Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാവിപ്രഭ മങ്ങുന്നുവോ?
Saturday, October 26, 2019 12:35 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ ഗവൺമെന്റ് അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ എല്ലാ മേഖലകളും ഉൾപ്പെടുന്ന ഒരു പ്രാതിനിധ്യ രീതിയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും രാജ്യത്ത് എമ്പാടുമായി 17 സംസ്ഥാന നിയമസഭകളിലെ 50 സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കേരളത്തിലെ അഞ്ചു സീറ്റുകളും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളും കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന പഞ്ചാബിലെ നാലു നിയമസഭാ സീറ്റുകളും രാജസ്ഥാനിലെ രണ്ടു സീറ്റുകളും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സീറ്റുമൊഴികെയുള്ള മറ്റ് എല്ലാ സീറ്റുകളിലും മത്സരം ഏകപക്ഷീയമാണ് എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ദേശീയതലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയത്തിൽനിന്നു കരകയറാൻ പോലുമാകാതെ വളരെ ദുർബലമായി നിൽക്കുന്ന സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് ബിജെപിക്കു വൻ വിജയം നേടിക്കൊടുക്കും എന്നായിരുന്നു പരക്കെ വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും അമിത് ഷായുടെ ചാണക്യതന്ത്രങ്ങളും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു വൻ മുന്നേറ്റം സാധ്യമാക്കും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ബിജെപിയുടെ പ്രലോഭനത്താൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്, എൻസിപി നേതാക്കൾ പാർട്ടിവിട്ടതും ഹരിയാനയിൽ മുൻ പിസിസി പ്രസിഡന്റും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അശോക് തൻവർ പാർട്ടിവിട്ടതും കോൺഗ്രസിലെ രൂക്ഷമായ ചേരിപ്പോരും ബിജെപിക്ക് അനായാസ വിജയം ഒരുക്കുമെന്നാണ് കരുതിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഏതാണ്ട് പൂർണമായും പ്രചാരണരംഗത്തുനിന്നു വിട്ടുനിന്നിരുന്നു. വിമർശനം ശക്തമായതിനെത്തുടർന്ന് വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പു വിരലിലെണ്ണാവുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മാത്രമാണു രാഹുൽ ഗാന്ധി പങ്കെടുത്തത്.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കു മുമ്പു മാത്രമാണ് രണ്ടു സംസ്ഥാനങ്ങളിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെപ്പോലും നിയമിച്ചത്. തെരഞ്ഞെടുപ്പിനു യാതൊരു മുന്നൊരുക്കവും രാജ്യത്തെ പ്രധാന പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിൽനിന്ന് ഉണ്ടായില്ല എന്നു ചുരുക്കം. അതുകൂടാതെ പ്രധാന ദേശീയ വിഷയങ്ങളായ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, സവർക്കർക്കു ഭാരതരത്ന നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയവയിലൊന്നും ഒരു ഏകാഭിപ്രായം കോൺഗ്രസിൽ ഉണ്ടായിരുന്നില്ല.
കർണാടക, ഗുജറാത്ത്, തെലുങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങൾ ഉൾപ്പെടെ പാർട്ടി വിട്ടതും ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം അപ്രതീക്ഷിതമായി രാഹുൽഗാന്ധി രാജിവച്ചതും മാസങ്ങളോളം പാർട്ടി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടന്നതും കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മഹാരാഷ്ട്രയിലെ സ്ഥാനാർഥിനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് പിസിസി അധ്യക്ഷന്റെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളും ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പ്രത്യേക പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളും മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചു.
പ്രതീക്ഷയില്ലാതിരുന്നിട്ടും
ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രതീക്ഷയുമില്ലാതെയാണു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റു പ്രതിപക്ഷപാർട്ടികളുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ ഒക്കെയായിരുന്നു. ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യം പൊളിഞ്ഞതും ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യത്തിലുണ്ടായ ഉലച്ചിലുകളും ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയെ സഹായിക്കുമെന്നാണു പൊതുവെ കണക്കുകൂട്ടിയിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്കു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് .
മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷവും മുന്നണിക്ക് ഇരുന്നൂറിനു മുകളിൽ സീറ്റുകളുമാണ് മിക്കവാറും എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഹരിയാനയിൽ ചില പ്രവചനങ്ങൾ ബിജെപിക്ക് 75 വരെ സീറ്റുകൾ നൽകി. ഫലം വന്നപ്പോൾ അതൊന്നും ഉണ്ടായില്ല.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ പ്രത്യേകത മുംബൈ-താന നഗരപ്രദേശങ്ങൾ ഒഴികെ ബാക്കി നഗരങ്ങളിൽ ബിജെപി- ശിവസേന സഖ്യത്തിനുണ്ടായ തിരിച്ചടിയാണ്. ഹിന്ദുത്വവാദത്തിന്റെ ഈറ്റില്ലങ്ങളിലും ബിജെപിക്കു തിരിച്ചടിയുണ്ടായി. സവർക്കർക്ക് ഭാരതരത്ന എന്ന വാഗ്ദാനം വോട്ടായി മാറിയില്ല എന്നു വിലയിരുത്തേണ്ടതുണ്ട്. ആർഎസ്എസിന്റെ തട്ടകമായ നാഗ്പുരിൽ 12 സീറ്റിൽ അഞ്ചു സീറ്റ് കോൺഗ്രസ് സഖ്യം നേടി എന്നതു ശ്രേദ്ധേയമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകം കൂടിയാണ് നാഗ്പുർ.
ശിവജിയുടെ ഹിന്ദു ദേശീയതയുടെ കനലുകൾ ഇന്നും ജ്വലിച്ചുനിൽക്കുന്ന പൂനയിൽ ആകെയുള്ള 21 സീറ്റുകളിൽ പതിമൂന്നും നേടിയത് കോൺഗ്രസ്- എൻസിപി സഖ്യമാണ്. ശിവസേനയുടെ തട്ടകമായ നാസിക്കിലും എൻസിപി മുന്നേറ്റം നടത്തി. ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റെ സ്വന്തം മണ്ണിൽത്തന്നെ തിരിച്ചടി നേരിടുന്നു എന്നതിന്റെ സൂചനയായി വേണം നാഗ്പുരിൽ ബിജെപിക്കുണ്ടായ പരാജയത്തെ വിലയിരുത്താൻ.
എൻസിപി എന്ന പാർട്ടി കരുത്താർജിക്കുന്നു എന്നതാണു മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. സ്വാധീനമേഖലയായ പശ്ചിമ മഹാരാഷ്ട്രയിൽനിന്നു മറ്റു മേഖലകളിലേക്കും എൻസിപി കടന്നുകയറുകയാണ്. കരുത്തരായ കോൺഗ്രസ് നേതാക്കളുടെ അഭാവത്തിൽ മഹാരാഷ്ട്രയിൽ ഇത്തവണ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത് ശരത് പവാർ ആണ്. കുറച്ചുകൂടി ഒരുക്കങ്ങളും തന്ത്രങ്ങളും ഉണ്ടായിരുന്നെങ്കിൽ സഖ്യത്തിനു കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നതുപോലെ ഈ തെരഞ്ഞെടുപ്പിലും വഞ്ചിത് ബഹുജൻ അഗാഡി നേടിയ വോട്ടുകൾ സഖ്യത്തിനു തിരിച്ചടി ആയിട്ടുണ്ട് . ഇത്തവണ നാല് ശതമാനത്തിലധികം വോട്ടുകൾ അഗാഡി നേടി.
ഹരിയാനയിൽ ജാട്ട്- ദളിത് സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറി. കുമാരി ഷെൽജ പിസിസി അധ്യക്ഷ ആയതും ഷെൽജയും ഭൂപീന്ദർ സിങ് ഹൂഡയുമായുള്ള കൃത്യമായ രസതന്ത്രവും കോൺഗ്രസിന് ഹരിയാനയിൽ അപ്രതീക്ഷിതനേട്ടം സമ്മാനിച്ചു.
ഗുജറാത്തിലും കഥ മാറുന്നു
സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കു വന്നാൽ കോൺഗ്രസ് എംഎൽഎമാരെ രാജിവയ്പിച്ചും മറ്റുമുള്ള ഒഴിവുകൾ മൂലം തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ആറു നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു മൂന്നു സീറ്റാണ് നേടാൻ കഴിഞ്ഞത്. മറ്റു മൂന്നു സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞതല്ല കോൺഗ്രസ് നേതാക്കളെ ആവേശഭരിതരാക്കുന്നത്. നിർണായക സമയത്ത് പാർട്ടിയെ പിന്നിൽനിന്നുകുത്തി ബിജെപിയിൽ ചേർന്നു മത്സരിച്ച യുവനേതാവ് അൽപേഷ് താക്കൂറിനെ സ്വന്തം തട്ടകത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്താൻ കഴിഞ്ഞത് കോൺഗ്രസിനു വൻ നേട്ടം തന്നെയാണ്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ 11 സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കു തിരിച്ചടി നേരിട്ടു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത പ്രതിപക്ഷപാർട്ടികൾ അഞ്ചു സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റിൽ വിജയിക്കുകയും മറ്റു രണ്ടു സീറ്റുകളിൽ രണ്ടാമതെത്തുകയും ചെയ്ത കോൺഗ്രസിന്റെ പ്രകടനം ഇതിനിടയിൽ ശ്രദ്ധേയമായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് അധ്വാനിക്കുന്ന പ്രിയങ്കാഗാന്ധിക്കു തീർച്ചയായും ആവേശം പകരുന്നതാണ് ഈ നേട്ടം.
സഖ്യകക്ഷിയായ ജനതാദൾ യുവുമായി ചേർന്ന് ബിജെപി ഭരിക്കുന്ന ബിഹാറിൽ നടന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ മാത്രം വിജയിക്കാനേ സഖ്യത്തിനു കഴിഞ്ഞുള്ളു. രണ്ടു സീറ്റ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ആർജെഡി നേടി. ബിജെപിക്ക് ആശ്വാസകരമായ തെരഞ്ഞെടുപ്പ് ഫലം വന്നത് ആസാമിൽ നിന്നാണ്. ദേശീയ പൗരത്വ രേഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർഗീയമായി ചിതറിച്ച ആസാമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽമൂന്നു സീറ്റും ബിജെപി നേടി. പഞ്ചാബിലെ നാലിൽ മൂന്നു സീറ്റുകളും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുംരാജസ്ഥാനിൽ രണ്ടു സീറ്റുകളിൽ ഒന്നും നേടിയത് ആ സംസ്ഥാനങ്ങൾ ഭരിക്കുന്ന കോൺഗ്രസിന് ആശ്വാസകരമാണ്.
ശ്രദ്ധേയമായ ഒരു കാര്യം തമിഴ്നാട്ടിലെ രണ്ടു സീറ്റും അണ്ണാ ഡിഎംകെ നേടി എന്നതാണ്. ജയലളിതയുടെ കാലത്തിനുശേഷം തകർന്നു തരിപ്പണമാകും എന്നു കരുതിയിരുന്ന പാർട്ടി ശക്തനായ ഒരു നേതാവിന്റെ അഭാവത്തിലും പിടിച്ചുനിൽക്കുന്നു എന്നത് അത്ഭുതകരം തന്നെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന് ശുഭസൂചകമല്ല ഈ തെരഞ്ഞെടുപ്പുഫലം എന്നു പറയേണ്ടിയിരിക്കുന്നു.
ഏതായാലും രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള അവസരമുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചന.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top