Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരു രാജിയും മന്ത്രിമാരുടെ രീതികളും
Sunday, December 2, 2018 12:54 AM IST
അനന്തപുരി /ദ്വിജൻ
ജനതാദൾമന്ത്രി മാത്യു ടി. തോമസിനു പിണറായി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കേണ്ടിവന്നതു പുറമേ പറയുന്ന കാരണങ്ങൾകൊണ്ടു മാത്രമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഉറപ്പാണ്. സമർഥനും സത്യസന്ധനും നല്ലവനുമാണ് അദ്ദേഹമെന്നു മിക്കവരും കരുതുന്നു. പകരംവരുന്ന കൃഷ്ണൻ കുട്ടി ഇതൊക്കെയാണോ എന്നു കാത്തിരുന്നു കാണണം.
സമീപകാലത്തു ജനതാദളിൽനിന്നു മന്ത്രിമാരായവരിൽ വ്യത്യസ്തനായിരുന്നു മാത്യു ടി. തോമസ് എന്ന് എല്ലാവരും പറയും. ഉറച്ച ബോധ്യങ്ങളും അതിനനുസരിച്ചുള്ള ജീവിതശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുമാത്രം മന്ത്രിപദവി സൂക്ഷിക്കാനാവില്ലെന്ന് ഈ അകാലരാജി തെളിയിക്കുന്നു. മുന്നണിരാഷ്ട്രീയത്തിൽ എത്ര ചങ്കുള്ള മുഖ്യമന്ത്രിക്കും തന്റെ സുഹൃത്തുക്കളെയെല്ലാം കാത്തുസൂക്ഷിക്കാനാവില്ലെന്നും ആ രാജി കാണിച്ചുതന്നു.
നിലപാടുകളും ആദർശവും
ജനതാദൾ- എസിലെ മൂന്ന് എംഎൽഎമാരിൽ രണ്ടു പേരും സംസ്ഥാന സമിതിയും ദേശീയ നേതൃത്വവും ആവശ്യപ്പെട്ടിട്ടും തന്നെ മാറ്റുന്നതു ശരിയല്ലെന്ന നിലപാടെടുത്ത മാത്യു ടി. തോമസ് മന്ത്രിപ്പണിയോടു മോഹമൊന്നും ഇല്ലാത്ത വലിയ ആദർശവാനാണെന്ന് ഇനിയാരും പറയാനിടയില്ല. രാഷ്ട്രീയത്തിൽ വരുന്നവർക്കു മന്ത്രിപ്പണി വേണ്ട എന്നു പറയുന്നതു വലിയ ആദർശമാണെന്നു കരുതാനാവുമോ? അധികാരം പിടിക്കാനും അതിലൂടെ തങ്ങളുടെ പാർട്ടിയുടെ കാഴ്ചപ്പാടനുസരിച്ച് നാടിനെ വികസിപ്പിക്കാനുമല്ലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നതു തന്നെ. അപ്പോൾ അധികാരം വേണ്ടെന്നു പറയുന്നവരുടെ ആദർശശുദ്ധിയാണു സംശയിക്കേണ്ടത്.
വി.എസ് മന്ത്രിസഭയിൽ നിന്നു പാർട്ടി ആവശ്യപ്പെട്ടപ്പോൾ തന്നെ രാജി വയ്ക്കുകയും തുടർന്നുണ്ടായ പിളർപ്പിൽ ഇടതുമുന്നണിയിൽ തന്നെ ഉറച്ചുനിൽക്കുകയും ജനതാദളിന്റെ ഒരു കഷണത്തിനു നേതൃത്വം കൊടുക്കുകയും ഇടതുമുന്നണി തിരിച്ചുകൊടുത്ത മന്ത്രിസ്ഥാനം ജോസ് തെറ്റയിലിനു കൊടുക്കുന്നതിനെ പരസ്യമായി എതിർക്കാതിരിക്കുകയും ഒക്കെ ചെയ്തപ്പോൾ അദ്ദേഹത്തെക്കുറിച്ചുണ്ടായ ധാരണകളിൽ മന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ ഇക്കുറി കാണിച്ച വൈമനസ്യം തെല്ലൊന്നുമല്ല കറ വീഴ്ത്തിയത്.
കൃഷ്ണൻകുട്ടി മുതിർന്ന നേതാവാണ്. മന്ത്രിയാകാൻ അർഹനാണ്. ഇതൊക്കെ സമ്മതിക്കുന്പോഴും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം മാത്യു ടിയും കൃഷ്ണൻകുട്ടിയും പങ്കിടാൻ തുടക്കകാലത്തു ധാരണ ഉണ്ടായിരുന്നു എന്നു പറയുന്നത് അപ്പാടെ വിശ്വസിക്കാൻ ആർക്കും സാധിക്കില്ല. ഇത്തരം കാര്യങ്ങളിൽ മാത്യു ടി. കളവുപറയും എന്നും ഏറെപ്പേർ കരുതില്ല. അത്ര വലിയ അഭിമാനകരമായ പാരന്പര്യമൊന്നും ഉള്ളതല്ല ആ പാർട്ടിയുടെ ദേശീയ നേതൃത്വം. അച്ഛൻ ഗൗഡയും മക്കൾ ഗൗഡമാരും മകന്റെ ഭാര്യയുമെല്ലാം ചേർന്ന് അധികാരം പങ്കിടുന്ന ദേശീയ നേതൃത്വമാണ് അവരുടേത്. അധികാരത്തിനുവേണ്ടി ബിജെപിയോടെന്നല്ല ആരോടും കൂടാൻ ഗൗഡയ്ക്കോ മക്കൾക്കോ മടിയുമില്ല. അവർ തീരുമാനങ്ങളെടുക്കുന്നത് ആദർശപരമായി ആവില്ലെന്നും തീർച്ച.
പങ്കുവയ്പിന്റെ ധാരണകൾ
അഥവാ ഇത്തരം ധാരണകൾ ഉണ്ടായാലും പിന്നീട് അതു യാഥാർഥ്യമാക്കാൻ ഒരു പാർട്ടിക്കും സാധിച്ചിട്ടുമില്ല. 1980-ലെ നായനാർ മന്ത്രിസഭയുടെ കാലത്ത് രാജ്യസഭാസീറ്റ് മുന്നു വർഷം ജനതാദളിനും മൂന്നു വർഷം കോണ്‍ഗ്രസ് എസിനു മായി കൊടുത്തു. ആദ്യത്തെ മൂന്നു വർഷത്തേക്കു ജനതാദളിലെ അരങ്ങിൽ ശ്രീധരൻ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഭരണം മാറി. അരങ്ങിൽ ആറു വർഷവും തുടർന്നു. രണ്ടാമത്തെ മൂന്നു വർഷം രാജ്യസഭയ്ക്കു പോകാനിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ് എസ്. വരദരാജൻ നായർ ആ പദവി കിട്ടാതെ കടന്നും പോയി.
ഇനി അഥവാ അങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നു എങ്കിൽത്തന്നെ പാർട്ടി നേതാക്കളെ കൂടെനിർത്താൻ മാത്യു ടിക്കു കഴിഞ്ഞിരുന്നെങ്കിൽ കൃഷ്ണൻകുട്ടി എത്ര ശ്രമിച്ചാലും മന്ത്രിയാകാനാവില്ലായിരുന്നു. പാർട്ടിയുടെ മന്ത്രി പാർട്ടിക്കാരോടു പുലർത്തേണ്ട ചില ബാധ്യതകളുണ്ട്. അതു പുലർത്തിയില്ലെങ്കിൽ അവർ തങ്ങളുടെ കാര്യം സാധിച്ചുതരുന്ന ആളിനെ ആ കസേരയിൽ എത്തിക്കാൻ നോക്കും.
മാത്യു ടി. മാത്രമല്ല വെറെയും ചിലരുണ്ട് ഇത്തരത്തിൽ കേരള രാഷ്ട്രീയത്തിൽ. അധികാരത്തിൽ കയറിയാൽ അതിനുവേണ്ടി കൊടി പിടിച്ചവരെയും അടി പിടിച്ചവരെയുമെല്ലാം മറക്കും. അവർക്ക് അവരുടെ ഇമേജ് മാത്രമാണ് വിഷയം. നിയമവും ചട്ടവും കർക്കശമായി പാലിക്കും.
മാതൃകാ മന്ത്രിമാർ
ഉമ്മൻ ചാണ്ടി, പി.എസ്. ശ്രീനിവാസൻ, ബേബി ജോണ്‍, കെ.എം. മാണി തുടങ്ങിയ ജനപ്രിയരും പാർട്ടിയിലെ ശക്തരുമായ മന്ത്രിമാർ അങ്ങനെ ആയിരുന്നില്ല. ആവശ്യവുമായി എത്തുന്നവരെ സഹായിക്കാൻ നിയമം കണ്ടെത്തും.
അഹങ്കാരികൾ
വേറെ ചിലരുണ്ട്. ആദർശം ഒന്നും സ്വന്തം കാര്യത്തിലില്ല. എന്നാൽ, മറ്റുള്ളവരുടെ കാര്യം വരുന്പോൾ നിയമവും ചട്ടവും കർക്കശം. ചിലർ വല്ലാത്ത അഹങ്കാരികളുമാകും. അധികാരത്തിന്റെ ഹുങ്ക് വല്ലാതെ കാണിക്കും. അത്തരക്കാരും വഴിയിൽ വീണുപോകുന്നതാണ് കണ്ടിട്ടുള്ളത്. മിക്കവാറും സ്വയംകൃതാനർഥം തന്നെയാവും.
മാത്യു ടി. തോമസ് അഹങ്കാരിയാണെന്ന് ആരും പറയില്ല. പക്ഷേ പാർട്ടിക്കാരുടെ കാര്യം. അക്കാര്യത്തിൽ പാർട്ടിക്കാർക്കു പരാതി ഉണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതാണ്. മറ്റു പാർട്ടികളുടെ മന്ത്രിമാർ അവരുടെ പ്രവർത്തകർക്കുവേണ്ടി പലതും ചെയ്യുന്പോൾ ഒരു പാർട്ടിയുടെ നേതാവ് മാത്രം ഒന്നും ചെയ്യില്ല എന്നു ശഠിച്ചാൽ അവർ വേറെ ആളു നോക്കും. ഇത്തരക്കാർക്കും കാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. അതല്ലേ മാത്യു ടിയുടെ കാര്യത്തിലും സംഭവിച്ചത്?
രാഷ്ട്രീയത്തിന്റെ അടികളികളെല്ലാം അറിയുന്ന കൃഷ്ണൻകുട്ടി ശരിക്കും കളിച്ചു. കളി ജയിച്ചു. ആ തോൽവി മാത്യു ടി. അർഹിക്കുന്നതാണ് എന്നാവും പ്രയോഗിക രാഷ്ട്രീയക്കാർ പറയുക.
പി. വിശ്വംഭരനും എൻ.എം. ജോസഫും
1987 ലെ നായനാർ മന്ത്രിസഭയിൽ കൊട്ടാര വിപ്ലവത്തിലൂടെ വീരേന്ദ്രകുമാറിനെ രാജിവയ്പിച്ചശേഷം വന്ന എൻ.എം. ജോസഫിന്റെ കാര്യത്തിലും ഇത്തരം ഒരു നീക്കം നടന്നതാണ്. പാർട്ടിക്കാർ പറയുന്നതൊന്നും അദ്ദേഹം ചെയ്യില്ല എന്ന ആക്ഷേപം ശക്തമായി. ജോസഫിനെതിരേ നീക്കം നടന്നു. അന്തരിച്ച പി. വിശ്വംഭരൻ അക്കാലത്തു സജീവമായിരുന്നു. ജോസഫിന്റെ കരുത്തനായ സംരക്ഷകനായി വിശ്വംഭരൻ. ജനതാദളിൽ അഴിമതി ചെയ്തില്ലെങ്കിൽ മന്ത്രി ആയിരിക്കാനാകുമോ എന്നു നോക്കണമല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം നിർണായക യോഗത്തിനു പോയത്. അന്നു മാത്യു ടി. ഒക്കെ ജോസഫിന്റെ പക്ഷത്തായിരുന്നു. അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയ കാലമായിരുന്നു.
നിലപാടുകൾ
സ്വന്തം കാര്യത്തെക്കാൾ പാർട്ടിയുടെ കാര്യം നോക്കിയാലും ഇതാവും ഗതി എന്ന പാഠവും മാത്യു ടിയുടെ രാജിക്കുണ്ട്. ജനതാദൾ പിളർന്ന് പാർട്ടി ഏതാണ്ടു പൂർണമായും വീരേന്ദ്രകുമാറിനൊപ്പം പോയപ്പോൾ മാത്യു ടി. ഇടത്ത് ഉറച്ചുനിന്നു. ഇന്നു മാത്യു ടിക്കു പണികൊടുത്ത കൃഷ്ണൻകുട്ടി പോലും അപ്പുറത്തായിരുന്നു. അവിടെ രക്ഷയില്ലാതെ വന്നപ്പോഴാണു മാത്യു ടി. അഭയം കൊടുത്തത്. അതു ചെയ്യാതിരുന്നെങ്കിൽ കൃഷ്ണൻ കുട്ടി ഇന്നും പുറത്തുതന്നെ നിൽക്കുമായിരുന്നു.
സ്വന്തം താത്പര്യങ്ങളെക്കാൾ മാത്യു ടി. പാർട്ടിയുടെ ജയം നോക്കി. തീരുമാനങ്ങളെടുത്തു. അക്കാലത്ത് ഒരു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് ആർക്കും വേണ്ടാതായ നീലലോഹിതദാസൻ നാടാരെ പർട്ടിയിൽ എടുത്തപ്പോൾ പലരും ചോദിച്ചു മാത്യു ടി. എന്തേ ഇങ്ങനെ? അദ്ദേഹം അന്നു വളരെ പ്രായോഗികമായ ഉത്തരം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങളാരും തിരിച്ചുവരാൻ ഇടയില്ല. നിയമസഭയിൽ അംഗത്വമില്ലാതായാൽ പാർട്ടിക്ക് ഒരു പരിഗണനയും കിട്ടില്ല. കോവളത്ത് അദ്ദേഹത്തിനു കുറെ വോട്ടുണ്ട്. പിടിച്ചുനിൽക്കാൻ ഞങ്ങൾക്ക് അതു വേണം എന്നായിരുന്നു മാത്യു ടിയുടെ ന്യായം.
ചെറിയാനും ആന്റണിയും
ചെറിയാൻ ഫിലിപ്പും എ.കെ. ആന്റണിയും കേരള രാഷ്ട്രീയത്തിലെ രണ്ട് അത്ഭുതങ്ങളാണ്. രണ്ടാളും കളിച്ചതു കോണ്‍ഗ്രസ് രാഷ്ട്രീയം. ഒരാൾ എല്ലാം നേടിയയാൾ. അപരൻ ആ നിലയിൽ ഒന്നും നേടാനാവാതെ പോയയാൾ. ചെറിയാൻ, അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ജീവിക്കാൻവേണ്ടി കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തി. അവർ പറയുന്നതൊക്കെ ചെയ്തു ജീവിക്കുന്നു. പിണറായി വിജയനാണു തന്റെ രക്ഷകർത്താവെന്നും തനിക്കു ജീവിക്കാൻ മാർഗം ഉണ്ടാക്കിത്തന്നത് അദ്ദേഹമാണെന്നും ചെറിയാൻ ഏറ്റുപറയുന്നു. അവിടെ അദ്ദേഹം ഹാപ്പിയാണ്.
ഭാരത് സേവക് സമാജ് പ്രശസ്ത കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് ഇക്കുറി ചെറിയാനാണ് അവർ സമ്മാനിച്ചത്. അതാണു കോണ്‍ഗ്രസിന്റെ വിപ്ലവം. അവർ വല്ല അവാർഡും കൊടുക്കാനുള്ളപ്പോൾ ഇടത്തോട്ടു നോക്കും. അവിടത്തെ ബുദ്ധിജീവികളെ ആദരിക്കാൻ മത്സരിക്കും. വലത്തുളളവരോടൊന്നും അവർക്ക് ഒരു മതിപ്പില്ല. പദവിയും അവാർഡും വേണ്ട ബുദ്ധിജീവികൾ ഒന്നുകിൽ ഇടതുപക്ഷമാവുന്നതും അല്ലെങ്കിൽ സംഘിയാവുന്നതും ഇതുകൊണ്ടു കൂടിയാണ്.
നല്ല കോണ്‍ഗ്രസുകാരനായ എം.എം. ജേക്കബ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു സംശയിക്കണം. ചെറിയാൻ ഏതായാലും അവാർഡ് തുകയായ 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കുന്നു എന്നാണു പറഞ്ഞിട്ടുള്ളത്.
അവാർഡ് സമ്മാനിച്ചത് ആന്റണിയാണ്. വളരെ ഹൃദയസ്പൃക്കായിരുന്നു ആന്റണിയുടെ പ്രസംഗം. ചെറിയാനുമായുള്ള ബന്ധം തന്നെ ഒരു വിഗ്രഹമാക്കുന്നതിൽ ചെറിയാൻ വഹിച്ച പങ്ക് എല്ലാം ആന്റണി വിവരിച്ചു. ഗോഹട്ടി എഐസിസിയിൽ അടിയന്തരാവസ്ഥയ്ക്കെതിരേ താൻ നടത്തിയ പ്രസംഗം ലോകം അറിഞ്ഞത് ചെറിയാൻ മൂലമാണെന്ന് ആന്റണി വെളിപ്പെടുത്തി.
വെളിപ്പെടുത്താത്ത എത്രയോ കഥകൾ പത്രക്കാർക്കറിയാം. കെപിസിസി പ്രസിഡന്റായി മത്സരിച്ചു തോറ്റപ്പോൾ ആന്റണിക്കു വേണ്ടി ഒരു സംഘടന തന്നെ ചെറിയാൻ ഉണ്ടാക്കി. കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിപദം രാജിവച്ചു വന്ന ആന്റണി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു കൈയടി വാങ്ങിയതടക്കം എത്രയോ കളികൾ ചെറിയാൻ ആന്റണിക്കായി മെനഞ്ഞു.
ചെറിയാനെ സഹായിക്കാനായില്ല എന്ന് ആന്റണി സങ്കടപ്പെടുന്നു. അതാണു ഞെട്ടിച്ചത്. ചരിത്രം അറിയുന്ന പലരും ആന്റണിയെ വരെ കെഎസ്യുവിൽ സജീവമാക്കിയ എം.എ. ജോണിനെ ഓർത്തു. അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ ഒരു സങ്കടം ആന്റണിക്കുണ്ടാവുമോ ആവോ? അതിനർഥം വേറെ എത്രയോ പേരെ ആന്റണി രക്ഷപ്പെടുത്തി എന്നല്ലേ?
ആന്റണിയുടെ കാലത്ത് കോണ്‍ഗ്രസിൽ പണ്ടു സംഘടനാ തെരഞ്ഞെടുപ്പു നടന്നപ്പോൾ ഒന്നാംറൗണ്ടിൽ പാർട്ടിക്കാർ ചെറിയാനെ തോൽപ്പിച്ചുകളഞ്ഞ സംഭവമുണ്ട്. പാർട്ടി പ്രവർത്തകരുടെ പിന്തുണ കൂടി ഉണ്ടായാലേ എത്ര വലിയ രക്ഷകർത്താവ് ഉണ്ടായാലും കോണ്‍ഗ്രസിലായാലും രക്ഷയുള്ളു എന്ന് അനുഭവം. ചെറിയാനെ കോട്ടയത്തും തിരുവനന്തപുരം വെസ്റ്റിലും എല്ലാം മത്സരിപ്പിച്ചതായിരുന്നല്ലോ. തിരുവനന്തപുരം വെസ്റ്റോ നോർത്തോ എന്ന ഓപ്ഷൻ പോലും ചെറിയാനു കിട്ടിയതാണ്. ചെറിയാൻ വെസ്റ്റ് എടുത്തപ്പോൾ അവിടെ തോറ്റു. പകരം നോർത്തിൽ കോണ്‍ഗ്രസിലെ മോഹൻകുമാർ ജയിച്ചു. എം.എം. ഹസൻ രണ്ടുവട്ടം ജയിച്ച മണ്ഡലമായിരുന്നു വെസ്റ്റ്. സീറ്റ് കിട്ടാത്തതുകൊണ്ടൊന്നുമല്ല താൻ കോണ്‍ഗ്രസ് വിട്ടതെന്നു ചെറിയാൻ പറയുന്നു.
സുരേന്ദ്രനും പിണറായിയും
ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരേ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും കേസ് എടുക്കുന്നതു സർക്കാർ നടത്തുന്ന അധികാരദുർവിനിയോഗമാണെന്ന് ആർക്കാണ് അറിയാത്തത്! അങ്ങനെ ഒരു പ്രസ്ഥാനത്തെയോ നേതാവിനെയോ തളർത്താനാവില്ലെന്ന് ഏറ്റവും കൃത്യമായി അറിയുന്നവരാണു കമ്യൂണിസ്റ്റുകാർ. സംഘിക്കെതിരേ അല്ലേ, എടുക്കട്ടെ എന്നു കരുതുന്നതു ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്കു ഭൂഷണമല്ല. ഇതിലൂടെ ജനങ്ങൾക്കിടയിൽ സുരേന്ദ്രനു സഹതാപം കൂട്ടുകയാണു പിണറായി എന്നതും ഓർമിക്കണം, മഞ്ചേശ്വരത്തു വിജയസാധ്യതയും.
ഇടതുപക്ഷത്തിന് അധികാരം കിട്ടിയാൽ എതിരാളികളെ എങ്ങനെയെല്ലാം പീഡിപ്പിക്കുമെന്നതിന്റെ അടയാളം കൂടിയാവുകയാണ് ഈ പീഡനം. കോണ്‍ഗ്രസിനെ തകർക്കാൻ എല്ലാ മാർഗവും താൻ നോക്കുമെന്ന് പിണറായി പറഞ്ഞതു സത്യമാണ്. അതിനു ബിജെപിയെ വളർത്താൻ പിണറായി ശ്രമിക്കുന്നതു നാത്തൂന്റെ കണ്ണീരു കാണാൻ ആങ്ങള ചാവുന്നത് ആഗ്രഹിക്കുന്ന പെങ്ങളുടെ മനസാണ്. പിണറായിയുടെ സഹായത്താൽ ജയിക്കാൻ കോണ്‍ഗ്രസ് നോക്കുകയുമരുത്. ഇടതുകാരുടെ പ്രശംസയോ വിമർശനമോ നോക്കി കാര്യങ്ങൾ തീരുമാനിക്കരുത്.
നാടുകടത്തൽ
തങ്ങൾക്കിഷ്ടമില്ലാത്തതു പറയുകയും ചെയ്യുകയും ചെയ്യുന്നവർ ഇന്ത്യ വിടണമെന്നു പറയാൻ മടിക്കാത്തവരാണു സംഘികൾ. സുപ്രീംകോടതി വിധിക്കെതിരേ മുസ്ലിംകൾ പ്രതിഷേധിച്ചപ്പോൾ അവരോട് ഇന്ത്യ വിടാൻ പറഞ്ഞവരിൽ മലയാളിയായ നേതാവ് മുരളീധരനും ഉണ്ടായിരുന്നു. ഇപ്പോൾ ശബരിമല വിധിക്കെതിരേ പ്രതിഷേധിക്കുന്നവരോടു കെമാൽ പാഷയും അതു തന്നെ പറയുന്നു. അതല്ലേ ഫാസിസം?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top