വനത്തിൽ പ്ലാന്‍റേഷൻ, മൃഗങ്ങൾ കൃഷിയിടത്തിൽ
Saturday, June 6, 2020 1:34 AM IST
പാലക്കാട്ട് ഗർഭിണിയായ കാട്ടാനയ്ക്കുണ്ടായ ദാരുണാന്ത്യത്തിന്‍റെ ഉത്തരവാദിത്വം മുഴുവൻ കർഷകരുടെമേൽ‌ ചാർത്തുന്നവർ നിരവധി യാഥാർഥ്യങ്ങൾക്കുനേരെയാണു കണ്ണടയ്ക്കുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ രാജ്യത്ത് ഓരോ വർഷവും നൂറുകണക്കിനു മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുന്നു‌ണ്ട്. കൂടാതെ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും സംഭവിക്കുന്നു.

രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,361 പേർക്കാണ് കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് കഴിഞ്ഞവർഷം ജൂണിൽ പരിസ്ഥിതി മന്ത്രി പാർലമെന്‍റിനെ അറിയിച്ചത്. 510 ആനകളും കൊല്ലപ്പെട്ടു. കേരളത്തിൽ 2015-2019 കാലയളവിൽ 514 പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 23 വന്യമൃഗങ്ങളും കൊല്ലപ്പെട്ടു.

ഇത്തരത്തിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വം കാട്ടുന്നില്ല എന്നാണു രാജ്യമെങ്ങുമുള്ള കർഷകരുടെ ആവലാതി. ഇന്ത്യയിൽ വനവിസ്തൃതി കൂടിവരുന്നുവെന്നാണ് കഴിഞ്ഞ ഡിസംബർ 30ന് പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട്-2019 വ്യക്തമാക്കുന്നത്. 2017നേക്കാൾ 5,188 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയാണ് കൂടിയത്.

മൃഗങ്ങളുടെ എണ്ണവും പെരുകുന്നുണ്ട്. വന്യമൃഗസർവേപ്രകാരം കേരളത്തിൽ 1993ൽ 4,286 കാട്ടാനകൾ ഉണ്ടായിരുന്നത് 2011ൽ 7,490 ആയി വർധിച്ചു. കാട്ടുപോത്തുകൾ 4,840ൽനിന്ന് 17,860 ആയി. കാട്ടുപന്നി 40,963ൽനിന്ന് 48,034 എണ്ണമായി പെരുകി. കാട്ടുമൃഗങ്ങൾ കാടുവിട്ടിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ആളെക്കൊല്ലുന്നതും നിർബാധം തുടരുകയും ചെയ്യുന്നു. എന്നാലും കർഷകരുടെ പ്രതിരോധത്തിനിടയിൽ കൊല്ലപ്പെടുന്ന വന്യമൃഗങ്ങളുടെ എണ്ണം നിസാരമാണ്. 2015 മുതൽ ഇതുവരെ കേരളത്തിൽ 416 കാട്ടാനകളാണ് ചരിഞ്ഞിരിക്കുന്നത്. ഇതിൽ 392 എണ്ണത്തിന്‍റേതും സ്വാഭാവിക മരണമായിരുന്നു. 24 അസ്വാഭിക മരണങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വനംവകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇരകൾ കർഷകർ

വനമേഖലയിൽ മാത്രമല്ല നഗരങ്ങളിൽപ്പോലും കാട്ടുമൃഗങ്ങൾ സ്വൈരവിഹാരം നടത്തുകയാണ്. കർഷകരും വനമേഖലയിൽ താമസിക്കുന്നവരുമാണ് മുഖ്യ ഇരകൾ. 2016 ഓഗസ്റ്റ് മുതൽ ഒന്നു മുതൽ 2020 ജൂൺ നാലു വരെ കേരളത്തിൽ വന്യമൃഗശല്യത്തിന്‍റെ 23,182 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 17,116 എണ്ണവും കൃഷിനാശം സംബന്ധിച്ചാണ്. കോടിക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കാട്ടുമൃഗങ്ങൾ വർഷംതോറും നശിപ്പിക്കുന്നത്. എന്നാൽ, തുച്ഛമായ നഷ്ടപരിഹാരം മാത്രമാണു കർഷകർക്കു കിട്ടുന്നത്.

വളർത്തുമൃഗങ്ങളും വന്യമൃഗആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് 1,214 കേസുകൾ ഇക്കാലയളവിൽ ഉണ്ടായി. 2015 മുതൽ 2019വരെ 514 പേർ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 29.39 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ 23 വന്യമൃഗങ്ങൾ മാത്രമാണ് മനുഷ്യന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
2014-15 മുതൽ 2018-19 വരെ രാജ്യത്ത് 2,361 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 275 പേരെ കടുവകൾ കൊന്നു. പശ്ചിമബംഗാൾ, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് കടുവകളുടെ ആക്രമണം കൂടുതലുണ്ടാകുന്നത്. ആനകളുടെ ആക്രമണത്തിൽ പശ്ചിമബംഗാളിൽ മാത്രം 403 പേർക്ക് ഇക്കാലയളവിൽ ജീവൻ നഷ്ടമായി. ഒഡീഷ, ജാർഖണ്ഡ്, ആസാം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലായി 1,367 പേരാണ് ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കേരള സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് 2018 അനുസരിച്ച് 2017-18 വർഷത്തിൽ മാത്രം 7,229 വന്യമൃഗ ആക്രമണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 119 പേർ മരിക്കുകയും 846 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3,468 കേസുകളാണ് ആനകളുടെ ആക്രമണം മൂലമുണ്ടായത്. 1018.68 ലക്ഷം രൂപയാണ് ആകെ നഷ്ടപരിഹാരമായി നൽകിയത്. മരണമടഞ്ഞവർക്ക് 198.21 ലക്ഷം, പരിക്കേറ്റവർക്ക് 270.76 ലക്ഷം, വളർത്തുമൃഗങ്ങളുടെ നഷ്ടത്തിന് 63.27 ലക്ഷം. കൃഷിനാശത്തിന് 486.46 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം നൽകിയത്.


മുൻഗണന പ്ലാന്‍റേഷന്

വനത്തിൽ കഴിയുന്ന മൃഗങ്ങൾക്ക് അവിടെത്തന്നെ ആവശ്യമായ ആഹാരം കിട്ടുന്നില്ല എന്നതാണ് മുഖ്യപ്രശ്നം. വനത്തിന്‍റേയും അതിനുള്ളിലെ സർവതിന്‍റേയും ഉടമസ്ഥരായ വനംവകുപ്പിനും സർക്കാരിനുമാണ് ഇതിനുള്ള പൂർണ ഉത്തരവാദിത്വം. കുടിവെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങൾക്ക് കാടിറങ്ങേണ്ടിവരുന്ന അവസ്ഥ രൂക്ഷമാകാൻ കാരണം വനംവകുപ്പിന്‍റെ നയവ്യതിയാനം തന്നെയാണ്. വനമേഖലയിൽ മൃഗങ്ങൾ വിഹരിക്കുകയും തീറ്റതേടുകയും ചെയ്യുന്ന പ്രദേശങ്ങളിൽ ലാഭക്കൊതിയോടെ തേക്കും യൂക്കാലിപ്റ്റ്സും അക്ക്വേഷ്യയും അടക്കമുള്ള മരങ്ങൾ നട്ടുവളർത്തി ‌പ്ലാന്‍റേഷനായി മാറ്റിയിരിക്കുന്നു. ജലക്ഷാമം രൂക്ഷമാക്കുന്ന ഇത്തരം പ്ലാന്‍റേഷനുകളിൽനിന്ന് കോടിക്കണക്കിനു രൂപ വരുമാനമുണ്ടാക്കുന്നു. വന്യമൃഗങ്ങളുടെ അന്നം മുടക്കുന്നവയാണ് ഇത്തരം പ്ലാന്‍റേഷനുകൾ.

2018 മാർച്ച് 31ലെ കണക്കുപ്രകാരം സംസ്ഥാനത്തിന്‍റെ വനവിസ്തൃതിയുടെ 13.51 ശതമാനം ഭൂമിയും പ്ലാന്‍റേഷനാണ്. 155689.684 ഹെക്ടർ വരുമിത്. ഇതിൽ ആനകൾക്ക് ഭക്ഷണമാക്കാവുന്ന മുള ഉള്ളത് 3.31 ശതമാനം സ്ഥലത്തു മാത്രമാണ്. തേക്ക് അടക്കമുള്ള കടുപ്പമേറിയ മരങ്ങൾ 52.93 ശതമാനം പ്രദേശത്തും നട്ടുപിടിപ്പിക്കുന്നു. അക്കേഷ്യ കൃഷി ചെയ്തിരിക്കുന്നത് 4.7 ശതമാനം വരുന്ന 7342.862 ഹെക്ടറിലാണ്. യൂക്കാലിപ്റ്റ്സ് 4.63 ശതമാനമായ 7211.241 ഹെക്ടറിലുണ്ട്. 2017-18 വർഷത്തിൽ മരം വിറ്റ് 212.92 കോടി രൂപയാണ് വനംവകുപ്പ് വരുമാനമുണ്ടാക്കിയത്.

ഇത്തരത്തിൽ വനത്തിൽ ജലക്ഷാമവും ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമ്പോൾ കാട്ടുമൃഗങ്ങൾ പാവപ്പെട്ട കർഷകന്‍റെ കഠിനാധ്വാനത്തിന്‍റെ വിളവെടുക്കാൻ കൃഷിയിടത്തിലേക്കിറങ്ങും. ജീവസന്ധാരണത്തിനു പെടാപ്പാടുപെടുന്ന കർഷകർക്ക് അവയെ പ്രതിരോധിക്കാനാവാതെ സ്വജീവൻപോലും നഷ്ടപ്പെടുന്നു. കർഷകൻ പ്രതിസ്ഥാനത്താകുന്നു. യഥാർഥത്തിൽ പ്രതിസ്ഥാനത്തു നിൽക്കേണ്ട വനംവകുപ്പ് കർഷകരെ ബലിയാടാക്കി കൈയടി നേടുന്നു. അതൊന്നും കാണാൻ ശ്രമിക്കാത്തവരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരുമാണ് മനുഷ്യത്വമില്ലാത്തവരായി കർഷകരെ മുദ്രയടിക്കുന്നതും അവഹേളിക്കുന്നതും.


തേക്കും അക്ക്വേഷ്യയും നട്ട് തടിവെട്ടിവിറ്റ് ലാഭമുണ്ടാക്കുന്നതിനു പകരം മൃഗങ്ങളുടെ ആഹാരത്തിനുതകുന്ന പ്ലാവുകൾ പോലും വച്ചുപിടിപ്പിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. പ്ലാന്‍റേഷൻ മേഖലകളിൽ വന്യമൃഗങ്ങളുടെ ആഹാരത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും പുൽമേടുകളാക്കി മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനവും അനിവാര്യമാണ്. കാട്ടിലും നാട്ടിലുമുള്ള മൃഗങ്ങളോട് കാട്ടുന്ന ഒരു തരത്തിലുള്ള ക്രൂരതയും ന്യായീകരണം അർഹിക്കുന്നില്ല. പരിഷ്കൃത സമൂഹത്തിന് അതു യോജിച്ചതുമല്ല. എന്നാൽ തങ്ങളുടേതല്ലാത്ത കാരണത്താൽ വന്യമൃഗ ആക്രമണത്തിന് ഇരയാകുന്ന കർഷകരും ആദിവാസികളും സഹാനുഭൂതിയെങ്കിലും അർഹിക്കുന്നുണ്ട്.

സി.കെ. കുര്യാച്ചൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.