Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെനസ്വേലയ്ക്കു രണ്ടു പ്രസിഡന്റുമാർ
Thursday, February 7, 2019 1:10 AM IST
ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാധികാരികൾ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സ്ഥിതിയിതാണിന്ന്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാക്കൾ പലരെയും മഡൂറോ തടങ്കലിലാക്കി. പലർക്കും മത്സരിക്കാൻപോലും സാധിച്ചില്ല.
തെരഞ്ഞെടുപ്പിനെത്തുടർന്നു വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡുറോയെ അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. അവർ പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. പട്ടാളത്തിന്റെ പിന്തുണയാണു നിർണായകം. അതിപ്പോൾ മഡുറോയ്ക്കൊപ്പമാണ്. പ്രശ്നം അവിടെയല്ല. ലോക രാജ്യങ്ങളിൽ പ്രബലമായൊരു വിഭാഗവും ഗ്വായിഡോയുടെ കൂടെയുണ്ട്.
അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗ്വായിഡോയെ പിന്തുണയ്ക്കുന്പോൾ ചൈനയും റഷ്യയും മഡുറോയുടെ രക്ഷയ്ക്കെത്തുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറിയ പങ്കും ഗ്വായിഡോയുടെ കൂടെയാണ്. ലിമാ ഗ്രൂപ്പിലെ 14 രാജ്യങ്ങളിൽ പതിനൊന്നും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഖ്യമാണു ലിമാ.
ലിമാ ഗ്രൂപ്പിലെ പ്രമുഖ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നിവയെല്ലാം ഹുവാൻ ഗ്വായിഡോയോടൊപ്പം നിൽക്കുന്പോൾ ഗയാന, മെക്സിക്കോ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾ മാത്രമാണ് മഡൂറോയ്ക്കൊപ്പമുള്ളത്. ക്യൂബ, ബൊളീവിയ എന്നിവയും സിറിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും മഡൂറോയ്ക്കൊപ്പമുണ്ട്.
അമേരിക്കയാണു പ്രശ്നങ്ങൾക്കെല്ലാം പിന്നിലെന്നാണു മഡൂറോയുടെ ആക്ഷേപം. വേണ്ടിവന്നാൽ പട്ടാള ഇടപെടൽ ഉണ്ടാവുമെന്ന് അമേരിക്കയും മുന്നറിയിപ്പു നൽകുന്നു. അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഗ്വായിഡോ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ 17 അംഗരാഷ്ട്രങ്ങൾ ഔദ്യോഗികമായി ഗ്വായിഡോയെ അംഗീകരിച്ചിട്ടുണ്ട്. ഗ്രീസും അയർലൻഡും വെനസ്വേലയിൽ പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്വായിഡോയെ അംഗീകരിച്ചിട്ടില്ല.
എണ്ണ സന്പുഷ്ടമാണെങ്കിലും വെനസ്വേല ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. ഹ്യൂഗോ ഷാവോസിന്റെ ഉരുക്കുമുഷ്ടി ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന വെനസ്വേലയിൽ 2013ലാണു നിക്കോളാസ് മഡുറോ അധികാരത്തിലേറിയത്. മഡുറോ ഭരണത്തിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു. സന്പദ്ഘടനയും തകർന്നു. വില കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമൊക്കെ വലിയ ക്ഷാമമനുഭവപ്പെടുന്നു.
ജീവിതം ദുസഹമായതിനെത്തുടർന്ന് 2014നുശേഷം 30 ലക്ഷത്തോളം വെനസ്വേലക്കാർ രാജ്യം വിട്ടുപോയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നഭ്യർഥിച്ചു മഡൂറോ ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
പ്രളയം, പട്ടണത്തിൽ ചീങ്കണ്ണി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുവരുന്ന കാലമാണിത്. കനത്ത മഴയും കടുത്ത ചൂടും മരംകോച്ചുന്ന മഞ്ഞും പല രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പലേടത്തും മഞ്ഞുവീഴ്ച ശക്തമാണ്.
മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയെയും ഉലയ്ക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഒരു വർഷം ലഭിച്ചിരുന്ന മഴ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയ്തുകഴിഞ്ഞു. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. വടക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലും വിമാനത്താവളങ്ങളിലുമൊക്കെ വെള്ളം കയറി. ജലനിരപ്പ് ഉയർന്ന ചില നഗരപ്രദേശങ്ങളിലേക്കു ചീങ്കണ്ണികളും കയറിവന്നു. പ്രളയജലത്തിൽ കളിക്കാനിറങ്ങുന്നവർക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നല്ല മഴ ലഭിക്കാറുണ്ട്. പക്ഷേ ഈ വർഷം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുള്ള പെരുമഴയാണു പെയ്തത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ ഈയിടെ സംഭവിച്ചതുപോലെ ചില അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. പക്ഷേ, മുന്നറിയിപ്പു നൽകാനും മുൻകരുതലുകളെടുക്കാനും അധികൃതർ മറന്നില്ല.
ആശ്വാസമേകി ആഞ്ചലീന
സെലബ്രിറ്റികളുടെ സന്ദർശനം ദുരിതബാധിതർക്ക് പൊതുവേ ആശ്വാസമാകാറുണ്ട്, ചുരുക്കം ചിലയവസരങ്ങളിൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും. ഐക്യരാഷ്ട്രസഭ ചില പ്രമുഖരെ അംബാസഡർമാരായി നിയോഗിക്കുന്നത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസവും സമാശ്വാസവും പകരാനാണ്. പല പ്രശസ്തരും ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
പാശ്ചാത്യ സിനിമാ ലോകത്തെ മിന്നുംതാരമായ ആഞ്ചലീന ജോളിയും ഇത്തരമൊരു അംബാസഡറാണ്. അഭയാർഥികളുടെ അംബാസഡറായാണ് ആഞ്ചലീനയെ യുഎൻ നിയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യ അഭയാർഥി ക്യാന്പിൽ ആഞ്ചലീന ഈയിടെ സന്ദർശനം നടത്തി.
സ്വന്തം രാജ്യത്തു പ്രവാസികളേക്കാൾ മോശമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു രോഹിംഗ്യകൾ. രണ്ടു വർഷം മുന്പുണ്ടായ സൈനിക ഇടപെടലിനെത്തുടർന്ന് പലായനം ചെയ്ത വലിയൊരു വിഭാഗം കഴിയുന്ന അഭയാർഥി ക്യാന്പുകളാണ് ആഞ്ചലീന സന്ദർശിച്ചത്. അവരിൽ പലരുമായും സംസാരിച്ച ആഞ്ചലീന അവരുടെ ദുഃഖകഥകൾ സശ്രദ്ധം ശ്രവിച്ചു.
രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി യുഎൻ നൂറു കോടി ഡോളറിന്റെ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. രോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യക്കും പ്രശ്നമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘം രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയച്ചതു സംബന്ധിച്ച് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷൻ ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഭാഗമാണ് അഭയാർഥി നിയമവും. മതം, വംശം, ദേശീയത, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ പേരിൽ ആരുടെയെങ്കിലും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കുന്ന സാഹചര്യത്തിൽ അവർക്ക് അഭയമരുളാൻ അഭയാർഥികളെ സംബന്ധിച്ച കരാറിലേർപ്പെട്ട എല്ലാ അംഗരാഷ്ട്രങ്ങൾക്കും ചുമതലയുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മടുത്തു, ഇനി മടക്കം
അഫ്ഗാനിലെ അമേരിക്കൻ സേനാസാന്നിധ്യം വൈകാതെ അവസാനിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിദേശ സേനകളെല്ലാം രാജ്യം വിട്ടുപോകാനുള്ള തീരുമാനമായെന്നു താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഖത്തറിൽവച്ചാണ് അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇക്കാര്യത്തെക്കുറിച്ചുള്ള നിർണായക ചർച്ച നടത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഈ മാസം വീണ്ടുമൊരു ചർച്ചകൂടി നടക്കുന്നുണ്ട്.
വിദേശ സേനകളുടെ സാന്നിധ്യം അഫ്ഗാൻ ചരിത്രത്തിൽ പുതുമയല്ല. ഒന്നാം ആം ഗ്ലോ-അഫ്ഗാൻ യുദ്ധകാലം മുതൽ അതു സജീവമാണ്. അന്നു ബ്രിട്ടനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം സോവ്യറ്റ് യൂണിയന്റെ ഊഴമായി. ഒരു പതിറ്റാണ്ടിനുശേഷം അവരും പിൻവാങ്ങി. പിന്നെ ആഭ്യന്തരയുദ്ധത്തിന്റെയും ആഗോള ഭീകരതയുടെയുമൊക്കെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി. അങ്ങനെയാണ് ഭീകരത തുടച്ചുമാറ്റാൻ അമേരിക്കൻ സൈന്യം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാബൂളിലെത്തുന്നത്.
പതിനേഴു വർഷങ്ങൾക്കുശേഷം അവരും മടങ്ങാനൊരുങ്ങുന്നു, ഏറെ നഷ്ടങ്ങളേറ്റുവാങ്ങിക്കൊണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിരവധി ഗോത്രവർഗങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനെ പടയോട്ടം നടത്തുന്നവരുടെ ദുഷ്കരഭൂമിയാക്കി.
താലിബാൻ ഭീകരരെ ഇല്ലായ്മ ചെയ്യാനാണ് അമേരിക്ക എത്തിയതെങ്കിലും നിലവിൽ താലിബാൻ കൂടുതൽ ശക്തരായിരിക്കുന്നുവെന്നതാണു വസ്തുത. രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോഴും താലിബാൻ സ്വാധീനത്തിൻ കീഴിലാണ്.
അധികാരത്തിലേറിയ നാളുകളിൽ കൂടുതൽ സേനയെ അയച്ചു ആക്രമണം ശക്തമാക്കി താലിബാനെ വരുതിയിലാക്കാൻ ഡോണൽഡ് ട്രംപ് ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാടു മാറ്റി. താലിബാൻ പഴയ താലിബാനല്ലെന്നും ഭീകരപ്രവർത്തന സംഘങ്ങൾക്ക് ഇനി അഫ്ഗാനിൽ ഇടമുണ്ടാവില്ലെന്നും അമേരിക്ക പറയുന്നു. അമേരിക്ക സേനയെ പിൻവലിക്കണമെന്നതായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. പണവും പട്ടാളവും നഷ്ടപ്പെടുത്തി അഫ്ഗാനിൽ തുടരുന്നതിൽ കഴന്പില്ലെന്ന് ട്രംപും തിരിച്ചറിയുന്നു.
ഏതായാലും താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും പിടിമുറുക്കുന്പോൾ മേഖലയിലെ സമാധാനം എത്രമാത്രം ഉറപ്പുള്ളതാകും എന്ന ആശങ്ക കാർമേഘ പടലമായി അന്തരീക്ഷത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലക്കേസ് പ്രതികള്ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന് സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര് പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന് ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top