Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒന്നായ കേരളം രണ്ടായി തിരിഞ്ഞപ്പോൾ
Thursday, December 6, 2018 12:45 AM IST
നിയമസഭാവലോകനം / സാബു ജോണ്
പ്രളയകാലത്ത് ഒരുമ കാട്ടിയ കേരളം നൂറു ദിനം പിന്നിട്ടപ്പോൾ അതേവിഷയത്തിൽ കുറ്റാരോപണങ്ങളുമായി രണ്ടായി തിരിഞ്ഞതാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. പ്രളയ സഹായം നൽകുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രമേയം അവതരിപ്പിച്ചു കൊണ്ട് വി.ഡി. സതീശൻ സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾക്കപ്പുറത്ത് സഹായമൊന്നും പ്രളയബാധിതർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സതീശന്റെ വിമർശനത്തിന്റെ കാതൽ. കർഷകരും വ്യാപാരികളും വീടു നഷ്ടപ്പെട്ടവരുമെല്ലാം സഹായത്തിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷമാകട്ടെ രക്ഷാദൗത്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയ അസാമാന്യ നേതൃപാടവത്തെ പുകഴ്ത്തുന്നതിനൊപ്പം യുഡിഎഫിനെ പഴിപറയുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും.
രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ രംഗത്തുവരാത്തവരാണ് ഇവിടെ വന്നു പ്രസംഗിക്കുന്നതെന്നു സജി ചെറിയാൻ പറഞ്ഞതോടെ പ്രതിപക്ഷത്തു ബഹളം തുടങ്ങി. ഒരു വള്ളമെങ്കിലും നിങ്ങളുടെ നേതാക്കൾ അയച്ചു തന്നോ? ശുചീകരണ പ്രവർത്തനത്തിനു വന്നു ഫോട്ടോ എടുത്തതല്ലാതെ എന്തെങ്കിലും ചെയ്തോ? കെപിസിസി പ്രഖ്യാപിച്ച ആയിരം വീടിൽ ഒരെണ്ണമെങ്കിലും കൊടുത്തോ എന്നു ചോദിച്ചതോടെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. ഇതിനിടെ ക്രമപ്രശ്നവുമായി എഴുന്നേറ്റ പി.ടി. തോമസിന് സ്പീക്കർ അനുമതി നൽകിയില്ല. രാഷ്ട്രീയം പറയാനുള്ള ആയുധമല്ല ക്രമപ്രശ്നമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പി.ടിയുടെ പതിവു രീതി ഉദ്ദേശിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. ഒടുവിൽ സജി ചെറിയാൻ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ പി.ടി. തോമസിന് അവസരം നൽകി.
പ്രളയനാളുകളിൽ ടിവിയിലൂടെ കരഞ്ഞ സജി ചെറിയാനാണോ നിയമസഭയിൽ വന്ന് ഈ പ്രസംഗം നടത്തിയതെന്നായിരുന്നു കെ. അൻവർ സാദത്തിന്റെ ചോദ്യം. പറച്ചിലുകേട്ടാൽ എ.കെ.ജി സെന്ററിനു മുന്നിൽ നിന്നാണ് രക്ഷാപ്രവർത്തനം നടത്താൻ വള്ളങ്ങളെല്ലാം പോയതെന്നു തോന്നും. ചർച്ച വഴിതെറ്റിപ്പോകുന്നു എന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരിദേവനം. ഇടുക്കിയിൽ പുനർനിർമാണത്തിൽ ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പറ്റിയിട്ടില്ല. ഉരുൾപൊട്ടൽ മേഖലയിൽ എന്തു ചെയ്യാൻ പോയാലും പഠിക്കുകയാണെന്നാണു പറയുന്നതെന്നും റോഷി ചൂണ്ടിക്കാട്ടി.
കിട്ടിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് കാണിക്കുന്നില്ലെന്നായിരുന്നു ഒ. രാജഗോപാലിന്റെ പരാതി. പാർട്ടിക്കാർക്ക് അനർഹമായി ആനുകൂല്യങ്ങൾ നൽകുന്നു എന്ന പരാതിയുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
പ്രളയകാലത്ത് "നമ്മൾ' എന്നു പറഞ്ഞിരുന്ന ഭരണപക്ഷം ഇപ്പോൾ "ഞങ്ങൾ' "നിങ്ങൾ' എന്നു പറഞ്ഞു തുടങ്ങിയെന്ന് റോജി എം. ജോണ് കുറ്റപ്പെടുത്തി. തങ്ങളുടെ മണ്ഡലങ്ങളിൽ സ്വന്തം നിലയിൽ സ്പോണ്സർമാരെ കണ്ടെത്തി തങ്ങൾ വീടുകൾ നിർമിച്ചു കൈമാറിക്കഴിഞ്ഞു. സർക്കാർ ഒരു വീടിന്റെയെങ്കിലും തറക്കല്ലിട്ടോ? റോജി ചോദിച്ചു. പ്രളയകാലത്ത് ജാതി- മതങ്ങൾക്കുതീതമായി കാട്ടിയ ഒരുമ നവോത്ഥാനത്തിന്റെ പേരിൽ ധ്രുവീകരണം നടത്തി നശിപ്പിക്കരുതെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു.
ഈയിടെ ഇടതുപക്ഷവുമായി പിണങ്ങിയെങ്കിലും പ്രളയകാര്യത്തിൽ പി.സി. ജോർജ് പിണറായി വിജയനൊപ്പമാണ്. അമേരിക്കയിൽ ചികിത്സയ്ക്കു പോകാനിരുന്നതു വേണ്ടെന്നു വച്ച് പ്രളയകാലത്ത് ഏകോപനം നടത്തിയ മുഖ്യമന്ത്രിയുടെ മനസ് വിഷമിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ജോർജ്. എന്നാൽ, കേന്ദ്രത്തെ കുറ്റം പറയുന്നതിനോട് അദ്ദേഹത്തിന് അത്ര തന്നെ യോജിപ്പില്ല.
ഞങ്ങൾ -നിങ്ങൾ എന്നു പറയുന്നതിനെ കുറ്റപ്പെടുത്തിയ റോജി എം. ജോണും പ്രസംഗം അവസാനിപ്പിച്ചത് ഞങ്ങൾ എന്നു പറഞ്ഞു കൊണ്ടാണെന്ന് മുല്ലക്കര രത്നാകരൻ ഓർമിപ്പിച്ചു.
പ്രളയകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ പിണറായി വിജയനെ സ്തുതികൾ കൊണ്ടു മൂടിയ രാജു ഏബ്രഹാമിന് സ്വന്തം മണ്ഡലത്തിലെ പ്രളയാനുഭവങ്ങളെക്കുറിച്ച് ധാരാളം പറയാനുണ്ട്. എങ്കിലും വ്യക്തിപരമായി നഷ്ടമൊന്നും രാജുവിനുണ്ടായില്ല. 1500 ഏത്തവാഴകൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഇൻഷ്വറൻസ് ഉണ്ടായിരുന്നതിനാൽ നാലു ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടിയത്രെ. കൃഷിക്കാർ ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്ന് ഗുണപാഠം.
പ്രളയത്തേക്കുറിച്ചു പ്രത്യേകം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാനും രാജു ഏബ്രഹാമിനും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. പ്രളയകാലത്ത് പരസ്യമായി വിമർശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു അതെന്നാണ് അന്നു പറഞ്ഞു കേട്ടത്. ഏതായാലും ഇരുവർക്കും സംസാരിക്കാൻ അവസരം നൽകിയതിന് അവരുടെ പേരിൽ നന്ദി പറഞ്ഞു കൊണ്ടാണ് ഡോ. എം.കെ. മുനീർ പ്രസംഗിച്ചു തുടങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീട്ടി പ്രസംഗിച്ചതോടെ സ്പീക്കർക്കു സംശയമായി. ഇത് ഉടനെങ്ങും നിർത്തില്ലേ എന്നായിരുന്നു ഭയം. അനുവദിച്ച സമയത്തേക്കാൾ ഏറെ നീണ്ടു പ്രസംഗം. സർക്കാരിനെ രൂക്ഷമായി വിമർശിച്ച പ്രസംഗത്തിൽ സാലറി ചലഞ്ചിലൂടെ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തിയതാണ് പ്രശ്നമായതെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ വിമർശിച്ചെങ്കിലും യോജിപ്പോടെ പോകാമെന്ന പൊതുസന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
ഏതായാലും ചർച്ചയ്ക്കൊടുവിൽ ഇറങ്ങിപ്പോക്കെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ഭാവം. സഹായം എന്നു നൽകുമെന്നു കൃത്യമായി പറയണമെന്ന് അവർ ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴേ എങ്ങോട്ടാണു പോക്കെന്നു വ്യക്തമായിരുന്നു. അതുപോലെ തന്നെ അവർ ഇറങ്ങിപ്പോയി. അപൂർവമായി മാത്രം ചർച്ചയ്ക്കെടുക്കുന്ന അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ വോട്ടെടുപ്പില്ലാതെ സഭ തള്ളിക്കളയുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top