Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അഴിമതിയുടെ വാതിൽതുറന്ന് ബ്രൂവറികളും ഡിസ്റ്റിലറിയും
Friday, October 5, 2018 11:17 PM IST
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)
പരമരഹസ്യമായി സംസ്ഥാനത്തു മദ്യനിർമാണശാലകൾ ആരംഭിച്ചതിനു പിന്നിലെ അഴിമതി ഒന്നൊന്നായി പുറത്തുവന്നതോടെ അതു മൂടിവയ്ക്കാനുള്ള വെപ്രാളത്തിലാണു സർക്കാർ. ഈ ഇടപാട് സംബന്ധിച്ച് ലളിതമായ പത്തു ചോദ്യങ്ങൾ കഴിഞ്ഞ മാസം 29 ന് ഞാൻ ചോദിക്കുകയുണ്ടായി. ഒന്നിനുപോലും ഇതുവരെ തൃപ്തികരമായ മറുപടി നൽകാൻ എക്സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം എന്നെ അപഹസിച്ചുകൊണ്ട് എക്സൈസ് വകുപ്പിനെ ഉപയോഗിച്ച് ആദ്യം പത്രക്കുറിപ്പ് ഇറക്കിക്കുകയാണ് ചെയ്തത്.
പിന്നീടു വസ്തുതകൾ വളച്ചൊടിച്ചും വിചിത്രമായി വ്യഖ്യാനിച്ചും യുക്തിരഹിതമായ മുട്ടുന്യായങ്ങൾ നിരത്തിയും മുഖ്യമന്ത്രി രംഗത്തെത്തി. അതേ വാദഗതികളുമായി പിന്നാലെ എക്സൈസ് മന്ത്രിയും വന്നു. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം കൊണ്ട് സത്യത്തെ മൂടിവയ്ക്കാൻ ആവില്ലെന്നറിയണം.
ഇവർ മാത്രം എങ്ങനെ അറിഞ്ഞു?
ഇപ്പോൾ ബ്രൂവറികളും ഡിസ്റ്റിലറിയും കിട്ടിയ നാലുപേർ മാത്രം (ഏഴുപേരുടെ അപേക്ഷയെന്നാണു സർക്കാർ പറയുന്നത്) ഇവ അനുവദിക്കാൻ പോകുന്നുവെന്ന വിവരം എങ്ങനെ അറിഞ്ഞു എന്നതാണു കാതലായ ചോദ്യം. കഴിഞ്ഞ 19 വർഷമായി സംസ്ഥാനത്തു മദ്യനിർമാണശാലകൾ അനുവദിക്കുന്നില്ല. ഇടയ്ക്ക് ആരെങ്കിലും അപേക്ഷിച്ചാൽ തന്നെ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞു അതു നിരസിക്കുകയായിരുന്നു പതിവ്. അതിനാൽ ഇപ്പോൾ സാധാരണ ആരും അപേക്ഷിക്കാറില്ല.
അപ്പോഴെങ്ങനെ പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ഉടൻ കുറച്ചുപേർ അപേക്ഷയുമായി ഓടിയെത്തി? മണം പിടിച്ച് വന്നതാണോ ഇവർ? മദ്യത്തിനു ഗന്ധമുണ്ട്. മദ്യനിർമാണശാലകൾ തുടങ്ങാൻ സർക്കാർ തിരുമാനിക്കുന്പോഴും ഗന്ധമുണ്ടാകുമോ?
19 വർഷമായി സർക്കാരുകൾ നിരസിച്ച ഒരു കാര്യം പുനരാരംഭിക്കുന്പോൾ അതു പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ എന്നതാണു മറ്റൊരു ചോദ്യം. അതിനു മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തരുന്ന മറുപടി കേട്ടാൽ ചിരിച്ചു പോകും. മദ്യവർജനമാണ് ഈ സർക്കാരിന്റെ നയമെന്നും അതിനായി കൂടുതൽ ശക്തമായി ഇടപെടൽ നടത്തുമെന്നും പ്രകടനപത്രികയിലും മദ്യ നയത്തിലും പറയുന്നില്ലേ, പിന്നെ എന്താണ് കുഴപ്പം എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
ഈ നയംമാറ്റം എന്തുകൊണ്ട് ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ല, മന്ത്രി സഭയിൽ കൊണ്ടുവന്നില്ല, ബജറ്റിലോ നയപ്രഖ്യാപനത്തിലോ വന്നില്ല എന്ന എന്റെ ചോദ്യത്തിന് അതിനേക്കാൾ രസകരമായ മറുപടിയാണ് കിട്ടുന്നത്. അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും. 19 വർഷമായി നിലനിൽക്കുന്ന ഒരു നയം മാറ്റുന്പോൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലങ്കിൽ പിന്നെ എന്തിനാണ് ഇടതുമുന്നണി യോഗം ചേരുന്നത്? ഒരു കലുങ്ക് നിർമിക്കണമെങ്കിൽ പോലും ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവുള്ള ഇടതുമുന്നണി ബ്രൂവറികളും ഡിസ്റ്റിലറികളും കൂട്ടത്തോടെ അനുവദിക്കുന്പോൾ അത് ബജറ്റിൽ നിന്ന് എന്തിനു മറച്ചുവച്ചു? ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വേണ്ടെന്നു പറഞ്ഞത് പിണറായി എന്തിന് തുടങ്ങി?
ഇതിനൊക്കെയുള്ള ഉത്തരം ലളിതമാണ്. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ കൊണ്ടുവന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലായിരുന്നു ഇത്. അവിടെ കൊണ്ടുവന്നാൽ ഘടകകക്ഷികൾ അറിയും. മറ്റു മന്ത്രിമാരും അറിയും. രഹസ്യ ഇടപാട് നടക്കാതെ പോകും.
നയപരമായ തീരുമാനമോ അല്ലയോ?
1999ലാണ് സംസ്ഥാനത്ത് മദ്യ നിർമാണ ശാലകൾ തുടങ്ങേണ്ടതില്ലെന്ന സുപ്രധാനമായ തിരുമാനം ഉണ്ടാകുന്നത്. അന്ന് ഇ .കെ. നായനാരായിരുന്നു മുഖ്യമന്ത്രി. 98 ൽ കുറച്ച് മദ്യശാലകൾക്ക് അനുമതി നൽകിയതോടെ ലൈസൻസിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ് സർക്കാർ ഒരു ഉന്നതതല കമ്മിറ്റിയെ വച്ചതും പിന്നീട് മദ്യനിർമാണ ശാലകൾ ഒന്നും അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും.
1999 സെപ്തംബർ 24 ലെ മന്ത്രിസഭാ യോഗം അജൻഡയ്ക്ക് പുറത്തുള്ള ഇനം രണ്ടായിട്ടാണ് ഇതനുസരിച്ചു തിരുമാനമെടുത്തത്. അത് അനുസരിച്ചുള്ള ഉത്തരവാണ് ആർ ടി നന്പർ 689/ 99/ നി. വ ആയി പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് വെറും എക്സിക്യൂട്ടീവ് ഉത്തരവാണെന്നാണ് ഇപ്പോൾ പിണറായി സർക്കാർ വാദിക്കുന്നത്. പക്ഷെ, അങ്ങനെയല്ല, നയപരമായ തിരുമാനം തന്നെയായിരുന്നു. അതിനാലാണ് കഴിഞ്ഞ 19 വർഷമായി മാറിമാറി വന്ന സർക്കാരുകൾ ഈ ഉത്തരവ് നയപരമായ തിരുമാനമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ മദ്യ നിർമാണ ശാലകൾക്കുള്ള അനുമതി നിരസിച്ചത്. 2008 ലെ വി എസ് സർക്കാർ മദ്യനിർമാണ ശാലകൾക്കുള്ള അനുമതി നിഷേധിച്ചതും 99 ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്.
സംസാരിക്കുന്ന തെളിവ്
പ്രതിപക്ഷ ആരോപണത്തിന്റെ മുന ഒടിക്കുന്നതിന് ഇടതുമുന്നണിയുമായി ബന്ധമുളള ഏജൻസികൾ കഴിഞ്ഞദിവസം പുറത്തു വിട്ട ശ്രീ ചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയൽ തന്നെ സർക്കാരിന്റെ കള്ളക്കളികളെല്ലാം പുറത്തുകൊണ്ടുവരുന്നതിനുള്ള തെളിവാണ്. 1999 ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ സർക്കാർ നയപരമായ തീരുമാനം എടുത്ത് മന്ത്രിസഭാ തീരുമാനത്തിന് വിധേയമായി മാത്രമേ ശ്രീചക്രക്ക് ഡിസ്റ്റലറിക്കുള്ള അനുമതി നൽകാവൂ എന്നാണ് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചത്. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇതംഗീകരിച്ചു. പക്ഷേ മന്ത്രിസഭയിൽ വയ്ക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം തള്ളി ശ്രീ ചക്ര ഡിസ്റ്റിലറീസിനു തൃശൂർ ജില്ലയിൽ വിദേശമദ്യനിർമാണത്തിന് കോന്പൗണ്ട് ആൻഡ് ബ്ളെന്റിംഗ് ആൻഡ് ബോട്ടലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ ഫയലിൽ കുറിച്ചു. മുഖ്യമന്ത്രി അതംഗീകരിച്ചതോടെ തിരുമാനമായി.
ഇതിൽ നിന്നുതന്നെ എന്താണു സംഭവിച്ചതെന്നു വ്യക്തമാണ്. മന്ത്രിസഭയെയോ മുന്നണിയെയോ അറിയിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമായി ഉദ്യോഗസ്ഥരുടെ ശിപാർശകളെല്ലാം മറികടന്നു തിരുമാനമെടുത്തു. ഇത് ആരുടെ താൽപര്യം സംരക്ഷിക്കാനായിരുന്നു?
ഇത്തവണ അനുവദിച്ച മദ്യ നിർമാണ ശാലകൾക്കുള്ള അപേക്ഷകളിൽ പ്രകടമായ ക്രമേക്കേടാണ് നിലനിൽക്കുന്നത്. അനുവദിച്ച നാല് അപേക്ഷകളിൽ രണ്ടിനും സ്ഥലത്തെക്കുറിച്ച് അവ്യക്തതയാണ്.
അഴിമതിയുടെ വൈപുല്യം
എറണാകുളത്തെ കിൻഫ്രാ പാർക്കിൽ സ്ഥാപിക്കാൻ അനുമതി കൊടുത്ത പവർ ഇൻഫ്രാടെക് ലിമിറ്റഡിന്റെ കാര്യത്തിലാകട്ടെ അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണു പുറത്തുവന്നിട്ടുള്ളത്. പവർ ഇൻഫ്രാടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഭൂമിയില്ല. സി പിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനായ കിൻഫ്രാ ജനറൽ മാനേജർ (പ്രോജക്റ്റ്) ചട്ടങ്ങൾ ലംഘിച്ച് നൽകിയ ഒരു അനുമതിപത്രത്തിന്റെ ബലത്തിൽ മാത്രമാണ് ലൈസൻസിനുള്ള അനുമതി അനുവദിച്ചിരിക്കുന്നത്. സി പി എമ്മിന്റെ ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
മദ്യത്തിന്റെ ലഭ്യത സംബന്ധിച്ച് ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് പുതിയ മദ്യ നിർമാണ ശാലകൾക്ക് അനുമതി നൽകിയത്. ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന മദ്യ നിർമാണ ശാലകൾ പോലും അവയുടെ ശേഷിയുടെ പകുതിയേ ഉപയോഗിക്കുന്നുള്ളു. ഇപ്പോൾ പുറത്ത് നിന്ന് വരുന്ന എട്ട് ശതമാനം മദ്യം കൂടി ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയും.
പുതിയ ഡിസ്റ്റലറികളും, ബ്രൂവറികളും എന്ത് മാത്രം ജലചൂഷണം നടത്തുന്നുവെന്നതിനെക്കുറിച്ച് പഠനമൊന്നും നടത്താതെയാണ് ഇഷ്ടക്കാർക്ക് അവ വാരി കോരി അനുവദിച്ചത്. പാലക്കാട്ടെ എലപ്പുള്ളിയിൽ അപ്പോളോ ബ്രൂവറിയുടെ കാര്യം മാത്രം എടുക്കുക. അഞ്ച് ലക്ഷം ഹെകക്ട്രാ ലിറ്റർ ബിയർ ആണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ഇതിന് 10 കോടി ലിറ്റർ വെള്ളം വേണം. പക്ഷെ മഴ നിഴൽ പ്രദേശമായ എലപ്പുള്ളയിൽ കൃഷിക്കോ കുടിവെളളത്തിനോ പോലും വെള്ളമില്ല. ജല ചൂഷണത്തിന് എതിരേ വൻ പ്രക്ഷോഭം നടന്ന പ്ളാച്ചിമടക്ക് 12 കിലോമീറ്റർ ഉള്ളിലാണ് ഈ പ്രദേശം. പ്ളാച്ചിമട സമരത്തോടൊപ്പം നിന്ന് ജനങ്ങളെ ഇളക്കി വിട്ട ഇടതുമുന്നണി തന്നെ ഇവിടെ മറ്റൊരു ജലചൂഷണിത്തിന് വേദിയൊരുക്കി എന്നതാണ് വിരോധഭാസം.
കണ്ണിൽ പൊടിയിടാൻ
ലൈസൻസ് നൽകിയിട്ടില്ലല്ലോ തത്വത്തിൽ ഉള്ള അനുമതിമാത്രമേ നൽകിയിട്ടുള്ളുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഈ ചോദ്യം കണ്ണിൽ പൊടിയിടുന്നതിനുള്ള ചോദ്യം മാത്രമാണ്. ബ്രൂവറി റൂൾസിലോ ഫോറിൻ ലിക്കർ റൂൾസിലോ പ്രാഥമിക അനുമതി എന്നൊരു വകുപ്പില്ല. ലൈസൻസ് നൽകുന്നതിനുള്ള അനുമതി എന്നാണ് ഉത്തരവുകളിൽ കാണുന്നത്. സർക്കാരിൽ നിന്നുള്ള ഈ ഉത്തരവാണ് മദ്യ നിർമാണ ശാലകൾ ആരംഭിക്കുന്നതിനുള്ള പരമപ്രധാനമായ ഘടകമെന്നും എല്ലാവർക്കും അറിയാം. ഈ അനുമതി ലഭിച്ച് കഴിഞ്ഞാൽ പിന്നീട് നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർ ബാധ്യസ്ഥനാണ്. പിന്നീട് സർക്കാരിൽ പോകേണ്ട കാര്യം പോലുമില്ല.
99 ന്ശേഷം ബ്രൂവറികൾക്കോ ഡിസ്റ്റിലറികൾക്കോ അനുമതി നൽകിയിട്ടില്ലന്ന യു ഡി എഫിന്റെ വാദം തകർക്കാൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ എ.കെ. ആന്റണിയെപ്പോലും അവഹേളിക്കാൻ സി പി എം ശ്രമിച്ചുവെന്നതാണ് ഖേദകരം.
അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന് ?
എത്ര മൂടിവച്ചാലുംസത്യം പുറത്തുവരിക തന്നെ ചെയ്യുമെന്ന യാഥാർഥ്യം സി പിഎം മനസിലാക്കണം. വൻ തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്. അതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്സൈസ് മന്ത്രിയുമാണ്. മുന്നണിയെയോ സഹ മന്ത്രിമാരെയോ പോലും അറിയാക്കാതെ പ്രളത്തിന്റെ മറവിൽ ഇവർ രണ്ടു പേരും ചേർന്ന് നടത്തിയ ഇടപാടാണിത്. ഒന്നും മറച്ച് വയ്ക്കാനില്ലങ്കിൽ എല്ലാം ചട്ടപ്രകാരം ആണെങ്കിൽ എന്തിനാണ് ഒരു അന്വേഷണത്തെ ഇവർ ഭയപ്പെടുന്നത് ?
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യ രാജാക്കന്മാരുമായി സി പിഎം ഉണ്ടാക്കിയ അവിശുദ്ധ കരാർ അനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ ബാറുകളും തുറന്നുകൊടുത്തത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Latest News
ഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top