Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അസാധാരണ പ്രേഷിത മാസാചരണവും ഉദാത്തമായ ക്രൈസ്തവ മാനവികതയും
Monday, September 30, 2019 1:07 AM IST
2019 ഒക്ടോബർ മാസം അസാധാരണ പ്രേഷിതമാസമായി ((Eximius Missionis Mensis) ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. 1919 ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' (Maximum Illud) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ശതാബ്ദി അനുസ്മരണവും ആചരണവുമായി ബന്ധപ്പെട്ടാണു ഫ്രാൻസിസ് മാർപാപ്പ ഈ അസാധാരണ പ്രേഷിതമാസം പ്രഖ്യാപിച്ചിരിക്കുന്നത്. "ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ പ്രേഷിതദൗത്യവുമായി മിശിഹായുടെ സഭ ലോകത്തിൽ' എന്നതാണ് ഈ മാസത്തെ പ്രധാന ചിന്തയായി സഭ നൽകിയിരിക്കുന്നത്.
1919ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' എന്ന പ്രബോധനം നൽകുന്നതു ചരിത്രപരമായി പ്രധാനപ്പെട്ട കാലഘട്ടത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതിയിൽനിന്നു രക്ഷപ്പെടാൻ ഒരു വാതിൽ തെരയുന്ന ലോകത്തിന് പരിശുദ്ധ പിതാവ് തുറന്നുകൊടുത്ത ജാലകമായിരുന്നു "മാക്സിമും ഇല്ലൂദ്.' കൊളോണിയലിസം ഉളവാക്കിയ അരാജകത്വത്തിൽനിന്നു ലോകജനതയെ രക്ഷിക്കാൻ മാർപാപ്പയുടെ ഈ പ്രബോധനം വളരെ സഹായകമായി. യുദ്ധം മനുഷൻ മനുഷ്യനെതിരേയാണ് നടത്തുന്നതെങ്കിലും ആന്ത്യന്തികമായി ദൈവത്തിനെതിരായ കഠിനമായ പ്രവൃത്തിയായി ഈ പഠനം വിലയിരുത്തുന്നു. യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അത് മനുഷ്യസമൂഹത്തെ ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും അകറ്റുക മാത്രമല്ല മനുഷ്യജീവന്റെ മേലുള്ള ഹീനമായ കടന്നു കയറ്റത്തിനും കാരണമായി തീരുന്നു.
ഒന്നാം ലോകമഹായുദ്ധ തകർച്ചയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ മിശിഹായുടെ സ്നേഹത്തിന്റെ മുഖം ദർശിക്കുക മാത്രമാണ് പോംവഴിയെന്നു പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. കൊളാണിയലിസം തകർത്തെറിഞ്ഞ ദൈവവിശ്വാസവും സാമൂഹികനീതിയും അവസരസമത്വവും എല്ലാം തിരിച്ചെടുക്കാൻ സുവിശേഷത്തിന്റെ വെളിച്ചം മാത്രമാണ് ഏക മാർഗമെന്നു പരിശുദ്ധ പിതാവ് വ്യക്തമാക്കി. 1919 ൽ ബെനഡിക്ട് പാപ്പാ പുറപ്പെടുവിച്ച ഈ പ്രബോധനം ഇരുളിൽ തിളങ്ങിയ ദീപമായിരുന്നു. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളമായി സഭ അന്ന് നടത്തിയ പ്രേഷിത മുന്നേറ്റം മഹത്തായ മാനവിക മൂല്യങ്ങളിൽ ഊന്നിയതായിരുന്നു.
1919ലെ പ്രത്യേക സാഹചര്യം ലോകമഹായുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെതും ആയിരുന്നെങ്കിൽ ആ പ്രബോധനത്തിന്റെ ശതാബ്ദിയിൽ 2019ൽ ലോകം സമാനമോ അതിലും ഗുരുതരമായതോ ആയ വെല്ലുവിളികളെ നേരിടുകയാണ്. യുദ്ധം പ്രത്യക്ഷത്തിൽ അപകടമായി കാണപ്പെടുന്നില്ലെങ്കിലും അക്രമത്തിന്റെയും അതിക്രമത്തിന്റെയും കാർമേഘങ്ങൾ പലയിടങ്ങളിൽ ഉരുണ്ടുകൂടുന്നതും ഏത് സമയത്തും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാവുന്നതുമായ സാഹചര്യം നിലനിൽക്കുന്നു.
ഭീകരപ്രവർത്തനങ്ങൾ ഭയാനകമായി വ്യാപിക്കുന്നതു ലോകസമാധനത്തിനു കടുത്ത ഭീഷണിയായിരിക്കുന്നു. കൊളോണിയലിസത്തിന്റെ പുനരവതാരങ്ങളായി ആഗോളീകരണവും കന്പോളസന്പദ്വ്യവസ്ഥയും കോർപറേറ്റ് സംസ്കാരവും എല്ലാമായി സാമൂഹ്യനീതി വീണ്ടും പരീക്ഷണവിധേയമായിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിൽ സങ്കീർണമായിരിക്കുന്നു. മാനവികതയ്ക്കുമേൽ ഇരുൾ പരത്തുന്ന നവ സാമൂഹിക സംസ്കാരിക പരിസ്ഥിതി ജീർണതകളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനു കൂടുതൽ പ്രാധാന്യം കൈവരുന്നു.
ഈ ഒക്ടോബർ പ്രേഷിതമാസാചരണം ഈശോമിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായ മാനം വീണ്ടും കണ്ടെത്താൽ നമ്മെ സഹായിക്കണം. മാമ്മോദീസായിലൂടെ നമ്മുക്കു ദാനമായി ലഭിച്ച വിശ്വാസം നമ്മുടെ സ്വകാര്യമായ സ്വത്തല്ല. അതു മിശിഹായുടെ സഭയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. വിശ്വാസം സഭയിൽ ജീവിച്ചുകൊണ്ട് വസിക്കുന്ന സമൂഹത്തിൽ പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. വിശ്വാസത്തിലൂടെ സഭയിൽ ഈശോമിശിഹായുമായി ഐക്യപ്പെട്ടു രക്ഷയുടെ സാർവത്രിക കൂദാശയായ സഭയുടെ ശുശ്രൂഷ വഴി എല്ലാ ജനതകളും സത്യം അറിയുകയും തന്റെ കാരുണ്യം അനുഭവിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. (1 തീമോ. 2: 4: Lumen Gentium 48 (ലൂമെൻ ജെൻസിയം 48)
സഭ ലോകത്തിൽ രക്ഷയുടെ കൂദാശയാണ്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും സുവിശേഷ വെളിച്ചത്തിൽ കാണാൻ ഈശോമിശിഹായിലുള്ള വിശ്വാസമാണു നമ്മെ ശക്തരാക്കുന്നത്. സ്നേഹം വഴി വിഭജനവും അതിർത്തിയും പാർശ്വവത്കരണവും ഇല്ലാത്ത ഒരു സാമൂഹ്യ നിർമിതിയാണ് സഭയുടെ സുവിശേഷവത്കരണം. സ്നേഹവും കാരുണ്യവും സത്യവും സമാധാനവും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹ്യ സൃഷ്ടിക്കാണ് സുവിശേഷപ്രഘോഷണം ഉൗന്നൽ നൽകുന്നത്. ഈ പ്രഘോഷണം ഈശോമിശിഹായിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവത്തെപ്പറ്റി, മിശിഹായെപ്പറ്റി പ്രഘോഷിക്കുന്ന വ്യക്തി ദൈവത്തിന്റെ മനുഷ്യനായിരിക്കണം. പ്രഥമമായി ഈ അസാധാരണ പ്രേഷിതമാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു ദൈവത്തിന്റെ മനുഷ്യരാകാനാണ്.
പ്രേഷിതധർമം മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും അവകാശമാണ്. മാമ്മോദീസായിൽ ഈശോമിശിഹായെ കണ്ടുമുട്ടിയ ഒരോ വ്യക്തിക്കും തങ്ങൾ അനുഭവിച്ചതായ രക്ഷയിലേക്കു ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്താൻ കടമയുണ്ട്. സഭ ഈ ധർമമാണു ലോകത്തിൽ നിർവഹിക്കുന്നത്. ഓരോ പ്രേഷിതവ്യക്തിയും തങ്ങളിൽനിന്നു പുറത്തുവന്ന് അപരനിലേക്ക് ഒഴുകുന്നതാണ് ക്രൈസ്തവസാക്ഷ്യം. അവർ തങ്ങളെത്തന്നെ സ്വയം ദാനമായി മറ്റുള്ളവർക്കു നൽകുന്നു. ജീവാത്മകവും ഭാവാത്മകവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു. മാമ്മോദീസാ രക്ഷയ്ക്ക് ആവശ്യമാകുന്നത് അതു നമ്മെ ദൈവകുടുംബത്തിലെ അംഗങ്ങളാക്കുന്നതിനാലും അതിനാൽതന്നെ ഒരിക്കലും അനാഥരോ അപരിചിതരോ പാപികളോ അടിമകളോ ആക്കുന്നില്ലാത്തതിനാലുമാണ്. ദൈവം നൽകുന്ന യഥാർഥ മാനവികതയുടെ ആകാശത്തേക്കു പറക്കാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ അസാധാരണ പ്രേഷിതമാസം പരിശുദ്ധ ത്രീത്വത്തിലധിഷ്ഠിതമായ രക്ഷയിലേക്കു നമ്മെ കൂടുതൽ ചേർത്തുനിർത്തുന്നതും ദൈവാത്മാവിനാൽ ശക്തിപ്പെടുത്തുന്നതുമാകണം.
ഇന്നു സാധാരണമാകുന്ന അനിയന്ത്രിതമായ സെക്കുലറിസം മനുഷ്യവ്യക്തിയുടെ മഹത്ത്വത്തെയും മനുഷ്യജീവന്റെ വിലയെയും ധാർമിക മൂല്യങ്ങളുടെ ആവശ്യകതയെയും ഇകഴ്ത്തി ദൈവത്തിന്റെ സജീവ പിതൃത്വത്തെ ആക്രമണപരമായുള്ള സാംസ്കാരിക പരിത്യജിക്കൽ ആക്കി മാറ്റുന്പോൾ മാനവികതയ്ക്കു ഭംഗം വരുന്നു. ഒരോ വ്യക്തിയുടെയും ജീവനോടുള്ള പരസ്പര ബഹുമാനത്തിന്റെ പ്രകാശനം കണ്ടെത്തുന്നതു യഥാർഥ മാനുഷിക സാഹോദര്യത്തിലാണ്. ഈശോമിശിഹാ പകർന്നുതന്ന ദൈവസ്നേഹം കൂടാതെ മനുഷ്യസമൂഹത്തിൽ സഹോദര്യ സ്വീകാര്യതയും ഫലപ്രദമായ ഐക്യവും സാധ്യമല്ല. ദൈവം ഈശോമിശിഹാ വഴി വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കി ദൈവകേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥിതിയാണു പ്രേഷിത പ്രവർത്തനത്തിന്റെ മർമം.
അസാധാരണ പ്രേഷിതമാസത്തിൽ പ്രധാനമായും നാലു കാര്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിനാണു പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമതായി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധം ദൃഢമാക്കുക. വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം, സഭാത്മകവും വ്യക്തിപരവുമായ പ്രാർഥനാനുഭവം ഇവ വഴി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ വളർച്ച മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സ്വന്തമാക്കണം.
രണ്ടാമതായി വിശുദ്ധരുടെയും രക്തസാക്ഷികളുടെയും സാക്ഷ്യജീവിതം മാതൃകയാക്കിക്കൊണ്ടു ലോകത്തിന് യഥാർഥ ക്രൈസ്തവസാക്ഷ്യം നൽകുക. മൂന്നാമതായി സഭയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രേഷിത രൂപീകരണത്തിന് ഉൗന്നൽ നൽകുക. വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കു വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, മതബോധനം എന്നിവയിൽ കൂടുതൽ ആഴപ്പെട്ടുള്ള പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുക. നാലാമതായി ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന നിസ്വാർഥമായ പ്രേഷിത പ്രവർത്തനത്തിന് അവസരമൊരുക്കുക. ദരിദ്രരോടും വിലപിക്കുന്നവരോടും പലവിധത്തിൽ ക്ലേശങ്ങൾ സഹിക്കുന്നവരോടും കൂടെനിന്നുകൊണ്ട് അവർക്കായി സ്വയാർപ്പണം ചെയ്യാൻ പ്രചോദനമേകുക.
പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന പ്രേഷിതമുന്നേറ്റം ആധുനിക കാലഘട്ടത്തിൽ രക്ഷകനായ ഈശോമിശിഹായെ അനുഭവിച്ചറിയാൻ എല്ലാ ജനപദങ്ങൾക്കും അവസരമാകുന്നതിനുള്ള ഉദ്യമമാക്കിയെടുക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ അസാധാരണ പ്രേഷിതമാസാചരണം മഹത്തായ ആത്മീയമായ ഉൾക്കാഴ്ചകളിലേക്കും ഉദാത്തമായ മാനവികതയിലേയും ക്രൈസ്തവ സമൂഹത്തെ കൈപിടിച്ചുയർത്താനും അതുവഴി സമസ്തജനപദങ്ങൾക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യജീവിതത്തിനും കാരണമാകുന്ന ചുവടുവയ്പാകട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top