Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദിവ്യകാരുണ്യസന്നിധിയിലെ കെടാവിളക്ക്
Saturday, June 1, 2019 12:27 AM IST
’’ദേവാലയത്തെ സംരക്ഷിക്കുന്ന ഉയർന്ന ഇരട്ടമതിലിന് അവൻ അടിസ്ഥാനമിട്ടു.’’ (പ്രഭാ. 50:2) ’കാരുണ്യവാനായ ഒരുവനെ കർത്താവ് ഉയർത്തി. അവൻ ജനത്തിനു സുസമ്മതനായി. ദൈവത്തിന്റെയും മനുഷ്യന്റെയും പ്രീതിപാത്രം’. അദ്ദേഹമത്രെ ഭാഗ്യസ്മരണാർഹനായ ധന്യൻ മാർ തോമസ് കുര്യാളശേരി പിതാവ്. ’മിശിഹായിൽ എല്ലാം നവീകരിക്കുക’ എന്ന ആപ്തവാക്യം ഹൃദയത്തിലും പ്രവൃത്തിയിലും പ്രകടമാക്കിക്കൊണ്ട് ദൈവരാജ്യസ്ഥാപനം സാധിതമാക്കാൻ ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സഭാ സ്ഥാപനത്തിന് അക്ഷീണം യത്നിച്ച വിശുദ്ധാത്മാവാണ് ധന്യൻ മാർ തോമസ് കുര്യാളശേരി.
ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാൻ, ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകപിതാവ് എന്നിങ്ങനെ പ്രശോഭിച്ച അദ്ദേഹം വിശ്വാസികളിൽ ദിവ്യകാരുണ്യഭക്തി പ്രോജ്വലിക്കാൻ മഹത്തായ പ്രവർത്തനങ്ങളാണ് ചെയ്തത്. ഈ ധന്യയോഗി ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ചരമവാർഷികം ആചരിക്കുന്ന ഇത്തരുണത്തിൽ ദിവ്യകാരുണ്യനാഥന്റെ തിരുമുന്പിൽ പ്രാർഥനാ മലരുകളുമായി അണയുന്നവരുടെ മനസിൽ ആ ധന്യാത്മാവിന്റെ സുകൃത ജീവിതത്തിന്റെ മാതൃക വലിയ പ്രകാശഗോപുരം പോലെ തിളങ്ങുക തന്നെ ചെയ്യും.
ധന്യജീവിതം പറയുന്നത്
ജീവിതത്തിൽ ഉടനീളം വീരോചിത സുകൃതങ്ങൾ അഭ്യസിച്ചു കടന്നുപോയ ഒരു ധന്യാത്മാവായി തിരുസഭ അദ്ദേഹത്തെ അംഗീകരിച്ചു. ആനുകാലിക സാഹചര്യത്തിൽ നമ്മുടെ സഭാ സമൂഹത്തിൽ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ നേരിടാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ മാർ കുര്യാളശേരി പിതാവിന്റെ ജീവിതത്തിൽ തിളങ്ങിനിൽക്കുന്നത് കണ്ടെത്താൻ കഴിയും. പ്രാർഥനയും ദിവ്യകാരുണ്യ ആരാധനയും വഴി ലഭിക്കുന്ന ആത്മീയശക്തി ഏതു പ്രതിസന്ധിയെയും നേരിടാൻ നമ്മെ സഹായിക്കുന്നു. മനുഷ്യത്വത്തിന്റെ ശ്രേഷ്ഠഭാവങ്ങളും ദിവ്യത്വത്തിന്റെ ആത്മീയ മാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ദിവ്യകാരുണ്യ ഈശോയുടെ സ്നേഹവും കാരുണ്യവും ഈ ലോകത്തിനായി നൽകുക എന്നത് ആ ധന്യജീവിതം പഠിപ്പിക്കുന്ന വലിയ സന്ദേശമാണ്.
കുട്ടനാടൻ ഗ്രാമമായ ചന്പക്കുളത്തെ പുരാതനവും പ്രസിദ്ധവുമായ കുര്യാളശേരി കുടുംബത്തിൽ 1873 ജനുവരി 14ന് അദ്ദേഹം ജനിച്ചു. കുഞ്ഞു തോമ്മാച്ചൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ചങ്ങനാശേരി ഗവണ്മെന്റ് സ്കൂളിൽ ചേർന്നെങ്കിലും പിതാവിന്റെ മരണംമൂലം അവിടെ പഠനം പൂർത്തിയാക്കാൻ കഴിയാതെ മാന്നാനം സെന്റ് എഫ്രേം സ്കൂളിൽ പഠനം നടത്തി. പഠനശേഷം പൗരോഹിത്യജീവിതം ആഗ്രഹിച്ച അദ്ദേഹം വൈദികവിദ്യാഭ്യാസാർഥം റോമിലെ പ്രോപ്പഗാന്ത സെമിനാരിയിലേക്ക് അയയ്ക്കപ്പെട്ടു.
ഒന്പതുവർഷത്തെ പരിശീലനത്തിനൊടുവിൽ 1899 മേയ് 27ന് റോമിലെ സെന്റ് ജോണ്‍ ലാറ്ററൻ ദേവാലയത്തിൽ വച്ച് കർദിനാൾ കസേന്തയിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് ബോർഡിംഗ് വൈസ് റെക്ടറായും ചേന്നങ്കരി, കാവാലം, എടത്വാ, ചന്പക്കുളം ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1911 ഡിസംബർ 3ന് കാൻഡിയിൽ വച്ച് മാർ തോമസ് കുര്യാളശേരി ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായി.
ദിവ്യകാരുണ്യ ഉപാസകൻ
റോമിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ കോളജിനടുത്തുള്ള നിത്യാരാധന മഠം ചാപ്പലിലെ നിത്യസന്ദർശകനായിരുന്ന അദ്ദേഹത്തിനു ഭാവികാലത്തെപ്പറ്റിയുള്ള നേർബോധ്യങ്ങളും ആത്മീയദർശനങ്ങളും ഉണ്ടായിരുന്നു. ഹൃദയത്തിൽ കത്തിജ്വലിക്കുന്ന ദിവ്യകാരുണ്യസ്നേഹവുമായി കേരള മണ്ണിൽ തിരിച്ചെത്തിയപ്പോൾ വർഷങ്ങളോളം മനസിൽ താലോലിച്ച സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അദ്ദേഹം തല്പരനായി.
ദിവ്യകാരുണ്യ ഈശോയെ നിത്യവും ആരാധിക്കാൻ ഒരു സന്യാസിനിസഭ രൂപീകരിക്കണമെന്ന മോഹം ഉള്ളിൽ താലോലിച്ച തോമ്മാച്ചനും സന്യാസജീവിതം കാംക്ഷിച്ച് സ്വഭവനത്തിൽ തപസിലും പ്രായശ്ചിത്തത്തിലും പ്രാർഥനയിലും ദിനരാത്രങ്ങൾ ചെലവഴിച്ചിരുന്ന വല്ലയിൽ ഫിലോമിനയും ദൈവനിയോഗത്താൽ കണ്ടുമുട്ടാനിടയായപ്പോൾ ദിവ്യകാരുണ്യസന്യാസിനീ സമൂഹ ത്തിന്റെ ശുഭാരംഭമായി. 1908 ഡിസംബർ എട്ടിന് ആറ് അർഥിനികൾക്കു ശിരോവസ്ത്രം നൽകി ആരാധനാസഭയ്ക്ക് ആരംഭം കുറിച്ചു.
കേരളസഭയിൽ വിശുദ്ധ കുർബാനയോടുള്ള ഭക്തി രൂഢമൂലമാക്കാൻ അദ്ദേഹം ചെയ്ത ഓരോ പ്രവർത്തനങ്ങളും ഓരോ പ്രകാശകിരണങ്ങൾക്കു തുല്യമായി. ദിവ്യകാരുണ്യ ഈശോയോടുള്ള നിസ്തുല സ്നേഹമാണ് മനുഷ്യ സേവനപ്രവർത്തനങ്ങളിൽ നിർലീനനാകാൻ അദ്ദേഹത്തെ സ്വാധീനിച്ചത്.
ദിവ്യകാരുണ്യഭക്തി പ്രവൃത്തിയിലേക്ക്
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ജീവിതവിശുദ്ധി ഉളവാക്കണമെന്ന ആഗ്രഹം പിതാവിൽ ആഴപ്പെട്ടതിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അദ്ദേഹം രൂപം കൊടുത്തു. വിശുദ്ധ കുർബാനയുടെ പ്രേഷിതനായിരുന്ന പിതാവ്, വി. കുർബാനയിലൂടെ ലോകനവീകരണം സാധ്യമാക്കാ മെന്ന് ഉറച്ചുവിശ്വസിച്ചു. സ്ത്രീകൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവനാഡികളാണെന്നുള്ള അവബോധം സമൂഹത്തിൽ രൂഢമൂലമാക്കി. സ്ത്രീവിദ്യാഭ്യാസത്തിന് ഉണർവും ഉന്മേഷവും നൽകി. കുര്യാളശേരി പിതാവിന്റെ അജപാലനം സമൂഹത്തിന്റെ അഭ്യുന്നതിക്കുവേണ്ടിയുള്ള സ്നേഹസമർപ്പണമായിരുന്നു. ദിവ്യകാരുണ്യ ആരാധന സന്യാസിനി സഭാസ്ഥാപനം ധന്യൻ മാർ കുര്യാളശേരിയുടെ അതുല്യ സംഭാവനകളിലൊന്നാണ്. കാലിത്തൊഴുത്തിൽ ജന്മംകൊണ്ട ഈ സന്യാസിനീ സമൂഹം ഇന്ന് ലോകാതിർത്തികൾ വരെ പ്രത്യാശയുടെ പുലരി വെട്ടത്തിലേക്ക് ജനതകളെ ആകർഷിക്കുന്നു. ജീവനായും ജീവനേകിയും നിഴലായും നിറവായും ദിവ്യകാരുണ്യ പ്രഭ വിതറി, ദിവ്യകാരുണ്യ സാക്ഷികളായി അവർ നിലകൊള്ളുന്നു.
പ്രകാശഗോപുരം
1925 ജൂണ്‍ 2ന് റോമിൽ വച്ചാണ് മാർ തോമസ് കുര്യാളശേരി എന്ന ദിവ്യകാരുണ്യ ഉപാസകൻ സ്വർഗീയാരാമത്തിലേക്ക് യാത്രയായത്. തങ്ങളുടെ ദിവ്യകാരുണ്യ ആരാധനയിൽ ആഴപ്പെട്ടു ലഭിക്കുന്ന ആത്മീയകരുത്തിൽ ആശ്രയിച്ച് സഭയ്ക്കും സമൂഹത്തിനും ശുശ്രൂഷയേകുന്ന വലിയ ഒരു സന്യാസിനി സമൂഹ മായി മാറിയ എസ്എബിഎസ് ഇന്ന് അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ ലോകത്തിനു ക്രിസ്തുസാക്ഷ്യം നൽകി പ്രശോഭിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകലതും സ്വർഗീയ പിതാവിന്റെ മഹത്വത്തിനായി വിശുദ്ധീകരിക്കപ്പെടാൻ ദിവ്യകാരുണ്യനാഥനു മുന്‍പിലുള്ള ത്യാഗോജ്വല സ്നേഹാരാധനയിലൂടെ എസ്എബിഎസ് സന്യാസിനികൾ പ്രാർഥിക്കുന്നു, പ്രവർത്തിക്കുന്നു. അതിന് മാർ തോമസ് കുര്യാളശേരി എന്ന പ്രകാശഗോപുരം അതിലെ ഓരോ അംഗങ്ങൾക്കുമാത്രമല്ല, എല്ലാ ദിവ്യകാരുണ്യ ഭക്തർക്കും മാർഗദർശനവും പ്രചോദനവുമാകുന്നു. മരിക്കാത്ത സ്മരണകൾ നൽകി കടന്നുപോയ ദിവ്യകാരുണ്യത്തിന്റെ ഈ മെത്രാൻ അൾത്താരയിൽ വണക്കത്തിനായി ഉയർത്തപ്പെടുന്ന പുണ്യദിനത്തിനായി പ്രാർഥിക്കാം.
സിസ്റ്റർ ആൻസി ആത്തപ്പള്ളി എസ്എബിഎസ്
(എസ്എബിഎസ് സത്ന ക്രിസ്തുജ്യോതി പ്രോവിൻസ് അംഗമാണു ലേഖിക)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Latest News
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top