പ്രതിസന്ധികൾക്കു മുന്നിൽ മഹാമേരുവിനെപ്പോലെ മാണിസാർ
Wednesday, April 10, 2019 12:25 AM IST
ഏതു കൊടുങ്കാറ്റിനു നടുവിലും ഒരു മഹാമേരുവിനെ പോലെ അക്ഷോഭ്യനായി നിന്ന അുതുല്യ വ്യക്തിത്വമായിരുന്നു മാണി സാർ. അദ്ദേഹത്തിന്‍റെ ഈ വിയോഗം അപ്രതീക്ഷിതമായിരുന്നു. മാണിസാറിനൊപ്പം രണ്ട് കാബിനറ്റുകളിൽ ഞാൻ അംഗമായിരുന്നു. 1986 ൽകരുണാകരൻ മന്ത്രിസഭയിലും 2014 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലും. 1982 ൽ ആദ്യമായി എംഎൽഎ ആയി നിയമസഭയിൽ എത്തിയ നാൾ മുതൽ രോഗാതുരനായി ആശുപത്രിയിൽ പ്രവേശിക്കുന്ന നാൾ വരെ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാൻ എനിക്ക് കഴിഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് ചർച്ചക്കിടയിൽ അതീവ ഉൗർജസ്വലനായാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. അന്ന് ഞങ്ങൾ ഏറെ നേരം സംസാരിക്കുകയും ചെയ്തു. പ്രതിസന്ധികളെ സമചിത്തതയോടെ അതിജീവിക്കാനുള്ള അദ്ദേഹത്തിന്‍റെ അനുപമമായ കഴിവ് അവിടെയും ഞാൻ അത്ഭുതത്തോടെ വീക്ഷിച്ചിരിക്കുകയായിരുന്നു.

എന്‍റെ വിവാഹത്തിനും എന്‍റെ മകന്‍റെ വിവാഹത്തിനും ഒരു കാരണവരെപ്പോലെയാണ് അദ്ദേഹം പങ്കെടുത്തത്. ഞാൻ നാലു തവണ കോട്ടയത്തുനിന്ന് പാർലമെൻിലേക്കു മൽസരിച്ചപ്പോഴും എന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് മാണി സാറായിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും വലിയ ആത്മബന്ധമുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുണ്ടായിരുന്ന സ്നേഹ ബന്ധം പോലെ സുദൃഢമായിരുന്നു എന്‍റെ ഭാര്യ അനിതയും അദ്ദേഹത്തിന്‍റെ ഭാര്യ കുട്ടിയമ്മചേച്ചിയും തമ്മിലുള്ള ബന്ധവും.

ആദ്യം നിയമസഭയിലെത്തുന്പോൾ എന്നെപ്പോലുള്ള നവാഗതർക്ക് മാണിസാർ ഒരു പാഠപുസ്തകമായിരുന്നു. ഒരു പൊതു പ്രവർത്തകന് എങ്ങനെ മികച്ച പാർലമെന്‍റേറിയനും ഭരണകർത്താവുമാകാം എന്ന് ഞാനടക്കമുള്ളവർ പഠിച്ചത് മാണി സാറിൽ നിന്നായിരുന്നു. രണ്ടു തവണ മന്ത്രിയായപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും സ്വന്തം മകനു നൽകുന്ന പോലുള്ള സ്നേഹവും പിന്തുണയുമാണ് അദ്ദേഹം എനിക്കു നൽകിയത്. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ എന്‍റെ മനസിൽ സൃഷ്ടിച്ചത് വലിയൊരു ശൂന്യതയാണ്. ലീഡർ കെ. കരുണാകരന്‍റെ മരണത്തിനുശേഷം ഇത്രയേറെ ഉലച്ച ഒരു ദേഹവിയോഗം മാണിസാറിന്‍റേതാണ്.

2015 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഞാൻ ആഭ്യന്തരമന്ത്രിയും മാണിസാർ ധനകാര്യമന്ത്രിയും ആയിരുന്ന സമയത്താണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് അന്നത്തെ പ്രതിപക്ഷം അദ്ദേഹത്തിന്‍റെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ശ്രമിക്കുകയും നിയമസഭയാകെ അടിച്ച് തകർക്കുകയും ചെയ്തത്. വലിയ സംഘർഷമായിരുന്നു അന്ന് സഭയ്ക്കകത്തും പുറത്തും. ഞാനടക്കമുള്ള എല്ലാ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വലിയ സമ്മർദത്തിലുമായിരുന്നു. എന്നാൽ, മാണിസാറിന്‍റെ മുഖത്ത് മാത്രം യാതൊരു ഭാവഭേദവുമില്ല.


കൊടുങ്കാറ്റിനു മലയോട് എന്തു ചെയ്യാനാകും എന്നു പറയുന്നപോലെ അക്ഷോഭ്യനായി മാണിസാർ നിയമസഭയിലേക്ക് കടന്നുവന്നു. തലേന്ന് അദ്ദേഹം നിയമസഭയിൽ തന്നെയാണു കിടന്നതും. അന്നത്തെ പ്രതിപക്ഷം അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാൻ പോലും മുതിർന്നു. എന്നാൽ, ഒന്നിനെയും കൂസാതെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ മാണി സാർ തന്‍റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. അങ്ങനെയായിരുന്നും എന്നും മാണിസാർ. ഏതു വലിയ പ്രതിസന്ധിയും ചെറുചിരിയോടെ അദ്ദേഹം നിഷ്പ്രഭമാക്കുമായിരുന്നു. കേരളത്തിലെ കർഷകർക്കു വേണ്ടി അതിശക്തമായി നിലകൊണ്ട രാഷ്‌ട്രീയ നേതാവ് മാണിസാർ ആയിരുന്നു. മണ്ണിൽ അധ്വാനിക്കുന്നവർക്ക് മാണിസാറിന്‍റെ മനസിൽ എന്നും ഒരിടമുണ്ടായിരുന്നു. എന്ത് ചെയ്യുമ്പോഴും അത് കർഷകർക്ക് ഗുണകരമാകുമോ എന്നാണ് അദ്ദേഹം ആദ്യം നോക്കിയിരുന്നത്. മാണിസാറിന്‍റെ അധ്വാന വർഗ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനം പോലും കർഷകരുടെ ക്ഷേമമായിരുന്നു.

അമ്പത്തിരണ്ടു വർഷം നിയമസഭാംഗവും പന്ത്രണ്ടു മന്ത്രിസഭകളിൽ പതിമൂന്നു തവണ മന്ത്രിയായതും ഏറ്റവും കൂടുതൽ തവണ ബജറ്റുകൾ അവതരിപ്പിച്ചതും ഏറ്റവും കൂടുതൽ വകുപ്പുകൾ കൈകാര്യം ചെയ്തതും മാണിസാറിന്‍റെ റിക്കാർഡുകളായിരുന്നു. എന്നാൽ, ഇതിനെക്കാൾ കൂടുതൽ അദ്ദേഹം വിലമതിച്ചത് സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള അവശത അനുഭവിക്കുന്നവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ എന്നതായിരുന്നു. അതിന്‍റെ മികച്ച ഉദാഹരണമായിരുന്ന ു കാരുണ്യ ബെനവലന്‍റ് സ്കീം. 

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.