Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉത്തേജനം അകലെ
Wednesday, September 25, 2019 11:22 PM IST
കയറ്റുമതിക്കാർക്ക് സാന്പത്തിക ആനുകൂല്യങ്ങൾ, കന്പനികൾക്കു നികുതി ഒഴിവ്, സൂക്ഷ്മ-ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്കു കൂടുതൽ വായ്പ; ബാങ്കുകൾക്കു കൂടുതൽ മൂലധനം; വിദേശനിക്ഷേപകർക്കും സ്വദേശി നിക്ഷേപകർക്കും ചുമത്തിയ അധിക നികുതി ഇല്ലാതാക്കി.
സാന്പത്തിക മുരടിപ്പിൽ നിന്നു രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ കുറേ ആഴ്ചകളായി നടത്തിവന്ന പ്രഖ്യാപനങ്ങളുടെ ചുരുക്കമിതാണ്. ഉത്തേജനം എന്ന പേര് ഉപയോഗിക്കാതെ നടത്തിയ ഉത്തേജന പ്രഖ്യാപനങ്ങൾ.
ഇവകൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുമോ? സാന്പത്തിക (ജിഡിപി) വളർച്ച തിരിച്ചുകയറുമോ?
മറ്റൊരു ചോദ്യം
ഈ ചോദ്യങ്ങൾ വെറൊരു രീതിയിൽ ആകാം.
ഈ പ്രഖ്യാപനങ്ങൾ രാജ്യത്തെ യുവാക്കൾക്കു കൂടുതൽ തൊഴിൽ നൽകുമോ?
ജിഡിപി വളർച്ച മെച്ചപ്പെട്ടാലേ തൊഴിലുകൾ വർധിക്കൂ. കുറേക്കാലമായി തൊഴിലുകൾ കുറഞ്ഞുവരികയാണ്. കന്പനികൾ കാന്പസുകളിൽ റിക്രൂട്ട്മെന്റിനു ചെല്ലുന്നതു കുറച്ചു. ചില മേഖലകളിൽ തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിടുന്നു. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന തോതായ 84 ശതമാനമായെന്നു സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ ) പറയുന്നു.
വാഹന വ്യവസായവുമായി ബന്ധപ്പെട്ടു മൂന്നു ലക്ഷത്തിലേറെ തൊഴിൽ നഷ്ടപ്പെട്ടെന്നാണു കന്പനികൾ പറയുന്നത്. യാത്രാവാഹനങ്ങളുടെ വില്പന 41.6 ശതമാനവും ടൂവീലർ വില്പന 22 ശതമാനവും കുറയുന്പോൾ ഇങ്ങനെ സംഭവിക്കാം.
ബിസ്കറ്റും വേണ്ട
രാജ്യത്തെ വലിയ ബിസ്കറ്റ് നിർമാതാക്കളായ പാർലെ പതിനായിരം പേരെ പിരിച്ചുവിട്ടു. കാരണം ബിസ്കറ്റ് വില്പന താഴോട്ടുപോയി.
ഒഴിവാക്കാവുന്ന വാങ്ങലുകൾ ഒഴിവാക്കുകയാണു ജനങ്ങൾ. മാറ്റിവയ്ക്കാവുന്ന ചെലവുകൾ മാറ്റിവയ്ക്കുന്നു. ബിസ്കറ്റും മധുര പലഹാരങ്ങളുമൊക്കെ അതിൽ പെടുമല്ലോ. കാർ വാങ്ങലും ടൂവീലർ വാങ്ങലും നീട്ടിവയ്ക്കുന്നതും അങ്ങനെ തന്നെ.
കൈയിൽ പണമില്ല
ജനങ്ങളുടെ കൈയിൽ പണം കുറവാണെന്നു ചുരുക്കം. ഇതാണു വളർച്ചയെ ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാക്കിയത്.
ഇതു മാറ്റാനാണു ധനമന്ത്രി നിർമല സീതാരാമൻ നാലു തവണയായി ഉത്തേജക പരിപാടികൾ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി താൻ അവതരിപ്പിച്ച ബജറ്റുകളിലെ പ്രധാന നികുതി നിർദേശങ്ങൾ പിൻവലിക്കുകയും ചെയ്തു.
ഇതെല്ലാം കൊണ്ട് വളർച്ച വീണ്ടെടുക്കാനാകുമോ?
വളർച്ചയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നാണു കുറേനാളായി സർക്കാർ അനുകൂലികൾ വാദിച്ചിരുന്നത്. സന്പദ്ഘടനയുടെ സ്വഭാവം മാറ്റുന്നതിന്റെ പ്രശ്നമാണു കാണുന്നതെന്ന വാദവും ഉയർത്തി.
തൊഴിൽ കുറയുന്നതു ചൂണ്ടിക്കാണിച്ചപ്പോൾ പുതിയ തൊഴിൽ മേഖലകൾ വരുന്നുവെന്നായി വാദം. വാഹനവില്പന കുറഞ്ഞെന്നു കണ്ടപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കും ബിഎസ്ആറിനും വേണ്ടിയുള്ള കാത്തിരിപ്പാണെന്നായി വ്യാഖ്യാനം. ബിസ്കറ്റ് വില്പന കുറഞ്ഞത് ഓൺലൈൻ വില്പനയും പുതിയ ബ്രാൻഡുകളുടെ വളർച്ചയും മൂലമാണെന്നായി വേറൊരു വ്യാഖ്യാനം.
ചികിത്സ ശരിയോ?
ഒടുവിൽ നില്ക്കക്കള്ളിയില്ലാതായപ്പോൾ ഉത്തേജക പരിപാടികൾ അവതരിപ്പിച്ചു. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ വൈകിയെങ്കിലും ചെയ്യുന്നത്.
ഈ ചെയ്ത കാര്യങ്ങൾ ഉദ്ദേശിച്ച ഫലമുണ്ടാക്കുമോ?
പലരും സംശയാലുക്കളാണ്. രോഗനിർണയം ശരിയല്ലെന്നു പലരും കരുതുന്നു.
രാജ്യത്തു സാധനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യം കുറഞ്ഞു. കാരണം ജനങ്ങളുടെ പക്കൽ വേണ്ടത്ര പണമില്ല. പണമുണ്ടാക്കാനുള്ള പണികളും ഉണ്ടാകുന്നില്ല.
നടപടികൾ
ഇതിനു പരിഹാരമായി ധനമന്ത്രി പ്രഖ്യാപിച്ചത് എന്തൊക്കെയാണ്?
ഒന്ന്. കയറ്റുമതിക്കാരുടെ നികുതി തിരിച്ചുനല്കൽ സുഗമമാക്കി. 70,000 കോടി രൂപ ഈയിനത്തിൽ നല്കും. ഇതു പുതിയ ആനുകൂല്യമല്ല, നിലവിലുള്ളതു പേരുമാറ്റി നല്കുന്നതുമാത്രം.
2. മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികൾ പൂർത്തിയാക്കാൻ സഹായത്തിന് 20,000 കോടിയുടെ നിധി. തിരിച്ചടവ് മുടങ്ങാത്തവയ്ക്കു മാത്രമാണു സഹായം എന്നതുകൊണ്ട് ഇതു ഫലപ്രദമാകാൻ സാധ്യത കുറവ്.
3. വിദേശ നിക്ഷേപകർക്കു ചുമത്തിയ സർചാർജ് ഉപേക്ഷിച്ചു. നാട്ടിൽ ഡിമാൻഡ് കൂടുന്ന കാര്യമല്ല അത്.
4. ചെറുകിട വ്യവസായങ്ങൾക്കു കൂടുതൽ വായ്പ. ഇതിനായി വായ്പാമേളകൾ. വായ്പ കിട്ടാനില്ലാത്തതല്ല ചെറുകിട- സൂക്ഷ്മ വ്യവസായ മേഖലകളുടെ പ്രശ്നം. ഉത്പന്നത്തിനു ഡിമാന്ഡില്ലാത്തതാണ്.
5. കന്പനികളുടെ ആദായനികുതി കുറച്ചു. കന്പനികൾക്കു മിച്ചധനം കൂടും. അതു പുതിയ മൂലധന നിക്ഷേപത്തിനു വഴിതെളിക്കാം. പക്ഷേ, ഉത്പന്നത്തിന് ആവശ്യം കാണാതെ ആരാണു മൂലധനമിറക്കുക? മിക്ക മേഖലകളിലും ഇപ്പോൾത്തന്നെ ആവശ്യത്തിലേറെ ഉത്പാദന ശേഷി ഉണ്ട്.
വ്യക്തികളെ സഹായിച്ചില്ല
ആവശ്യവും ഉപഭോഗവും വർധിപ്പിക്കാനാണു നടപടി വേണ്ടിയിരുന്നത്. അതുണ്ടായില്ല. പകരം കന്പനികളുടെ അറ്റാദായം വർധിപ്പിക്കുക മാത്രം ചെയ്തു.
വ്യക്തികളുടെ ആദായനികുതിയിൽ കുറവ് വരുത്തിയിരുന്നെങ്കിൽ ഉപഭോഗവും ആവശ്യവും കൂടുമായിരുന്നു. അതിനു മുതിരാതെ ഓഹരികന്പോളത്തെ സന്തോഷിപ്പിക്കാനാണു സർക്കാർ ശ്രമിച്ചത്.
എന്നിട്ടോ? ഓഹരികളിൽനിന്നു വിറ്റൊഴിയുന്ന വിദേശികൾ തിരിച്ചു വന്നില്ല. അവർ വില്പന തുടരുകയാണ്.
സംസ്ഥാനങ്ങൾക്കു തിരിച്ചടി
കന്പനികളെ സഹായിക്കാൻ തുനിഞ്ഞതുവഴി 1.45 ലക്ഷം കോടി രൂപ കേന്ദ്രം നഷ്ടപ്പെടുത്തി. മറ്റുനികുതികളിൽ വേറൊരു ഒരു ലക്ഷം കോടിയുടെ കുറവുണ്ടാകും. രണ്ടും കൂടി ഏകദേശം രണ്ടരലക്ഷം കോടി രൂപ.
ഇതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കു വിഹിതമായി കിട്ടേണ്ടതാണ്. ഒരു ലക്ഷം കോടിയിലധികം രൂപ സംസ്ഥാന വിഹിതത്തിൽ കുറവ് വരും. കേരളം പോലൊരു സംസ്ഥാനത്തിനു മൂവായിരം കോടി രൂപയ്ക്കടുത്താകും കുറവ്.
കേന്ദ്രത്തിനു വരുന്ന കുറവ് റിസർവ് ബാങ്കിന്റെ പക്കൽനിന്നു പണമെടുത്തും എയർ ഇന്ത്യ അടക്കമുള്ളവ വിറ്റും നികത്തും. സംസ്ഥാനങ്ങൾക്ക് ആ പഴുതില്ല. കേന്ദ്രത്തിലെ അധികവരവിന്റെ വീതം കിട്ടുകയുമില്ല.
സംസ്ഥാനങ്ങൾ പദ്ധതിച്ചെലവ് ചുരുക്കും. അതു വീണ്ടും രാജ്യത്ത് ആവശ്യവും ഉപഭോഗവും കുറയ്ക്കും.
ഉത്തേജക പദ്ധതിയുടെ ചുരുക്കം അതാണ്. സംസ്ഥാനങ്ങളുടെ ബജറ്റിൽ കത്തിവച്ചു. കേന്ദ്രത്തിനു വരുന്ന കുറവ് നികത്താൻ വേറെ വഴി കണ്ടു.
ഇങ്ങനെ സൂത്രവിദ്യ പ്രയോഗിച്ചപ്പോൾ മറ്റൊന്നു സംഭവിച്ചു. ഉത്തേജകംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം - സാന്പത്തിക വളർച്ചത്തോതു കൂട്ടൽ - കിട്ടാതായി. കൂടുതൽ തൊഴിലും വരുമാനവും ഉണ്ടാക്കുന്ന പദ്ധതികളിൽ സർക്കാർ മുതൽ മുടക്കി നടത്തേണ്ട ഉത്തേജനം മറ്റു രീതിയിൽ നടത്താനാണു കേന്ദ്രം ശ്രമിക്കുന്നത്. ദീർഘകാലത്തുമാത്രം ഫലം കാണുന്നതാണ് ആ രീതി.
“ദീർഘകാല’’ത്തെപ്പറ്റി ജോൺ മെയ്നാർഡ് കെയ്ൻസ് പറഞ്ഞത് ഇതാണ്- ദീർഘകാലം കഴിയുന്പോൾ നാമെല്ലാം മരിക്കും.
റ്റി. സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top