മാറണം കാന്പസുകൾ, മാറിയേ പറ്റൂ: സി.പി.ജോണ്‍
Wednesday, July 17, 2019 11:41 PM IST
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനേക്കാൾ ഗൗരവമായ വിഷയമാണ് അതേ കോളജിലെ ഒരു വിദ്യാർഥിനി എസ്എഫ്ഐയെന്ന സംഘടനയെ പേടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍.

ഈ സംഭവത്തിൽ എന്തു നടപടിയാണ് ഉണ്ടായത്. ഗൗരവമായി പൊതുസമൂഹം പരിശോധിക്കേണ്ട കാര്യമല്ലേ. അന്നായിരുന്നില്ലേ മാഫിയാ സംഘമെന്നു പേരുകേട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടേണ്ടിയിരുന്നത്. അന്നു കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിൽ കത്തിക്കുത്ത് നടക്കില്ലായിരുന്നു. ഇതിനുത്തരവാദി കോളജ് പ്രിൻസിപ്പലും പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരുമാണ്.

എസ്എഫ്ഐക്കാരനു തന്നെ കുത്തേറ്റതുകൊണ്ടു മാത്രമാണു കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളുമെല്ലാം പ്രതികരിക്കാൻ തയാറായത്. ഇവിടത്തെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരും കൂലിക്കാരാണ്. അതുകൊണ്ടാണ് ഇങ്ങനെ അടിക്കടി ഇവിടെ കലാലയങ്ങളിൽ സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാറ്റം ഉണ്ടായേ മതിയാകൂ.. എസ്എഫ്ഐയുടെ കാടത്തത്തിനെതിരേ പ്രതിഷേധമുയർത്തിയ അതേ സംഘടനയിൽപ്പെട്ട സഹോദരിമാരെ ഈ ഘട്ടത്തിൽ പ്രത്യേകം അഭിനന്ദിക്കട്ടെ. ഇവിടെ നിന്നാണു മാറ്റം ഉണ്ടാകേണ്ടത്.
കലാലയങ്ങളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. കേരളത്തിലെ കാമ്പസ് ജീവിതം തിരുത്തി എഴുതണം. 1980-86 കാലഘട്ടത്തിൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റായും സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണു താൻ. ആ കാലഘട്ടത്തെ ഓർമിപ്പിക്കാനോ എന്‍റെ വീരസാഹസം പറയാനോ താത്പര്യമില്ല. അന്നത്തെ കാമ്പസ് രാഷ്‌ട്രീയം അൽപ്പംകൂടി വ്യത്യസ്തമായിരുന്നു എന്നല്ലാതെ ഏതാണ്ട് ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നും. ഭൂതകാലത്തെപ്പറ്റിയല്ല ഇവിടെ ചിന്തിക്കേണ്ടത്. ഭാവിയെപ്പറ്റി തന്നെയാണ്. തല്ലാൻ പറയാൻ ബുദ്ധിമുട്ടില്ല. തല്ലരുത് എന്നു പറയാനാണു ബുദ്ധിമുട്ട്.

ഇത്രയും പറയുമ്പോൾ താൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തുണ്ടായ ഒരു സംഭവം ഓർക്കുകയാണ്. അന്നു കെഎസ്‌യു നേതാവായിരുന്ന ജോസഫ് വാഴയ്ക്കനെ ആക്രമിക്കാൻ എസ്എഫ്ഐ തീരുമാനിച്ചു. എന്‍റെ നേതൃത്വത്തിലായിരുന്നു പദ്ധതിയിട്ടത്. തീരുമാനിച്ചതുപോലെ തന്നെ വാഴയ്ക്കനെ ആക്രമിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം സംഭവത്തിൽ വാഴയ്ക്കനോടു മാപ്പു പറയാൻ ഞാൻ അദ്ദേഹത്തിന്‍റെ പിറകേ നടന്നു. വാഴയ്ക്കൻ പിടിതന്നില്ല. ദിവസങ്ങളോളം പിറകേ നടന്നു. കാമുകൻ കാമുകിയുടെ പിറകേ നടക്കുന്നതുപോലെ. ഒടുവിൽ വാഴയ്ക്കൻ അയഞ്ഞു. ഞാൻ മാപ്പു പറയുകയും ചെയ്തു. അങ്ങനെ ഞാൻ എന്‍റെ തെറ്റു തിരുത്തുകയും ചെയ്തു. ഞാൻ നേരത്തേ പറഞ്ഞില്ലേ ; എന്‍റെ കേമത്തം വിളമ്പിയതല്ല. തെറ്റുകൾ അന്നും സംഭവിച്ചിട്ടുണ്ട്. എന്നാൽ തിരുത്താനുള്ള മനസും സംഘടനാ ബോധവും അന്നുണ്ടായിരുന്നു. ഇന്നതു നഷ്ടമായിരിക്കുന്നു.

അടിമത്തബോധം അവസാനിപ്പിക്കണം. വിദ്യാർഥികൾ രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ അടിമകൾ ആകരുത്. അടിമത്തത്തോടു വെറുപ്പു തോന്നണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥി ആനാവൂർ നാഗപ്പനേയും ശിവൻകുട്ടിയേയും എന്തിനു പേടിക്കണം. സ്വന്തം അഭിപ്രായങ്ങൾ പറയാതിരിക്കുന്നത് അറപ്പാണെന്നു ബോധ്യപ്പെട്ടാൽ രാഷ്‌ട്രീയ അടിമത്തത്തിന്‍റെ തടവറയിൽനിന്നു മോചിതരാകാം. എൺ‌പതുകളിലെ ആ മാനസിക തടവറയിൽനിന്നു പുതിയ തലമുറ പുറത്തുവരണമെന്നു തന്നെയാണ് എന്‍റെ പക്ഷം.


സർവകലാശാല യൂണിയനും കോളജുകളിലെ യൂണിയനുകളും വിദ്യാർഥികളുടെ പൊതുവേദിയാണ്. എന്നാൽ ഇന്ന് അവ ഇടിമുറികളാണ്. ഇവിടെ യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസ് എസ്എഫ്ഐ ലോക്കപ്പ് റൂമാക്കി മാറ്റി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദ്യാർഥികളുടെ എന്ത് അവകാശമാണു സമരം ചെയ്ത് എസ്എഫ്ഐ നേടിക്കൊടുത്തത്. നമ്മുടെ കുട്ടികൾ വിദ്യാഭ്യാസത്തിനായി വായ്പയെടുത്തു നാട്ടിൽ തെണ്ടിക്കൊണ്ടു നടക്കുകയാണ്. ഇക്കാര്യത്തിൽ എസ്എഫ്ഐയെ മാത്രം ഞാൻ കുറ്റം പറയില്ല. കൊള്ളരുതായ്മകൾക്കെതിരേ പ്രതികരിക്കേണ്ട കെഎസ്‌യു ഇപ്പോൾ മരിച്ചു കഴിഞ്ഞില്ലേ. ആൾമാറാട്ടവും മാർക്കു തട്ടിപ്പുമല്ലേ ഇവിടെ നടക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷ എഴുതിക്കൊടുക്കപ്പെടും എന്ന ബോർഡ് തൂക്കിയിരിക്കുകയല്ലേ. കത്തിക്കുത്തു മാത്രമല്ല വലിയ മാർക്കു തട്ടിപ്പാണു പുറത്തുവന്നിരിക്കുന്നത്. കുത്തിനേക്കാൾ വലുതാണു വീട്ടിൽനിന്നു പരീക്ഷ പേപ്പർ പിടിച്ചത്. ഇതിനു മറുപടി പറയേണ്ടതു കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്നു പിഎസ്‌സിയുടെ പരീക്ഷാ സെന്‍ററുകളുടെ പട്ടികയിൽനിന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനെ മാറ്റണം. പാർട്ടിയല്ല സർക്കാരാണ് ഇടപെടേണ്ടത്. സിപിഎം ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലല്ലോ? സിപിഎം ഇല്ലാതായപ്പോൾ ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾക്കു റേഷൻ കിട്ടാതെ വന്നില്ലല്ലോ? പിണറായി വിജയൻ വാ തുറക്കണം. യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ സംഭവങ്ങളെ സംബന്ധിച്ചു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതാണ് ഒരു ഉത്തമ ഭരണാധികാരി ചെയ്യേണ്ടത്.

യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തെ സംബന്ധിച്ചു സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമാണ്. ബേബി മുന്നിട്ടിറങ്ങിയാൽ ഒരു രാഷ്‌ട്രീയവും നോക്കാതെ ഞാനും സമാന ചിന്താഗതിക്കാരും കൂടെയുണ്ടാകുമെന്നുള്ള ഉറപ്പു തരുന്നു. ബേബിക്കതിനു കഴിയും. തൃശൂരിൽ ആർഎസ്എസിന്‍റെ ചേരാനെല്ലൂർ ശാഖയിൽ കവാത്തിനുപോയ പഴയ എബിവിപിക്കാരനായ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് ഈ മാറ്റത്തിനു നേതൃത്വം കൊടുക്കാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ടാണു വിദ്യാർഥി നേതാവായിരുന്ന, യുവജന നേതാവായിരുന്ന ബേബിയോടു താൻ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും മുൻ എസ്എഫ്ഐ നേതാവു കൂടിയായ സി.പി. ജോണ്‍ പറഞ്ഞു.

തയാറാക്കിയത്: എം. പ്രേംകുമാർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.