Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദാരിദ്ര്യനിർമാർജനം അനിവാര്യം
Saturday, October 19, 2019 12:04 AM IST
ദാരിദ്ര്യനിർമാർജനത്തിനായുള്ള ഗവേഷണ സംഭാവനകൾ നൽകിയ ഭാരതവംശജനായ അഭിജിത് ബാനർജി, ഭാര്യ എസ്തർ ഡുഫ്ളോ, ഹാർവാഡ് പ്രഫസർ മൈക്കൽ ക്രെമർ എന്നിവർക്ക് ഈ വർഷത്തെ സാന്പത്തിക ശാസ്ത്രത്തിനായുള്ള നൊബേൽ പുരസ്കാരം നൽകപ്പെട്ടപ്പോൾ ദാരിദ്ര്യനിർമാർജനത്തിനായുള്ള ലോകമനഃസാക്ഷിയുടെ സ്വരമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ശാസ്ത്ര- സാങ്കേതിക മേഖലയിൽ വലിയ നേട്ടങ്ങൾ ആർജിക്കുകയും ലോകകന്പോള വ്യവസ്ഥിതി കരുത്താർജിക്കുകയും ചെയ്യുന്പോഴും കോടിക്കണക്കിന് ജനങ്ങൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമൊക്കെയായി ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരിക്കുന്നുവെന്നത് ഇനിയും കാണാതിരിക്കാനാവില്ലെന്ന സന്ദേശമാണു ദരിദ്രരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടിയിറങ്ങിയ ഈ സാന്പത്തികശാസ്ത്ര ത്രിമൂർത്തികളെ അംഗീകരിക്കുകവഴി ലോകം ചെയ്തത്.
ദാരിദ്ര്യനിർമാർജനം ഏറ്റവും അടിയന്തരമായി കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണെന്നുള്ള നൊബേൽ സമിതിയുടെ വിലയിരുത്തൽ ലോകമനഃസാക്ഷിയുടെ തന്നെ ശബ്ദമാണ്. ശബ്ദമില്ലാത്ത ഒരു വലിയ ജനസഞ്ചയത്തിന്റെ നിലവിളി കേൾക്കപ്പെടണമെന്നത് തീർച്ചയായും സാമൂഹിക നീതിയുടെ ഉൾവിളി കൂടിയാണ്.
വികസനമെന്നത് സമൂഹത്തിന്റെ മുകൾത്തട്ടിൽ സംഭവിക്കുന്ന ഉപരിപ്ലവമായ ഏതാനും മാറ്റങ്ങളല്ല പ്രത്യുത ഏറ്റവും പരാധീനത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിൽ എത്രമാത്രം ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കിയിരിക്കുന്നുവെന്നു വിലയിരുത്തപ്പെടുകയാണ്. പദ്ധതികൾ എത്ര എന്നുള്ളതല്ല അവ പ്രശ്നപരിഹാരത്തിന് എത്രത്തോളം ഫലദായകമായി എന്നു തെളിയിക്കപ്പെടണമെന്നും അഭിജിത് ബാനർജിയുടെയും സംഘത്തിന്റെയും ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നു. ഗവേഷണ മേഖലയിൽ പുതിയ ഒരു വസന്തം തന്നെ വിരിയിക്കുകയാണ് ഈ സാന്പത്തിക വിദഗ്ധർ.
ഗവേഷണങ്ങൾ പരീക്ഷണശാലയിൽ അവസാനിക്കാതെ മനുഷ്യജീവിതത്തിന്റെ യഥാർഥ സാഹചര്യങ്ങളിലെത്തി വ്യക്തമായ ഗവേഷണഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു പര്യാപ്തമായി ആവിഷ്കരിക്കുന്നതിൽ ഇവർ വിജയിച്ചു. സാന്പത്തിക ശാസ്ത്രത്തെ മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് അനുദിന ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ ഇവരുടെ ഗവേഷണഫലങ്ങൾ കാരണമായി. ചുരുക്കത്തിൽ സാന്പത്തിക ശാസ്ത്രം ജീവിതഗന്ധിയായി. ദാരിദ്ര്യമേഖലകളുടെയും അവികസിത രാജ്യങ്ങളുടെയും വികസനം ലക്ഷ്യമിടുന്ന സാന്പത്തികശാസ്ത്രപഠന ശാഖയായ വികസന സാന്പത്തികശാസ്ത്രത്തെ (Development Economics) പൂർണമായും പുനർനിർവചിച്ചു എന്നതാണ് നൊബേൽ സമിതി പ്രത്യേകം ശ്രദ്ധിച്ചത്. ഇവരുടെ പരീക്ഷണാധിഷ്ഠിത ഉദ്യമം വികസന സാന്പത്തികശാസ്ത്രത്തെ പുതിയ ചക്രവാളങ്ങളിലെത്തിച്ചു.
ലക്ഷ്യം മുറുകെപ്പിടിച്ച്
ഇവരുടെ പഠനങ്ങൾ ദാരിദ്ര്യത്തിനെതിരായി പോരാടാനുള്ള മനുഷ്യന്റെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തിയെന്നും നൊബേൽ സമിതി വിലയിരുത്തുന്നു. ദരിദ്രരുടെ പ്രശ്നങ്ങളിലേയ്ക്കു കടന്നുചെന്ന് അവയുടെ കാരണം കണ്ടെത്തി ക്രിയാത്മകമായ പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇവർ വിജയം കണ്ടെത്തി. സാന്പത്തിക തത്വങ്ങൾ ദാരിദ്ര്യത്തിന്റെ വേദനകൾ ലഘൂകരിക്കുന്നതിന് കാരണമാകണമെന്ന ലക്ഷ്യം മുറുകെപ്പിടിച്ചുകൊണ്ടുള്ള ഗവേഷണപഠനങ്ങളാണ് ഇവർ നടത്തിയത്. ദാരിദ്ര്യനിർമാർജനത്തിന് ഇവർ ഒരു പരീക്ഷണാത്മക സമീപനം രൂപപ്പെടുത്തി. ദാരിദ്ര്യനിർമാർജനത്തിന് മാജിക് ബുള്ളറ്റുകളൊന്നുമില്ലെന്നും എന്നാൽ കൂട്ടായ യത്നത്തിലൂടെ ഭരണ - ഉദ്യോഗസ്ഥ - സംരംഭക - ഗവേഷക - ആരോഗ്യ - വിദ്യാഭ്യാസ - രാഷ്ട്രീയ മേഖലകളുടെ പങ്കാളിത്തത്തോടെ ദാരിദ്ര്യത്തെ ഒരു പരിധി വരെ ലഘൂകരിക്കാമെന്നും ഇവർ സമർഥിക്കുന്നു.
ഉദാഹരണത്തിന് ദാരിദ്ര്യനിർമാർജനത്തിന് വിദ്യാഭ്യാസം അനിവാര്യമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാൻ എന്താണു മാർഗം എന്നു പഠിച്ച് വേണ്ടകാര്യങ്ങൾ ചെയ്യണം. കെനിയയിലെ പഠനം തെളിയിക്കുന്നതു കുട്ടികൾക്കു വിരശല്യത്തിനുള്ള മരുന്നുകൾ സ്കൂളുകളിലൂടെ വിതരണം ചെയ്യുന്നതുവഴി സ്കൂളുകളിലേക്കു കുട്ടികളെ ആകർഷിക്കാമെന്നാണ്. കുട്ടികൾക്കു സൗജന്യ പുസ്തക വിതരണത്തേക്കാളും ഉച്ചഭക്ഷണവിതരണത്തേക്കാളും വിജയകരമായത് കെനിയയിൽ വിരശല്യത്തിനുള്ള മരുന്നു നൽകിയതാണ്. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ടത് എന്നും വിരമരുന്ന് നൽകി കുട്ടികളെ സ്കൂളിലേയ്ക്ക് ആകർഷിക്കാനാവില്ല എന്നതാണ്.
തുടക്കത്തിൽ ഈ മാർഗങ്ങൾ അവലംബിച്ച് പഠനം ആവശ്യമെന്ന ബോധ്യത്തിലേക്കു സമൂഹത്തെ വളർത്തണം. മാത്രമല്ല ആരോഗ്യമേഖലയിലുള്ളവർ കെനിയയിലെ കുട്ടികൾക്ക് എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിരശല്യം ഉണ്ടാകുന്നുവെന്ന് പഠിച്ച് ആ സാഹചര്യം മാറ്റിയെടുക്കേണ്ടതും ആവശ്യമാണ്. ഇപ്രകാരം ദാരിദ്ര്യനിർമാർജനമെന്നത് വിവിധ മേഖലകളുടെ സംഘാത്മകമായ ഒരു ശൃംഖലയിൽ വരുന്ന വിഷയമാണെന്നും ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും ഇവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. കെനിയയിൽ കുട്ടികളെ ആകർഷിക്കാൻ ഉപയോഗിച്ച മാർഗം മറ്റൊരു രാജ്യത്ത് അതേപടി നടപ്പാക്കാൻ ശ്രമിക്കുന്നത് പരാജയപ്പെടാനും കാരണമാകും. കാരണം ഓരോ പ്രദേശത്തും സാഹചര്യങ്ങളും കാരണങ്ങളും വ്യത്യസ്തമാണ്.
സൂക്ഷ്മതല മാർഗം
അതുകൊണ്ട് ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ കൂട്ടത്തിന്റെയും ദാരിദ്ര്യത്തിന്റെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുന്നതിനാവശ്യമായ സൂക്ഷ്മതല മാർഗമാണ് ഇവർ പരീക്ഷിച്ചത്. സാന്പത്തിക ശാസ്ത്രഭാഷയിൽ “മൈക്രോ അനാലിസിസ്”നാണ് ഇവർ പ്രാധാന്യം കല്പിക്കുന്നത്. സാന്പത്തിക ശാസ്ത്രതത്വങ്ങൾ സാധാരണ വികസിപ്പിക്കുന്നതു നിശ്ചിതമായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് . എന്നാൽ, അഭിജിത്ത് ബാനർജിയും കൂട്ടരും അനുമാനങ്ങളിൽ ആശ്രയിച്ചല്ല പകരം ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നു നേരിട്ടു ശേഖരിച്ച ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തത്.
ദരിദ്രരുടെ കണ്ണീരൊപ്പുന്നതും അവരുടെ പട്ടിണിക്കും മറ്റ് അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതുമാണ് സാന്പത്തിക വളർച്ച എന്ന മനുഷ്യത്വപരമായ സമീപനത്തിനാണ് അഭിജിത്ത് ബാനർജിയും സംഘവും ഉൗന്നൽ നൽകുന്നത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി പ്രയോജനം എങ്ങനെ നേടിയെടുക്കാം എന്ന ഇവരുടെ ഗവേഷണങ്ങൾ അവികസിത രാജ്യങ്ങളുടെ സാന്പത്തിക നയരൂപീകരണത്തിന് ഏറെ സഹായകമാണ്. ഇവിടെ ഇവർ നടത്തിയ മറ്റൊരു പരീക്ഷണവും ശ്രദ്ധേയമായി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ എന്തു മാർഗമാണ് കൂടുതൽ അഭികാമ്യമെന്ന് പരീക്ഷണ- പഠനത്തിലൂടെ ഇവർ തെളിയിച്ചു.
മൂന്നു മാർഗങ്ങൾ ഇതിനായി നിർദേശിക്കപ്പെട്ടു. 1. കുട്ടികൾക്കു സൗജന്യമായി പുസ്തകങ്ങൾ നൽകി നിലവാരം ഉയർത്തുക. 2. സ്കൂളുകളിൽ സൗജന്യ ഉച്ചഭക്ഷണം ക്രമീകരിച്ച് അവരെ സ്കൂളുകളിലേക്ക് ആകർഷിക്കുക. 3. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു സ്കൂളുകളിൽ തന്നെ റെമഡിയൽ പരിശീലനം നൽകുക. ഈ മൂന്നു പരീക്ഷണങ്ങളിൽ കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതു പഠന വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക പരിശീലനം തന്നെയാണ്.
ഇന്ത്യയിൽ അന്പതുലക്ഷത്തോളം കുട്ടികൾക്ക് ഇപ്രകാരമുള്ള പരിശീലനത്തിലൂടെ മികവ് നേടാൻ ഇടയായത് നൊബേൽ പുരസ്കാരസമിതിയുടെ വിലയിരുത്തലിനു പാത്രമായ കാര്യമാണ്. അതുപോലെതന്നെ നമ്മുടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് സൗജന്യമാണെങ്കിലും ഈ ക്യാന്പുകളിലേക്ക് കുട്ടികളുമായി എത്താൻ അമ്മമാർ മടിക്കുന്നു. ഇതിനു പരിഹാരമായി കുട്ടികൾക്കുള്ള പോഷണ ധാന്യങ്ങൾ കൂടി ഈ കുത്തിവയ്പ് കേന്ദ്രങ്ങളിൽ നൽകുന്നത് വിജയകരമായി എന്ന് ഇവരുടെ ഫീൽഡ് പഠനങ്ങൾ തെളിയിക്കുന്നു.
മുന്നേറ്റമായി മാറണം
സാന്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മുൻനിർത്തി ദാരിദ്ര്യനിർമാർജനം ഒരു മുന്നേറ്റമായി ലോകമെങ്ങും കണക്കിലെടുത്ത് ഈ നൂറ്റാണ്ടിൽ തന്നെ ലോകത്തിൽ നിന്നു പട്ടിണി മരണം, കുട്ടികളുടെ പോഷകാഹാരക്കുറവ്, നിരക്ഷരത, ശിശുമരണം, പകർച്ചവ്യാധിരോഗങ്ങൾ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് ശ്രമിക്കാം. ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെയും മറ്റും സംഭാവനകൾ ഈ ദിശയിൽ ശരിയായി മുന്നേറാൻ വ്യക്തമായ ദർശനം നമുക്ക് നൽകുന്നു.
ദാരിദ്ര്യനിർമാർജനത്തിന് കത്തോലിക്കാസഭയുടെ സാമൂഹിക സാന്പത്തിക പ്രബോധനങ്ങൾ എല്ലാക്കാലത്തും ഉൗന്നൽ നൽകിയിട്ടുണ്ട്. പീയൂസ് പതിനൊന്നാമൻ മാർപാപ്പ “നാൽപതാം വർഷം” എന്ന ചാക്രിക ലേഖനത്തിന്റെ ഒരു ഭാഗത്ത് ഇപ്രകാരം പ്രസ്താവിക്കുന്നു: “സാന്പത്തികശാസ്ത്രവും ധാർമികശാസ്ത്രവും സ്വകീയ മണ്ഡലങ്ങളിൽ തനതായ തത്ത്വങ്ങളനുസരിച്ച് നയിക്കപ്പെടുന്നു. എന്നാലും സാന്പത്തികക്രമവും ധാർമികക്രമവും പരസ്പരം ഒന്നിച്ച് മുന്നോട്ടു പോകുന്പോഴാണ് നീതിപൂർവകമായ ഒരു സമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്താനാവുന്നത്. അതുകൊണ്ട് ഇവ രണ്ടും അവഗാഢം ബന്ധപ്പെട്ടിരിക്കുന്നു. സാന്പത്തികതയുടെ ലക്ഷ്യം സാന്പത്തികതയിൽ തന്നെയല്ല അടങ്ങിയിരിക്കുന്നത്. പിന്നെയോ അതു മനുഷ്യവംശത്തിനും സമൂഹത്തിനും വേണ്ടി നൽകപ്പെട്ടിരിക്കുന്നു”.
ദാരിദ്ര്യനിർമാർജനത്തിനു സാന്പത്തിക - ധാർമിക തത്വങ്ങളുടെ ഗുണപരമായ സംയോജനം ഉപയോഗപ്പെടുത്തി വിശാലമായ കാഴ്ചപ്പാടിൽ പരിഹരിക്കുന്നതിനുള്ള സഭയുടെ പ്രബോധനങ്ങൾക്കു പ്രധാന്യം കൈവരുക കൂടിയാണ് ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന നൊബേൽ പുരസ്കാരത്തിലൂടെ. ദൈവത്തിൽനിന്നു സ്വീകരിക്കുന്നവയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നതെല്ലാം എന്ന ബോധ്യത്തിൽ സാഹോദര്യത്തിലേക്കു ഹൃദയം തുറക്കണമെന്ന ഫ്രാൻസീസ് മാർപാപ്പയുടെ ആഹ്വാനം ഇവിടെ കൂടുതൽ അർഥപൂർണമാകുന്നു.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള് പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള് പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top