Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കിഫ്ബിയുടെ മസാല ബോണ്ടും ലണ്ടനിലെ മണിയടിയും
Tuesday, May 28, 2019 11:19 PM IST
കിഫ്ബിയെക്കുറിച്ചു കുറേക്കാലം ചർച്ച ചെയ്തപ്പോഴാണ് അതെന്താണെന്ന് ഏറെക്കുറെ ഒരു ധാരണയായത്. ഇപ്പോൾ കിഫ്ബിയുടെ മസാല ബോണ്ട് ആണു പുതിയ താരം.
ഇന്നലെ അടിയന്തര പ്രമേയമായി മസാല ബോണ്ട് സഭയിൽ എത്തി. പതിവിനു വിരുദ്ധമായി ചർച്ചയാകാമെന്നു സർക്കാർ പറഞ്ഞതോടെ നല്ലൊരു അങ്കത്തിനുള്ള സാധ്യതയാണു തെളിഞ്ഞത്. മസാല ബോണ്ട് ചർച്ച കാറൽ മാർക്സ് വഴി ലണ്ടനിലും തെരഞ്ഞെടുപ്പു പരാജയത്തിലുമൊക്കെ ചുറ്റിക്കറങ്ങി ലാവ്ലിൻ വിവാദത്തിൽ വരെ എത്തിയപ്പോഴും മസാല ബോണ്ട് എന്തെന്നു പിടികിട്ടാതെ പലരും മിഴിച്ചിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ മണിയടിച്ചതു മരണമണിയാണെന്നു വരെ പ്രതിപക്ഷം കണ്ടെത്തുകയും ചെയ്തു.
കെ.എസ്. ശബരീനാഥനായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നാണ് ശബരീനാഥൻ ആവശ്യമായ രേഖകൾ സംഘടിപ്പിച്ചത്. ഇവിടെ കാര്യങ്ങളെല്ലാം രഹസ്യമായി ഒളിപ്പിച്ചിരിക്കുകയാണത്രെ.
ശബരീനാഥൻ ഉൾപ്പെടെ പ്രതിപക്ഷത്തുള്ളവർക്കെല്ലാം സന്തോഷം പകരുന്നതു സിപിഎമ്മിന്റെ സൈദ്ധാന്തിക കടുംപിടിത്തം ഇല്ലാതായതിലാണ്. നവലിബറലിസത്തിന്റെ സൃഷ്ടിയായ മസാല ബോണ്ടിനെ ഇവർ പുണരുന്നതു കാണുന്പോൾ പ്രതിപക്ഷത്തിനു സന്തോഷം. പക്ഷേ പിണറായി വിജയൻ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചു തിരിച്ചു കേരളത്തിൽ വന്നപ്പോൾ ഇവിടെ മരണമണി മുഴങ്ങിയെന്നാണു ശബരീനാഥൻ പറഞ്ഞത്.
മസാല ബോണ്ടിനായുള്ള ഓഫറിംഗ് സർക്കുലറിൽ കണ്ണൂരിൽ വ്യവസായ പാർക്കിനായി 12,240 കോടി രൂപ ചെലവഴിക്കുമെന്ന് എഴുതിയതു കണ്ടപ്പോൾ കണ്ണൂരിന്റെ പകുതി വിലയ്ക്കു വാങ്ങാൻ ഈ തുക വേണ്ടല്ലോ എന്നൊരു സംശയം.
ശബരീനാഥനെ സിഐഡി ശബരീനാഥൻ എന്നാണ് എ.എൻ. ഷംസീർ വിശേഷിപ്പിച്ചത്. കിഫ്ബിയിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചു ഷംസീർ വാചലനായി. ഇക്കണക്കിനു പോയാൽ ഇടതുപക്ഷത്തിനു തുടർഭരണം ഉറപ്പാണെന്നാണു ഷംസീറിന്റെ പക്ഷം. എന്നാൽ സമകാലീന രാഷ്ട്രീയം പറഞ്ഞു വന്നപ്പോൾ, പേരിന്റെ കൂടെ രണ്ടക്ഷരവും മൂന്നക്ഷരവുമില്ലെങ്കിലും തങ്ങളുടെ രാഷ്ട്രീയം ഇവിടെ തന്നെയുണ്ടാകുമെന്നു ഷംസീർ പറഞ്ഞു. എംഎൽഎയും എംപിയുമില്ലെങ്കിലും പ്രശ്നമല്ലെന്നു മലയാളം.
മാറിയ ലോകത്തു മാറിയ തരത്തിൽ മാർക്സിസം നടപ്പിലാക്കുമെന്നായിരുന്നു മുല്ലക്കര രത്നാകരൻ പ്രതിപക്ഷ വിമർശനത്തിനു മറുപടി പറഞ്ഞത്. ലണ്ടനിലെ മണിയടി മരണമണിയാണെന്നു മുല്ലക്കരയ്ക്ക് അഭിപ്രായമില്ല. കേരളത്തെ മരണത്തിൽനിന്നു രക്ഷിക്കാനുള്ള മണിയാണത്രെ.
മസാല ബോണ്ട് എന്ന പേരിട്ടത് സുഗന്ധദ്രവ്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നു ഡോ. എം.കെ. മുനീറിനറിയാം. പക്ഷേ, കേരളത്തിൽ മസാല എന്നു പറഞ്ഞാൽ മറ്റു ചില അർഥങ്ങളുണ്ട്. മോശം ചലച്ചിത്രങ്ങളെ മസാല ചിത്രങ്ങൾ എന്നു വിശേഷിപ്പിക്കാറുണ്ട്. ധനമന്ത്രിയെ ഭാവിയിൽ മസാല ഐസക് എന്നു വിശേഷിപ്പിക്കാതിരിക്കട്ടെ എന്നു മുനീർ പ്രത്യേകം ആശംസിച്ചു. ലണ്ടനിലെ മണിയടിയേക്കുറിച്ചു കേൾക്കുന്പോൾ മരണം അറിയിക്കാൻ ഇടവക പള്ളിയിൽ മണിയടിക്കുന്ന കാര്യമാണ് മുനീറിന്റെ ഓർമയിൽ തെളിയുന്നത്.
നവലിബറൽ ആശയങ്ങളെ സിപിഎം ഏറ്റെടുത്തു എന്ന പ്രതിപക്ഷ ആരോപണം കേട്ടിട്ട് എം. സ്വരാജിനു സഹിക്കുന്നില്ല. ലെനിനും കാസ്ട്രോയുമൊക്കെ സ്വകാര്യ മൂലധനത്തേക്കുറിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങളേക്കുറിച്ചു സ്വരാജ് ക്ലാസെടുത്തു. ആദ്യ ഇഎംഎസ് സർക്കാർ കേരളത്തിന്റെ വ്യവസായ വികസനത്തിനായി ബിർളയെ ക്ഷണിച്ചു കൊണ്ടു വന്നതും ചൂണ്ടിക്കാട്ടി. മുന്‍പ് ലോകബാങ്ക്, എഡിബി വായ്പയെ എതിർത്തതിന്റെ താത്വിക മാനങ്ങളും സ്വരാജ് വിശകലനം ചെയ്തു. എസ്എൻസി ലാവ്ലിന്റെ പേരു പറഞ്ഞു വിമർശിച്ചതിന്റെ പേരിൽ സ്വരാജ് ശബരീനാഥനെ ഒന്നു തോണ്ടി. അദ്ദേഹത്തിന്റെ പിതാവ് ജി. കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ എസ്എൻസി ലാവ്ലിനുമായി കരാറുണ്ടാക്കിയെന്നായിരുന്നു വ്യംഗ്യം. എന്നാൽ കാർത്തികേയൻ എന്ന വാക്ക് ഉപയോഗിച്ചില്ല. ലാവ്ലിന്റെ പേരിൽ സിബിഐ സൃഷ്ടിച്ചെടുത്ത കള്ളക്കേസ് എന്ന് ആവർത്തിച്ച് പിണറായിക്കും കവചമൊരുക്കി സ്വരാജ്.
മസാല ബോണ്ട് വിഷയം താൻ ഉന്നയിച്ചപ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക് വളരെ മോശം തരത്തിലാണ് പ്രതികരിച്ചതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താനൊരു മണ്ടനാണെന്നും വിഡ്ഢിയാണെന്നുമൊക്കെയുള്ള തരത്തിലായിരുന്നു മന്ത്രിയുടെ മറുപടികൾ. "കയറിന്റെ പേരിൽ ഡോക്ടറേറ്റ് ഇല്ലന്നേയുള്ളു. ഞാനും ഇക്കണോമിക്സ് പഠിച്ചതാണ്.' ഐസക്കിനോടായി രമേശ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ പോയത് മഹാദ്ഭുതമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതിലായിരുന്നു രമേശിന് എതിർപ്പ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആർക്കും പോയി മണിയടിക്കാമെന്നാണ് രമേശിന്റെ കണ്ടെത്തൽ. കാനഡയിൽ പോയി ബോണ്ട് വിറ്റഴിച്ച ശേഷമാണു ലണ്ടനിൽ പോയി മണിയടിച്ചതെന്നായിരുന്നു രമേശിന്റെ വിമർശനം.
മന്ത്രി തോമസ് ഐസക്കിനു വലിയ ആധിയൊന്നുമില്ലായിരുന്നു. കാര്യങ്ങളറിയാത്ത വിമർശനം എന്നായിരുന്നു അദ്ദേഹത്തിന്റെ തോന്നൽ. ആർക്കും ചെന്നു മണിയടിക്കാവുന്ന സ്ഥലമല്ല ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നു മാത്രം മന്ത്രി പറഞ്ഞു.
പക്ഷേ ലാവ്ലിൻ കേസിനേക്കുറിച്ചു തോമസ് ഐസക് വിശദീകരിച്ചു. ജലവൈദ്യുത പദ്ധതികളുടെ നവീകരണം ലാവ്ലിനു കൊടുത്തത് ജി. കാർത്തികേയനാണെന്നു തോമസ് ഐസക് തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ ലാവ്ലിന്റെ പേരിൽ ആരോപണമുന്നയിക്കുന്നതു ശരിയല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. വ്യക്തിപരമായി പറഞ്ഞ കാര്യത്തേക്കുറിച്ചു താൻ മറുപടി പറയുന്നില്ലെന്നു ശബരീനാഥൻ പിന്നീടു പറഞ്ഞു. ഏതായാലും അടിയന്തരപ്രമേയം വോട്ടിനിടാൻ പ്രതിപക്ഷം ശഠിച്ചില്ല. അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയ്ക്കിടെ സ്പീക്കറുമായി വി.ഡി. സതീശൻ നന്നായി കോർത്തു. സ്വരാജിന്റെ പ്രസംഗം നീണ്ടു പോയതിന്റെ പേരിലായിരുന്നു തർക്കം. സതീശൻ ക്ഷോഭിച്ചപ്പോൾ, തന്നെ ഭീഷണിപ്പെടുത്താൻ വരരുതെന്നും അതൊന്നും നടക്കില്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം ബഹളവുമായി മുൻനിരയിലേക്കു നീങ്ങിയെങ്കിലും വൈകാതെ ബഹളം കെട്ടടങ്ങി.
കേരള മെഡിക്കൽ വിദ്യാഭ്യാസ ബിൽ നിയസഭയിൽ അവതരിപ്പിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. കോന്നി മെഡിക്കൽ കോളജ് അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് അവസാനത്തെ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. പിന്നാലെ അദ്ദേഹം രാജിക്കത്തും നൽകി.
സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Latest News
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top