Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നീതിയുടെ തുലാസിൽ കഠുവയിലെ കുരുന്ന്
Tuesday, June 11, 2019 11:41 PM IST
കണ്ണുകെട്ടിയ നീതിദേവതയുടെ തുലാസിൽ കഠുവയിലെ കുരുന്നു ബാല്യത്തിന്റെ തട്ട് താഴ്ന്നുതന്നെയിരിക്കും. മുഴുവൻ പ്രതികൾക്കും വധശിക്ഷ നൽകിയാൽപ്പോലും വിടരുംമുമ്പേ തല്ലിക്കൊഴിച്ച ആ പനിനീർപ്പൂവിന് നീതി നൽകാൻ കഴിയുമോ. ഊരും കുടിയുമില്ലാതെ അരവയർ നിറയ്ക്കാൻ അന്നം തേടി അലയുന്ന അവളുടെ കുടുംബത്തെ എന്തു നഷ്ടപരിഹാരം നൽകി തൃപ്തിപ്പെടുത്താനാകും. അവളുടെ മുഖം കൺമുന്നിൽനിന്നു മായുന്നില്ല, അവളെ ഓർത്തു കരയാത്ത നിമിഷങ്ങളില്ല എന്നാണ് അമ്മ കോടതിവിധിയെക്കുറിച്ചു പ്രതികരിച്ചുകൊണ്ടു പറഞ്ഞത്.
മൂന്നുപേർക്ക് മരണംവരെ തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റു മൂന്നു പേർക്ക് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും വിധിച്ച പത്താൻകോട്ട് കോടതിയുടെ വിധിന്യായത്തിൽ പറയുംപോലെ കാടൻ നിയമങ്ങൾ നിലനിൽക്കുന്ന കാലമാണോ ഇതെന്ന ചോദ്യമാണ് പ്രധാനം. അത്തരമൊരു കാലത്തു നടക്കുന്ന ക്രൂരകൃത്യമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് തേജ്വീന്ദർ സിംഗ് ചൂണ്ടിക്കാട്ടിയത്. പ്രശസ്ത ഉർദു കവി മിർസ ഖാലിബ് രചിച്ച "വേട്ടക്കാർ കൂടിനരികെ വലവിരിച്ചു, കന്നിപ്പറക്കലിന് ഒരുങ്ങുംമുമ്പേ കുഞ്ഞിക്കിളി വലയിൽക്കുരുങ്ങി' എന്ന വരികൾ ഉദ്ധരിച്ചാണ് ജഡ്ജി വിധിപ്രസ്താവത്തിന് വിരാമമിട്ടിരിക്കുന്നതും.
എട്ടു വയസുള്ള പിഞ്ചു ബാലികയെ അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലചെയ്തതിന്റെ കാരണവും പ്രതികളുടെ സ്വാധീനശക്തിയുമാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നത്. സ്വന്തമായി വീടോ സ്വത്തുവകകളോ ഇല്ലാത്ത ബക്കർവാൽ നാടോടി വിഭാഗത്തിൽപ്പെടുന്നതാണ് പെൺകുട്ടിയുടെ കുടുംബം. അതീവപിന്നോക്ക വിഭാഗത്തിൽപ്പെടുന്ന പട്ടികവർഗമാണ് ജമ്മു-കാഷ്മീരിലെ ബക്കർവാൽ. അറുപതിനായിരത്തോളം മാത്രമാണ് ഇവരുടെ എണ്ണം. കഠുവയിൽ താമസത്തിനെത്തിയ ഈ വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിലെ പെൺകുട്ടി കുതിരകളെ മേയ്ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
മുസ്ലിം വിഭാഗത്തിൽപ്പെട്ട ഈ കുടുംബം തങ്ങളുടെ മേഖലയിൽ താമസിക്കുന്നതിലെ അതൃപ്തിയാണ് കൊടുംക്രൂരതയ്ക്ക് കാരണമായത്. തങ്ങൾക്ക് ഹിതകരമല്ലാത്തതെല്ലാം കൊന്നൊടുക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യേണ്ടതാണെന്ന ഫാസിസ്റ്റ് ചിന്താഗതിയാണല്ലോ ഇത്തരം അസഹിഷ്ണുതയ്ക്കു കാരണം. പെൺകുട്ടിയെ തട്ടിയെടുത്ത് കൊന്നുകളഞ്ഞാൽ ആ കുടുംബം തങ്ങളുടെ ദേശം വിട്ടുപോകുമെന്ന ധാരണയാണ് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനും ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ജി റാം എന്ന മുഖ്യപ്രതിയുടെ കണക്കുകൂട്ടൽ. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും രാഷ്ട്രീയ പിടിപാടും കാര്യങ്ങൾ എളുപ്പമാക്കുമെന്നും അയാൾ കണക്കുകൂട്ടി.
2018 ജനുവരി പത്തിന് കുട്ടിയെ കാണാതായതിനെത്തുടർന്ന് 12ന് കുട്ടിയുടെ പിതാവ് ഹിരാനഗർ പോലീസിൽ പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് കുട്ടി കൊല്ലപ്പെട്ടിട്ടും കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിച്ചത്.
നിയമം നടപ്പാക്കേണ്ട പോലീസ് വേട്ടക്കാർക്കൊപ്പം ചേരുന്നതാണ് പിന്നീട് കണ്ടത്. തന്നെയുമല്ല അഭിഭാഷകരും ഭരണകക്ഷിയായിരുന്ന ബിജെപിയുടെ രണ്ട് എംഎൽഎമാരും പ്രതികൾക്കുവേണ്ടി പരസ്യമായി രംഗത്തെത്തി. കഠുവ സംഭവത്തെ ദേശീയശ്രദ്ധയിലെത്തിച്ചത് ഇതെല്ലാമാണ്. പിന്നീട് ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടർന്ന് കേസ് പഞ്ചാബിലെ പത്താൻകോട്ട് കോടതിയിലേക്കു മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് ആർ.കെ. ജല്ലയുടെ നേതൃത്വത്തിൽ നടത്തിയ സത്യസന്ധമായ അന്വേഷണമാണ് പ്രതികൾക്കു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുന്നത്.
സാഞ്ജി റാമിനെ ചോദ്യം ചെയ്യാൻ ചെന്നപ്പോൾത്തന്നെ അയാളുടെ മുഖത്തെ പരിഭവം വ്യക്തമായിരുന്നുവെന്ന് ആർ.കെ. ജല്ല പറയുന്നു. നല്ല തണുപ്പിലും വിയർത്തൊലിക്കുയായിരുന്നു അയാൾ. കുറ്റം മറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പെട്ടന്നുതന്നെ പൊളിഞ്ഞു. മകൻ വിശാലിനെ സംരക്ഷിക്കാൻ ധൃതികൂട്ടി. ഞാൻ വിശാലിനെക്കുറിച്ചു ചോദിച്ചപ്പോൾ അവൻ മീററ്റിൽ പഠിക്കുകയാണെന്നും അവിടെ പോയി അവന്റെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചുകൊള്ളാനും പറഞ്ഞു. ഇതു തന്നെ കൂടുതൽ സംശയാലുവാക്കിയെന്നും തുടർന്നു നടത്തിയ അന്വേഷണമാണ് വിശാലിനെ പ്രതിചേർക്കാൻ ഇടയാക്കിയതെന്നും ജല്ല വിശദീകരിക്കുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകി വിശാലിനെ വെറുതെവിട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ അപ്പീൽ പോകണമെന്നും വിശാലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് കഴിഞ്ഞ മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച ആർ.കെ. ജല്ല ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ വന്നിരിക്കുന്നത് വിചാരണ കോടതിയുടെ വിധിമാത്രമാണ്. പ്രതികൾക്കും പ്രോസിക്യൂഷനും അപ്പീൽ പോകാം. അപ്പീൽക്കോടതിയുടെ വിധി വരുമ്പോൾ ഒരുപക്ഷേ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ രക്ഷപ്പെട്ടേക്കാം. അല്ലെങ്കിൽ ശിക്ഷ ശരിവച്ചേക്കാം. രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാകാം പ്രതികളിൽ കുറ്റബോധംപോലും ദൃശ്യമാകാതിരുന്നതെന്നാണ് പലരും വിലയിരുത്തുന്നത്. പണവും സ്വാധീനവും ഇനിയുംപ്രയോജനപ്പെടില്ലെന്ന് തീർത്തു പറയാനാവില്ലല്ലോ.
ജനവിധിയനുസരിച്ചുള്ള ഒരു സർക്കാരായിരുന്നില്ല കഠുവ സംഭവം ഉണ്ടാകുമ്പോൾ ജമ്മു-കാഷ്മീർ ഭരിച്ചിരുന്നത്. അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടിലാണ് പിഡിപിയും ബിജെപിയും ചേർന്ന് സർക്കാരുണ്ടാക്കിയത് എന്ന വിമർശനത്തന് കഠുവ സംഭവവും അടിവരയിടുന്നതായി. എന്നാൽ ആ സർക്കാർ വീണതിനെത്തുടർന്ന് സംസ്ഥാനത്ത് ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്. കഠുവ സംഭവത്തിൽ പ്രതികൾ അപ്പീൽ നൽകിയാൽ സർക്കാരിന്റെ സമീപനം അവർക്ക് സഹായകമാകുമോയെന്ന് ഭയക്കുന്നവരും ഏറെയാണ്. എന്നാൽ കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കഴിഞ്ഞ് യാതൊരുവിധ രാഷ്ട്രീയ സമ്മർദവും ഉണ്ടായിലെന്ന അന്വേഷണ സംഘത്തലവൻ എസ്പി ജല്ലയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. കുറ്റവാളികൾക്കു സംരക്ഷണം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഒരു പരിഷ്കൃതഭരണകൂടത്തിന്റെ പ്രഥമമായ കർത്തവ്യം. കഠുവ സംഭവത്തിൽ ഈ കർത്തവ്യം ഭരണകർത്താക്കൾ നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സി.കെ. കുര്യാച്ചൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Latest News
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top