Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹിന്ദുത്വ രാഷ്ട്രീയം: അയോധ്യമുതൽ ശബരിമലവരെ
Tuesday, November 20, 2018 12:47 AM IST
അയോധ്യയും ശബരിമലയും രണ്ടു പ്രതീകങ്ങളാണ്. അയോധ്യയിൽനിന്നു ശബരിമലയിലേക്ക് എത്തുന്ന ദൂരവും സമയവും കൃത്യമായും ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിണാമത്തിന്റെ കാലംകൂടിയാണ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം നേടിയ ബിജെപിയെ അധികാരം പിടിക്കാൻ കെൽപ്പുള്ള ഒരു പാർട്ടിയാക്കി മാറ്റിയത് തൊണ്ണൂറുകളിലെ അയോധ്യാ പ്രക്ഷോഭമായിരുന്നു. 1990ൽ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അന്നത്തെ ബിജെപി അധ്യക്ഷൻ അഡ്വാനി നടത്തിയ രഥയാത്ര വെട്ടിമുറിച്ചത് ഉത്തരേന്ത്യയിലെ പരന്പരാഗത ജാതി, മത വോട്ട് സമവാക്യങ്ങളായിരുന്നു. അധികാരത്തിൽ തുടരാൻ വി.പി. സിംഗ് ഉപയോഗിച്ച മണ്ഡൽ ജാതി കാർഡിന് മുകളിൽ ഹിന്ദുത്വ അജൻഡയെ സമർഥമായി പ്രതിഷ്ഠിക്കാൻ അന്ന് അയോധ്യ പ്രക്ഷോഭങ്ങളിലൂടെ സംഘപരിവാറിന് കഴിഞ്ഞു.
1990കളിലെ അയോധ്യാ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണു സംഘപരിവാർ മനസിൽ കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ. 1925ൽ ആർഎസ്എസ് രൂപം കൊണ്ടതിനുശേഷം ഹിന്ദുരാഷ്ട്രവാദവും പാക്കിസ്ഥാൻവിരുദ്ധ വാദവുമൊക്കെ അവർ ഉപയോഗിച്ചുവെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഒരു നീണ്ട കാലഘട്ടത്തിലേക്ക് സംഘപരിവാറിന്റെ ഭാഗമായ ഹിന്ദുമഹാ സഭയെയും ജനസംഘത്തെയും പിന്നീട് ബിജെപിയെയും ഒരു ബദൽ അധികാര ശക്തിയായി പരിഗണിച്ചിരുന്നില്ല. ആർഎസ്എസിന്റെ പോലെ ശക്തമായ കേഡർ പിന്തുണ ഇല്ലാതിരുന്ന പല രാഷ്ട്രീയ പാർട്ടികളും സ്വാതന്ത്ര്യത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകളിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നുവെങ്കിലും ബിജെപിയുടെ മുൻഗാമിയായ ജനസംഘത്തിന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തുപോലും അധികാരത്തിൽ വരാൻ കഴിഞ്ഞില്ല.
ലോക്സഭയിലേക്ക് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച പാർട്ടികൾക്ക് എല്ലാംകൂടി നേടാൻ കഴിഞ്ഞതു പത്തു സീറ്റിൽ താഴെയാണ്. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച വിഭജനത്തിനും പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങൾക്കും ശേഷവും നടന്ന ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ ഹിന്ദുത്വ പാർട്ടികൾ ദയനീയമായി പരാജയപ്പെട്ടത് അതിന്റെ പ്രയോക്താക്കളെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.
ജാതി എന്ന യാഥാർഥ്യം
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വവും എല്ലാത്തരം തത്പര ഗ്രൂപ്പുകളെയും കൂട്ടിനിർത്തിക്കൊണ്ട് കോൺഗ്രസ് രൂപീകരിച്ച മഴവില്ല് സഖ്യവും രജനി കോത്താരിയെപ്പോലെയുള്ള രാഷ്ട്രീയ ചിന്തകരുടെ അഭിപ്രായത്തിൽ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തിനു തടസമായിട്ടുണ്ടാകാം. എങ്കിലും യഥാർഥ കാരണം ഹിന്ദുമതത്തിലെ മതം എന്നതിനേക്കാൾ വൈകാരികവും യാഥാർഥ്യവുമായ ജാതി എന്ന പ്രതിഭാസമാണ്. ഇന്ത്യയിലെ ഒരു ഭൂരിപക്ഷ മതവിശ്വാസിയുടെ സ്വത്വബോധത്തിന്റെ അടിസ്ഥാനം മതത്തേക്കാൾ ഉപരി ജാതിയാണ് എന്ന യാഥാർഥ്യമാണു ഹിന്ദുത്വവാദികൾ നീണ്ടകാലം നേരിട്ട പ്രതിസന്ധി.
ജാതികളുടെയും ഉപജാതികളുടെയും മുകളിലായി ഹിന്ദുപരിവാർ എന്ന ഏകശിലാബോധം അടിച്ചേൽപ്പിക്കുകയോ രൂപീകരിക്കുകയോ അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ദളിതരും ആദിവാസികളും ഉൾപ്പെടെ വലിയ ഒരു വിഭാഗം സ്വാതന്ത്ര്യാനന്തര കാലം ഹിന്ദുത്വയുടെ നിർവചനത്തിനു പുറത്തായിരുന്നു. വരേണ്യ ഹിന്ദുബോധത്തിന്റെ മാത്രം കണ്ണിലൂടെ കണ്ടിരുന്ന ഹിന്ദുത്വവാദത്തിന്റെ ചട്ടക്കൂടിനു പുറത്തായിരുന്നു ഇന്ത്യയിലെ ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് സംഘപരിവാറിന് അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ തടസമായി അവശേഷിച്ചു.
ഈ കടന്പ മറികടക്കാനുള്ള തന്ത്രപരമായ അടവായിരുന്നു അയോധ്യയെ മുന്നിൽ നിർത്തിയുള്ള പ്രക്ഷോഭങ്ങൾ. വിഭിന്നങ്ങളായ ജാതികൾക്കു മുകളിൽ മതം എന്ന ഏകരൂപത്തെ പ്രതിഷ്ഠിക്കുക. ഹിന്ദുവിന്റെ ഐക്യബോധത്തെ ഊതിക്കത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം ചരിത്രത്തെ കൂട്ടുപിടിക്കുകതന്നെയാണ് എന്ന് ഹിന്ദുത്വ ചിന്തകന്മാർക്ക് അറിയാമായിരുന്നു. ബാബറി മസ്ജിദിന്റെ അസ്തിവാരം ഇളക്കുക എന്നാൽ നൂറ്റാണ്ടുകളുടെ ചരിത്രത്തെ അപനിർമിക്കലാണ്. തകർക്കപ്പെട്ടുപോയ രാമക്ഷേത്രത്തെ അധിനിവേശത്തിൽ അടിച്ചമർത്തപ്പെട്ട ഒരു മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി ചിത്രീകരിച്ച് വൈകാരികമായ ഒരു സ്വത്വബോധം രൂപീകരിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ സംഘപരിവാറിന്റെ പാഠശാലകളിൽ ഉണ്ടായി.
മന്ദിറും മസ്ജിദും
മന്ദിറും മസ്ജിദും സംഘപരിവാറിനു വലിയ പ്രതീകങ്ങളായിരുന്നു. മസ്ജിദ് എന്നതു വെറുപ്പിന്റെ അടയാളവും അധിനിവേശങ്ങളിൽ തമസ്കരിക്കപ്പെട്ടുപോയ ഹിന്ദുബോധ ചരിത്രത്തിന്റെ പ്രതീകവുമാണെങ്കിൽ മന്ദിർ എന്നത് ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെയും വർഗബോധത്തിന്റെയും തമസ്കരിക്കപ്പെട്ടുപോയ ചരിത്രത്തോടുള്ള പ്രതിഷേധത്തിന്റെയും കലഹത്തിന്റെയും പ്രതീകമായിരുന്നു. ഈ പ്രതീകങ്ങളെ 1980കളുടെ അവസാനം മുതൽ സംഘപരിവാർ വളരെ കൃത്യമായും വിജയകരമായും മാർക്കറ്റ് ചെയ്തു.
ബാബ്റി മസ്ജിദിനെ മുന്നിൽനിർത്തി 1980കളിൽ ജാതികൾക്കു മുകളിൽ മതത്തെ പ്രതിഷ്ഠിക്കുക എന്ന അജൻഡയിലൂന്നി സംഘപരിവാർ നടത്തിയ ശ്രമങ്ങൾക്കു മറ്റൊരു കാരണം ഇതേ കാലത്തുതന്നെ ഇന്ത്യയിൽ ശക്തിപ്പെട്ട ദളിത് മുന്നേറ്റങ്ങളായിരുന്നു. അംബേദ്കർ ദർശനങ്ങളെ മുന്നിൽനിർത്തി ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ദളിത് പ്രസ്ഥാനങ്ങൾ ഈ കാലയളവിൽ ഉയർന്നുവന്നു. ഈ ദളിത് പ്രസ്ഥാനങ്ങളുടെ ചിന്താധാരകളിൽ പ്രധാനപ്പെട്ടതു ബ്രാഹ്മണവിരുദ്ധ- ഹിന്ദുത്വവിരുദ്ധ നിലപാടുകളായിരുന്നു.
മനുസ്മൃതി പരസ്യമായി കത്തിക്കാൻ ധൈര്യപ്പെട്ട അംബേദ്കറുടെ അനുയായികൾ ഹിന്ദുത്വയ്ക്കെതിരേ ഉയർത്തിയ പ്രതിഷേധങ്ങൾ തകർക്കുക എന്ന അജൻഡയും രാമജൻമ ഭൂമി പ്രക്ഷോഭങ്ങൾക്ക് ഉണ്ടായിരുന്നു. ഹിന്ദുത്വയുടെ സംവരണ വിരുദ്ധ, ദളിത് വിരുദ്ധ മുഖംമൂടി മൂടിവയ്ക്കുന്നതിനും, മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലൂടെ ജാതി എന്ന യാഥാർഥ്യത്തെ ഉയർത്തിക്കൊണ്ടുവന്നു ഹിന്ദു ഐക്യത്തെ തകർക്കുന്നതിനു നടന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനും അയോധ്യയിലൂന്നിയ തീവ്രമായ പ്രക്ഷോഭം ആവശ്യമാണെന്നു സംഘപരിവാറിനു തോന്നി.
ലക്ഷ്യം നേടിയ സംഘപരിവാർ
1992ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം കാൽ നൂറ്റാണ്ടു പിന്നിടുന്പോൾ സംഘപരിവാർ അവരുടെ ലക്ഷ്യങ്ങളിൽ കുറെയൊക്കെ നേടി എന്നുതന്നെ പറയാം. അയോധ്യ പ്രക്ഷോഭത്തിനു മുന്‍പ് ലോക്സഭയിൽ രണ്ടക്കത്തിൽ ഒതുങ്ങിനിന്ന ബിജെപി ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയുമായി മാറിയിരിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ സുപ്രധാനമായ ഭരണഘടനാ പദവികളിൽ സംഘപരിവാറുകാരാണ് എന്ന അഭിമാനബോധം സൂക്ഷിക്കുന്നവർ കടന്നുവന്നിരിക്കുന്നു. ജാതീയതകളുടെ അതിർവരന്പുകൾ ഭേദിച്ചുകൊണ്ട് ഹിന്ദുത്വ എല്ലാ സാമൂഹിക, സാന്പത്തിക വിഭാഗങ്ങളിലേക്കും കടന്നുകയറുന്ന പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.
കേരളത്തിനു പുറത്തു ഹിന്ദുത്വ വലിയ സ്വീകാര്യത നേടിയപ്പോഴും ഇവിടത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ ഇടപെടൽ നടത്താൻ കഴിയാതെപോയതു മലയാളികളുടെ ഉയർന്ന രാഷ്ട്രീയബോധവും മതേതര ചിന്തകളും മൂലമാണ്. കൂടാതെ താഴേത്തട്ടുവരെ വേരൂന്നിയ വലതുപക്ഷ- ഇടതുപക്ഷ- മതേതര പ്രസ്ഥാനങ്ങളും ഹിന്ദുത്വയുടെ സഹ്യനിപ്പുറത്തേക്കുള്ള കടന്നുവരവിനു ശക്തമായ പ്രതിരോധം തീർത്തു.
കേരളത്തിലെ മതേതര മണ്ണിൽ കാലുറപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സംഘപരിവാറിനു വീണുകിട്ടിയ അവസരമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. എല്ലാ ജാതി വിഭാഗങ്ങളും ഹിന്ദു പരിവാറിന്റെ ഭാഗമാകുന്നതും അതിലൂടെ ഹിന്ദുത്വ ഒരു അജയ്യ ശക്തിയായി മാറുന്നതും സ്വപ്നം കാണുന്ന സംഘപരിവാർ ശബരിമല വിവാദങ്ങൾ ഊതിക്കത്തിക്കാൻ ശ്രമിക്കുന്നതു കൃത്യമായ അജൻഡയുടെ ഭാഗമായിത്തന്നെയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ പി.എസ്. ശ്രീധരൻപിള്ള അറിഞ്ഞോ അറിയാതെയോ തുറന്നുപറഞ്ഞതും ഇതുതന്നെയാണ്.
സംഘപരിവാറിന്റെ ഈ അജൻഡ തിരിച്ചറിയുന്നതിൽ സംസ്ഥാനസർക്കാർ എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന വലിയ ചോദ്യവും ഉയരുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂലമായി സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ സംഘപരിവാർ അതിൽനിന്നു മുതലെടുപ്പ് നടത്തും എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം സംസ്ഥാന സർക്കാരിന് ഉണ്ടാകേണ്ടതായിരുന്നു. കോടതിവിധി നടപ്പാക്കാൻ ആവേശം കാണിക്കുന്നതിനു പകരം കുറച്ചുകൂടി സംയമനത്തോടെയുള്ള സമീപനം സർക്കാർ പുലർത്തണമായിരുന്നു. കുറച്ചുകൂടി വിവേകപൂർണമായ സമീപനം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നു.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top