Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മരണംവരെ ഇവിടെ ഞങ്ങളുണ്ടാകും
Wednesday, September 18, 2019 12:25 AM IST
തളർന്നു കിടക്കുന്ന തൊണ്ണൂറ്റിരണ്ടുകാരി അമ്മയെയും വീൽച്ചെയറിൽ നിരങ്ങുന്ന തൊണ്ണൂറുകാരനെയും നടുറോഡിലേക്ക് ഇറക്കിവിടുമെന്നാണോ നിങ്ങൾ പറയുന്നത്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമൊക്കെ പെരുവഴിയിൽ അലയണമെന്നാണോ നിങ്ങളുടെ തീരുമാനം. കുടിയിറക്കൽ നോട്ടീസ് നൽകാൻ തിങ്കളാഴ്ച സന്നാഹത്തോടെ എത്തിയ മരട് നഗരസഭാ സെക്രട്ടറിക്കു മുന്നിൽ കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിലെ അന്തേവാസികൾ ആക്രോശിച്ചു.
ഫ്ളാറ്റ് പൊളിച്ചാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഫ്ളാറ്റിലുള്ളവർ. കാരണം, കെട്ടിടത്തിലെ താമസക്കാരിൽ പലരും എങ്ങനെ പ്രതികരിക്കുമെന്നു പലർക്കും നിശ്ചയമില്ല. ആരെങ്കിലും കടുംകൈയെന്തെങ്കിലും ചെയ്തേക്കുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. കോടതിവിധിക്കു ശേഷം ഫ്ളാറ്റുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗണ്‍സലിംഗ് നൽകിവരുന്ന വിവരം പുറംലോകം അറിയുന്നുണ്ടാവില്ല. പലർക്കും ഉറക്കംതന്നെയില്ല. ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലർമാരും ഭാരവാഹികളും എത്തിയാണ് കുട്ടികളെ സമാധാനിപ്പിക്കുന്നത്. ഈ ഫ്ളാറ്റിൽ ജനിച്ചു വളർന്ന കുട്ടികളിൽ പലർക്കും ഓണാവധിക്കു ശേഷം സ്കൂളിൽ പോകാൻ മടിയായിരുന്നു. തിരികെ വരുന്പോൾ രക്ഷിതാക്കളും ഫ്ളാറ്റും ഇല്ലാതെ വരുമോ എന്നതാണ് അവരുടെ ഭീതി. ജീവിതം അപ്പാടെ അധ്വാനിച്ച് ഒരു വീട് വാങ്ങിയതാണോ ഞങ്ങൾ ചെയ്ത അപരാധം - റസിഡന്റ് അസോസിയേഷൻ സെക്രട്ടറി ജോയ്സണ്‍ ഇ. പള്ളൻ ചോദിക്കുന്നു.
രോഗികൾ എന്തു ചെയ്യും?
മൂന്നു കാൻസർ രോഗികൾ ഈ ഫ്ളാറ്റിലുണ്ട്. വൃക്ക മാറ്റിവയ്ക്കലിനു വിധേയനായ ഒരാളുമുണ്ട്. സാന്പത്തികമായി തകർന്ന ഇവരുടെ ചികിത്സാച്ചെലവ് ഫ്ളാറ്റ് റസിഡൻസ് അസോസിയേഷനാണ് വഹിക്കുന്നതെന്നു പറഞ്ഞാൽ അദ്ഭുതപ്പെട്ടുപോകും. കോടീശ്വരൻമാരുടെ പാർപ്പിട സമുച്ചയം എന്നു മുദ്ര വീണ ഫ്ളാറ്റിലെ ഏറെപ്പേരുടെയും ജീവിത സാഹചര്യങ്ങൾ പുറംലോകം അറിയുന്നില്ല. ഇതിൽ ബഹൂഭൂരിപക്ഷത്തിനും ഈ കിടപ്പാടമല്ലാതെ വേറെ ചേക്കിടമില്ല. സുപ്രീം കോടതിയുടെ ഒഴിപ്പിക്കൽ വിധിയും നഗരസഭയുടെ കുടിയിറക്കൽ ഭീഷണിയും വന്നതോടെയാണ് ഇതിനുള്ളിൽ കഴിയുന്നവരുടെ പച്ചയായ ജീവിത സാഹചര്യം വിളിച്ചുപറയേണ്ടിവന്നത്. ഒന്നോ രണ്ടോ സിനിമാ താരങ്ങൾ ഫ്ളാറ്റിൽ കഴിയുന്നു എന്ന പേരിൽ എല്ലാവരെയും ഒരേ തട്ടിൽ കാണരുത്. ഫ്ളാറ്റിന്റെ ഉയരം നോക്കി ഇതിൽ കഴിയുന്നവരൊക്കെ സന്പന്നരാണെന്നു ധരിക്കരുത്.
ഫ്ളാറ്റ് പൊളിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങൾ മരണം വരെ ചെറുക്കും. ഫ്ളാറ്റ് വാങ്ങിയതിന്റെ സുതാര്യമായ രേഖകൾ കൈവശമുണ്ട്. 2019 വരെ കെട്ടിട നികുതി മുടങ്ങാതെ അടച്ചിട്ടുമുണ്ട്. വിധി വന്നതോടെ ബിൽഡറും സർക്കാരും നഗരസഭയും ഒരു പോലെ കൈമലർത്തുകയാണ്. 2010ൽ കൈവശ രേഖവരെ നൽകിയല്ലേ ഫ്ളാറ്റ് കൈമാറിയതെന്നും എല്ലാ രേഖകളും സാധുവായതിനാലല്ലേ ബാങ്ക് ലോണ്‍ കിട്ടിയതെന്നും ബിൽഡർ ചോദിക്കുന്നു.
മറ്റൊരു മാർഗവുമില്ലാതെ നിരാശയിൽ കഴിയുകയാണ് ഇവിടെ എല്ലാ കുടുംബങ്ങളും. പെരുവഴിയിൽ കിടന്നു മരിക്കുന്നതിലും ഭേദമല്ലേ ഇതിനുള്ളിൽ കിടന്നു മരിക്കുന്നതെന്നാണു പലരുടെയും ചോദ്യം. 93 വയസും 83 വയസും പ്രായമുള്ളവർ ഇതിലുണ്ട്. ഫ്ളാറ്റ് ഉടമയാണോ നഗരസഭയാണോ ചതിച്ചതെന്ന് അറിവില്ല. ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ കെണിയിൽപ്പെട്ടു എന്നു പറഞ്ഞാൽ മതി. ഫ്ളാറ്റിലേക്കു റിട്ടയേഡ് ജീവിതത്തിനു വന്നവരാണ് പലരും. മക്കളെ കെട്ടിച്ചവരും മക്കൾ വിദേശത്തായവരും നാട്ടിൽ തനിച്ചായപ്പോൾ സുരക്ഷിതമായ വാസത്തിനു ഫ്ളാറ്റിൽ വാസം തുടങ്ങി. പെണ്മക്കൾ മാത്രമുള്ള നാലു മാതാപിതാക്കൾ ഇതിലുണ്ട്. മരുമക്കളുടെ ഉദാരമായ സഹായത്തിൽ മാത്രം കഴിഞ്ഞുപോകുന്ന വയോധികരാണ് അവർ. കണ്ണിൽചോരയില്ലാതെ കോടതിവിധിയും ഞങ്ങളെ തള്ളിപ്പറഞ്ഞതോടെയാണു തകർന്നുപോയത്.
അനീതിയല്ലേ ഇത്?
ഒരു തെറ്റും ചെയ്തിട്ടില്ലാതെ 350ലേറെ കുടുംബങ്ങളെ പാർപ്പിടം പൊളിച്ചു റോഡിലിറക്കിവിടാനാണു നീക്കമെങ്കിൽ നടപ്പില്ല. നിയമം മനുഷ്യനുവേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിൽ അനീതി കാണിക്കരുത്.
തെറ്റു ചെയ്തതും വീഴ്ച വരുത്തിയവരും ആരെന്ന് അറിയാൻ ജുഡീഷൽ അന്വേഷണം വേണമെന്നാണ് ജെയിൻ ഫ്ളാറ്റിലെ ജോർജ് കോവൂർ പറയുന്നത്. വീഴ്ച വരുത്തിയതു ഞങ്ങൾ ഫ്ളാറ്റിലെ താമസക്കാരല്ല. വീഴ്ചക്കാർ ആരാണെന്നു കണ്ടെത്തണം. രേഖകളിൽ ഒപ്പിട്ടവരും അനുമതികൾ നൽകിയവരും ആരെന്നറിഞ്ഞ് അവരെ ശിക്ഷിക്കണം. ഇന്നേവരെ വ്യക്തതയില്ലാത്ത തീരദേശ പരിപാലന നിയമത്തിൽ സംഭവിച്ച വീഴ്ചകളാണിത്. ഏതു നിയമത്തിലും പഴുതുകൾ തിരുകിക്കയറ്റി ചില ഉദ്യോഗസ്ഥർക്കു കൈക്കൂലി വാങ്ങാനുള്ള അവസരമുണ്ടാക്കിയതാണ് ഇവിടത്തെ വീഴ്ച.
പാർട്ടി മുന്നണി വ്യത്യാസമില്ലാതെ കേരളം ഒന്നിക്കേണ്ട വേളയാണിത്. വൈകാതെ മറ്റു ഫ്ളാറ്റുകൾക്കും ഇതേ ഗതി വന്നാൽ കേരളത്തിന്റെ ദുർവിധി എന്താവുമെന്നു സർക്കാരും തിരിച്ചറിയണം. കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതു ഞങ്ങളുടെ നാലു ഫ്ളാറ്റുകളാണെന്നു കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ ഇനിയും പ്രളയമുണ്ടാകാതിരിക്കാൻ ഫ്ളാറ്റ് പൊളിക്കാൻ നിർദേശവും വന്നു. വഴിയാധാരമാകാൻ വിധിക്കപ്പെട്ട ജനങ്ങൾക്കുവേണ്ടി സർക്കാർ ന്യായം നിരത്തുന്പോൾ സുപ്രീം കോടതി അതിനു വില കൽപ്പിക്കും. ജുഡീഷൽ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കട്ടെ.
രേഖകൾ എവിടെ?
നിലവിൽ കൊച്ചിയിലെ നിരവധി ഫ്ളാറ്റുകളുടെ നിർമാണ അനുമതി ഫയലുകൾ നഗരസഭയിൽ കാണാനില്ലെന്നാണ് കേൾക്കുന്നത്. തുടർ കേസുകളും അന്വേഷണങ്ങളും വരാനിരിക്കെ ഫയലുകളും രസീതുകളും കാണാതെ പോകുന്നതിനും കത്തിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. അന്വേഷണമുണ്ടായാൽ പലരും കുടുങ്ങും എന്നതിനാലാണ് ഫയലുകൾ മുങ്ങിപ്പോകുന്നതെന്നു സംശയിക്കുന്നു. 2007ൽ ഫ്ളാറ്റ് ബുക്ക് ചെയ്ത് ഏറെക്കാലംകൊണ്ടാണ് പണി തീർത്തുതന്നത്. പത്തു കൊല്ലം താമസിച്ചപ്പോഴാണ് കുടിയിറക്കു പൊളിക്കൽ ഭീഷണി. മറ്റോരൊക്കെയോ ചെയ്ത വീഴ്ചകൾക്കു താമസക്കാരെ എങ്ങനെ ശിക്ഷിക്കാനാവും. ഈ 75-ാം വയസിൽ ഇറക്കിവിട്ടാൽ ഞാൻ എവിടെപ്പോകണമെന്നാണു സർക്കാർ പറയുന്നത്- ജോർജ് കോവൂർ പ്രതികരിച്ചു.
കൈയൊഴിയുന്നവർ
നിയമപ്രശ്നങ്ങളില്ലാതെ സുരക്ഷിതമായ ഫ്ളാറ്റ് പണിതു നൽകാനുള്ള ചുമതല നിർമാതാക്കൾക്കാണ്. കടം പറഞ്ഞല്ല ഫ്ളാറ്റ് വാങ്ങുന്നത്. അതിൽ ജീവിക്കുന്നവരുടെ സുരക്ഷ പോലെ പ്രധാനമാണ് കെട്ടിടത്തിന്റെ രേഖകളും. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധിയും കൈകാര്യം ചേയ്യേണ്ട നിർമാതാക്കളെ കാണാനില്ല. വീഴ്ചയിൽ പങ്കാളിത്തമുണ്ടെന്നു കരുതുന്ന നഗരസഭയും ഉരുണ്ടുകളിക്കുന്നു.
കൈമടക്കു വാങ്ങിയവരും കണ്ണടച്ചിരുന്നവരും കൈമലർത്തുകയും ചെയ്യുന്നു. ഒരാളുടെ വീട് പൊളിക്കുന്നതിനു മുന്‍പ് അതിനുള്ള അനുവാദം ചോദിക്കുകയെന്നതു സാമാന്യ നീതിയാണ്. സ്വാഭാവിക നീതി ഞങ്ങൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഫ്ളാറ്റ് പൊളിച്ചാലും ഞങ്ങളുടെ ലോണ്‍ ബാധ്യത ഞങ്ങളുടെ ചുമലിൽനിന്നു മാറില്ല. അപ്പോൾ വീടില്ലാതെ കടബാധ്യതക്കാരായി ഞങ്ങൾ പെരുവഴിയിൽ ജീവിക്കേണ്ടിവരും. അതിനാൽ ഞങ്ങൾ ഒരിടത്തും പോകില്ല. കാരണം ഞങ്ങളുടെ ഏക സ്വത്താണിത്. സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നൽകിയ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണം. അങ്ങനെയെങ്കിൽ പൊളിച്ചുമാറ്റാനുള്ള വിധി കോടതി പുനർചിന്തിക്കുമെന്നാണു പ്രതീക്ഷ. കോടതിവിധി തിരുത്തിക്കാൻ ഇനി സംസ്ഥാന സർക്കാരിനെ കഴിയൂ. എല്ലാ പാർട്ടികളും നേതാക്കളും ഒപ്പം കേരള സമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. അതൊന്നു മാത്രമാണ് ഈ ഫ്ളാറ്റുകളിൽ ഉള്ളുരുകി കഴയുന്ന മനുഷ്യരുടെ ആശ്വാസവും പ്രതീക്ഷയും.
(അവസാനിച്ചു)
പൊളിക്കുന്നത് ഫ്ലാറ്റല്ല, ജീവിതം - 5 / റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
Latest News
ഡൽഹിയിൽ കൗമാരക്കാരനായ കോഫി ഷോപ്പ് ഉടമയെ കുത്തിക്കൊന്നു
ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി ലക്നോ
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top