കരുണയുടെ മുഖം
Thursday, December 12, 2019 12:20 AM IST
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് ഫ്രാൻസിസ് എന്ന പേര് പ്രചാരത്തിലാകാൻ കാരണം. അതുവരെ ഫ്രഞ്ച് ബാലൻ എന്നു മാത്രം അർഥമുണ്ടായിരുന്ന വാക്ക് വിശുദ്ധിയുടെയും ലാളിത്യത്തിന്‍റെയും തിളക്കം നേടി. 1226-ൽ അന്തരിച്ച ഫ്രാൻസിസ് അസീസി 1228-ൽതന്നെ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടെങ്കിലും ഒരു മാർപാപ്പ ആ പേര് സ്വീകരിക്കാൻ 2013 മാർച്ച് 13 വരെ കാത്തിരിക്കേണ്ടിവന്നു. അന്നാണ് ബുവേനോസ് ആരീസിലെ ആർച്ച്ബിഷപ് കർദിനാൾ ഹോർഗെ മാരിയോ ബെർഗോളിയോ പാപ്പാ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു.

പുതുമകളുമായി

ഇറ്റലിയിൽനിന്ന് അർജന്‍റീനയിൽ കുടിയേറിയ ബെർഗോളിയോ കുടുംബത്തിൽ ജനിച്ച ഫ്രാൻസിസ് മാർപാപ്പ പല പുതുമകളോടുംകൂടിയാണ് പാപ്പാസ്ഥാനത്തേക്കു പ്രവേശിച്ചത്. അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ള ആദ്യമാർപാപ്പ, എട്ടാം നൂറ്റാണ്ടിനു ശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യ മാർപാപ്പ, ഈശോസഭയിൽനിന്നുള്ള ആദ്യ മാർപാപ്പ, ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച ആദ്യ മാർപാപ്പ.

ഫ്രാൻസിസ് മാർപാപ്പ ഇപ്പോഴും വത്തിക്കാൻ കൊട്ടാരത്തിലേക്കു താമസം മാറ്റിയിട്ടില്ല. ഡോമൂസ് സാങ്തേ മാർത്ത എന്ന അതിഥിമന്ദിരത്തിലാണ് അദ്ദേഹം അന്നുതൊട്ട് താമസിക്കുന്നത്. അർജന്‍റീനയിൽ സഹായമെത്രാനും മെത്രാപ്പോലീത്തയുമായിരുന്നപ്പോൾ തുടങ്ങിവച്ച ലളിതജീവിതശൈലി ഇപ്പോഴും തുടരുന്നു.

വ്യത്യസ്ത ശൈലി

ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിയെത്തുടർന്നാണ് കർദിനാൾ ബെർഗോളിയോയെ കർദിനാൾമാരുടെ കോൺക്ലേവ് പാപ്പാസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ലാറ്റിനമേരിക്കയിലെ പ്രക്ഷുബ്‌ധമായ ദശകങ്ങളിൽ വൈദികനായും ഈശോസഭാ പ്രൊവിൻഷ്യലായും സെമിനാരി അധ്യാപകനായും പ്രവർത്തിച്ച ഫ്രാൻസിസ് മാർപാപ്പ തുടക്കംമുതലേ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകളും എഴുത്തുകളും വ്യത്യസ്തത പുലർത്തി.

ആ വ്യത്യാസം ലോകം പെട്ടെന്നുതന്നെ ശ്രദ്ധിച്ചു. വിദേശയാത്രയ്ക്കു സ്വന്തം ബാഗ് കൈയിലെടുത്തു വിമാനത്തിന്‍റെ പടികൾ കയറുന്ന പാപ്പ പെട്ടെന്നുതന്നെ ഹീറോ ആയി. ബുധനാഴ്ചകളിൽ വിശുദ്ധ പത്രോസിൻെ ചത്വരത്തിൽ പാപ്പാമൊബീലിൽ സഞ്ചരിക്കുന്നതിനിടെ കൈനീട്ടുന്ന കൊച്ചുകുട്ടികളെ കൈയെത്തിപ്പിടിക്കുകയും ശിശുക്കളെ വാരിയെടുക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ താരപരിവേഷമാർജിച്ചു.

വിശ്രമമില്ലാതെ

എഴുപത്താറാം വയസിൽ പാപ്പാസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ഇപ്പോഴും പഴയ വേഗത്തിൽതന്നെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. യാത്രകൾ കുറയ്ക്കുന്നില്ല. കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കുന്നില്ല. ചടങ്ങുകൾ ഒഴിവാക്കുന്നുമില്ല. തിരക്കേറിയ ഔദ്യോഗികജീവിതം വിശ്രമരഹിതമായി മുന്നോട്ടുകൊണ്ടുപോകുന്നു.

ഈവർഷം 11 രാജ്യങ്ങൾ സന്ദർശിച്ചു. പാനമ, യുഎഇ, മൊറോക്കോ, ബൾഗേറിയ, ഉത്തര മാസിഡോണിയ, റൊമാനിയ, മൊസാംബിക്, മഡഗാസ്കർ, മൗറീഷ്യസ്, തായ്‌ലൻഡ്, ജപ്പാൻ എന്നിവ. 2018-ൽ ഏഴു രാജ്യങ്ങൾ, 2017-ൽ അഞ്ചു രാജ്യങ്ങൾ എന്നിങ്ങനെയായിരുന്നു യാത്രകൾ.

കൂട്ടായ ചർച്ചകളും അഭിപ്രായരൂപീകരണവും ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ ഇതുവരെ മെത്രാന്മാരുടെ രണ്ടു പൊതുസിനഡുകളും (2015 - കുടുംബത്തെപ്പറ്റി, 2018-യുവാക്കളെപ്പറ്റി) ഒരു അസാധാരണ സിനഡും (2014 - കുടുംബം) നടന്നു. ഈവർഷം നടന്ന പാൻആമസോൺ റീജൺ സിനഡ് ആ മേഖലയിലെ സുവിശേഷീകരണ വിഷയങ്ങളെപ്പറ്റിയുള്ള പ്രത്യേക ചർച്ചാവേദിയായിരുന്നു.

രചനകൾ

ബെനഡിക്‌ട് മാർപാപ്പ തുടങ്ങിവച്ച വിശ്വാസത്തിന്‍റെ വെളിച്ചം എന്ന ചാക്രികലേഖനം പൂർത്തീകരിച്ചു പ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പ 2015-ൽ പുറപ്പെടുവിച്ച ലൗദാത്തോ സി (അങ്ങേയ്ക്ക് സ്തുതി) എന്ന ചാക്രികലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നമ്മുടെ പൊതുഭവനമായ ഭൂമിയെപ്പറ്റിയുള്ള വിചിന്തനമാണത്. പരിസ്ഥിതി ദൈവശാസ്ത്രത്തിന് ഊടും പാവും നൽകിയ ലൗദാത്തോ സി, സഭയ്ക്കു പുറത്തും വളരെയേറെ ചർച്ചചെയ്യപ്പെട്ടു. ദൈവത്തിന്‍റെ ദാനമായ ഭൂമിയെയും ഇതിലെ ചരാചരങ്ങളെയും അനുഭവിച്ചുതീർക്കുകയല്ല വരുംതലമുറകൾക്കു കരുതലോടെ കൈമാറുകയാണ് നമ്മുടെ കടമ എന്ന് ഉദ്ബോധിപ്പിച്ചു ആ ചാക്രികലേഖനം.

ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് അപ്പസ്തോലിക ഉദ്ബോധനങ്ങളും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. തന്‍റെ പ്രബോധനങ്ങളിലൂടെ സഭയുടെ നിലപാടുകളിലും പഠനങ്ങളിലും ഫ്രാൻസിസ് പാപ്പ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്നു കരുതിയവർക്കു നിരാശപ്പെടേണ്ടിവന്നു. വിവാദവിഷയങ്ങളിൽ ക്രിസ്തീയ കാരുണ്യത്തിന്‍റേതായ സമീപനം പുലർത്തുക എന്നതാണു ഫ്രാൻസിസ് മാർപാപ്പയുടെ രീതിയും ആഹ്വാനവും. ഇതിനെ തെറ്റിദ്ധരിച്ചവർക്കാണു നിരാശരാകേണ്ടിവന്നത്. സഭയുടെ പഠനങ്ങൾ തിരുത്തുകയല്ല അവയ്ക്കു കരുണയുടേതായ ഭാഷ്യം ചമയ്ക്കുകയാണ് അദ്ദേഹം ചെയ്തത്. വിവാദവിഷയങ്ങളെ തുറവിയോടും കരുണയോടുംകൂടി അദ്ദേഹം സമീപിക്കുന്നു.


കാരുണ്യപൂർവം തെരഞ്ഞെടുത്തു

മെത്രാനായപ്പോൾ സ്വീകരിച്ച ആപ്തവാക്യമാണ് മാർപാപ്പാ പദവിയിലും അദ്ദേഹം തുടരുന്നത്. മസറാന്ദോ എട്കീ എലഗേന്ദോ (കാരുണ്യപൂർവം തെരഞ്ഞെടുത്തു) എന്നതാണ് ആ ആപ്തവാക്യം. ചുങ്കക്കാരനായ മത്തായിയെ ശിഷ്യനാകാൻ യേശു വിളിക്കുന്ന സുവിശേഷഭാഗത്തിന് വിശുദ്ധ ബീഡ് എഴുതിയ വ്യാഖ്യാനത്തിലുള്ളതാണ് ഈ പ്രയോഗം. കാരുണ്യം നന്മചെയ്യുന്നവരോടു മാത്രമല്ല വേണ്ടതെന്ന് നമ്മുടെ കാലഘട്ടത്തെ ഓർമിപ്പിക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ ഒരിക്കലും പിന്നോട്ടുപോയില്ല.

അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലും സമീപകാലത്ത് അധികാരത്തിൽ വന്നവർ അഭയാർഥികൾക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ആ നിലപാട് തെറ്റാണെന്നു തുറന്നുപറയാൻ മാർപാപ്പ മടിച്ചില്ല. ലാംപെദൂസയിലെ അഭയാർഥിക്യാന്പിൽ പോയതും ദിവ്യബലിയർപ്പിച്ചതുമൊക്കെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളായിരുന്നു. ഒരു അഭയാർഥി കുടുംബത്തെ വത്തിക്കാൻ ഏറ്റെടുത്തതും ലോകം ശ്രദ്ധിച്ചു.

എക്യുമെനിസം

മറ്റു ക്രൈസ്തവസഭകളുമായും ഇതര മതങ്ങളുമായുമുള്ള ബന്ധം ഊഷ്മളവും ഹൃദ്യവുമാകാൻ ഫ്രാൻസിസ് മാർപാപ്പ ശ്രദ്ധിച്ചു. ആയിരം വർഷത്തിലേറെയായി അകന്നുകഴിഞ്ഞിരുന്ന റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിൽ മഞ്ഞുരുകാൻ ഫ്രാൻസിസ് മാർപാപ്പയും കിറിൽ പാത്രിയർക്കീസും തമ്മിലുള്ള ചർച്ച സഹായിച്ചു. കോൺസ്റ്റാന്‍റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള അടുപ്പം സവിശേഷതലത്തിലേക്ക് ഉയർന്നിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായ തന്‍റെ പുസ്തക(നമ്മുടെ അമ്മയായ ഭൂമി: പാരിസ്ഥിതിക വെല്ലുവിളി സംബന്ധിച്ച ക്രിസ്തീയ പരിചിന്തനം)ത്തിന് ബർത്തലോമ്യോ പാത്രിയർക്കീസിനെക്കൊണ്ടാണ് മാർപാപ്പ ആമുഖം എഴുതിച്ചത്.

അക്രൈസ്തവരോടും

അക്രൈസ്തവ മതങ്ങളുമായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും ഫ്രാൻസിസ് മാർപാപ്പ താത്പര്യപൂർവമാണു നടത്തിവരുന്നത്. പശ്ചിമേഷ്യയിലെ മുസ്‌ലിം രാജ്യങ്ങളിൽ അദ്ദേഹം സ്വാഗതം ചെയ്യപ്പെടുന്നു. സൗദിഅറേബ്യ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയായി ഫ്രാൻസിസ് മാർപാപ്പ.

ചൈനീസ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫ്രാൻസിസ് മാർപാപ്പ നടത്തിയ ശ്രമങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭൗതികതയുടെ അതിപ്രസരത്തിനിടയിൽ ചിരന്തനമായ വിശ്വാസം ഉയർത്തിപ്പിടിക്കാനും മതത്തെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവിലേക്കു വീണ്ടും കൊണ്ടുവരാനും പോരാട്ടം നടത്തുകയാണു ക്രൈസ്തവസമൂഹം. അവിടെ പുതിയ തലമുറയെ ആകർഷിക്കാനും കൂടെനിർത്താനും കഴിയുന്ന വലിയ നേതൃത്വമാണ് ഫ്രാൻസിസ് മാർപാപ്പയുടേത്. വിശ്വാസത്തിന്‍റെ കാരുണ്യമുഖവും മതത്തിന്‍റെ മാനുഷികഭാവവും അദ്ദേഹം സമൂഹത്തിനു സമ്മാനിക്കുന്നു.


ഫ്രാൻസിസ് മാർപാപ്പ

ജനനം - 1936 ഡിസംബർ 17
സ്ഥലം - ഫ്ളോറസ്, അർജന്‍റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരീസിന്‍റെ പ്രാന്തമേഖല.
മാതാപിതാക്കൾ - മാരിയോ ഹൊസെ ബെർഗോളിയോ (1908-1959), റെജീന മരിയ സിവോറി (1911-1981).
പേര് - ഹോർഗെ മാരിയോ ബെർഗോളിയോ.
സെമിനാരിയിൽ ചേർന്നത് - 1955
ഈശോസഭിൽ ചേർന്നത് - 1958
ഈശോ സഭയിൽ വ്രതവാഗ്ദാനം - 1960
പൗരോഹിത്യസ്വീകരണം - 1969 ഡിസംബർ 13
ജെസ്യൂട്ട് പ്രൊവിൻഷ്യൽ സുപ്പീരിയർ - 1973 ജൂലൈ 31
റെക്‌ടർ (തത്വശാസ്ത്ര-ദൈവശാസ്ത്ര വിഭാഗങ്ങളുടെ)
സാൻ മിഹേൽ - 1980
ബുവേനോസ് ആരിസിലെ സഹായമെത്രാൻ - 1992 ജൂൺ 27
കോഅഡ്ജുത്തോർ ആർച്ച്ബിഷപ് - 1997 ജൂൺ 3
മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ് - 1998 ഫെബ്രുവരി 28
പ്രസിഡന്‍റ്, അർജന്‍റൈൻ എപ്പിസ്കോപ്പൽ കോൺഫറൻസ് - 2005 നവംബർ 8
കർദിനാൾ പദവി - 2001 ഫെബ്രുവരി 21
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് - 2013 മാർച്ച് 13

ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനങ്ങൾ

1. ലൂമൻ ഫിദേയി (വിശ്വാസത്തിന്‍റെ വെളിച്ചം) - 2013 ജൂൺ 29.
2. ലൗദാത്തോ സി (അങ്ങേയ്ക്ക് സ്തുതി) - 2015 മേയ് 24.

അപ്പസ്തോലിക ഉദ്ബോധനങ്ങൾ

1. ഇവാഞ്ചലീ ഗൗദിയം (സുവിശേഷത്തിന്‍റെ സന്തോഷം) - 2013 നവംബർ 24
2. അമോറിസ് ലെറ്റീഷ്യ (സ്നേഹത്തിന്‍റെ ആനന്ദം) - 2016 മാർച്ച് 19
3. ഗൗദെത്തെ എത് എക്സുൾട്ടേറ്റ് (ആനന്ദിച്ച് ആഹ്ലാദിക്കുവിൻ) - 2018 മാർച്ച്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.