യാഗം നടത്തേണ്ടി വന്നവരിൽ കൂടുതലും ആരോഗ്യ പ്രവർത്തകരും പോലീസ് സേനാംഗങ്ങളുമാണ്. എന്നാൽ, ആനുപാതികമായ ആദരവ് ഇവർക്ക് ലഭിക്കുന്നുണ്ടോ എന്ന് അധികാരികളും പൊതുജനങ്ങളും ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആദരവും പരിഗണനയും നൽകിയില്ലെങ്കിൽത്തന്നെ അപവാദവും അർധസത്യത്തിൽ പൊതിഞ്ഞ ആരോപണങ്ങളും അവഹേളനങ്ങളും ശിക്ഷാനടപടികളുമല്ലേ ഇവർക്കു ലഭിക്കുന്നത്?

കോവിഡ് രോഗം മൂലം ഇരുവിഭാഗത്തിലുംപെട്ട നിരവധി പേരാണു സർവീസിൽ തുടരാനാകാതെ ചികിത്സയിലോ ക്വാറന്‍റൈനിലോ തുടരുന്നത്. തന്മൂലം പ്രതിരോധ സേനയുടെ അംഗസംഖ്യയിൽ ഇരുപതുശതമാനത്തോളം കുറവുവന്നിട്ടുണ്ട്. ഇത് ആരോഗ്യരംഗത്തെ മാത്രമല്ല, മൊത്തം സമൂഹത്തെ തളർത്തിയിട്ടുമുണ്ട്. സേവനസന്നദ്ധരായ ഈ മുന്നണിപ്പോരാളികളുടെ ആത്മവീര്യം ചോർത്തിക്കളയുന്ന ചില സർക്കാർ നടപടികൾ യഥാർഥ അന്വേഷണത്തിന്‍റെ അഭാവത്തിൽ കണ്ണിൽ പൊടിയിടൽ മാത്രമായി അവശേഷിക്കുന്നു. ഇതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷ കക്ഷികൾക്കും തുല്യ ഉത്തവാദിത്വമാണുള്ളത്.

ബ്രേക്കിംഗ് ന്യൂസുകൾക്കിടയിൽ ഇമേജ് നഷ്ടമായി ആസന്നമായ തെരഞ്ഞെടുപ്പുകളിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ അവസാന അടവ് എന്ന നിലയിൽ ഈയിടെയായി ഡോക്ടർമാരെ ജാമ്യത്തടവുകാരാക്കുന്നത് തികച്ചും അധാർമികമാണ്. സംസ്ഥാനത്തെ സേവനത്തിനു പുറമേ മഹാരാഷ്‌ട്ര പോലുള്ള പ്രദേശങ്ങളിൽ തീർത്തും അപകടസാധ്യതയുണ്ടായിട്ടും മനുഷ്യസേവനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സന്മനസ് കാണിച്ച ഡോക്ടർമാരോട് ഇത്തരത്തിലുള്ള സമീപനം തീർത്തും തെറ്റായിപ്പോയി.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നിർദേശം സർക്കാർ ചെവിക്കൊള്ളാത്തത് ഗവണ്‍മെന്‍റിന്‍റെ മെഡിക്കൽ നിരക്ഷരത കൊണ്ടുമാത്രമാണ്. കോവിഡ് പോലുള്ള മഹാമാരിയെ നേരിടാൻ അധികാരക്കസേരയിലിരിക്കുന്ന രാഷ്‌ട്രീയക്കാരോ സിവിൽ സർവീസ് ഉദ്യോഗസ്ഥരോ മാത്രം പോരാ; ഇക്കാര്യത്തിൽ ശാസ്ത്രീയ വിജ്ഞാനവും അനുഭവവുമുള്ള പ്രഗത്ഭർ തന്നെയാണ് ഭരണകൂടങ്ങളെ ഉപദേശിക്കേണ്ടത്. ഭരണപക്ഷ- പ്രതിപക്ഷ നേതാക്കന്മാർ തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. വാതോരാതെയുള്ള പ്രസംഗ മത്സരവും പ്രകടനങ്ങളും നിർത്തി, സഗൗരവം ചിന്തിക്കുകയും വിദഗ്ധരുമായി കൂടിയാലോചിക്കുകയും ചെയ്യാതെ അന്തിച്ചർച്ചകളിൽ ചർവിതചർവണം നടത്താനുള്ള സമയമല്ല ഇത്.

കോവിഡിന്‍റെ വ്യാപനത്തിൽ രാഷ്‌ട്രീയ കക്ഷികളുടെ നിരുത്തരവാദ സമീപനം അപലപനീയമാണ്. കോടതികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്വർണക്കള്ളക്കടത്തിനും ലൈഫ് മിഷനും കൂട്ടമാനഭംഗങ്ങൾക്കും ഉത്തരവാദികൾ തങ്ങളല്ല എതിർകക്ഷികളാണെന്ന് സ്ഥാപിക്കാൻ സർവ കോവിഡ് ചട്ടങ്ങളും ലംഘിച്ചു യുവജനങ്ങളെ തെരുവിലിറക്കി ഉന്തും തള്ളും പ്രകടിപ്പിച്ച് കോവിഡ് വ്യാപനം നടത്തിയത് ജനങ്ങൾ നേരിൽക്കണ്ടതല്ലേ? സമരക്കാർക്കു മാത്രമല്ല ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും സിവിൽ പോലീസ് ഓഫീസർമാർക്കും അഗ്നിശമനസേനാവിഭാഗങ്ങൾക്കും രോഗം പടരാൻ ഇടയായത് ഇതുകൊണ്ടാണല്ലോ. രോഗികൾ മൂലം തിങ്ങിനിറഞ്ഞ ആശുപത്രികളിലേക്കു പരിക്കു പറ്റിയ സമരക്കാർകൂടി എത്തുന്പോൾ എണ്ണം കുറഞ്ഞുവരുന്ന ആരോഗ്യപ്രവർത്തകർ നിസഹായരാവുകയാണ്.


രോഗികൾക്കു തക്കസമയത്തു ചികിത്സ നൽകിയില്ല എന്നു പരാതിപ്പെടാൻ രാഷ്‌ട്രീയകക്ഷികൾക്കു ധാർമ്മികമായി എന്ത് അവകാശമാണുള്ളത്?പി.പി.ഇ. കിറ്റ് ധരിച്ച്, മാസ്കും ഷീൽഡും ധരിച്ച്, രോഗികൾക്കിടയിൽ നാലിരട്ടി ജോലി ചെയ്യുന്നവരെ ബ്രേക്കിംഗ് ന്യൂസുകൾക്കിടയിൽ ഞെരുക്കിക്കൊല്ലാൻ അതിവിദഗ്ധ വാക്ചാതുര്യമുള്ളവരും കുറവല്ലല്ലോ. ഇതുണ്ടാക്കുന്ന സെൻസേഷൻ നിർവീര്യമാക്കാൻ സത്വര നടപടികളുമായി സർക്കാരും! നിപ്പ രോഗം മൂലം മരണമടഞ്ഞ ലിനിയുടെ ത്യാഗസ്മരണ പോലും തരംതാഴ്ന്ന ഈ പരസ്പരാക്രമണത്തിൽ രാഷ്‌ട്രീയകക്ഷികൾ ആയുധമാക്കിയത് മാപ്പർഹിക്കുന്ന കുറ്റമല്ല. കോവിഡ് ബാധിച്ച് തിരുവനന്തപുരം മണക്കാട് ഹോസ്പിറ്റലിലെ ഡോ.എം.എസ്. അബ്ദീൻ മരണപ്പെട്ടപ്പോൾ ആ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരാൻ എത്ര രാഷ്‌ട്രീയകക്ഷികൾ ഇന്നാട്ടിലുണ്ടായിരുന്നു?

തിരുവനന്തപുരത്ത് തീവ്ര അണുബാധയുണ്ടായ രോഗിയെ യഥാവിധി ശുശ്രുഷിച്ചില്ല എന്നതിന്‍റെ പേരിൽ ഉയർന്ന വിവാദത്തെ തണുപ്പിക്കാൻ ഒരു വനിതാ ഡോക്ടറെ സസ്പെൻഡ് ചെയ്തു ബലികൊടുത്തു. അവിടെ പരിചരണത്തിന് ആവശ്യമായ ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ആറുമാസമായി മെഴുകുതിരിയുടെ രണ്ട് അഗ്രങ്ങളും കത്തിച്ച് ഉരുകിത്തീരുകയാണെന്ന കാര്യം അധികാരികളും പൊതു സമൂഹവും കണ്ടില്ലെന്നു നടിക്കരുത്. മെഡിക്കൽ രംഗത്ത് അപ്രതീക്ഷിതമായി ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ ഡോക്ടറെ മാത്രം ഒന്നാം പ്രതിസ്ഥാനത്ത് നിർത്തി പൊതുസമൂഹത്തിനു മുൻപിൽ തേജോവധം ചെയുന്നത് അവരോടുള്ള പരസ്യമായ നിന്ദയാണ്.

ഐ.എം.എ. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നു സർക്കാർ പഠനം നടത്തിയിട്ടുണ്ടോ? അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാർ അടക്കം മെഡിക്കൽ- പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും മറ്റ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരം നൽകണം. പി.എസ്.സി. പട്ടികയിൽനിന്ന് ആരോഗ്യപ്രവർത്തകരെ റാങ്കനുസരിച്ച് നിയമിക്കാൻ എന്തേ ഇത്ര വൈകുന്നു?
ഒരു ഡോക്ടറും മനുഷ്യന്‍റെ ഘാതകനല്ല.

ഒരു ജീവൻ ഒരു നിമിഷമെങ്കിലും നീട്ടിനൽകാനായാൽ അതിൽ സായൂജ്യം നേടുന്നവരാണ് മഹാഭൂരിപക്ഷം പേരും. അപവാദങ്ങൾ ഇല്ലെന്നു വിധിക്കുന്നില്ല. കൊല്ലത്ത് അസ്ഥിരോഗ വിദഗ്ധനായ യുവഡോക്ടർ തന്‍റെ രോഗി ശസ്ത്രക്രിയാ വേളയിൽ ആകസ്മികമായി മരണപ്പെട്ടപ്പോൾ ദുഃഖം താങ്ങാനാവാതെ ജീവൻ അവസാനിപ്പിച്ചത് ഡോക്ടർമാർക്കു രോഗികളോടുള്ള സമർപ്പണത്തിന്‍റെ തെളിവായേ കാണാൻ കഴിയുകയുള്ളു. ബ്രേക്കിംഗ് ന്യൂസുകൾ അദ്ദേഹത്തിന്‍റെ മനസിനെ ദുർബലപ്പെടുത്തി. അവസരം മുതലെടുത്ത് നേട്ടമുണ്ടാക്കാൻ നാം പിന്നിലല്ലല്ലോ!


ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടറാണു ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.