Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വേണം, ആത്മാർഥമായ വിലയിരുത്തലുകൾ
Sunday, June 9, 2019 1:17 AM IST
അനന്തപുരി/ദ്വിജൻ
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം എന്തേ ഇങ്ങനെ ആയി? കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങൾ പഠിക്കുകയാണ് എന്നാണു പറയുന്നത്. അതു മുഖം രക്ഷിക്കാനുള്ള ഒരു മറുപടി എന്നതിലധികം ആത്മാർഥമാണ് എന്നു കരുതാനുള്ള സൂചനകൾ ഒന്നും ഇതുവരെ ഇല്ല. ആത്മവിമർശനപരമായ വിലയിരുത്തലിനു തയാറാകുന്നത് അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാവുകയാണ്.
47.25 ശതമാനം ജനപിന്തുണയോടെ കേരളത്തിലുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽ 19 ഉം കിട്ടിയതുകൊണ്ടു തങ്ങൾ ഏറെ മുന്നിലാണെന്നു ജനാധിപത്യമുന്നണിയോ തങ്ങളുടെ ജനപിന്തുണ 35.2 ശതമാനമായതുകൊണ്ട് ഒന്നുമല്ലാതായെന്ന് ഇടതു മുന്നണിയോ തെറ്റിദ്ധരിക്കരുത്. എൻഡിഎയുടെ ജനപിന്തുണ 15 ശതമാനമായി നിൽക്കുന്നത് വളർച്ചയാണെങ്കിലും എന്തേ അങ്ങനെ എന്നു ഭാരതീയ ജനതാപാർട്ടിയും ആലോചിക്കണം.
എതിരാളിയുടെ നന്മയോ?
ഏതു തെരഞ്ഞെടുപ്പിനെക്കുറിച്ച് നടത്തുന്ന ചർച്ചകളിലും പങ്കെടുക്കുന്ന എല്ലാ പാർട്ടികളുടെയും വക്താക്കൾ എന്തുകൊണ്ടു മറ്റേ പാർട്ടി തോറ്റു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്നതായാണു കൂടുതൽ കണ്ടിട്ടുള്ളത്. ഇങ്ങനെ പോയാൽ കോണ്‍ഗ്രസിനുണ്ടാകുന്ന നാശത്തെക്കുറിച്ച് സിപിഎംകാരനും മാർക്സിസ്റ്റ് പാർട്ടിക്കുണ്ടാകുന്ന ദുരന്തത്തെക്കുറിച്ചു കോണ്‍ഗ്രസുകാരനും ഉപദേശിച്ച് ജയിക്കാൻ നോക്കാറുണ്ട്. അത്തരം ഉപദേശങ്ങൾ ആരും ഗൗരവമായി എടുക്കാറുമില്ല.
തന്റെ പാർട്ടിയുടെ നിലപാടുകൾ, അവയോടു ജനം സ്വീകരിച്ച സമീപനം, ജനങ്ങളുടെ ധാരണ കൂടുതൽ അനുകൂലമാക്കാൻ നടത്താവുന്ന മാറ്റങ്ങൾ തുടങ്ങിയവയാണു കണ്ടെത്തേണ്ടത്. ഓരോ പാർട്ടിക്കും ഉണ്ടാകണമെന്നു മാധ്യമപ്രവർത്തകരടക്കം ഉന്നയിക്കുന്ന നിർദേശങ്ങൾ അവർ പരിശോധിച്ചു ബോധ്യപ്പെട്ടുവേണം നടപ്പാക്കണോ എന്നു തീരുമാനിക്കാൻ. ഇടതുപക്ഷ ചിന്തയും ദൈവവിശ്വാസം ഇല്ലാത്തതും എല്ലാമാണു വിപ്ലവകരമെന്നു ചിന്തിക്കാൻ അവകാശമുണ്ട്. പക്ഷേ ആ ചിന്തയ്ക്കൊപ്പം ഇന്ത്യക്കാരെ കിട്ടണം എന്നില്ല.
തോൽവി സാരമില്ലെന്നു തോറ്റവരും എല്ലാം ശരിയായെന്നു ജയിച്ചവരും കരുതാനുള്ള സാധ്യത ഏറെയാണ്. അടുത്ത മുഖ്യമന്ത്രിക്കസേര നോക്കി ചിലർ കളികൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. തങ്ങൾക്കുണ്ടായ തിരിച്ചടി വലിയ കാര്യമല്ലെന്ന മട്ടിലുള്ള വിലയിരുത്തലുകളും സമീപനങ്ങളുമാണ് ഇടതുമുന്നണി നേതാക്കളിൽ നിന്ന് ആദ്യം ഉണ്ടായത്. തിരിച്ചടിയിൽ തളർന്നുപോയ പ്രവർത്തകരുടെ ആവേശം കത്തിക്കുവാൻ അതു നല്ലതാണെങ്കിലും അലസരായിരുന്നാൽ കോണ്‍ഗ്രസിനുണ്ടായ ദുരന്തം കാത്തിരിക്കുന്നു എന്ന് മനസിലാക്കണം.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പച്ചതൊടാതെ തോറ്റപ്പോൾ 1977 ലെ ദയനീയ തോൽവിയും 1980 ലെ തിരിച്ചുവരവും ചൂണ്ടിക്കാണിച്ച് 2019 ൽ തങ്ങൾ തിരിച്ചുപിടിക്കും എന്ന് ആകാശക്കോട്ട കെട്ടി വെറുതെ ഇരുന്നവർക്ക്, അല്ലെങ്കിൽ തിരിച്ചുവരവിനുവേണ്ട തന്ത്രങ്ങൾ ഒരുക്കാത്തവർക്ക്, കിട്ടിയ ശരിയായ ജനവിധിയാണ് 2019ലേത്. കോണ്‍ഗ്രസിലെ അധികാരകേന്ദ്രമായ രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന അമേഠിയിൽ വികസനം കടന്നുചെന്നിട്ടില്ല എന്ന കേട്ടറിവ് അന്പരപ്പിക്കുന്നതാണ്. വോട്ടു ചോദിച്ചു മാത്രം ചെല്ലുന്ന നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ജനത്തിനറിയാം. 1977 ലെ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് 1978 ൽ ഉണ്ടായതു പോലെ ഒരു പിളർപ്പുണ്ടാവുകയും പാർട്ടി ശുദ്ധീകരിക്കപ്പെടുകയും പ്രവർത്തകർ സജീവമാക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ സ്ഥിതി ഇന്നത്തെക്കാൾ മെച്ചമാകുമായിരുന്നോ എന്നു സംശയിക്കണം.
ബിജെപിയും എൻഡിഎയും
ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടാണ് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിയുടെ മുന്നണിക്കു കേരളത്തിൽ നിന്ന് ആകെ ലഭിച്ചത് എന്നു തിരിച്ചറിയുന്ന പാർട്ടിയുടെ ദേശീയ നേതൃത്വം കേരളത്തിൽ ചുവടുറപ്പിക്കുന്നതിനു നടത്താൻ പോകുന്ന കളികൾ നിസാരമാവില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത്ഷാ ചുമതല ഏറ്റതും കടുത്ത ആർഎസ്എസ് കാരനായ വി. മുരളീധരനെ കേന്ദ്രമന്ത്രിസഭയിൽ എടുത്തതും ഒന്നും വെറുതെയാവില്ല. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റം പ്രതീക്ഷിക്കാമെന്ന സൂചനകളാണവ.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ നാളുകളിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ എതിരാളികളുടെ വീടുകൾ സിആർപിഎഫ് സഹായത്തോടെ റെയ്ഡ് ചെയ്തിരുന്നു. ഇത്തരം നീക്കങ്ങൾ ദോഷവും ചെയ്യാം. ചെറുത്തുനിൽപ്പിനു ശ്രമിക്കുന്നവർ ശക്തരാകും. ബംഗാളിൽ ഒന്നുമല്ലാതിരുന്ന ബിജെപിയെ മമതയുടെ പാർട്ടി ഇങ്ങനെയാണ് കരുത്തുറ്റതാക്കിയത്.
തൃണമൂൽക്കാരുടെ ആക്രമണങ്ങളെ നേരിടാൻ ബിജെപി വന്നതോടെയാണ് അവർ അവിടെ വേരുപിടിച്ചത്. അത്ര ഭീകരമായ ഭരണമാണു മമത നടത്തുന്നത് എന്നാണ് അകത്തുള്ളവർ പറയുന്നത്. സിപിഎം ഭരണകാലത്ത് അതിക്രമം നടത്തിയവർ ഇപ്പോൾ മമതയുടെ പാർട്ടിക്കാരായി അതിക്രമം നടത്തുന്നു. ഇരകൾക്കു ബിജെപി സംരക്ഷണം കൊടുക്കുന്നു. അവർ ശക്തരാകുന്നു. അതുകൊണ്ട് അമിത്ഷാ നടപ്പാക്കിയേക്കാമെന്നു കരുതാവുന്ന തന്ത്രങ്ങൾ അവർക്കു തന്നെ വിനയാകാനും മതി.
ശബരിമലയുടെ കാര്യത്തിൽ ഉണ്ടായത് അതാണ്. അക്കാര്യത്തിൽ സർക്കാർനിലപാട് ശരിയല്ലെന്നു പറഞ്ഞവരെല്ലാം പക്ഷേ ബിജെപിക്കൊപ്പം നിന്നില്ല എന്നു തെരെഞ്ഞടുപ്പു ഫലം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായപ്പോൾ ന്യൂനപക്ഷങ്ങൾ എന്തേ തങ്ങളോട് ഇങ്ങനെ ചെയ്തു എന്നു ഭാരതം ഭരിക്കുന്ന ബിജെപിയുടെ കേരള നേതാക്കൾ നടത്തിയ വിലാപം അവർക്കു മാത്രമല്ല അവർ എന്തേ ഇതുപോലെ കോണ്‍ഗ്രസിനൊപ്പം നിന്നു എന്നു കോണ്‍ഗ്രസടക്കം എല്ലാവരും പരിശോധിക്കുന്നതു നല്ലതാണ്. ഭാരതത്തിന്റെ ഭരണഘടന ന്യൂനപക്ഷങ്ങൾക്കു വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങൾ പോലും തങ്ങൾ ഇല്ലാതാക്കുമെന്നു പ്രസംഗിക്കുന്ന അവരുടെ നേതാക്കന്മാർ തന്നെയാണു ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ അവർക്ക് എതിരാക്കുന്നത്. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്സെയെ പ്രകീർത്തിക്കുന്ന ബിജെപി നേതാക്കന്മാർ ആരുടെ മനസിലാണ് ആശങ്ക ഉണ്ടാക്കാത്തത്? സർക്കാരിന്റെ പ്രവൃത്തികളിലെ സൂചനകളും ഒരു ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തെ പ്രകടമാക്കുന്നുണ്ട്.
ജനാധിപത്യമുന്നണിയുടെ വിജയം ന്യൂനപക്ഷങ്ങളുടെ മാത്രം സഹായം എന്നു വരുത്താൻ ബിജെപി നടത്തുന്ന നീക്കത്തിൽ വർഗീയ രാഷ്ട്രീയമുണ്ട്. ന്യൂനപക്ഷങ്ങൾ സഹായിച്ചതുകൊണ്ടു മാത്രമല്ല ജനാധിപത്യമുന്നണി ഈ വിജയം നേടിയത് എന്നതും കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിനു കിട്ടിയ അംഗീകാരമാണിത് എന്നും വിലയിരുത്തലുകാർ മറക്കരുത്. ഭൂരിപക്ഷ സമൂഹമാണ് ഈ വിജയത്തിന്റെയും പ്രധാന ശില്പി. മതേതരത്വം എന്നാൽ ഭൂരിപക്ഷത്തെക്കാൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതാണ് എന്നാണു കോണ്‍ഗ്രസ് കരുതുന്നത് എന്ന ബിജെപിയുടെ പ്രചാരണം കേരളത്തിലെ ഭൂരിപക്ഷ സമൂഹം അംഗീകരിച്ചില്ല. ഭാവിയിലും അവർ അങ്ങനെ ചിന്തിക്കാൻ ഇടവരികയും അരുത്. എല്ലാവർക്കും ജീവിക്കാനും വളരാനുമുള്ള സാഹചര്യം ഉറപ്പാക്കുന്നതാണു മതേതരത്വം.
തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മന്ത്രിസഭാ രൂപീകരണത്തിൽ ബിജെപി കാണിച്ച മനോഭാവം കൃത്യമായി. വിദഗ്ധൻ എന്ന പേരിൽ ഒന്നാം മോദി മന്ത്രിസഭയിൽ ചേർക്കപ്പെട്ട അൽഫോൻസ് കണ്ണന്താനത്തിനു രണ്ടാം മന്ത്രിസഭയിൽ ഇടം കൊടുക്കാതിരുന്നതു കൃത്യമായ സൂചനയാണ്. അൽഫോൻസിനെ ഉപയോഗിച്ചു നടത്താമെന്നു കരുതിയ കളികൾ വിജയിച്ചില്ലെന്നും അതുകൊണ്ട് അൽഫോൻസ് വേണ്ടെന്നും അവർ തീരുമാനിച്ചു. ബിഡിജെഎസ് അടക്കം കേരളത്തിലെ എൻഡിഎയിലെ ഇതരകക്ഷികൾ ആരും സ്വന്തമായി വലിയ ജനപിന്തുണ ഉള്ളവരല്ല. അതുകൊണ്ട് അവരുടെ തന്ത്രങ്ങളും നീക്കങ്ങളും ഏറെ പ്രസക്തങ്ങളും അല്ല.
സിപിഎമ്മും ഇടതുമുന്നണിയും
കേരളം ഭരിക്കുന്ന ഇടതുമുന്നണിക്കും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും അല്ലാത്ത കക്ഷികൾക്ക് ഏറെ പ്രസക്തിയൊന്നും ഇല്ല. ലോക്സഭയിൽ മത്സരിച്ചതുമില്ല. ജനതാദളിന് 2014 ൽ കൊടുത്ത സീറ്റു പോലും ഇക്കുറി കൊടുത്തില്ല. അവർ എതിർത്തു കമാന്ന് ഒന്നും മിണ്ടിയതുമില്ല. അത്രയും ഭയന്നു കഴിയുന്ന ഘടകകക്ഷികളുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവി സാഹചര്യത്തിൽ മാറ്റം വരുത്തിയേക്കാം. ചെറിയ പാർട്ടികൾ കുറച്ചുകൂടി ധൈര്യം കാട്ടിയേക്കാം. ജനതാദളിലെ വീരൻ വിഭാഗം ചെറിയ സൂചന നല്‍കിയിട്ടുണ്ട്. പോക്കിടമുള്ളവർ മുന്നണിവിടാനും മുതിർന്നേക്കാം.
ചെറിയ പാർട്ടികളെ ഇറക്കി എതിരാളികളുടെ ഉറച്ച വോട്ടുകളിൽ കുറെ സ്വന്തമാക്കാനുള്ള രാഷ്ട്രീയ വിവേകം ഇടതുമുന്നണി കാണിച്ചതുമില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഉപയോഗിച്ചു കളിച്ചിരുന്നെങ്കിൽ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ഇടതു മുന്നണിക്ക് 2021 ൽ വലിയ സ്കോപ്പില്ല എന്ന ചിന്ത സ്ഥാനം മോഹിച്ചു കടന്നുവന്നവരെ നിരാശരാക്കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐയുടെ കാനം രാജേന്ദ്രനും തമ്മിൽ വെടി നിർത്തലായ മട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം മുഖ്യമന്ത്രിയുടെ രീതികളാണെന്ന ആക്ഷേപത്തെ കാനം അംഗീകരിച്ചില്ല. ഒരു മുന്നണിയിൽ ഒന്നിച്ചു നിൽക്കുന്നതു നല്ല അടയാളമാവും.
ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയെ പരിഹസിച്ചു മാനം കാക്കാമെന്നു ചില ഇടതുമുന്നണിക്കാരെങ്കിലും കരുതുന്നത് അപകടകരമായ പ്രവണതയാണ്. എല്ലാ സമുദായക്കാരും തങ്ങൾക്കെതിരായി എന്നു വിലയിരുത്തുന്ന പാർട്ടി അതിനുള്ള കാരണം കൃത്യമായി കണ്ടെത്തണം. പിണറായി വിജയനും അദ്ദേഹത്തെ അനുകരിച്ചു വിജയരാഘവനും ഒക്കെ നടത്തിയ പ്രസ്താവനകളടക്കം പരാജയ കാരണങ്ങളെക്കുറിച്ചു ശരിക്കും പഠിക്കണം. പിണറായി മാത്രമല്ല മറ്റു പലരും ധാർഷ്ട്യത്തോടെ പെരുമാറുന്നതിൽ പാർട്ടിക്കാർക്കു ബുദ്ധിമുട്ട് തോന്നില്ലായിരിക്കാം എങ്കിലും സാധാരണക്കാർക്കു മനംപിരട്ടൽ ഉണ്ടാക്കാറുണ്ട്. ചർച്ച് ആക്ട് പോലുള്ള ഭീഷണികൾ ഉയർത്തിയതും ശബരിമലക്കളിയും നവോത്ഥാനവുമെല്ലാം പാളിയതും പഠന വിഷയമാക്കണം.
ശബരിമല വിഷയത്തിലൂടെ മതവിശ്വാസികൾക്കു ബിജെപി മാത്രം എന്ന ചിന്ത പടർത്തുന്നതിന് സർക്കാർ നടത്തിയ നീക്കങ്ങൾ ജനം മനസിലാക്കി. വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന കലാപ രാഷ്ട്രീയം തെക്കോട്ടും കൊണ്ടുവരാനുള്ള നീക്കം ജനം ഭീതിയോടെ കാണുന്നു. ബിജെപി തിരിച്ചടിക്കും. അടിയും തിരിച്ചടിയും വേണ്ടെന്നുള്ളവർ രണ്ടു കൂട്ടരെയും ഉപേക്ഷിക്കും എന്നതാണ് കേരളത്തിന്റെ ഇതുവരെയുള്ള പാരന്പര്യം. എങ്കിലും പുതിയ പരീക്ഷണങ്ങൾക്കു മുതിരാൻ മടിക്കുന്നവരല്ല മലയാളികൾ. ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും രീതികൾ സംസ്കൃതചിത്തർക്കു പിടിക്കില്ല.
കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും
കോണ്‍ഗ്രസ് നയിക്കുന്ന ജനാധിപത്യമുന്നണി തികച്ചും വ്യത്യസ്തമാണ്. അവിടെ ശക്തരായ മൂന്നു പാർട്ടികളെങ്കിലും ഉണ്ട്. ലോക്സഭയിൽ കോണ്‍ഗ്രസിന് 15 സീറ്റു കിട്ടിയെങ്കിലും നിയമസഭയിൽ ഉള്ളത് 22 സീറ്റാണ്. ലോക്സഭയിലേക്ക് രണ്ടു സീറ്റിൽ ജയിച്ച ലീഗിന് 18 സീറ്റും. ഒരു സീറ്റിൽ ജയിച്ച കേരള കോണ്‍ഗ്രസ്- എമ്മിന് ആറു സീറ്റും. മുന്നണിയായി മത്സരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ കരുത്ത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മുന്നണിവിട്ട കേരള കോണ്‍ഗ്രസ് - എമ്മിനെ തിരിച്ചുകൊണ്ടുവരാനായി. ഐക്യമുന്നണിയായതാണ് ഈ വിജയത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം.
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം കിട്ടി എങ്കിലും ഏറ്റവും നിശിതമായ വിലയിരുത്തലിനു വിധേയമാകേണ്ടത് കോണ്‍ഗ്രസും ജനാധിപത്യമുന്നണിയും തന്നെയാണ്. ബിജെപിയും സിപിഎമ്മും നടത്താനിരിക്കുന്ന നീക്കങ്ങളിൽ പിടിച്ചു നിൽക്കാനും തങ്ങളോടൊപ്പം നിൽക്കുന്നവർക്ക് സംരക്ഷണം കൊടുക്കാനും കോണ്‍ഗ്രസിനാവണം. ചാനൽ ചർച്ചകൾ കൊണ്ട് ജനത്തെ കൂടെനിർത്താനാവില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ബദലാകാനുള്ള ബിജെപിയുടെയും ബിജെപി ബദലാകാനുള്ള സിപിഎമ്മിന്റെയും എല്ലാ കരുനീക്കങ്ങളെയും നേരിട്ട് പിടിച്ചുനിൽക്കാൻ കോണ്‍ഗ്രസിനാവണം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും സഹായിക്കാനും കഴിയണം. ഇന്നത്തെ രീതികളിൽ മാറ്റം ഉണ്ടാവണം.
തെരഞ്ഞെടുപ്പ്പ്രചാരണ കാലത്തുതന്നെ തിരുവനന്തപുരത്തെ ശശി തരൂരിനും പാലക്കാട്ടെ ശ്രീകണ്ഠനും കാസർഗോട്ടെ ഉണ്ണിത്താനും തൃശൂരിലെ പ്രതാപനും ആലപ്പുഴയിലെ ഷാനിമോൾ ഉസ്മാനും പൊന്നാനിയിൽ ലീഗുകാർക്കുമെല്ലാം പരാതികൾ ഉണ്ടായിരുന്നില്ലേ? ഫല പ്രഖ്യാപനം വന്നശേഷം തനിക്കു പലതും പറയാനുണ്ടെന്ന് ശ്രീകണ്ഠൻ തുറന്നടിച്ചതുമാണ്. ജയിച്ചതോടെ അതൊന്നും വിഴുങ്ങരുത്. ജനാധിപത്യമുന്നണിക്ക് അനുകൂലമായി ഉണ്ടായ മഹാ പ്രവാഹത്തിൽ ജയിച്ചുകയറി എങ്കിലും ഓരോ മണ്ഡലത്തിലും കിട്ടാവുന്ന വോട്ട് കിട്ടിയോ എന്ന ചോദ്യം പ്രസക്തമാണ്.
പാർട്ടി മെഷിനറിയും പാർട്ടി നേതാക്കളും എത്രമാത്രം സജീവമായിരുന്നു എന്നും കൃത്യമായി പരിശോധിക്കണം. പ്രചാരണത്തിൽ നിന്നു മാത്രമല്ല മണ്ഡലത്തിൽ നിന്നുപോലും വിട്ടുനിന്നവരെല്ലാം വിജയത്തിന്റെ മഹത്വം സ്വന്തമാക്കാൻ വരുന്നുണ്ട്.
2009 ലെയും 2014 ലെയും ലോക്സഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ കൂടി മനസിൽ വയ്ക്കുന്നത് നല്ലതാവും. 2009 ൽ കേരളത്തിലെ ഇരുപതിൽ 16 സീറ്റും ജനാധിപത്യമുന്നണിക്കായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടു നില വച്ചാൽ 100 ലധികം സീറ്റുകളിൽ ജനാധിപത്യമുന്നണിക്കായിരുന്നു വിജയം. തുടർന്നു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജനാധിപത്യമുന്നണി അഭിമാനകരമായ വിജയം നേടി. എന്നാൽ തുടർന്ന് 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ നേരിയ വിജയമാണ് ഉണ്ടായത്. നിയമസഭയിൽ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷം.
ആ സർക്കാറിന്റെ കാലത്ത് 2014 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ 12 സീറ്റും ജനാധിപത്യമുന്നണിക്കായിരുന്നു. എന്നാൽ 2017 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 91 സീറ്റ് നേടി. ജനാധിപത്യമുന്നണി 47 സീറ്റിൽ ഒതുങ്ങി.
അതായത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പു വിജയത്തെ വസ്തുത തിരിച്ചറിയുന്നവിധം ശരിയായി വിലയിരുത്തണം. സ്ഥാനാർഥികളിൽ തുടങ്ങണം ഈ വിലയിരുത്തൽ. ജയിച്ചതുകൊണ്ടു മാത്രം എല്ലാം ശരിയായി എന്ന് കരുതരുത്.
ഷാനിമോൾ ഉസ്മാനു പറ്റിയത്
എത്ര സമർഥനായ പാർട്ടി പ്രവർത്തകനാണെങ്കിലും ജനങ്ങളുടെ മനസിൽ മുറിവുണ്ടാക്കുന്ന നിലപാട് എടുത്തിട്ടുള്ളവർക്ക് അതു ദോഷം ചെയ്യും. ചാനൽ ചർച്ചകളിൽ വലിയ വിപ്ലവം പറഞ്ഞു കൈയടി നേടുന്നവർ ഒപ്പം ശത്രുക്കളെയും സൃഷ്ടിക്കുന്നുണ്ട്, അവർക്കു മാത്രമല്ല പാർട്ടിക്കും. ചില നിലപാടുകൾക്കു നല്ല വില കൊടുക്കേണ്ടിവരാം. ഷാനിമോൾ ഉസ്മാൻ കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തു പ്രസംഗിച്ചതു മിത്രങ്ങളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു കാലത്ത് എതിരാളികൾ എല്ലാ ആരോപണങ്ങളും കൊണ്ടുവരും. കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ അഴിമതിയുടെ വീഡിയോ കൊണ്ടുവന്നതു പോലെ എതിരാളികൾ ഇപ്പോൾ തന്നെ വലിയ തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
മുന്നണി ബന്ധങ്ങളിലെ തകരാറുകൾ കൃത്യമായും പരിശോധിക്കപ്പെടണം. ജനാധിപത്യമുന്നണി ഐക്യത്തോടെ പ്രവർത്തിച്ചോ? എല്ലാ പാർട്ടിക്കാരും മുന്നണിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചോ? ഈ മഹാപ്രവാഹ കാലത്തും അഭിമാനകരമായ വിജയം ഓരോ പാർട്ടിക്കും ഉണ്ടായി എങ്കിലും കിട്ടേണ്ടത്ര വോട്ടുകൾ കിട്ടാത്ത മണ്ഡലങ്ങൾ ഉണ്ട്. അതിന്റെ കാരണം എന്ത്? കാലുവാരൽ ശരിക്കും ഉണ്ടായോ? പല നേതാക്കളും നിഷ്ക്രിയരായതിനു കാരണം എന്ത്? ഇല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കുന്നതിനുള്ള കാരണമെന്ത്? അവ എങ്ങനെ പരിഹരിക്കാം? അച്ചടക്ക നടപടിയും പുറത്താക്കലുമല്ല പരിഹാരം. തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ ജയിക്കരുതെന്ന് ഉണ്ടായിരുന്നതുപോലെ ബിജെപിക്കു കേരളത്തിൽ കോണ്‍ഗ്രസ് സർക്കാർ അധികാരത്തിൽ വരരുത് എന്നും ഉണ്ടാവും. കോണ്‍ഗ്രസിനെ കൂടുതൽ ദുർബലമാക്കാൻ ബിജെപി നോക്കും. അത് അവരുടെ അസ്തിത്വപരമായ ആവശ്യം കൂടിയാണ്. ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും മുൻകൂട്ടിക്കണ്ട് തന്ത്രങ്ങൾ ഉണ്ടാക്കാനാവണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
Latest News
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top