Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ജനരോഷമിരന്പി, മക്രോൺ മനസു മാറ്റി
Thursday, December 6, 2018 12:50 AM IST
ലോകവിചാരം / സെർജി ആന്റണി
ഇന്ധനനികുതി വർധനവിനെതിരേ ഫ്രാൻസിൽ ഉയർന്ന ജനരോഷം തണുപ്പിക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണ്‍ കടുംപിടുത്തം അവസാനിപ്പിക്കേണ്ടിവന്നു. നാല്പതുകാരനായ പ്രസിഡന്റ് അധികാരമേറ്റശേഷം നേരിടുന്ന വലിയ പ്രതിസന്ധിയിൽനിന്നു കരകയറാൻ മറ്റു പോംവഴികളൊന്നുമില്ലായിരുന്നു.
ഇന്ധനനികുതിവർധനയ്ക്കെതിരേ ഫ്രാൻസിൽ അലയടിച്ച പ്രതിഷേധം അക്രമാസക്തമായിരുന്നു. പാരീസിലെ തെരുവുകളിൽ പ്രക്ഷോഭകർ അഴിഞ്ഞാടി. കടകളും വാഹനങ്ങളും അടിച്ചുതകർത്തു. ബാങ്കിംഗ് മേഖലയിൽനിന്നു രാഷ്ട്രീയത്തിലേക്കു കടന്നുവന്ന് രാജ്യത്ത് വലിയ സാന്പത്തിക പരിഷ്കാരങ്ങൾക്കു കോപ്പുകൂട്ടുകയായിരുന്ന മക്രോണിന് ഈ പിന്മാറ്റം വലിയ തിരിച്ചടിയായി. ജനവിരുദ്ധ നയങ്ങൾ ഏതു സർക്കാർ കൊണ്ടുവന്നാലും അതിനെതിരേ തെരുവിലിറങ്ങുന്നതു ഫ്രാൻസിൽ പുത്തരിയല്ല. എന്നാൽ താൻ അത്തരം സമ്മർദങ്ങൾക്കൊന്നും വഴങ്ങുന്നയാളല്ലെന്നായിരുന്നു പ്രസിഡന്റ് മക്രോണിന്റെ വീരവാദം.
ഇന്ധനനികുതി മരവിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നികുതി പിൻവലിച്ചാൽ മാത്രമേ പ്രക്ഷോഭം പൂർണമായി അവസാനിപ്പിക്കൂ എന്നാണു പ്രതിപക്ഷനേതാവ് മറീൻ ലെ പെൻ പറഞ്ഞത്.
ഇന്ധനവില വർധനവിനു പുറമേ മറ്റു ചില പ്രശ്നങ്ങൾകൂടി പ്രക്ഷോഭകർ ഉയർത്തിയിരുന്നു. കുറഞ്ഞ കൂലി വർധിപ്പിക്കുക, ഉയർന്ന വരുമാനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന സ്വത്തു നികുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി എഡുവാർഡ് ഫിലിപ്പാണ് ഇന്ധനനികുതി വർധന മരവിപ്പിച്ച കാര്യം ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോയ മക്രോൺ മടങ്ങിവന്നയുടൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിസിനസ് താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുന്ന മക്രോൺഭരണകൂടം വിദേശനിക്ഷേപവും തൊഴിലവസരവും വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയാണ് അധികാരത്തിലേറിയത്. ഉയർന്ന വരുമാനക്കാർക്കും സംരംഭകർക്കുമുള്ള നികുതി വെട്ടിക്കുറച്ച മക്രോണിന്റെ തീരുമാനത്തിനെതിരേ കടുത്ത എതിർപ്പുയർന്നിരുന്നു. ഇതിനിടെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതായി കിംവദന്തി പരന്നിരുന്നു. ആ പ്രചാരണം അധികൃതർ നിഷേധിച്ചു.
അപരനല്ല ഞാൻ
നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി താൻ ജീവനോടെയുണ്ടെന്നു നാട്ടുകാരെ അറിയിക്കാൻ പാടുപെടുകയാണ്. വിദേശത്തു ചികിത്സയിലായിരുന്ന ബുഹാരി മരിച്ചുവെന്നും ഇദ്ദേഹത്തിന്റെ അപരനാണിപ്പോൾ ഉള്ളതെന്നുമാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം. ബുഹാരിയെപ്പോലിരിക്കുന്ന സുഡാൻകാരനാണ് യഥാർഥത്തിൽ ഇപ്പോഴുള്ളതെന്നാണ് അവർ പറയുന്നത്. ബുഹാരിയുടെ മുൻഗാമി ഗുഡ്ലക്ക് ജോനാഥനും വിഘടനവാദി നേതാവ് നമ്ഡി കാനുവുമാണ് ഈ പ്രചാരണത്തിനു പിന്നിൽ. എഴുതാൻ വലതു കൈ ഉപയോഗിക്കുന്ന ബുഹാരിക്കു പകരം ഇടതു കൈ ഉപയോഗിക്കുന്ന അപരന്റെ പടം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ഇവർ ആരോപണത്തിന് ബലം പകരുന്നത്. 1997ൽ ഇറങ്ങിയ "ഫേസ് ഓഫ്' എന്ന സിനിമ ഇത്തരമൊരു പ്രമേയമാണു കൈകാര്യം ചെയ്തത്.
എഴുപത്താറുകാരനായ ബുഹാരിക്ക് ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. കഴിഞ്ഞ വർഷം ലണ്ടനിൽ ഏഴാഴ്ച നീണ്ട ചികിത്സയ്ക്കുപോയ അവസരത്തിലും ബുഹാരിയുടെ ആരോഗ്യനിലയെക്കുറിച്ച് ഏറെ ആശങ്ക പരന്നിരുന്നു. നാട്ടിൽ തിരിച്ചുവന്ന ശേഷമാണ് ഈ ആശങ്കയും സംശയവും ശമിച്ചത്. പ്രതിപക്ഷവും വിഘടനവാദികളും കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന നൈജീരിയൻ രാഷ്ട്രീയത്തിൽ ബുഹാരിക്ക് ഇപ്പോഴുള്ള ജനപ്രീതി പ്രയോജനപ്പെടുത്താനാണ് അദ്ദേഹത്തോടു ചേർന്നുനിൽക്കുന്നവരുടെ ശ്രമം.
തന്ത്രം പിഴച്ച രാജപക്സെ
മഹീന്ദ രാജപക്സെയുടെ തന്ത്രങ്ങളെല്ലാം പിഴയ്ക്കുകയാണോ? പ്രസിഡന്റ് സിരിസേന അദ്ദേഹത്തെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാക്കിയെങ്കിലും സ്പീക്കർ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ശ്രീലങ്കൻ സുപ്രീംകോടതിയും രാജപക്സെയെ കൈവിട്ടു. 122 പാർലമെന്റ് അംഗങ്ങൾ ചേർന്നു സമർപ്പിച്ച ഹർജിയിലാണ് ലങ്കൻ സുപ്രീംകോടതിയുടെ ഉത്തരവ്.
രാജപക്സെയും അദ്ദേഹത്തിന്റെ മന്ത്രിസഭയും പ്രവർത്തിക്കുന്നതിന് അപ്പീൽകോടതി വിലക്കു പ്രഖ്യാപിച്ചിരിക്കുകയാണ്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഫലത്തിൽ സിരിസേനയ്ക്ക് റനിൽ വിക്രമസിംഗെയെ തത്കാലം പ്രധാനമന്ത്രിയായി അംഗീകരിക്കേണ്ടിവരും. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി, ജനതാ വിമുക്തി പെരാമുന, തമിഴ് നാഷണൽ കോൺഫ്രൻസ് എന്നീ കക്ഷികളിലെ എംപിമാരാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബർ 26നാണ് ശ്രീലങ്കയിൽ വലിയൊരു ഭരണഘടനാ പ്രതിസന്ധിക്കു തുടക്കം കുറിച്ച് പ്രസിഡന്റ് സിരിസേന തന്റെ പഴയ രാഷ്ട്രീയ ഏതിരാളി മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. നിലവിലെ പ്രധാനമന്ത്രി റനിൽ വിക്രമസിഗെയാകട്ടെ ഒഴിഞ്ഞുകൊടുക്കാനും തയാറല്ലായിരുന്നു. അന്നു തുടങ്ങിയ രാഷ്ട്രീയ, നിയമ പോരാട്ടം ഇപ്പോഴും തുടരുന്നു. ആരാണ് യഥാർഥ പ്രധാനമന്ത്രി എന്ന കാര്യത്തിൽ ഇനിയുമൊരു തീരമാനമായിട്ടില്ല.
കാലാവധി തികയാൻ 20 മാസം കൂടി ബാക്കിനിൽക്കെയായിരുന്നു സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. എന്നാൽ, കോടതി ആ നീക്കം തടഞ്ഞു. 225 അംഗ പാർലമെന്റിൽ തനിക്കു ഭൂരിപക്ഷമുണ്ടെന്നാണ് വിക്രമസിംഗെ പറയുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് സിരിസേന അതു പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു കോപ്പുകൂട്ടിയത്. അമേരിക്ക ഉൾപ്പെടെ പല രാഷ്ട്രങ്ങളും ശ്രീലങ്കയിലെ ജനാധിപത്യധ്വംസനത്തിനെതിരേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അമ്ലോ അധികാരത്തിൽ
മെക്സിക്കോയിൽ ഒന്‍പതു പതിറ്റാണ്ടോളം അധികാരം കൈയാളിയവരുടെ കുത്തക അവസാനിപ്പിച്ച് "അമ്ലോ' അധികാരമേറ്റു. ആൻഡ്രിയസ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ ചുരുക്കപ്പേരാണ് അമ്ലോ. നാലുവർഷം മുന്‍പ് അമ്ലോയും കൂട്ടരും ചേർന്നു രൂപവത്കരിച്ച പുതിയ പാർട്ടി അഞ്ചു മാസം മുന്‍പു നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണു കൈവരിച്ചത്. പാർലമെന്റിന്റെ ഇരു സഭകളിലും ഇവർക്കു ഭൂരിപക്ഷമുണ്ട്.
കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മെക്സിക്കോയ്ക്കു പ്രത്യാശ പകരുന്നതാണ് അമ്ലോയുടെ കടന്നുവരവ്. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കാണാൻ തനിക്കാകുമെന്ന ഒബ്രഡോറിന്റെ വാഗ്ദാനം സാക്ഷാത്കരിക്കുന്നതു കാത്തിരിക്കുകയാണു മെക്സിക്കൻ ജനത.
കുറ്റകൃത്യങ്ങളുടെ ആധിക്യം, ദാരിദ്ര്യം, അഴിമതി ഇവയെല്ലാം കൊടികുത്തിവാഴുകയാണ് മെക്സിക്കോയിൽ. ഇതിൽനിന്നൊരു മോചനം കാംക്ഷിച്ചാണ് ജനം 89 വർഷത്തെ അധികാരക്കുത്തകയ്ക്കു വിരാമമിട്ടത്.
ആഴത്തിലുള്ളതും വിപ്ലവകരവുമായ മാറ്റങ്ങളാണു താൻ ലക്ഷ്യമിടുന്നതെങ്കിലും ചിട്ടയോടും സമാധാനപരമായും അതു നടപ്പാക്കുമെന്നാണ് ഒബ്രഡോർ പറയുന്നത്. അഴിമതി വിരുദ്ധ പോരാട്ടത്തോടൊപ്പം ചെലവു ചുരുക്കലും ഒബ്രഡോർ ലക്ഷ്യമിടുന്നു. തുടക്കം തന്നിൽനിന്നു തന്നെയാകട്ടെ എന്നദ്ദേഹം നിശ്ചയിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ച അമ്ലോ സ്വന്തം ശന്പളത്തിന്റെ 60 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ലോസ് പിനോസ് എന്നറിയപ്പെട്ടിരുന്ന വിശാലമായ പ്രസിഡൻഷ്യൽ കൊട്ടാരം ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇതൊരു സാംസ്കാരിക കേന്ദ്രമാക്കാനാണുദ്ദേശിക്കുന്നത്. അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തിലും അമ്ലോ തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ആവർത്തിച്ചു. തന്റെ മുൻഗാമികളുടെ വികലമായ സാന്പത്തിക നയങ്ങളെ കണക്കിന് ആക്ഷേപിക്കാനും അദ്ദേഹം മടിച്ചില്ല.
വിപണിയെ ശക്തിപ്പെടുത്താനും സന്പദ്ഘടനയെ ഊർജസ്വലമാക്കാനും അമ്ലോയ്ക്കു പക്ഷേ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. മെക്സിക്കോയുടെ നവലിബറൽ സാന്പത്തിക നയങ്ങളാണ് കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നാണ് അമ്ലോയുടെ വാദം. ഊർജമേഖല സ്വകാര്യവത്കരിച്ച തന്റെ മുൻഗാമിയുടെ നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.
ഇനി കോടതി കയറാം
അധികാരത്തിൽനിന്നു പുറത്താകുന്ന ഭരണാധികാരികൾ കേസുകളിൽ കുടുങ്ങുന്നതു സാധാരണമായിരിക്കുന്നു. ബ്രസിലിലെ രണ്ടു മുൻപ്രസിഡന്റുമാരാണ് ഈ പട്ടികയിയിൽപുതുതായുള്ളത്- ദിൽമാ റൂസഫും ലൂയിസ് ഇനാസിയോ ലുല ദ സിൽവയയും. പൊതുമേഖലയിലുള്ള എണ്ണക്കന്പനിയിൽനിന്നു പണം കൈപ്പറ്റിയെന്നതാണ് ഇരുവരുടെയും പേരിലുള്ള പ്രധാന ആരോപണം. ഇരുവരും തൊഴിലാളി പാർട്ടിയുടെ നേതാക്കളാണ്. ദുഷ്ടലാക്കോടെയുള്ള കേസുകൾ എന്നാണ് ഇരുവരുടെയും പ്രതികണം.
വർക്കേഴ്സ് പാർട്ടിയിലെ മറ്റു ചില മുതിർന്ന നേതാക്കളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.2010ൽ അധികാരത്തിൽ വന്ന ദിൽമ റൂസഫ് 2014ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, 2016ൽ പൊതുഖജനാവിലെ പണം ദുരുപയോഗിച്ചുവെന്ന കേസിൽ ഇംപീച്ച്മെന്റിനു വിധേയയായി.2003 മുതൽ ഏഴു വർഷക്കാലം പ്രസിഡന്റായിരുന്ന ലുല ദ സിൽവ 12 വർഷത്തെ തടവു ശിക്ഷ അനുഭവിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
Latest News
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top