Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആത്മീയത ഉപരിപ്ലവമല്ല, ശുദ്ധമാകണം
Saturday, June 8, 2019 12:40 AM IST
ബിജു കുര്യന്
പത്തനംതിട്ട: കലര്‍പ്പില്ലാത്തതും ശുദ്ധവുമായ ആത്മീയ സംസ്കാരമാണ് ഇന്നിന്റെ ആവശ്യമെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പുതിയ ഇടയന് ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്. കടമ്മനിട്ട കാട്ടുകല്ലില്‍ കുടുംബാംഗവും സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ഇടവകാംഗവുമാണ് മെത്രാപ്പോലീത്ത. അധ്യാപകന്, സാഹിത്യപ്രവര്ത്തകന്, നിരൂപകന് തുടങ്ങിയ നിലകളിലും പ്രശസ്തനാണ് പത്തനംതിട്ട രൂപതയുടെ പുതിയ അമരക്കാരന്. അദ്ദേഹം ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
? സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കു മുന്നിലുള്ള വെല്ലുവിളി
- എല്ലാ സമൂഹങ്ങളുടെയും ആത്മീയ ഉണര്‍വാകണം സഭയുടെ ലക്ഷ്യം. ഓരോ മതവിഭാഗങ്ങളും ആത്മീയമായി ഉണര്‍വ് പ്രാപിച്ചെങ്കില്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകുകയുള്ളൂ. ദൈവത്തെ മുന്‍നിര്‍ത്തി ശുദ്ധമായ ആത്മീയത സ്വീകരിക്കുകയും യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത് തുറവിയുടെ സംസ്കാരം സമൂഹത്തിനു നല്‍കുകയാണ് സഭയുടെ ഉത്തരവാദിത്വം. കുടുംബങ്ങള്‍ ശിഥിലമാകുമ്പോള്‍ സഭയുടെ ഉത്തരവാദിത്വം ഏറിവരും. കുടുംബങ്ങളിലൂടെ മാത്രമേ പരസ്പര സാഹോദര്യവും സ്നേഹവും തിരികെപിടിക്കാനാകൂ.
കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണു കുടുംബങ്ങളില്‍ വേണ്ടത്. ഇതില്‍ ഉപരിപ്ലവമായ പ്രവര്‍ത്തനശൈലി ആവശ്യമില്ല. അമ്മയുടെ ഉദരത്തില്‍ നിന്നുതന്നെ കുഞ്ഞുങ്ങളെ ചേര്ത്തുനിര്ത്താനാകണം. ഇതിനു കഴിയണമെങ്കില്‍ യുവജനങ്ങളെ സമൂഹബന്ധത്തിലേക്കു കൊണ്ടുവരണം. സമൂഹത്തിനുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരാകണം. കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോരുത്തരും ഏറ്റെടുക്കുന്ന വെല്ലുവിളികളെക്കുറിച്ച് പരസ്പര ബോധമുണ്ടാകണം.
? അപചയങ്ങള്‍ ഭാവിതലമുറയ്ക്കു ദോഷമാകില്ലേ
- ദൈവനിഷേധം ഒരു ഫാഷനായി മാറുന്ന കാലഘട്ടമാണിത്. കാമ്പസുകളിലെ ആത്മീയാന്തരീക്ഷം നഷ്ടപ്പെട്ടതോടെയാണ് യുവാക്കളുടെയിടയില്‍ ദൈവനിഷേധത്തിന്റെ വിത്തുകള്‍ മുളയ്ക്കപ്പെട്ടത്. അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തലമുറകളെ വഴിതിരിച്ചുവിട്ടിരിക്കുന്ന അധ്യാപകര്‍ക്ക് ഇന്ന് അതിന് അവസരമില്ലാതായിരിക്കുന്നു. ചില അധ്യാപകരിൽ ആലസ്യവും ജാഗ്രതക്കുറവും നിഴലിക്കുന്നുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനം ഒരു ശുശ്രൂഷയായി കണ്ടിരുന്ന കാലഘട്ടത്തില്‍ നിന്ന് അധ്യാപനം വഴിമാറി. നിയമങ്ങള്‍ കാരണം ശിഷ്യരെ ശിക്ഷിക്കാന്‍ അധ്യാപകരെ വിലക്കുന്നുണ്ട്.
? വൈദികരുടെ ഉത്തരവാദിത്വം
- സഭയില്‍ വൈദികര്‍ക്കുള്ള ഉത്തരവാദിത്വം വര്‍ധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വലിയൊരു സമൂഹത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തെ പഴിക്കാനാകില്ല. വെല്ലുവിളികളിലൂടെയാണ് വൈദികസമൂഹം എന്നും കടന്നുവന്നിട്ടുള്ളത്. ഓരോ പ്രദേശത്തും അവര്‍ തുറവിയുടെ സംസ്കാരമാണ് പഠിപ്പിക്കുന്നത്. പ്രലോഭനങ്ങളിലും വീഴ്ചകളിലും പെടുന്നവരെ കൈവിടുകയല്ല, അവരെയും തിരുത്താന്‍ സഹായിക്കുകയെന്നതാണ് സഭയുടെ ചുമതല. വീഴ്ചകള്‍ പലപ്പോഴും പാഠങ്ങളാകും. തെറ്റുകളില്‍ നിന്നു ശരിയിലേക്ക് മടങ്ങാന്‍ അവസരമാകും. വൈദികരെ കേന്ദ്രീകരിച്ചുള്ള നവീകരണമാകാം.
? സഭ തീക്ഷണതയില്‍ വളരണമെങ്കില്‍
- മലങ്കര സഭ അതിന്റെ ആദ്യ തീക്ഷ്ണതയില്‍ വളര്‍ച്ച തുടരണമെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. ചുരുങ്ങിയ ഒരു കാലഘട്ടം കൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സഭാ സമൂഹമാണിത്. ശക്തമായ നേതൃത്വം ഓരോ കാലഘട്ടത്തിലും സഭയ്ക്കുണ്ടായി. എല്ലാവരെയും ഉള്‍ക്കൊണ്ട് പൊതുസമൂഹത്തിന് ആത്മീയത പകരുകയെന്നതാണ് സഭയുടെ സാമൂഹികവീക്ഷണം.
? പത്തനംതിട്ടയെക്കുറിച്ച് അങ്ങയുടെ കാഴ്ചപ്പാടുകള്‍
- കാലോചിതമായ വളര്‍ച്ച പത്തനംതിട്ടയ്ക്കുണ്ടാകണം. രാഷ്ട്രീയ നേതൃത്വം വിശാലമായ കാഴ്ചപ്പാടോടെ ഇതിനെ സമീപിക്കണം. പൊതുസമൂഹവുമായി ചേര്‍ന്ന് സഭയുടെ ഉത്തരവാദിത്വം നിര്‍വഹിക്കാനാഗ്രഹിക്കുന്നു. ആസൂത്രിതമായ വികസനം ഈ നാടിന് ഉണ്ടായിട്ടില്ലെന്നതാണ് എന്റെ ഒരു വിലയിരുത്തല്‍. വിഭവശേഷി ഏറെയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല. കാലോചിതമായ വളര്‍ച്ച നമ്മുടെ നാടിന് ഉണ്ടായിട്ടില്ലെന്നും പറയാം. ജില്ലാ അടിസ്ഥാനത്തില്‍ ഒരു ആസൂത്രണം ഉണ്ടാകണം. കൃഷി നമ്മുടെ അടിസ്ഥാനമാണ്. കാര്‍ഷിക മേഖലയെയും മണ്ണിനെയും സംരക്ഷിക്കണം. വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ അനിവാര്യമാണ്. നമ്മുടെ കുട്ടികള്‍ നാടുവിട്ട് പോകേണ്ടിവരുന്നു. അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നാട്ടില്‍ തന്നെ ലഭിക്കണം. പതിറ്റാണ്ടുകള്‍ പിന്നിട്ട നമ്മുടെ കലാലയങ്ങളും വിദ്യാലയങ്ങളും ആധുനികതയുടെ മുഖമാകണം.
? പത്തനംതിട്ട രൂപതയുടെ സാധ്യതകള്‍
- പെരുനാട് മുണ്ടന്മലയിലെ ആത്മീയ ചൈതന്യത്തില്‍ നിന്നാണ് മലങ്കര സഭയുടെ പുനരൈക്യ ആഹ്വാനം. ഈ മണ്ണ് എക്കാലവും സഭയ്ക്ക് വളര്‍ച്ചയുടെ ഇടമാണ്. അനേകരെ ദൈവവിളിയിലേക്കു കൊണ്ടുവന്ന പ്രദേശമാണിത്. സഭയുടെ അടിയുറച്ച വിശ്വാസം പേറുന്ന മണ്ണ്. പത്തനംതിട്ടയില്‍ പുതിയ ഭദ്രാസനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ ഇടയനായി എത്തിയ ക്രിസോസ്റ്റം പിതാവിന്റെ അനുഭവ സമ്പത്ത് ഏറെ പ്രയോജനപ്പെട്ടു. മണ്ണിന്റെ സ്വഭാവം അറിഞ്ഞാണ് അദ്ദേഹം പ്രവര്‍ത്തിച്ചത് ക്രിസോസ്റ്റം പിതാവ് നല്കിയ തുറവിയുടെ സംസ്കാരമാണ് എനിക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളത്.
മാര്‍ ഐറേനിയോസ് ജീവിതരേഖ
പത്തനംതിട്ട കടമ്മനിട്ട കാട്ടുകല്ലില്‍ പരേതരായ കെ.സി.തോമസിന്റെയും അന്നമ്മയുടെയും മകനായി 1952 മേയ് 13ന് ജനനം. കടമ്മനിട്ട ഗവണ്മെന്റ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം. 1978 ഡിസംബര്‍ 22ന് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ റാങ്കോടുകൂടി മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ജറുസലേമിലെ താന്തൂര് എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ. തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ വികാരി.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജുകളില്‍ പ്രിന്‍സിപ്പല്‍, കേരള സര്‍വകലാശാലയുടെയും കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറാളായിരുന്നു.
റവ.ഡോ. സാമുവേല്‍ കാട്ടുകല്ലിനെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനായി 2010 ജനുവരി 25നു നിയോഗിച്ചു. മാര്‍ച്ച് 13ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയില്‍ നിന്ന് സാമുവേല്‍ മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാന് സ്ഥാനം സ്വീകരിച്ചു. 2018 ഏപ്രില്‍ 29നു പത്തനംതിട്ട രൂപതയുടെ കോ അഡ്ജത്തൂര്‍ ബിഷപ്പായി ചുമതലയേറ്റു.
കറുത്ത ചിരിയുടെ കവി, പ്രകാശത്തിന്റെ ഉത്സവം, ധന്യജീവിതം, വിശ്വാസവും വികസനവും എന്നീ കൃതികളുടെ ഗ്രന്ഥകര്‍ത്താവാണ്. 2012ല്‍ സി. കേശവന് സ്മാരക അവാര്‍ഡും ലഭിച്ചു.
തുറവിയുടെ ലോകം സമ്മാനിച്ച് മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ടയില്‍ 2010 ജനുവരി 25ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ ഒരു രൂപത പ്രഖ്യാപിച്ചപ്പോള്‍ പ്രഥമ ഇടയനായി നിയമിതനായത് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ആയിരുന്നു.
പത്തനംതിട്ട രൂപതയിലെ കടമ്മനിട്ട സെന്റ് ജോണ്‍സ് ഇടവകാംഗമായ മാര്‍ ക്രിസോസ്റ്റം പിതാവിന് പത്തനംതിട്ടയിലെ പ്രേഷിത പ്രവര്‍ത്തനം ഒരു നിയോഗം തന്നെയായിരുന്നു. ജന്മനാടിന്റെ നാഡിത്തുടിപ്പുകള് അറിയാവുന്ന ഇടയന്റെ കാഴ്ചപ്പാടുകളിലൂടെ രൂപതയ്ക്ക് അടിസ്ഥാനമിട്ടപ്പോള്‍ അതു തുറന്നിട്ടത് വിശാലതയുടെ ലോകമാണ്.
12 വര്‍ഷം മാര്‍ത്താണ്ഡം രൂപതയുടെ അധ്യക്ഷനായിരുന്നു മാര്‍ ക്രിസോസ്റ്റം. അവികസിത മേഖലയായ മാര്‍ത്താണ്ഡത്തിന്റെ ആവശ്യങ്ങളായിരുന്നില്ല പത്തനംതിട്ടയുടേത്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹയുടെ പാദസ്പര്‍ശനമേറ്റ നിലയ്ക്കലും ദൈവദാസനായ മാര്‍ ഈവാനിയോസ് പിതാവിന്റെ പ്രവര്‍ത്തന മേഖലയായ മുണ്ടന്മലയും ഉള്‍പ്പെടെ മലങ്കര സഭയുടെ ചരിത്രത്തിന്റെ ഭാഗമായ പത്തനംതിട്ടയ്ക്കു വേണ്ടിയിരുന്ന ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം. ഇതിലൂടെ ക്രിസ്തു വിഭാവനം ചെയ്ത സര്‍വലോകത്തെയും മാര്‍ ക്രിസോസ്റ്റം ഉള്‍ക്കൊണ്ടു.
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ വാക്കുകളിലൂടെ....
സഭയുടെ ഔദ്യോഗിക ചുമതല വിട്ടൊഴിയുമ്പോള്‍ മലങ്കര കത്തോലിക്കാ സഭ എന്നെ ഏല്പിച്ച ചുമതലകള്‍ രണ്ടു രൂപതകളിലും ഏറെ കൃതാര്ഥതയോടെ പൂര്‍ത്തീകരിക്കാനായി. മെത്രാനായി മാര്ത്താണ്ഡത്തെത്തുമ്പോഴുണ്ടായിരുന്ന സാഹചര്യമായിരുന്നില്ല 12 വര്‍ഷത്തിനുശേഷം പത്തനംതിട്ടയിലെത്തുമ്പോള്‍. രണ്ടിനും അതിന്റേതായ കാഴ്ചപ്പാടുകള്‍ വേണ്ടിയിരുന്നു. പത്തനംതിട്ട എന്നെ സംബന്ധിച്ചിടത്തോളം ജന്മനാടാണ്.
തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കീഴിലായിരുന്ന 100 ദേവാലയങ്ങളാണ് പുതിയ രൂപതയില്‍ ഉള്‍പ്പെട്ടത്. ഇടവകകളുടെ ആത്മീയമായ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. വൈദികരുടെയും മെത്രാന്റെയും സാമീപ്യം വേഗത്തില്‍ തന്നെ ലഭ്യമാകുന്ന സാഹചര്യത്തില്‍ നാമമാത്ര ആരാധന സമൂഹമാകാതെ വിശ്വാസത്തില്‍ ശക്തി പ്രാപിക്കുകയും ദൈവബന്ധത്തില്‍ വളരുകയും ചെയ്യുന്നതിന് ഇടവകകള്‍ക്കു കഴിഞ്ഞു. സ്വന്തമായ ഒരു ആസ്ഥാനം രൂപതയ്ക്കുണ്ടായി. പുതിയ കത്തീഡ്രല്‍ ദേവാലയം കൂദാശ ചെയ്തു. പുനരൈക്യ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം അരുളി. ഇവയിലെല്ലാം എന്നോടൊപ്പം വൈദികരും സിസ്റ്റേഴ്സും അല്മായ സമൂഹവും ഒപ്പം നിന്നു. വേണ്ട സഹായങ്ങള്‍ സഭാ മക്കള്‍ പല ഭാഗങ്ങളില്‍ നിന്നായി ചെയ്തുതന്നു.
പൊതുസമൂഹവുമായി പുതിയ രൂപതയ്ക്കുള്ള ബന്ധം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനാണ് പിന്നീട് ഊന്നല്‍ നല്‍കിയത്. പത്തനംതിട്ട എന്ന പേരില്‍ മലങ്കര സഭയ്ക്ക് ലഭിച്ച ഒരു രൂപത ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഗ്രഹമായി തീരണമല്ലോ. ഇത്തരത്തിലുള്ള വളര്‍ച്ചയില്‍ എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏറെ സഹായം നാനാഭാഗത്തുനിന്നു ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ കൃതാര്‍ഥനായി.
? സാമൂഹിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്
= സഭയോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതോടൊപ്പം പൊതുസമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ചു. സമൂഹത്തിന് നന്മ ചെയ്യണമെന്നും അതുവഴി രൂപത ഒരു അനുഗ്രഹമായി മാറണമെന്നുമാണ് ഞാന്‍ ആഗ്രഹിച്ചത്. ഓരോ ഇടവകയും ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചു. ചെറിയവനെന്നോ വലിയവനെന്നോ ഇല്ല. പണക്കാരനും പാവപ്പെട്ടവനും കത്തോലിക്കനും അകത്തോലിക്കനും ക്രിസ്ത്യാനിയും അക്രൈസ്തവരും എല്ലാവരും ചേരുമ്പോള്‍ മാത്രമേ ക്രിസ്തുസ്നേഹം ലോകത്തിനു പ്രകടമാക്കാനാകൂ. അതാണ് എക്യുമെനിസം.
? ഇനി എന്താണ് പ്രവര്‍ത്തനങ്ങള്‍
= സഭാ ശുശ്രൂഷകനു വിശ്രമമില്ലല്ലോ. ഔദ്യോഗിക ഭരണച്ചുമതല വിട്ടൊഴിഞ്ഞ് ചീക്കനാലിലെ ആശ്വാസഭവനോടു ചേര്‍ന്ന കെട്ടിടത്തില്‍ താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനമാണിത്. അവരോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകുന്നത് നല്ലതാകുമെന്ന് കരുതുന്നു. ഒപ്പം സമൂഹത്തില്‍ അര്‍ഹതപ്പെട്ടവരുടെ കരുതലിന് എന്റെ കരം ഉണ്ടാകും. വിശ്വാസസമൂഹത്തോടൊപ്പം ദൈവാരാധന നിര്‍വഹിച്ച് സഹജീവികളെ സ്നേഹിക്കുകയും കരുതുകയും ചെയ്ത് ശിഷ്ടകാലം കഴിയണമെന്നാണ് ആഗ്രഹം.
വൈദിക, അജപാലന ശുശ്രൂഷകളില്‍ അനേകരുടെ പ്രാര്‍ഥനയാണ് എന്നെ വഴിനടത്തിയത്.
ഇനിയും അതുണ്ടാകുമല്ലോ. എല്ലാവരോടും ഏറെ നന്ദിയുള്ളവനാണ് ഞാന്‍. എന്റെ നാട്ടുകാരനും സഹോദരനുമായ ഒരു മെത്രാപ്പോലീത്തയുടെ നേതൃത്വമാണ് ഇനി പത്തനംതിട്ട രൂപതയ്ക്കു ലഭിക്കുന്നത്.
ഏറെ കാഴ്ചപ്പാടുകളും കരുതലുകളുമുള്ള പിതാവാണ് അദ്ദേഹം. ആ നേതൃത്വം സഭയ്ക്കും പത്തനംതിട്ടയ്ക്കും ഏറെ നേട്ടമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Latest News
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top