Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ശബരിമല: മുഖ്യനേട്ടം ബിജെപിക്ക്
Monday, November 19, 2018 12:32 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിവാദത്തിൽ പ്രധാന രാഷ്ട്രീയനേട്ടം ബിജെപിക്കാണ്. ആ വിഷയം പൂർണമായി പാർട്ടി കൈയടക്കിക്കഴിഞ്ഞു. ഒതുങ്ങിക്കഴിഞ്ഞിരുന്ന നിശബ്ദ ഭൂരിപക്ഷ ഹിന്ദുസമൂഹം ഈ വിഷയത്തിൽ പൊട്ടിത്തെറിച്ചപ്പോൾ അതു പരമാവധി മുതലെടുക്കാൻ ബിജെപിക്കു കഴിയുന്നു. പ്രധാന നഷ്ടം ഇടതുപക്ഷത്തിനാണെന്നു നിസംശയം പറയാം. സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞില്ല.
ശബരിമല വിഷയത്തിലെ ശക്തമായ അടിയൊഴുക്ക് കണക്കുകൂട്ടാൻ വളരെ കുറച്ചുപേർക്കേ കഴിഞ്ഞുള്ളൂ. പാരന്പര്യങ്ങളിലും വർഷങ്ങൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും ഇടപെടുന്നതിനോടു ഹിന്ദു സമുദായത്തിലെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലെയും ഭൂരിപക്ഷം പേരും യോജിക്കുന്നില്ല.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ തുടക്കത്തിൽ കോൺഗ്രസും ബിജെപിയും സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഭൂരിപക്ഷ സമുദായത്തിലെ മനോഭാവം എന്താണെന്നു തിരിച്ചറിഞ്ഞപ്പോൾ രമേശ് ചെന്നിത്തലയാണ് ആദ്യം നിലപാട് മാറ്റിയത്. ലിംഗനീതി ഉറപ്പാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ചില ബിജെപി നേതാക്കൾ ലേഖനങ്ങൾ പോലും എഴുതിയെങ്കിലും ബിജെപി പെട്ടെന്നു മലക്കംമറിഞ്ഞു. തുടർന്നങ്ങോട്ടു കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ശക്തമായ പ്രചാരണ പരിപാടികളാണു നടത്തിയത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ അനുമതി കിട്ടിയപ്പോഴേക്കും ബിജെപി കിലോമീറ്ററുകൾ മുന്നിലായിക്കഴിഞ്ഞു. കലിഫോർണിയയിലെ കാട്ടുതീയേക്കാൾ വേഗത്തിലാണ് ശബരിമല വിഷയം പടർന്നുപിടിച്ചത്. രാഷ്ട്രീയ അവസരങ്ങളും സാധ്യതകളും കാണാൻ കഴിയുന്ന പ്രത്യേകതരം കണ്ണുള്ള അമിത് ഷാ കേരളത്തിൽ പറന്നെത്തി സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് എല്ലാ പിന്തുണയും നൽകി. അതേസമയം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഈ വിഷയത്തിന്റെ രാഷ്ട്രീയവശത്തെക്കുറിച്ചു ഹൈക്കമാൻഡിനെ ബോധവത്കരിക്കുന്നതിന് അനുവാദത്തിനായി എഐസിസി ആസ്ഥാനത്തെ ഇടനാഴികളിൽ കാത്തുനിൽക്കേണ്ടിവന്നു. ഇത്തരം അവസരങ്ങളിൽ ഒരു സെക്കൻഡു പോലും കളയാതെ ചാടിയിറങ്ങി രംഗം കൈയടക്കുന്ന ലീഡർ കെ. കരുണാകരനെപോലുള്ളവരെ പാർട്ടി പ്രവർത്തകർ വിഷമത്തോടെ ഓർത്തിരിക്കണം.
പഴയ മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തിയ സിപിഎമ്മിലും ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലുള്ളവരുടെ അഭാവത്തെപ്പറ്റി പാർട്ടി പ്രവർത്തകർ ഓർത്തിട്ടുണ്ടാവണം. ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ മാർക്സിനെയും ലെനിനെയും സ്റ്റാലിനെയുമൊക്കെ ഉദ്ധരിച്ച് സന്ദർഭത്തിനു യോജിച്ച തന്ത്രവും രാഷ്ട്രീയലൈനും രൂപപ്പെടുത്തുമായിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെയാണ് അദ്ദേഹം വലിയ അവസരങ്ങളായി കാണുകയും അവ തങ്ങൾക്ക് അനുകൂലമാക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നത്.
ഇപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോയിൽ ഇഎംഎസിനെപ്പോലുള്ള ആരുമില്ല. ജെഎൻയു കുട്ടികൾ അവരുടെ ഇഷ്ടവിനോദമായ ചർച്ച, വാദപ്രതിവാദം, വ്യക്തിവിരോധം തീർക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. കേരളത്തിലെ സിപിഎം നേതാക്കൾക്ക് ഒബിസി വോട്ടുകൾ സമാഹരിക്കുന്നതിനെപ്പറ്റിയും വെള്ളാപ്പള്ളി നടേശനെ ചാക്കിലാക്കുന്നതിനെപ്പറ്റിയും മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ കൂടെക്കൂട്ടിയിട്ടും വലിയ പ്രയോജനം കിട്ടാതിരുന്നതിനാൽ ബിജെപിയാകട്ടെ വെള്ളാപ്പള്ളിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയുമാണ്.
തുടക്കം പിഴച്ചു
കേരളത്തിലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ആചാരങ്ങൾ തകർക്കാൻ തയാറല്ല എന്നിടത്താണ് കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കു തുടക്കത്തിൽ പിഴച്ചത്. സുപ്രീംകോടതി വിധി നൽകുന്ന അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ അവർ തയാറായില്ല. ശബരിമലയിൽ പോകുന്നതിന് 50 വയസുവരെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്ന് അവരിൽ പലരും പരസ്യമായി പറഞ്ഞു. കേരളീയർ ഉയർന്ന സാക്ഷരതയും പുരോഗമന നിലപാടും ഉള്ളവരാണെന്നുണ്ടെങ്കിലും പാരന്പര്യവും കാത്തുസൂക്ഷിക്കുന്നവരാണ്.
അയ്യപ്പഭക്തരിൽ എല്ലാ ജാതിക്കാരും സമുദായക്കാരും രാഷ്ട്രീയപാർട്ടിക്കാരുമുണ്ട്. അതുകൊണ്ടാണു സുപ്രീംകോടതി വിധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ പോലും തയാറാകാത്തത്. അതേസമയം ശബരിമലയിൽ ദർശനത്തിനു പോകാൻ ധൈര്യപ്പെട്ട ഏതാനും സ്ത്രീകൾക്കെതിരേ പാരന്പര്യവാദികളായ സ്ത്രീകൾ തെരുവിലിറങ്ങുകയും ചെയ്തു.
ഈ പൊതുജനവികാരമാണു സംഘപരിവാർ ചൂഷണം ചെയ്തത്. യുവതികൾ സന്നിധാനത്തെത്തുന്നതു തടയാൻ അവരുടെ സംഘടനാശക്തിക്കു കഴിയുകയും ചെയ്തു. ശബരിമലയിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരിൽ പലരും അവിടത്തെ ആചാരങ്ങൾ ലംഘിക്കപ്പെടരുതെന്നു വിശ്വസിക്കുന്നവരാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളീയരിൽ ഭൂരിപക്ഷത്തിന്റെയും മനസിനെ നിയന്ത്രിക്കുന്നതു വിശ്വാസവും പരന്പരാഗത ആചാരങ്ങളുമാണ്, മൗലികാവകാശങ്ങളോ ഭരണഘടനപരമായ ഉറപ്പുകളോ അല്ല.
കേരളത്തിലെ സ്ത്രീകൾ എന്നും ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കും എന്നല്ല. കാലം കുറേ കഴിയുന്പോൾ കാര്യങ്ങൾക്കു മാറ്റം വരും. പക്ഷേ അവർക്ക് അതിനുള്ള സമയം നൽകണം. ഇടതുമുന്നണി സർക്കാരിനു സ്വീകരിക്കാമായിരുന്ന ഏറ്റവും നല്ല കാര്യം വിധി നടപ്പാക്കാൻ കുറേ സമയം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്നു സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല എന്ന കാര്യം ചൂണ്ടിക്കാട്ടാമായിരുന്നു.
ഭക്തരെ സ്വീകരിക്കാൻ ശബരിമലയിൽപോലും പൂർണമായ ഒരുക്കങ്ങളായിട്ടില്ല. മഹാപ്രളയം ക്ഷേത്ര പരിസരങ്ങളെയും സമീപ റോഡുകളെയും ശൗചാലയങ്ങളെയുമെല്ലാം തകർത്തു. അവ നന്നാക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല. എന്നാൽ, എന്തുവന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന ശാഠ്യവും ധാർഷ്ട്യവുമാണു സംസ്ഥാന സർക്കാർ പുലർത്തിയത്. അതു തിരിച്ചടിയാവുകയും ചെയ്തു.
സുപ്രീംകോടതിവിധിയുടെ ആനുകൂല്യമെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകൾ വന്നിരുന്നെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിരുന്നു. സ്ത്രീകൾക്കു പ്രാഥമിക കൃത്യങ്ങൾക്കു വേണ്ട സൗകര്യങ്ങളൊന്നും ഇപ്പോഴും അവിടെയില്ല.
നോട്ടം രാഷ്ട്രീയ നേട്ടം
ശബരിമല വിധിയും ക്ഷേത്ര പരിസരവും രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ നേട്ടങ്ങൾക്കായി ഏറ്റെടുത്തു എന്നതാണ് ആത്യന്തിക ഫലം. ആചാരങ്ങളെയും പാരന്പര്യങ്ങളെയും സംരക്ഷിക്കുന്നതിനപ്പുറം തങ്ങൾക്കു രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും അടിത്തറ വികസിപ്പിക്കുന്നതിനും വോട്ടുബാങ്കുകൾ വിപുലപ്പെടുത്താനുമാണു ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. ഈ ശ്രമത്തിൽ ബിജെപി വളരെ മുന്നിലെത്തി സമ്മാനവും കൊണ്ടുപോയി. കേരളത്തിൽ ബിജെപിയുടെ ഏറ്റവും വലിയ വളർച്ച അടുത്ത തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും.
ബിജെപി ഇങ്ങനെ ജനപിന്തുണ നേടുന്നതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല. പൊതുജനവികാരം മനസിലാക്കി നിലപാടുകൾ എടുക്കുന്നതിൽ ഇടതുപക്ഷത്തിന്റെ കഴിവുകേടാണ് കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കുന്നത്. ഇടതുനേതാക്കൾ അവരുടെ ലൈൻ എത്ര കാർക്കശ്യത്തോടെ പിന്തുടർന്നുവോ അതിന്റെ നേട്ടം ഇപ്പോൾ ബിജെപിക്കാണ്.
ഇടതുപക്ഷത്തോട് അനുഭാവം കാട്ടാറുള്ള നായർ സർവീസ് സൊസൈറ്റി ഇപ്പോൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നിരിക്കുന്നു. ഇടതുപക്ഷ അനുഭാവമുള്ള പല കുടുംബങ്ങളും ഈ വിഷയത്തിൽ അസന്തുഷ്ടരാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരഞ്ഞെടുപ്പിൽ കണ്ടാൽ ആശ്ചര്യപ്പെടാനില്ല. കോൺഗ്രസിനു ചെറിയ നേട്ടമുണ്ടായേക്കാം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മെച്ചപ്പെട്ട വോട്ടിംഗ് ശതമാനം രേഖപ്പെടുത്തും. ഏതാനും സീറ്റുകളിൽ അവർ ജയിച്ചാൽപ്പോലും അത്ഭുതപ്പെടാനില്ല. എന്നാലതിന് നരേന്ദ്ര മോദിയുമായോ അദ്ദേഹത്തിന്റെ ഭരണവുമായോ ഒരു ബന്ധവുമില്ല. അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണു പോകേണ്ടത്. ഏതെങ്കിലും ഒരാൾക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കിൽ അതു പിണറായി വിജയനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Latest News
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top