Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുന്നണിമര്യാദകൾ മറക്കരുത്
Monday, April 15, 2019 12:10 AM IST
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
ഒരു മുന്നണി സർക്കാരിനെ കൊണ്ടുനടക്കുന്നത് ഒരു കലയാണ്. വൈരുധ്യങ്ങളെയും പരസ്പരവിരുദ്ധങ്ങളായ താത്പര്യങ്ങളെയും ഏറ്റുമുട്ടുന്ന അഭിലാഷങ്ങളെയും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുപോവുക ചെറിയ യത്നമല്ല. മുന്നണിയെ നയിക്കുന്ന പാർട്ടി മുന്നണിയുടെ നിലനില്പിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാനും തയാറാവണം.
മുന്നണിയിലെ ഘടകകക്ഷികളും വിട്ടുവീഴ്ചയ്ക്കു സന്നദ്ധരാകേണ്ടതുണ്ട്. ഏതെങ്കിലും ഘടകകക്ഷിയെ ദുർബലപ്പെടുത്തുന്നതു മുന്നണിയെത്തന്നെ ശിഥിലീകരിക്കുന്നതിനു തുല്യമാണ്. ശരിക്കു പറഞ്ഞാൽ മുന്നണിയുടെ ബലം എന്നത് ഏറ്റവും ദുർബലമായ ഘടകകക്ഷിയുടെ ബലത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഘടകകക്ഷികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അതിനെ മുന്നോട്ടുകൊണ്ടുപോകുക ഒട്ടും എളുപ്പമുള്ള പണിയല്ല. മുന്നണിയുടെ നിലനില്പിനു ത്യാഗങ്ങൾ സഹിക്കേണ്ടതു നയിക്കുന്ന കക്ഷിയാണെങ്കിലും പലപ്പോഴും കാണുന്നതു മറിച്ചാണ്. മുന്നണിക്കു മുന്നോട്ടുപോകാനാവശ്യമായത്ര എണ്ണം സാമാജികർ തങ്ങൾക്കുള്ളപ്പോൾ അവർ വല്യേട്ടൻ മനോഭാവം പുലർത്തും. ബംഗാളിൽ സിപിഎമ്മിനു സംഭവിച്ച തകർച്ച നാം കണ്ടുകഴിഞ്ഞതാണ്. അവിടെ അവർ ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ താത്പര്യങ്ങളും ആവശ്യങ്ങളും അവഗണിച്ചു. അതുവഴി കുറേക്കാലം കൊണ്ടു മുന്നണിയുടെ കെട്ടുറപ്പ് നഷ്ടപ്പെടുകയും ഇടതുമുന്നണിതന്നെ തകരുകയും ചെയ്തു.
കേരളത്തിൽ മുഖ്യമന്ത്രികൂടിയായ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാവ് ചെറുഘടകകക്ഷികളുടെ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കുകയാണ്. ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലേക്ക് ഇടതുമുന്നണിയിൽനിന്നു മത്സരിക്കുന്നതു സിപിഎമ്മും സിപിഐയും മാത്രം. മറ്റു ഘടകകക്ഷികൾക്കൊന്നും സീറ്റ് നല്‍കിയിട്ടില്ല.
വിട്ടുവീഴ്ചകൾ ആവശ്യം
ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഇന്ദിരാഗാന്ധി ന്യൂനപക്ഷ സർക്കാരുകളെ നയിച്ചപ്പോൾ അവരെ പുറത്തുനിന്നു പിന്തുണച്ച പാർട്ടികൾക്കു പ്രത്യയശാസ്ത്രപരമായ സമാനതകളുണ്ടായിരുന്നു. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ദിരാഗാന്ധി ശ്രമിക്കുകയും ചെയ്തു. പി.വി. നരസിംഹറാവുവും തന്റെ സർക്കാരിനെ പിന്തുണച്ച പാർട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചു. ധാർമികമായി സ്വീകാര്യമല്ലാത്ത ആവശ്യങ്ങൾക്കുപോലും ഒരിക്കൽ അദ്ദേഹം വഴങ്ങുകയുണ്ടായി.
ഘടകകക്ഷികളുടെ ധാർമികമായി ശരിയല്ലാത്ത നടപടികൾ ചിലപ്പോൾ മുന്നണി നേതാക്കൾക്ക് അവഗണിക്കേണ്ടിവന്നേക്കാം. മുന്നണിയിലെ ഒരു പ്രധാന ഘടകകക്ഷിയുടെ നേതാക്കൾക്കെതിരേ അഴിമതി ആരോപണം ഉയർന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗിന് ഒരിക്കൽ മുന്നണി രാഷ്ട്രീയത്തിന്റെ സമ്മർദങ്ങൾക്കെതിരേ പരസ്യപ്രതികരണം നടത്തേണ്ടിവന്നു.
അതെന്തായാലും ഒരു മുന്നണി നിലനിൽക്കുകയും മുന്നണി സർക്കാർ കാലാവധി തികയ്ക്കുകയും ചെയ്യണമെങ്കിൽ നയിക്കുന്ന കക്ഷി വിട്ടുവീഴ്ചകൾ ചെയ്യണം. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുനിയമസഭയാണ് ഉണ്ടായത്. അപ്പോൾ സോണിയാഗാന്ധി അവസരോചിതമായി ഇടപെടുകയും നിയമസഭയിൽ തങ്ങളേക്കാൾ കുറഞ്ഞ അംഗബലമുള്ള ദേവഗൗഡയുടെ ജനതാദളിനെ മന്ത്രിസഭയുണ്ടാക്കുന്നതിനു പിന്താങ്ങുകയും ചെയ്തു. മുന്നണി യാഥാർഥ്യമാക്കുന്നതിനു സോണിയ മുഖ്യമന്ത്രിപദവും പ്രധാനപ്പെട്ട പല വകുപ്പുകളും ജനതാദളിനു നല്കി.
അവരുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുക. കോൺഗ്രസിന്റെ ഈ നീക്കത്തെ രാജ്യത്തെ ബിജെപി ഇതര പാർട്ടികളെല്ലാം ശ്ലാഘിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കാൻ മഹാസഖ്യം വേണമെന്ന ആശയത്തിനു ജീവൻവച്ചു.
മഹാസഖ്യം
ദേശീയതലത്തിൽ ബിജെപി ഇതര കക്ഷികളെല്ലാം ചേർന്നുള്ള ഒരു മഹാസഖ്യം രൂപീകരിക്കുക ഒട്ടും എളുപ്പമല്ലെന്നു തുടക്കത്തിൽതന്നെ വ്യക്തമായിരുന്നു. കാരണം ഈ കക്ഷികളുടെ താത്പര്യങ്ങൾ യോജിക്കുന്നതല്ല എന്നതുതന്നെ. എങ്കിലും പലരും ക്രിയാത്മകമായി പ്രതികരിച്ചു. കാരണം ബിജെപിയുടെ വിഭാഗീയ പ്രവണതകളും ഏകാധിപത്യസമീപനവും രാജ്യത്തിനു ഭീഷണിയാണെന്ന് അവരെല്ലാവരും കരുതി.
എന്നാൽ, ഹിന്ദി ബെൽറ്റിലെ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിക്ക് അച്ഛേ ദിൻ വന്നതായും ഒറ്റയ്ക്കു നിൽക്കുന്നതാണു നല്ലതെന്നും അതിന്റെ പ്രാദേശിക നേതാക്കൾക്കു തോന്നി. പ്രാദേശിക കക്ഷികളുടെ നേതാക്കൾ അതിനെ എതിർക്കുകയും കോൺഗ്രസുമായി സഖ്യവും സീറ്റ് ധാരണയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങിയ രാഹുൽ തങ്ങൾക്ക് ഒറ്റയ്ക്കു പോകാൻ കഴിയുമെന്നു വിശ്വസിക്കുകയും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ത്യാഗത്തിനു സന്നദ്ധമായ സോണിയാഗാന്ധിയുടെ നയത്തിൽനിന്നു വ്യതിചലിക്കുകയും ചെയ്തു.
പരിചയക്കുറവുകൊണ്ടും മുന്നണിയുണ്ടാക്കാനുള്ള ധാരണയില്ലായ്മകൊണ്ടും രാഹുലിന് അവസരത്തിനൊത്തുയരാനായില്ല. മുന്നണി രൂപീകരണത്തിൽ വിദഗ്ധനായ കെ. കരുണാകരൻ, നെഹ്റു-ഗാന്ധി കുടുംബത്തെ ഉപദേശിക്കാൻ ഇപ്പോഴില്ലല്ലോ.
കോൺഗ്രസ്, ചീട്ട് ബുദ്ധിപൂർവം കളിച്ചിരുന്നെങ്കിൽ രാജ്യത്തു മുഴുവൻ ബിജെപിവിരുദ്ധ ശക്തികളുടെ നേതൃത്വം ഏറ്റെടുക്കാൻ അതിനാവുമായിരുന്നു. എന്നാൽ, മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാരുണ്ടാക്കാൻ മായാവതിയും അഖിലേഷ് യാദവും നീട്ടിയ കരങ്ങൾപോലും കോൺഗ്രസ് അവഗണിക്കുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ അഖിലേഷ് തയാറായിരുന്നു.
ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നെങ്കിൽ കോൺഗ്രസിനു ബിഹാറിലേതുപോലെ ഹിന്ദി ബെൽറ്റ് മുഴുവൻ ധാരണയുണ്ടാക്കാൻ കഴിയുമായിരുന്നു. ചില പ്രാദേശിക കക്ഷിനേതാക്കളുടെ ധാർഷ്ഠ്യവും അഹന്തയും നിറഞ്ഞ പെരുമാറ്റവും സംസാരവും പാർട്ടി അവഗണിക്കേണ്ടതുണ്ടായിരിക്കാം. ഷീലാ ദീക്ഷിതിന്റെ കടുംപിടുത്തത്തിനു വഴങ്ങാതിരുന്നെങ്കിൽ കോൺഗ്രസിനു ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി എളുപ്പത്തിൽ ധാരണയുണ്ടാക്കാൻ കഴിയുമായിരുന്നു. ബംഗാളിൽ മമതയുമായി ധാരണയുണ്ടാക്കുന്നതും അസാധ്യമായിരുന്നില്ല, അവിടെ ധാരണയെന്നു പറഞ്ഞാൽ ത്യാഗം ചെയ്യലാണ് എന്നർഥമെങ്കിലും.
കുറെ സീറ്റുകളുടെ കാര്യം മാത്രമല്ലിത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ മനസിലാക്കുകയും ബിജെപിക്കെതിരേ ഒരു പൊതുസ്ഥാനാർഥിയെ നിർത്തുകയും ചെയ്തിരുന്നെങ്കിൽ അതു മനഃശാസ്ത്രപരമായി അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവയ്ക്കില്ല എന്നല്ല ഇതിനർഥം. ബാലാക്കോട്ടിന്റെയും പുൽവാമയുടേയുമൊക്കെ പേരുപറഞ്ഞ് മോദി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ കോൺഗ്രസിന് അനുകൂലമാണ് അന്തരീക്ഷം.
യോജിച്ചു പ്രവർത്തിക്കണം
രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസിലാക്കി കോൺഗ്രസ് കൂടുതൽ സഖ്യങ്ങൾക്കും സീറ്റ് ധാരണകൾക്കും തയാറാകണമായിരുന്നു എന്നാണു പറഞ്ഞുവന്നത്. പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുംവരെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവർ പഠിക്കണം. വലിയൊരു രാഷ്ട്രീയ ശക്തിയായ ബിജെപിയെ നേടിരുന്നതിനു ബിജെപി ഇതര പാർട്ടികളെല്ലാം യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി കോൺഗ്രസ് മുന്നണിധർമം പഠിക്കണം.
സംഘടനാപരമായി പാർട്ടി ഇപ്പോൾ ദുർബലമാണ്. അതിന് ഇന്ത്യ മുഴുവൻ സാന്നിധ്യമുണ്ട്. പക്ഷേ താഴേത്തട്ടു മുതൽ അതിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുശേഷം ഫലം എന്തായാലും കോൺഗ്രസ് ബിജെപി ഇതര പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുശേഷം രാഹുലിന്റെ റോൾ എന്തായാലും അദ്ദേഹം മറ്റു പാർട്ടികളുമായി ഏകോപനം നടത്തുകയും നേതൃത്വം ഏറ്റെടുക്കുകയും വേണം. മറ്റു പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുക അദ്ദേഹത്തിനു മുന്നിലുള്ള ഒരു യത്നമാണ്. അതൊരു ചെറിയ പണിയല്ല.
പക്ഷേ ഉടൻ പരിഹരിക്കേണ്ട പ്രശ്നം കർണാടകയിലേതാണ്. അവിടത്തെ ജനതാദൾ-കോൺഗ്രസ് സഖ്യത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. കോൺഗ്രസ് പ്രവർത്തകർ താഴേത്തട്ടിൽ ജെഡിയുവുമായി സഹകരിച്ചു പ്രവർത്തിക്കുന്നില്ല. ചില മണ്ഡലങ്ങളിൽ അവർ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിക്കുകയും കാവിക്കൂട്ടത്തിന്റെ കൂടെക്കൂടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകന്റെ മണ്ഡലത്തിൽപോലും ചില കോൺഗ്രസ് പ്രവർത്തകർ ഇടഞ്ഞുനിൽക്കുകയാണ്.
പാർട്ടിയിൽ നടപ്പാക്കാൻ രാഹുൽ ഉദ്ദേശിക്കുന്ന തലമുറമാറ്റം പഴയകാല നേതാക്കൾ പലരും സ്വാഗതം ചെയ്യുന്നില്ല. രാഹുലിനു വെല്ലുവിളികൾ പലതാണ്. എങ്കിലും ഉടൻ ചെയ്യേണ്ട കാര്യം മുന്നണിമര്യാദകൾ പാലിക്കാൻ ശ്രമിക്കുകയും വിശാല ലക്ഷ്യത്തിനുവേണ്ടി ബിജെപി ഇതര പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുകയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top