അപകടകരമായ അജൻഡ
Thursday, November 29, 2018 12:53 AM IST
മറുവശം/എം.ചന്ദ്രൻ

അടുത്ത ആറുമാസം രാഷ്‌ട്രീയപാർട്ടികൾക്ക്, പ്രത്യേകിച്ചു ദേശീയ പാർട്ടികൾക്ക്, നിർണായകമാണ്. അധികാരം നിലനിർത്താൻ ഭരണകക്ഷിയും അധികാരം പിടിച്ചെടുക്കാൻ പ്രതിപക്ഷവും പതിനെട്ട് അടവുകളും പയറ്റുന്ന കാലം. ജനാധിപത്യത്തിന്‍റെ പേരിൽ ഏതു ജനാധിപത്യവിരുദ്ധ നീക്കത്തിനും ജനവിരുദ്ധ നിലപാടിനും രാഷ്‌ട്രീയ പാർട്ടികൾ തയാറാണ്. മതത്തിന്‍റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് എല്ലാ കൂട്ടരും. ചിലർ മതേതരത്വം പറഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നു. ചിലർ മതേതരത്വം പ്രഖ്യാപിക്കാതെ അങ്ങനെ ചെയ്യുന്നുവെന്ന വ്യത്യാസമേയുള്ളു.

ബിജെപിക്കുവേണ്ടി കളത്തിൽ ഇറങ്ങി കളിക്കുന്ന സംഘപരിവാർ സംഘടനകൾ മതത്തിന്‍റെ തുറുപ്പുചീട്ട് ഇറക്കിക്കഴിഞ്ഞു. അയോധ്യയിൽ രാമക്ഷേത്രവും രാമവിഗ്രഹവും ഉടൻ പണിയണമെന്ന ആവശ്യം അവർ അവതരിപ്പിച്ചുകഴിഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് അതിനു മുകളിൽ നിയമനിർമാണം നടത്തണമെന്നാണ് ഒരുകൂട്ടരുടെ ആവശ്യം. ബിൽ രാജ്യസഭയിൽ എത്തുന്പോൾ പാസാക്കപ്പെടുമെന്ന ഉറപ്പില്ലാത്തതുകൊണ്ട് ഓർഡിനൻസ് മതി എന്ന നിലപാടാണു ചിലർക്ക്. ഭരണനേട്ടം എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പു ജയിക്കാമെന്ന പ്രതീക്ഷ ബിജെപിക്കു നഷ്ടപ്പെട്ടുവെന്നാണ് ചില രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മതവികാരമിളക്കി കസേരയിൽ കടിച്ചുതൂങ്ങാൻ സാധിക്കുമോ എന്ന ഭാഗ്യപരീക്ഷണമാണു ബിജെപി നടത്തുന്നത്.

2004-ലെ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ അഴിമതിമുക്ത ഭരണം എന്ന മുദ്രാവാക്യമാണു ബിജെപി പ്രചരിപ്പിച്ചത്. പിന്നീട് കോണ്‍ഗ്രസ് വിരുദ്ധതകൂടിച്ചേർത്ത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാക്കി. ഭരണത്തിന്‍റെ നാലരവർഷം പിന്നിട്ടപ്പോൾ നിഷ്പക്ഷകക്ഷികൾ മോദി-അമിത് ഷാ കൂട്ടുകെട്ടിനെ ന്യൂനപക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ, കോർപറേറ്റ് അനുകൂല ഭരണകൂടം എന്നു വിളിച്ചുതുടങ്ങി. പ്രധാനമന്ത്രി മോദിയെ മുൻനിർത്തിയുള്ള പ്രചാരണതന്ത്രത്തിനും ഇപ്പോൾ വിപണിമൂല്യം ഇടിഞ്ഞു. പയ്യനായി അവഗണിക്കപ്പെട്ടിരുന്ന രാഹുൽഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതോടെ സ്ഥിതി ആകെ മാറി. പാർട്ടിക്കുള്ളിലും തെരഞ്ഞെടുപ്പു പ്രചാരണവേദികളിലും രാഹുലിന്‍റെ ശബ്ദം ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. വസ്തുതകൾ നിരത്തിയുള്ള രാഹുലിന്‍റെ ആരോപണങ്ങൾ വാചകകസർത്തുകൊണ്ടു തള്ളിക്കളയാനാവാത്ത വലിപ്പത്തിലേക്കു കോണ്‍ഗ്രസ് അധ്യക്ഷൻ വളർന്നിരിക്കുന്നു. വ്യക്തിപരമായി രാഹുൽ ആക്രമിക്കപ്പെടുന്നത് വിശാല സഖ്യത്തിന്‍റെ തലപ്പത്ത് അദ്ദേഹം എത്തിപ്പെടാതിരിക്കാനാണത്രെ. വിശാല സഖ്യമുണ്ടായാൽ തുടർഭരണമെന്ന ബിജെപിയുടെ സ്വപ്നം എന്നന്നേക്കുമായി അവസാനിക്കും.

ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ പ്രവർത്തനവും ഭരണവും ജനാധിപത്യത്തിനു ഗുണകരമല്ല. വ്യക്തികേന്ദ്രീകൃത ഭരണരീതി ഏകാധിപത്യം തന്നെയാണ്. ജനാധിപത്യത്തിൽ എല്ലാവർക്കും മതിയായ പരിഗണന ലഭിക്കുന്നു. തുല്യർക്കിടയിലെ മുന്പനാണ് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്നത്. മറിച്ചു സംഭവിക്കുന്നതിന്‍റെ അപകടം രാജ്യം മണക്കുന്നുണ്ട്.


രാമക്ഷേത്ര നിർമാണം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഭരണ കാലാവധി പൂർത്തിയാകാറായിട്ടും സർക്കാർ അതിനുവേണ്ടി ചെറുവിരൽ പോലും അനക്കിയില്ല. സംഘപരിവാർ സംഘടനകൾ ഈ രാജ്യത്തുതന്നെ ഉണ്ടായിരുന്നിട്ടും ഒരക്ഷരം മിണ്ടിയില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിക്കാൻവേണ്ടി രാമക്ഷേത്ര നിർമാണ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നു. അഞ്ഞൂറോളം സന്ന്യാസിമാരും പതിനായിരക്കണക്കിന് ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകരും കഴിഞ്ഞ ഞായറാഴ്ച ഉത്തർപ്രദേശിലെ അയോധ്യയിൽ ഒത്തുചേർന്നു. ധർമസഭയെന്നു പേരിട്ട സമ്മേളനത്തിൽ രണ്ടുലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. പകുതിപ്പേരേ എത്തിയിരുന്നുള്ളുവെങ്കിലും ആവേശത്തിനു കുറവൊന്നുമുണ്ടായിരുന്നില്ല. കേന്ദ്രസർക്കാരിനു ചില അന്ത്യശാസനങ്ങളും മുന്നറിയിപ്പുകളും നൽകാൻ പരിവാർ നേതാക്കന്മാരും സന്ന്യാസിമാരും മടികാണിച്ചില്ല.

സർക്കാരും സംഘടനകളും തമ്മിലുള്ള ഒത്തുകളിയാണിതെന്ന വിമർശനം ശത്രുക്കൾ ഉയർത്തുന്നുണ്ട്. രാമന്‍റെ പേരിൽ ജനം വോട്ടുകുത്തുമെന്ന ചിന്തയാണ് പാർട്ടിക്ക്.

പട്ടേൽ പ്രതിമയെ വെല്ലുന്ന രാമന്‍റെ പ്രതിമ നിർമിക്കാൻ ധർമസഭയിൽ നിർദേശമുണ്ടായി. ബിജെപിയെക്കാൾ ഭക്തി തങ്ങൾക്കാണെന്നു കാണിക്കാൻ 7000 പ്രവർത്തകരുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുംബൈയിൽനിന്ന് അയോധ്യയിലെത്തി രാമക്ഷേത്രനിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കാൻ ശിവസേന കരുതിക്കൂട്ടി നടത്തിയ നാടകമാണിത് എന്നു കരുതുന്നവരുണ്ട്.

26 വർഷം മുന്പ് 500 സന്ന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘപരിവാർ അയോധ്യയിൽ നടത്തിയ ധർമസൻസദസിനെ തുടർന്നാണ് ഇന്ത്യൻ മതേതരത്വത്തിന്‍റെ പ്രതീകമായി കരുതപ്പെട്ടിരുന്ന ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. സന്ന്യാസിമാരോടു ചേർന്ന 70,000 കർസേവകർ അതിനെ വാഴ്ത്തിയത് ഒരു വീരകർമമായിട്ടാണ്.

പരമതവിദ്വേഷം പുലർത്തുന്ന ധാർഷ്‌ട്യത്തിന്‍റെ ഭാഷയാണു കഴിഞ്ഞദിവസം അയോധ്യയിൽ ഒത്തുചേർന്നവർ പ്രയോഗിച്ചത്. ഭരണഘടനയും കോടതിയും രാമനേക്കാൾ വലുതല്ല, പള്ളി പൊളിച്ചവർക്ക് അന്പലം നിർമിക്കാനുമറിയാം. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണം, രാജ്യത്ത് 40000 പള്ളികൾ പൊളിച്ച് ക്ഷേത്രം പണിയണം തുടങ്ങിയ അഭിപ്രായപ്രകടനങ്ങളാണ് ധർമസഭയിലുണ്ടായത്.

വടക്ക് അയോധ്യ മുതൽ തെക്ക് ശബരിമലവരെ കൈപ്പിടിയിൽ ഒതുക്കാനുള്ള സംഘപരിവാർശ്രമം അപകടകരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.