Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വനത്തിൽ പ്ലാന്റേഷൻ, മൃഗങ്ങൾ കൃഷിയിടത്തിൽ
Saturday, June 6, 2020 1:34 AM IST
പാലക്കാട്ട് ഗർഭിണിയായ കാട്ടാനയ്ക്കുണ്ടായ ദാരുണാന്ത്യത്തിന്റെ ഉത്തരവാദിത്വം മുഴുവൻ കർഷകരുടെമേൽ ചാർത്തുന്നവർ നിരവധി യാഥാർഥ്യങ്ങൾക്കുനേരെയാണു കണ്ണടയ്ക്കുന്നത്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ രാജ്യത്ത് ഓരോ വർഷവും നൂറുകണക്കിനു മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുന്നുണ്ട്. കൂടാതെ കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും സംഭവിക്കുന്നു.
രാജ്യത്തു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,361 പേർക്കാണ് കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത് എന്നാണ് കഴിഞ്ഞവർഷം ജൂണിൽ പരിസ്ഥിതി മന്ത്രി പാർലമെന്റിനെ അറിയിച്ചത്. 510 ആനകളും കൊല്ലപ്പെട്ടു. കേരളത്തിൽ 2015-2019 കാലയളവിൽ 514 പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 23 വന്യമൃഗങ്ങളും കൊല്ലപ്പെട്ടു.
ഇത്തരത്തിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വം കാട്ടുന്നില്ല എന്നാണു രാജ്യമെങ്ങുമുള്ള കർഷകരുടെ ആവലാതി. ഇന്ത്യയിൽ വനവിസ്തൃതി കൂടിവരുന്നുവെന്നാണ് കഴിഞ്ഞ ഡിസംബർ 30ന് പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട്-2019 വ്യക്തമാക്കുന്നത്. 2017നേക്കാൾ 5,188 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയാണ് കൂടിയത്.
മൃഗങ്ങളുടെ എണ്ണവും പെരുകുന്നുണ്ട്. വന്യമൃഗസർവേപ്രകാരം കേരളത്തിൽ 1993ൽ 4,286 കാട്ടാനകൾ ഉണ്ടായിരുന്നത് 2011ൽ 7,490 ആയി വർധിച്ചു. കാട്ടുപോത്തുകൾ 4,840ൽനിന്ന് 17,860 ആയി. കാട്ടുപന്നി 40,963ൽനിന്ന് 48,034 എണ്ണമായി പെരുകി. കാട്ടുമൃഗങ്ങൾ കാടുവിട്ടിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും ആളെക്കൊല്ലുന്നതും നിർബാധം തുടരുകയും ചെയ്യുന്നു. എന്നാലും കർഷകരുടെ പ്രതിരോധത്തിനിടയിൽ കൊല്ലപ്പെടുന്ന വന്യമൃഗങ്ങളുടെ എണ്ണം നിസാരമാണ്. 2015 മുതൽ ഇതുവരെ കേരളത്തിൽ 416 കാട്ടാനകളാണ് ചരിഞ്ഞിരിക്കുന്നത്. ഇതിൽ 392 എണ്ണത്തിന്റേതും സ്വാഭാവിക മരണമായിരുന്നു. 24 അസ്വാഭിക മരണങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇരകൾ കർഷകർ
വനമേഖലയിൽ മാത്രമല്ല നഗരങ്ങളിൽപ്പോലും കാട്ടുമൃഗങ്ങൾ സ്വൈരവിഹാരം നടത്തുകയാണ്. കർഷകരും വനമേഖലയിൽ താമസിക്കുന്നവരുമാണ് മുഖ്യ ഇരകൾ. 2016 ഓഗസ്റ്റ് മുതൽ ഒന്നു മുതൽ 2020 ജൂൺ നാലു വരെ കേരളത്തിൽ വന്യമൃഗശല്യത്തിന്റെ 23,182 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 17,116 എണ്ണവും കൃഷിനാശം സംബന്ധിച്ചാണ്. കോടിക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കാട്ടുമൃഗങ്ങൾ വർഷംതോറും നശിപ്പിക്കുന്നത്. എന്നാൽ, തുച്ഛമായ നഷ്ടപരിഹാരം മാത്രമാണു കർഷകർക്കു കിട്ടുന്നത്.
വളർത്തുമൃഗങ്ങളും വന്യമൃഗആക്രമണത്തിൽ കൊല്ലപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് 1,214 കേസുകൾ ഇക്കാലയളവിൽ ഉണ്ടായി. 2015 മുതൽ 2019വരെ 514 പേർ കേരളത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 29.39 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ 23 വന്യമൃഗങ്ങൾ മാത്രമാണ് മനുഷ്യന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
2014-15 മുതൽ 2018-19 വരെ രാജ്യത്ത് 2,361 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 275 പേരെ കടുവകൾ കൊന്നു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് കടുവകളുടെ ആക്രമണം കൂടുതലുണ്ടാകുന്നത്. ആനകളുടെ ആക്രമണത്തിൽ പശ്ചിമബംഗാളിൽ മാത്രം 403 പേർക്ക് ഇക്കാലയളവിൽ ജീവൻ നഷ്ടമായി. ഒഡീഷ, ജാർഖണ്ഡ്, ആസാം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലായി 1,367 പേരാണ് ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേരള സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് 2018 അനുസരിച്ച് 2017-18 വർഷത്തിൽ മാത്രം 7,229 വന്യമൃഗ ആക്രമണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 119 പേർ മരിക്കുകയും 846 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3,468 കേസുകളാണ് ആനകളുടെ ആക്രമണം മൂലമുണ്ടായത്. 1018.68 ലക്ഷം രൂപയാണ് ആകെ നഷ്ടപരിഹാരമായി നൽകിയത്. മരണമടഞ്ഞവർക്ക് 198.21 ലക്ഷം, പരിക്കേറ്റവർക്ക് 270.76 ലക്ഷം, വളർത്തുമൃഗങ്ങളുടെ നഷ്ടത്തിന് 63.27 ലക്ഷം. കൃഷിനാശത്തിന് 486.46 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം നൽകിയത്.
മുൻഗണന പ്ലാന്റേഷന്
വനത്തിൽ കഴിയുന്ന മൃഗങ്ങൾക്ക് അവിടെത്തന്നെ ആവശ്യമായ ആഹാരം കിട്ടുന്നില്ല എന്നതാണ് മുഖ്യപ്രശ്നം. വനത്തിന്റേയും അതിനുള്ളിലെ സർവതിന്റേയും ഉടമസ്ഥരായ വനംവകുപ്പിനും സർക്കാരിനുമാണ് ഇതിനുള്ള പൂർണ ഉത്തരവാദിത്വം. കുടിവെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങൾക്ക് കാടിറങ്ങേണ്ടിവരുന്ന അവസ്ഥ രൂക്ഷമാകാൻ കാരണം വനംവകുപ്പിന്റെ നയവ്യതിയാനം തന്നെയാണ്. വനമേഖലയിൽ മൃഗങ്ങൾ വിഹരിക്കുകയും തീറ്റതേടുകയും ചെയ്യുന്ന പ്രദേശങ്ങളിൽ ലാഭക്കൊതിയോടെ തേക്കും യൂക്കാലിപ്റ്റ്സും അക്ക്വേഷ്യയും അടക്കമുള്ള മരങ്ങൾ നട്ടുവളർത്തി പ്ലാന്റേഷനായി മാറ്റിയിരിക്കുന്നു. ജലക്ഷാമം രൂക്ഷമാക്കുന്ന ഇത്തരം പ്ലാന്റേഷനുകളിൽനിന്ന് കോടിക്കണക്കിനു രൂപ വരുമാനമുണ്ടാക്കുന്നു. വന്യമൃഗങ്ങളുടെ അന്നം മുടക്കുന്നവയാണ് ഇത്തരം പ്ലാന്റേഷനുകൾ.
2018 മാർച്ച് 31ലെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ വനവിസ്തൃതിയുടെ 13.51 ശതമാനം ഭൂമിയും പ്ലാന്റേഷനാണ്. 155689.684 ഹെക്ടർ വരുമിത്. ഇതിൽ ആനകൾക്ക് ഭക്ഷണമാക്കാവുന്ന മുള ഉള്ളത് 3.31 ശതമാനം സ്ഥലത്തു മാത്രമാണ്. തേക്ക് അടക്കമുള്ള കടുപ്പമേറിയ മരങ്ങൾ 52.93 ശതമാനം പ്രദേശത്തും നട്ടുപിടിപ്പിക്കുന്നു. അക്കേഷ്യ കൃഷി ചെയ്തിരിക്കുന്നത് 4.7 ശതമാനം വരുന്ന 7342.862 ഹെക്ടറിലാണ്. യൂക്കാലിപ്റ്റ്സ് 4.63 ശതമാനമായ 7211.241 ഹെക്ടറിലുണ്ട്. 2017-18 വർഷത്തിൽ മരം വിറ്റ് 212.92 കോടി രൂപയാണ് വനംവകുപ്പ് വരുമാനമുണ്ടാക്കിയത്.
ഇത്തരത്തിൽ വനത്തിൽ ജലക്ഷാമവും ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുമ്പോൾ കാട്ടുമൃഗങ്ങൾ പാവപ്പെട്ട കർഷകന്റെ കഠിനാധ്വാനത്തിന്റെ വിളവെടുക്കാൻ കൃഷിയിടത്തിലേക്കിറങ്ങും. ജീവസന്ധാരണത്തിനു പെടാപ്പാടുപെടുന്ന കർഷകർക്ക് അവയെ പ്രതിരോധിക്കാനാവാതെ സ്വജീവൻപോലും നഷ്ടപ്പെടുന്നു. കർഷകൻ പ്രതിസ്ഥാനത്താകുന്നു. യഥാർഥത്തിൽ പ്രതിസ്ഥാനത്തു നിൽക്കേണ്ട വനംവകുപ്പ് കർഷകരെ ബലിയാടാക്കി കൈയടി നേടുന്നു. അതൊന്നും കാണാൻ ശ്രമിക്കാത്തവരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരുമാണ് മനുഷ്യത്വമില്ലാത്തവരായി കർഷകരെ മുദ്രയടിക്കുന്നതും അവഹേളിക്കുന്നതും.
തേക്കും അക്ക്വേഷ്യയും നട്ട് തടിവെട്ടിവിറ്റ് ലാഭമുണ്ടാക്കുന്നതിനു പകരം മൃഗങ്ങളുടെ ആഹാരത്തിനുതകുന്ന പ്ലാവുകൾ പോലും വച്ചുപിടിപ്പിക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. പ്ലാന്റേഷൻ മേഖലകളിൽ വന്യമൃഗങ്ങളുടെ ആഹാരത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും പുൽമേടുകളാക്കി മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനവും അനിവാര്യമാണ്. കാട്ടിലും നാട്ടിലുമുള്ള മൃഗങ്ങളോട് കാട്ടുന്ന ഒരു തരത്തിലുള്ള ക്രൂരതയും ന്യായീകരണം അർഹിക്കുന്നില്ല. പരിഷ്കൃത സമൂഹത്തിന് അതു യോജിച്ചതുമല്ല. എന്നാൽ തങ്ങളുടേതല്ലാത്ത കാരണത്താൽ വന്യമൃഗ ആക്രമണത്തിന് ഇരയാകുന്ന കർഷകരും ആദിവാസികളും സഹാനുഭൂതിയെങ്കിലും അർഹിക്കുന്നുണ്ട്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Latest News
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top