Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാർധക്യത്തിലേക്കു നടന്നുകയറുന്പോൾ
Monday, October 1, 2018 12:22 AM IST
എന്തിനും ഏതിനും ആഘോഷിക്കാനും ഓർമിപ്പിക്കാനും ഒരു ദിനം ആവശ്യമുള്ള മലയാളിയെ വയോജന സംരക്ഷണത്തിന്റെ ആവശ്യകത ഉദ്ബോധിപ്പിക്കുന്ന ദിനമാണിന്ന്. അതിലേറെ, ഓരോ നിമിഷവും വാർധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്നു സ്വയം ഓർമിക്കാൻ കൂടിയുള്ള ദിനം. നമ്മുടെ ഇന്നിന്റെ സൗഭാഗ്യങ്ങൾക്കായി ഇന്നലെകളിൽ മെഴുകുതിരിപോലെ നമുക്കായി ഉരുകിത്തീർന്ന മുതിർന്നവരുടെ ജീവിതങ്ങൾക്കു സ്നേഹവും കരുതലും പകർന്നുനൽകണമെന്ന കർത്തവ്യബോധം നമ്മിലുണർത്താൻ വയോജനദിന സ്മരണകൾക്കു കഴിയണം.
മുത്തശ്ശനും മുത്തശ്ശിയുമൊക്കെ വീടിന്റെ ഐശ്വര്യങ്ങളായി കണക്കാക്കിയിരുന്ന ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു. തറവാടും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മലയാളിയുടെ ഗൃഹാതുര സ്മരണകളാണ്. പോരായ്മകൾ ഉള്ളപ്പോഴും കൂട്ടുകുടുംബങ്ങൾ വ്യക്തികളെ അനാഥരാക്കിയിരുന്നില്ല. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി പഴയ തറവാടുകൾ ഒരു കൊച്ചു സമൂഹം തന്നെയായിരുന്നു.
പരസ്പരാശ്രയത്വത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയ കൊച്ചു പരിശീലനക്കളരികൾ. അവിടെ എല്ലാവർക്കും എപ്പോഴും ആരുടെയെങ്കിലുമൊക്കെ സ്നേഹവും ശ്രദ്ധയും കിട്ടിയിരുന്നു. വൃദ്ധജനങ്ങൾ, കുട്ടികൾ, രോഗികൾ ഇവരൊന്നും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുളള മലയാളിയുടെ ചുവടുമാറ്റത്തോടെയാണ് അനാഥമാക്കപ്പെടുന്ന വാർധക്യം എന്ന സാമൂഹ്യ പ്രശ്നം ഉടലെടുത്തത്.
സന്പത്തിനും ആധുനികതയ്ക്കും വേണ്ടിയുള്ള പരക്കംപാച്ചിലിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനും കരുതലിനും ഇന്നു സ്ഥാനമേ ഇല്ലാതായിരിക്കുന്നു. മക്കൾ തൊഴിൽതേടി വിദേശങ്ങളിലാകുന്പോൾ തനിച്ചായി പോകുന്ന വാർധക്യങ്ങൾ ഇന്നു സർവസാധാരണമായി.
അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാൻ നിയമം പോലും ആവശ്യമായി വന്ന നാടാണു നമ്മുടേത്. എന്നിട്ടും മാതാപിതാക്കളെ വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്ന, അവരെ വീടിന്റെ പിന്നാന്പുറത്തോ വൃദ്ധസദനത്തിലോ കൊണ്ടുപോയി തള്ളേണ്ട മാലിന്യമായി കണക്കാക്കുന്ന, സംഭവങ്ങൾ സാധാരണമാകുന്നുവെന്നതു സമൂഹമനഃസാക്ഷിക്കു മുന്പിൽ തന്നെ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഏറെ മുൻപന്തിയിലെന്ന് അഭിമാനിക്കുന്ന കേരളസമൂഹത്തിൽ തന്നെയാണു ജന്മം നൽകിയ മാതാപിതാക്കളെ വാർധക്യത്തിൽ ഉപേക്ഷിച്ചുകളയുന്ന മക്കളും ജീവിക്കുന്നത്.
ആർജിതാനുഭവങ്ങൾ ഏറെയുള്ള വയോജനങ്ങൾ തങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും നേടിയെടുത്ത അറിവുകൾ ക്രിയാത്മകമായി വിനിയോഗിച്ചാൽ അതു രാഷ്ട്രപുരോഗതിക്കു വലിയ മുതൽക്കൂട്ട് തന്നെയാണ്. ജീവിതമൂല്യങ്ങളിൽ അധിഷ്ഠിതമായ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വയോജനങ്ങൾ രാഷ്ട്രനിർമിതിയിലും സുപ്രധാന പങ്കാണു വഹിക്കുന്നത്. പാശ്ചാത്യവത്കരണത്തിന്റെ ഭാഗമായാണെങ്കിലും പുതുതലമുറ തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വിളിക്കുന്നത് Gra nd Parents എന്നാണ്. Grand എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരുടെ മഹത്വത്തെയാണ്. കൊച്ചുകഥകളും ഉപദേശങ്ങളുമൊക്കെയായി ഏറ്റവും മഹത്തരമായതു തങ്ങൾക്ക് നൽകാൻ കഴിയുന്നവരായാണ് അവരെ കുട്ടികൾ കാണുന്നത്. വലിയ പ്രതിസന്ധി ഘട്ടങ്ങളെ സധൈര്യം നേരിട്ടു ജീവിതത്തിന്റെ ഏറ്റവും മഹത്തരമായ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണവർ.
ആയുസിന്റെ ഏറ്റക്കുറച്ചിലോ ശാരീരിക പരിണാമങ്ങളോ അല്ല മനസിന്റെ ഏറ്റക്കുറച്ചിലാണ് വാർധക്യത്തെ നിർണയിക്കുന്നത്. ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് 61-ാം വയസിലായിരുന്നു. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത് 80 വയസിന് ശേഷമാണ്. എഴുപത് വയസിനു മുകളിൽ പ്രായമുണ്ടായിട്ടും യുവാക്കളെപ്പോലെ തിരക്കേറിയ ഗൗരവതരമായ ജീവിതം നയിച്ച് ലോകത്തിനു തന്നെ മികവുറ്റ സംഭാവനകൾ നൽകിയ വ്യക്തികളുണ്ട്. സ്വന്തം ബ്രഷിന്റെ ചലനങ്ങൾ കൊണ്ട് സമൂഹത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച എം.എഫ്. ഹുസൈൻ, രാജ്യത്തിന്റെ സമസ്ത മേഖലകളിലും വികസനം സ്വപ്നം കണ്ട് പ്രവർത്തിച്ച ഡോ. എ.പി.ജെ അബ്ദുൾ കലാം, ഹരിത വിപ്ലവത്തിന് ചുക്കാൻ പിടിച്ച ഡോ.എം.എസ്. സ്വാമിനാഥൻ; മറ്റൊരു രീതിയിൽ പറഞ്ഞാൽ അവരുടെ വാർധക്യം നമ്മുടെ നാടിനു നൽകുന്നത് വികസനത്തിന്റെ പുതിയ മേഖലകളാണ്. തങ്ങൾക്കു വിശ്രമജീവിതം എന്ന പേരിൽ സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന വാർധക്യത്തെ ക്രിയാത്മകമാക്കി മാറ്റിയാൽ വാർധക്യത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.
തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും അവയെല്ലാം സധൈര്യം നേരിട്ടു ജീവിതവിജയം നേടിയ നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നമുക്കു പകരുന്നത് ഇച്ഛാശക്തിയുടെ വലിയ മാതൃകയാണ്. പുതുതലമുറ അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. വയോജനങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ പകർന്നുനൽകുന്ന അറിവുകൾ ഏതു പുസ്തകത്തിൽ നിന്നും നമുക്കു ലഭിക്കുന്നതിനേക്കാൾ വലിയ അറിവുകളാണ്. അനുഭവങ്ങളിലൂടെ അറിവിന്റെ പൂർണതയിലേക്കു ചരിക്കുന്നവർ എന്ന അർഥത്തിൽ വയോജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ആർജവമാണ് നമുക്കുണ്ടാകേണ്ടത്.
വാർധക്യം ഒരു ശാപമല്ല അനുഗ്രഹമാണ്. അറിവിന്റെ പൂർണതയിലൂടെ ദൈവികതയിലേക്ക് ഉയർത്തപ്പെടുന്ന അവസ്ഥ. കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനുതന്നെയും സമഗ്ര സംഭാവനകൾ നൽകാൻ തക്കവിധം മഹത്വം സ്വന്തമായുള്ള അവസ്ഥ. ക്രിയാത്മക സമീപനത്തിലൂടെ ജീവിതത്തെ ആനന്ദദായകമാക്കാൻ കഴിയുന്ന അവസ്ഥ. വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിച്ച് നിഷ്പക്ഷമായി കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അവസ്ഥ.
വയോജനങ്ങളെ മഹത്വമുള്ളവരായി കാണാൻ നമ്മെ പ്രാപ്തരാക്കുന്നതാകണം വയോജനദിനാചരണങ്ങൾ. വയോജനങ്ങളെ അംഗീകരിക്കാനും അവരോട് സമൂഹത്തിനുള്ള കടപ്പാട് നിറവേറ്റാനും ഓരോ വ്യക്തിയും തയാറാകണം. പരിചരണത്തിനും പരിരക്ഷയ്ക്കുമൊപ്പം സ്വാതന്ത്ര്യം, ആത്മസംതൃപ്തി, അന്തസ് എന്നിവയ്ക്കുള്ള അവരുടെ അവകാശം ഉറപ്പാക്കണം.
വയോജനങ്ങൾ ബാധ്യതകളായി കരുതുന്നവർ ഒന്നോർക്കുക. അവർ ഉള്ളിൽ പകർന്നുതന്ന വാത്സല്യമാണു നാവിൽ സ്വരമായും ചുണ്ടിൽ ചിരിയായും കണ്ണിൽ നനവായും നിറയുന്നതെന്നു നാമറിയണം.
ഫാ. മൈക്കിൾ വെട്ടിക്കാട്ട്
(സീറോ മലബാർ സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിഭാഗമായ സ്പന്ദന്റെ ചീഫ് കോർഡിനേറ്ററാണു ലേഖകൻ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top