കൂടുവിട്ടു കുടിയേറുന്നവർ
Thursday, September 19, 2019 10:59 PM IST
കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടി കൂടുപേക്ഷിച്ചുള്ള കുടിയേറ്റവും ജീവിതായോധനത്തിനായുള്ള പ്രവാസ ജീവിതവുമൊക്കെ ലോക ചരിത്രത്തിലുടനീളം കാണാം. എന്നാൽ, സ്വന്തം നാടും വീടും വിട്ടുള്ള ജീവിതം പലർക്കും ഗത്യന്തരമില്ലാതെയുള്ള പലായനമാണ്.

കേരളത്തിലും നമുക്കൊരു കുടിയേറ്റ ചരിത്രമുണ്ട്. അത് അധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയുംകൂടി കഥയാണ്. എന്നാൽ, സ്വന്തം രാജ്യം വിട്ടു മറ്റൊരു രാജ്യത്തു കുടിയേറാൻ തയാറാകുന്നതിൽ ബഹുഭൂരിപക്ഷവും ജന്മനാട്ടിൽ തിരസ്കൃതരും പീഡനം അനുഭവിക്കുന്നവരുമാണ്. സിറിയയിലും ഇറാക്കിലുമൊക്കെ ഇപ്പോൾ സംഭവിക്കുന്നത് ഇതാണ്. കുടിയേറ്റമല്ല, അഭയം തേടിയാണവരുടെ പലായനം.

അതേസമയം, ജോലി തേടാനും മെച്ചപ്പെട്ട ജീവിതമാർഗം കണ്ടെത്താനും വിദേശരാജ്യങ്ങളിൽ ചെന്നെത്തിയ പലരും പിന്നീടവിടെ സ്ഥിരതാമസമാക്കാറുണ്ട്. ഇത്തരത്തിലുള്ള കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്. സാന്പത്തിക, സാമൂഹ്യ വിഷയങ്ങൾക്കായുള്ള യുഎൻ ഡിപ്പാർട്ട്മെന്‍റാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രണ്ടാമത് മെക്സിക്കോയാണ്. ഇന്ത്യയിൽനിന്ന് 175 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയത്. മെക്സിക്കോയിൽനിന്ന് 118 ലക്ഷംപേരും. ഇന്ത്യയിലേക്കു കുടിയേറിയവരും ഏറെയുണ്ട്- 52 ലക്ഷം പേർ. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇതിലേറെയും. അഭയാർഥികളായി എത്തുന്നവർ വേറെ. ആസാമിലും മറ്റും ഇപ്പോൾ നടക്കുന്ന പൗരത്വ രജിസ്റ്റർ പ്രശ്നം കുടിയേറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കുടിയേറ്റവും അഭയാർഥി പ്രവാഹവും തടയുന്നതിൽ മിക്ക രാജ്യങ്ങളും ഏറെ ശ്രദ്ധിക്കുന്നു. ജർമനിയെപ്പോലെ ചുരുക്കം ചില രാജ്യങ്ങൾ മാത്രമേ അഭയാർഥികൾക്കായി വാതിൽ തുറന്നിടുന്നുള്ളൂ. അതിനെതിരേ ശക്തമായ പ്രതിഷേധവും അവിടെ ഉയരുന്നുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ചത് യൂറോപ്പാണ്- എട്ടു കോടിയിലേറെപ്പേരെ. ഏറ്റവും കൂടുതലാളുകൾ കുടിയേറിയ രാജ്യം അമേരിക്കയാണ്. കുടിയേറ്റക്കാരിൽ പകുതിയും താമസമാക്കിയിരിക്കുന്നതു പത്ത് വികസിത രാജ്യങ്ങളിലായാണ്.

വീണ്ടും രാജപക്സെ


ശ്രീലങ്ക നവംബർ 16നു പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. ശ്രീലങ്കയിൽ പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി റണിൽ വിക്രമസിംഗെയും തമ്മിലുണ്ടായിരുന്ന ചേരിപ്പോര് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. പ്രശ്നം തത്കാലം ഒതുക്കിത്തീർത്തെങ്കിലും കനൽ കെട്ടിടങ്ങിയിട്ടില്ല.

ലങ്കയിൽ തമിഴ് വംശീയ മുന്നേറ്റം അടിച്ചമർത്തിയ മുൻ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയുടെ സഹോദരൻ ഗോതബായ രാജപക്സെയാണ് പ്രതിപക്ഷത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി. വിവാദനായകനാണ് ഗോതബായ. പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ക്രൂരമായ അടിച്ചമർത്തലുകളിലൂടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. തമിഴ് പുലികളെ ഇല്ലാതാക്കുന്നതിൽ ഗൊതബായ വിജയിച്ചു. യുക്തവും സമയോചിതവുമായ തീരുമാനങ്ങളെടുക്കുന്ന ശക്തനായ ഭരണാധികാരി എന്ന പ്രതിച്ഛായ ഉയർത്തിപ്പിടിച്ചു വോട്ടു പിടിക്കാമെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടൽ. ദേശീയ സുരക്ഷയാണ് അവർ മുന്നോട്ടു വയ്ക്കുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങൾ രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. 250 പേരാണ് അന്നു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

2015ൽ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയിൽ ഒരാൾക്ക് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്‍റ് പദവി വഹിക്കാനാവില്ല. അതുകൊണ്ടാണ് മഹീന്ദ രാജപക്സെ സഹോദരനെ ഗോദായിലിറക്കിയത്. തീരശീലയ്ക്കു പിന്നിൽ മഹീന്ദ തന്നെ.

റഷ്യയിൽ വ്ലാദിമിർ പുടിൻ പയറ്റിയ തന്ത്രംപോലെ പ്രസിഡന്‍റായും പ്രധാനമന്ത്രിയായും അധികാരം കൈപ്പിടിയിലൊതുക്കാൻ മഹീന്ദയും പദ്ധതിയിടുന്നുണ്ട്. പാർലമെന്‍റിലൂടെ പ്രധാനമന്ത്രിപദത്തിലെത്താൻ മഹീന്ദയ്ക്കു പ്ലാനുണ്ട്. അടുത്ത വർഷമാണ് ശ്രീലങ്കയിലെ പൊതുതെരഞ്ഞെടുപ്പ്. അതുവരെ സഹോദരനിലൂടെ പ്രധാന പദവി നിലനിർത്താനാണു മഹീന്ദ രാജപക്സെയുടെ ശ്രമം.

ഇതിനിടെ രാജപക്സെ ഭരണകാലത്തെ അഴിമതികളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. മഹീന്ദ രാജപക്സെയുടെ കാലത്ത് ചൈനയുമായുണ്ടാക്കിയ കരാർ പ്രകാരം പണിത കൂറ്റൻ ലോട്ടസ് ടവറിന്‍റെ നിർമാണത്തിൽ വൻ അഴിമതി നടന്നുവെന്നു പ്രസിഡന്‍റ് മൈത്രിപാല സിരിസേന തന്നെ ആരോപണമുന്നയിക്കുന്നു. ടവറിന്‍റെ ഉദ്ഘാടനവേളയിലാണു സിരിസേന ഈ ആരോപണം ഉന്നയിച്ചത്. 356.3 മീറ്റർ ഉയരമുള്ള ലോട്ടസ് ടവർ ശ്രീലങ്കയിലെ ഏറ്റവം ഉയരം കൂടിയ നിർമിതിയാണ്. പത്തരക്കോടി ഡോളറാണു നിർമാണച്ചെലവ്. ചൈന 80 ശതമാനം പണം നൽകി. മഹീന്ദ രാജപക്സെയുടെ ഭരണകാലത്തായിരുന്നു ഇതിനു കരാർ നൽകിയത്. പിന്നീട് സിരിസേന അധികാരത്തിൽ വന്നപ്പോൾ ചൈനയുടെ സാന്പത്തിക സഹായത്തോടെയുള്ള പല കരാറുകളും റദ്ദാക്കിയെങ്കിലും ലോട്ടസ് ടവറിന്‍റെയുൾപ്പെടെ ചില പദ്ധതികൾ നേരിയ മാറ്റത്തോടെ തുടരുകയായിരുന്നു.

യുണൈറ്റഡ് നാഷണൽ പാർട്ടി നേതൃത്വം നൽകുന്ന ഭരണസഖ്യത്തിന്‍റെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. പ്രധാനമന്ത്രി റണിൽ വിക്രമസിംഗെ, സ്പീക്കർ കരു ജയസൂര്യ, മന്ത്രി സജിത് പ്രേമദാസ എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. ജനതാ വിമുക്തി പെരാമുന, അനുരാ കുമാര ദിസനായകയെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.


സ്ത്രീകൾക്കായി സ്റ്റേഡിയം തയാർ



ഒക്‌ടോബർ പത്തിന് ഇറാനിൽ നടക്കുന്ന ഇറാൻ-കംബോഡിയ ലോകകപ്പ് ഫുട്ബോൾ മത്സരം നേരിൽ കാണാൻ ഇറാനിലെ സ്ത്രീകൾക്ക് അവസരം ലഭിച്ചേക്കും. ഫുട്ബോൾ മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ എത്രയുംവേഗം തീരുമാനമുണ്ടാകുമെന്ന് ഇറാൻ വൈസ് പ്രസിഡന്‍റ് ഹുസൈൻ അലി അമീരി അറിയിച്ചു.
വൻ സ്റ്റേഡിയങ്ങളിൽ ഇതിനായി പ്രത്യേക കവാടങ്ങളും സീറ്റുകളും നിർമിക്കുന്നതിനുള്ള നടപടികളായി.

ഫുട്ബോൾ മൈതാനത്ത് ആൺവേഷം ധരിച്ചു കടന്നതിന്‍റെ പേരിൽ ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട വനിത ഇറാനിൽ സ്വയം തീകൊളുത്തി ജീവനൊടുക്കിയിരുന്നു. ഈ സംഭവമാണ് സർക്കാരിനെ ഇപ്പോഴൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചത്. മത്സരത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ സംഘം ഉടനെ ഇറാനിലെത്തും.


മാവോ മുഖ്യധാരയിലേക്ക്



ജനകീയ ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ എഴുപതാം വാർഷികം ആഘോഷിക്കുന്നതിനു ചൈന തയാറെടുക്കുന്പോൾ ആധുനിക ചൈനയുടെ പിതാവായ മാവോ സെ തുംഗ് വീണ്ടും മുഖ്യധാരയിലേക്കെത്തുന്നു.

ചൈനയുടെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ നായകനായ മാവോയെക്കുറിച്ചു പ്രസിഡന്‍റ് ഷി ചിൻപിംഗ് വലിയ ആവേശത്തോടെയാണിപ്പോൾ സംസാരിക്കുന്നത്. ഏറെക്കാലമായി മാവോ വിസ്‌മൃതിയിലായിരുന്നു. മാവോയുടെ വിധവ ഉൾപ്പെട്ട നാൽവർ സംഘം രാജ്യത്തിന്‍റെ ശത്രുക്കളായി മുദ്രകുത്തപ്പെടുകപോലും ഉണ്ടായി.

1949 ഒക്‌ടോബർ ഒന്നിന് സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ വിജയത്തിനു മുന്പ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന കേന്ദ്രമായിരുന്ന ഫ്രാഗ്രന്‍റ് ഹിൽസിൽ ഷി ചിൻപിംഗ് ഈയിടെ സന്ദർശനം നടത്തി. അവിടെ മാവോ താമസിച്ചിരുന്ന കെട്ടിടവും അക്കാലത്തെ വിപ്ലവനേതാക്കളായിരുന്ന ഷു ദേ, ലിയു ഷവോക്കി, ചൗ എൻ ലായ്, റെൻ ബിഷി തുടങ്ങിയവരുടെ താമസസ്ഥലങ്ങളും പ്രസിഡന്‍റ് സന്ദർശിച്ചു. ചൈനീസ് വിപ്ലവത്തിന്‍റെ ഈറ്റില്ലമായി മാറിയ ഈ പാർട്ടി കേന്ദ്രം അടുത്തകാലത്ത് വൻതോതിൽ പുതുക്കിപ്പണിതിരുന്നു.

ഇന്നത്തെ ചൈനയുടെ സാന്പത്തിക നയങ്ങൾ മാവോ വിഭാവനം ചെയ്തതിൽനിന്നു തികച്ചും വിഭിന്നമാണ്. ഷി ചിൻപിംഗിനൊപ്പം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ ആസ്ഥാനം സന്ദർശിക്കാൻ പ്രമുഖ പാർട്ടി താത്ത്വികാചാര്യനും പോളിറ്റ് ബ്യൂറോയുടെ ഏഴംഗ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ വാംഗ് ഹുനിംഗും ഉണ്ടായിരുന്നു. കുറെക്കാലമായി പ്രധാനവേദികളിലൊന്നും കാണാനില്ലായിരുന്നു വാംഗിനെ. എന്നാൽ ഇപ്പോൾ പ്രസിഡന്‍റ് ഷിയുടെ സന്തത സഹചാരിയാണ് വാംഗ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കളുടെ പരിശീലനക്കളരിയെ അഭിസംബോധന ചെയ്തപ്പോഴും ഷി ചിൻപിംഗ് ചൈനയുടെ ആദ്യകാല പോരാട്ടങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചു. മാവോയുഗത്തിൽ ഏറെ ഉപയോഗിച്ചിരുന്ന പോരാട്ടം എന്ന വാക്ക് പ്രസംഗത്തിൽ അന്പതിലേറെ പ്രാവശ്യമാണ് ഷി ഉപയോഗിച്ചത്. പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാൻ പോരാട്ട വീര്യം പ്രകടിപ്പിക്കണമെന്ന് ക്ലാസിൽ പങ്കെടുത്ത യുവാക്കളെ ഷി ഉദ്ബോധിപ്പിച്ചു.

അഫ്ഗാൻ കലുഷം

അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. പക്ഷേ, സ്ഫോടനങ്ങളും സംഘർഷങ്ങളും തുടർക്കഥയാണവിടെ. പ്രസിഡന്‍റ് അഷ്‌റഫ് ഗാനി പങ്കെടുത്ത ഒരു പ്രചാരണയോഗത്തിലേക്കു മോട്ടോർബൈക്കിൽ കടന്നുവന്ന ചാവേർ പൊട്ടിത്തെറിച്ച് 26 പേരാണ് കൊല്ലപ്പെട്ടത്. അന്നുതന്നെ കാബൂളിലെ യുഎസ് എംബസിക്കു സമീപവും സ്ഫോടനമുണ്ടായി. ഇരുപതിലേറെപ്പേർ ഇവിടെയും കൊല്ലപ്പെട്ടു. താലിബാൻ രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ വേണ്ടിയാണ് പ്രസിഡന്‍റ് അഷ്‌റഫ് ഗാനിയുടെ പ്രചാരണയോഗത്തിനുനേരേ ചാവേർ ആക്രമണം നടത്തിയതെന്നു താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുക്കരുതെന്നു തങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയതാണെന്നും അത് അവഗണിച്ച് മുന്നോട്ടുപോയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അവർക്കു മാത്രമാണ് ഉത്തരവാദിത്വമെന്നുമാണു താലിബാന്‍റെ നിലപാട്.

അമേരിക്കൻ സൈന്യം ഇനിയും അഫ്ഗാൻ വിട്ടുപോയിട്ടില്ല. ഇതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഇതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താലിബാനുമായി നടത്തിവന്ന ചർച്ച പെട്ടെന്നു നിർത്തിവച്ചതു സ്ഥിതി കൂടുതൽ സങ്കീർണമാക്കി.

അഷ്‌റഫ് ഗാനിക്കെതിരേ ഒരു ഡസനിലേറെ സ്ഥാനാർഥികൾ രംഗത്തുണ്ട്. ഗാനിയുടെതന്നെ പ്രധാനമന്ത്രിയായ അബ്ദുള്ള അബ്ദുള്ളയാണ് പ്രധാന എതിരാളി. മുൻ ചാരന്മാരും യുദ്ധവീരന്മാരും മുൻ കമ്യൂണിസ്റ്റ് ഭരണകൂടത്തിലെ പ്രധാനിയുമൊക്കെ സ്ഥാനാർഥിപ്പട്ടികയിലുണ്ട്. അഫ്ഗാനിസ്ഥാനിൽ ശാശ്വത സമാധാനം സംസ്ഥാപിക്കുക എന്നതാണു പ്രസിഡന്‍റ് അഷ്‌റഫ് ഗാനിയുടെ വാഗ്ദാനം. താലിബാൻ ഇതിന് സമ്മതിക്കുമോ എന്നറിയില്ല.

ലോകവിചാരം/ സെർജി ആന്‍റണി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.