Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രഫ. വി.എസ്. ഒൗസേപ്പ്: പ്രതിഭാശാലിയായ ഗുരുവും നേതാവും
Monday, November 26, 2018 11:29 PM IST
സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത
പ്രഫ. വി.എസ്. ഒൗസേപ്പ് സാറിനെ ആദ്യമായി കണ്ട ഓർമ ഇപ്പോഴും മനസിലുണ്ട്. 1968 ൽ ഞാൻ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയാണ്. ആദ്യ ആഴ്ച തന്നെ ഒരു ദിവസം രണ്ടാമത്തെ പീരിയഡിൽ ക്ലീൻ ഷേവ് ചെയ്ത ഒരു യുവ അധ്യാപകൻ വിദ്യാർഥികളെ കൈകൂപ്പി വന്ദിച്ചു. വിദ്യാർഥികളുടെ മുന്പിൽ കൈകൂപ്പി നിൽക്കുന്ന അധ്യാപകനെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. എല്ലാ ക്ലാസുകളിലും അദ്ദേഹം അത് ആവർത്തിച്ചിരുന്നു.
1986 ലാണ് ഒൗസേപ്പ് സാർ വിരമിച്ചത്. അന്നു ഞാൻ മാർ ഈവാനിയോസ് കോളജിൽ ബർസാറും മലയാളം അധ്യാപകനും. അദ്ദേഹം വിരമിക്കുന്പോൾ ധാരാളം പൂർവ വിദ്യാർഥികൾ ഒന്നിച്ചുകൂടി. ശിഷ്യസന്പത്തിൽ അഭിമാനം കൊണ്ടിരുന്ന ഗുരുഭൂതനാണദ്ദേഹം. അന്നദ്ദേഹം പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: എന്റെ വിദ്യാർഥികളെ വന്ദിച്ചുകൊണ്ടാണു ഞാൻ ഓരോ ക്ലാസിലും എത്തിയിരുന്നത്. എന്റെ മുന്പിൽ ഇരിക്കുന്ന വിദ്യാർഥികൾ ഭാവിയിൽ ആരൊക്കെയായിത്തീരാനുള്ളവരാണ് എന്നോർത്തു കൊണ്ടാണ് അവരെ ഞാൻ നമസ്കരിച്ചിരുന്നത്. അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തന്നതിലുള്ള ഉത്തരവാദിത്വമാണ് എനിക്കും ഉള്ളതെന്ന് ഓരോ ദിവസവും ഞാൻ ഓർമിച്ചിരുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണു പ്രഫ. വി.എസ് . ഒൗസേപ്പ്. പ്രഗത്ഭനായ അധ്യാപകൻ, അധ്യാപകരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ അധ്യാപക സംഘടനാ നേതാവ്, തുടർച്ചയായി 16 വർഷം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെംബർ. സ്വാർഥതയുടെ സ്പർശമില്ലാതെ സ്വന്തം ബോധ്യങ്ങൾക്കും മനഃസാക്ഷിക്കും അനുസരിച്ചു മാത്രം നിലപാടുകൾ സ്വീകരിച്ചിരുന്ന പക്വമായ വ്യക്തിത്വത്തിന്റെ ഉടമ. മരണം വരെയും ഒരു പോരാളിയുടെ അഗ്നി കെടാതെ സൂക്ഷിച്ച അപൂർവ ജന്മം.
1931 മാർച്ച് 18 ന് കോട്ടയം ജില്ലയിൽ മാൻവെട്ടത്ത് വടക്കേതിൽ കോര സ്കറിയായുടെയും ഏലിയുടെയും മൂത്ത പുത്രനായി കർഷക കുടുംബത്തിൽ ജനിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിൾ സ്കൂളിലും തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1955 ൽ 24-ാം വയസിൽ മാർ ഈവാനിയോസ് കോളജിൽ ചരിത്ര അധ്യാപകനായി. അന്നു മാർ ഈവാനിയോസ് കോളജിന് ആറു വയസ് മാത്രം. മരിക്കുന്നതുവരെ മാർ ഈവാനിയോസ് കോളജ് ഒൗസേപ്പ് സാറിന്റെ തറവാടായിരുന്നു. കോളജിനെ പടുത്തുയർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
32-ാം വയസിൽ അദ്ദേഹത്തെ അവിഭക്ത അധ്യാപക സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയായിരിക്കുന്പോഴും കോളജിൽ തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നിഷ്കർഷ പുലർത്തി. അധ്യാപക സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി മുന്നിൽ നിന്ന് പോരാടുന്പോഴും തന്റെ വിദ്യാർഥികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർഥികളുടെ മനസിൽ പതിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഒൗസേപ്പ് സാറിനുണ്ടായിരുന്നു.
ലോകചരിത്രത്തിൽ അദ്ദേഹം തയാറാക്കിയ ടെക്സ്റ്റ് ബുക്ക് കേരള യൂണിവേഴ്സിറ്റിയിൽ ദീർഘനാൾ പാഠപുസ്തകമായിരുന്നു. താൻ പഠിപ്പിച്ചിരുന്ന ക്ലാസിലെ വിദ്യാർഥികളുടെ മാത്രമല്ല കോളജിലെ മുഴുവൻ അച്ചടക്കത്തിലും വി.എസ്. ഒൗസേപ്പ് സാർ പ്രത്യേകം ശ്രദ്ധ പുലർത്തി.
അധ്യാപക സംഘടനാ നേതാവ് എന്ന നിലയിൽ ഒൗസേപ്പ് സാറിന്റെ നേതൃത്വം ശ്രദ്ധേയമായിരുന്നു. എന്തിനും ഏതിനും സമരം എന്ന മാർഗം അദ്ദേഹം വിശ്വസിച്ചിരുന്നില്ല. സമവായത്തിനുള്ള എല്ലാ വഴികളും അടയുന്പോഴാണു സമരമാർഗം സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം നയിച്ച സമരങ്ങളെല്ലാം വിജയം നേടിയിട്ടുമുണ്ട്. 1960- കളുടെ ആരംഭത്തിൽ ശന്പള വർധനവിന്റെ അധിക ചെലവിനുള്ള യുജിസിയുടെ ധനസഹായം 1964 ൽ അവസാനിക്കുമായിരുന്നു. ഇതു പ്രൈവറ്റ് കോളജ് അധ്യാപകരുടെ ശന്പളത്തെ ബാധിക്കുമെന്ന് വന്നപ്പോൾ അന്നത്തെ സംഘടനാ പ്രസിഡന്റും ഒൗസേപ്പ് സാറും കൂടി ഡൽഹിയിൽ ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിൽക്കണ്ടു ചർച്ച നടത്തി. ധനസഹായം ഒരു വർഷത്തേക്കു നീട്ടിക്കിട്ടുന്നതിന് ഇതു സഹായകമായി.
1972 ൽ പ്രൈവറ്റ് കോളജ് അധ്യാപകർക്ക് ഡയറക്റ്റ് പേയ്മെന്റ് ലഭിക്കണം എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആരംഭിച്ച അധ്യാപക സമരം കേരള ചരിത്രത്തിന്റെ ഭാഗമായി. ഈ സന്ദർഭം പ്രൈവറ്റ് കോളജുകൾ സർക്കാർ ഏറ്റെടുക്കുന്നതിനുള്ള അവസരമാക്കി മാറ്റാൻ പലരും ശ്രമിച്ചു. ഈ നിലപാടിനെതിരെ വി.എസ്. ഒൗസേപ്പ് സാർ ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ സംഘടനയിൽ പെട്ട ഒരു വിഭാഗം തന്നെ അദ്ദേഹത്തിന്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. സ്വകാര്യ കോളജ് അധ്യാപകർക്കു സർക്കാരിൽനിന്നു നേരിട്ടു ശന്പളം ലഭിക്കുകയും അതേ സമയം തന്നെ ഈ കോളജുകളെ സ്വകാര്യ മേഖലയിൽ നിലനിർത്തുകയും ചെയ്യുന്ന സമവായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.
അധ്യാപക സംഘടനയുടെ തീരുമാനങ്ങളിൽ ബാഹ്യശക്തികളുടെ സ്വാധീനം ഉണ്ടാകാൻ പാടില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം താനും കൂടി ചേർത്ത് വളർത്തിയെടുത്ത പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയുടെ നിയന്ത്രണത്തിലാകുന്നതു കണ്ടപ്പോൾ ആ സംഘടനയിൽ നിന്നു രാജിവച്ചു. പിന്നീട് സി.ഇസഡ്. സ്കറിയ സാറുമായി ചേർന്ന് സ്വതന്ത്ര നിലപാടുള്ള അധ്യാപക സംഘടനയ്ക്കു രൂപം നൽകുകയും ചെയ്തു.
സർവീസ് നിയമങ്ങളിലും യൂണിവേഴ്സിറ്റി നിയമങ്ങളിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം നിയമത്തിന്റെ തലനാരിഴ കീറി അധ്യാപകരെയും പെൻഷൻകാരെയും സഹായിക്കുന്നതിൽ പ്രത്യേക പ്രാവിണ്യം കാണിച്ചിരുന്നു. കേരള സർവകലാശാല സെനറ്റിലെ അംഗത്വം അധ്യാപകരുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിച്ചു. സ്വകാര്യ കോളജ് അധ്യാപകരുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന അധ്യാപകരുടെ സർവീസ് വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരള യൂണിവേഴ്സിറ്റി ആക്ടിലെ എട്ടാം അധ്യായം രൂപപ്പെടുത്തുന്നതിൽ ഒൗസേപ്പ് സാർ പ്രധാന പങ്കുവഹിച്ചു.
വി.എസ്. ഒൗസേപ്പ് സാറിന്റെ സഹധർമിണി പാലാ പാറയിൽ കുടുംബാംഗമായ ആലിസ് സ്കറിയ 2007 ൽ നിര്യാതയായി. ഡോ. ലിസാ, ഡോ. സാജോ, ഡോ. ജോ എന്നിവരാണു മക്കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top