വാർധക്യത്തിലേക്കു നടന്നുകയറുന്പോൾ
Monday, October 1, 2018 12:22 AM IST
എന്തിനും ഏതിനും ആഘോഷിക്കാനും ഓർമിപ്പിക്കാനും ഒരു ദിനം ആവശ്യമുള്ള മലയാളിയെ വയോജന സംരക്ഷണത്തിന്‍റെ ആവശ്യകത ഉദ്ബോധിപ്പിക്കുന്ന ദിനമാണിന്ന്. അതിലേറെ, ഓരോ നിമിഷവും വാർധക്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്നു സ്വയം ഓർമിക്കാൻ കൂടിയുള്ള ദിനം. നമ്മുടെ ഇന്നിന്‍റെ സൗഭാഗ്യങ്ങൾക്കായി ഇന്നലെകളിൽ മെഴുകുതിരിപോലെ നമുക്കായി ഉരുകിത്തീർന്ന മുതിർന്നവരുടെ ജീവിതങ്ങൾക്കു സ്നേഹവും കരുതലും പകർന്നുനൽകണമെന്ന കർത്തവ്യബോധം നമ്മിലുണർത്താൻ വയോജനദിന സ്മരണകൾക്കു കഴിയണം.
മുത്തശ്ശനും മുത്തശ്ശിയുമൊക്കെ വീടിന്‍റെ ഐശ്വര്യങ്ങളായി കണക്കാക്കിയിരുന്ന ഒരു സംസ്കാരം നമുക്കുണ്ടായിരുന്നു. തറവാടും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മലയാളിയുടെ ഗൃഹാതുര സ്മരണകളാണ്. പോരായ്മകൾ ഉള്ളപ്പോഴും കൂട്ടുകുടുംബങ്ങൾ വ്യക്തികളെ അനാഥരാക്കിയിരുന്നില്ല. മക്കളും മക്കളുടെ മക്കളും പേരക്കുട്ടികളുമൊക്കെയായി പഴയ തറവാടുകൾ ഒരു കൊച്ചു സമൂഹം തന്നെയായിരുന്നു.

പരസ്പരാശ്രയത്വത്തിന്‍റെ പാഠങ്ങൾ പകർന്നുനൽകിയ കൊച്ചു പരിശീലനക്കളരികൾ. അവിടെ എല്ലാവർക്കും എപ്പോഴും ആരുടെയെങ്കിലുമൊക്കെ സ്നേഹവും ശ്രദ്ധയും കിട്ടിയിരുന്നു. വൃദ്ധജനങ്ങൾ, കുട്ടികൾ, രോഗികൾ ഇവരൊന്നും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുളള മലയാളിയുടെ ചുവടുമാറ്റത്തോടെയാണ് അനാഥമാക്കപ്പെടുന്ന വാർധക്യം എന്ന സാമൂഹ്യ പ്രശ്നം ഉടലെടുത്തത്.

സന്പത്തിനും ആധുനികതയ്ക്കും വേണ്ടിയുള്ള പരക്കംപാച്ചിലിൽ അച്ഛന്‍റെയും അമ്മയുടെയും സ്നേഹത്തിനും കരുതലിനും ഇന്നു സ്ഥാനമേ ഇല്ലാതായിരിക്കുന്നു. മക്കൾ തൊഴിൽതേടി വിദേശങ്ങളിലാകുന്പോൾ തനിച്ചായി പോകുന്ന വാർധക്യങ്ങൾ ഇന്നു സർവസാധാരണമായി.

അച്ഛനമ്മമാരെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാൻ നിയമം പോലും ആവശ്യമായി വന്ന നാടാണു നമ്മുടേത്. എന്നിട്ടും മാതാപിതാക്കളെ വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്ന, അവരെ വീടിന്‍റെ പിന്നാന്പുറത്തോ വൃദ്ധസദനത്തിലോ കൊണ്ടുപോയി തള്ളേണ്ട മാലിന്യമായി കണക്കാക്കുന്ന, സംഭവങ്ങൾ സാധാരണമാകുന്നുവെന്നതു സമൂഹമനഃസാക്ഷിക്കു മുന്പിൽ തന്നെ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഏറെ മുൻപന്തിയിലെന്ന് അഭിമാനിക്കുന്ന കേരളസമൂഹത്തിൽ തന്നെയാണു ജന്മം നൽകിയ മാതാപിതാക്കളെ വാർധക്യത്തിൽ ഉപേക്ഷിച്ചുകളയുന്ന മക്കളും ജീവിക്കുന്നത്.

ആർജിതാനുഭവങ്ങൾ ഏറെയുള്ള വയോജനങ്ങൾ തങ്ങളുടെ സ്ഥിരോത്സാഹത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും നേടിയെടുത്ത അറിവുകൾ ക്രിയാത്മകമായി വിനിയോഗിച്ചാൽ അതു രാഷ്‌ട്രപുരോഗതിക്കു വലിയ മുതൽക്കൂട്ട് തന്നെയാണ്. ജീവിതമൂല്യങ്ങളിൽ അധിഷ്ഠിതമായ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന വയോജനങ്ങൾ രാഷ്‌ട്രനിർമിതിയിലും സുപ്രധാന പങ്കാണു വഹിക്കുന്നത്. പാശ്ചാത്യവത്കരണത്തിന്‍റെ ഭാഗമായാണെങ്കിലും പുതുതലമുറ തങ്ങളുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വിളിക്കുന്നത് Gra nd Parents എന്നാണ്. Grand എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരുടെ മഹത്വത്തെയാണ്. കൊച്ചുകഥകളും ഉപദേശങ്ങളുമൊക്കെയായി ഏറ്റവും മഹത്തരമായതു തങ്ങൾക്ക് നൽകാൻ കഴിയുന്നവരായാണ് അവരെ കുട്ടികൾ കാണുന്നത്. വലിയ പ്രതിസന്ധി ഘട്ടങ്ങളെ സധൈര്യം നേരിട്ടു ജീവിതത്തിന്‍റെ ഏറ്റവും മഹത്തരമായ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണവർ.


ആയുസിന്‍റെ ഏറ്റക്കുറച്ചിലോ ശാരീരിക പരിണാമങ്ങളോ അല്ല മനസിന്‍റെ ഏറ്റക്കുറച്ചിലാണ് വാർധക്യത്തെ നിർണയിക്കുന്നത്. ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത് 61-ാം വയസിലായിരുന്നു. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത് 80 വയസിന് ശേഷമാണ്. എഴുപത് വയസിനു മുകളിൽ പ്രായമുണ്ടായിട്ടും യുവാക്കളെപ്പോലെ തിരക്കേറിയ ഗൗരവതരമായ ജീവിതം നയിച്ച് ലോകത്തിനു തന്നെ മികവുറ്റ സംഭാവനകൾ നൽകിയ വ്യക്തികളുണ്ട്. സ്വന്തം ബ്രഷിന്‍റെ ചലനങ്ങൾ കൊണ്ട് സമൂഹത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച എം.എഫ്. ഹുസൈൻ, രാജ്യത്തിന്‍റെ സമസ്ത മേഖലകളിലും വികസനം സ്വപ്നം കണ്ട് പ്രവർത്തിച്ച ഡോ. എ.പി.ജെ അബ്ദുൾ കലാം, ഹരിത വിപ്ലവത്തിന് ചുക്കാൻ പിടിച്ച ഡോ.എം.എസ്. സ്വാമിനാഥൻ; മറ്റൊരു രീതിയിൽ പറഞ്ഞാൽ അവരുടെ വാർധക്യം നമ്മുടെ നാടിനു നൽകുന്നത് വികസനത്തിന്‍റെ പുതിയ മേഖലകളാണ്. തങ്ങൾക്കു വിശ്രമജീവിതം എന്ന പേരിൽ സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന വാർധക്യത്തെ ക്രിയാത്മകമാക്കി മാറ്റിയാൽ വാർധക്യത്തിന്‍റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും.

തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും അവയെല്ലാം സധൈര്യം നേരിട്ടു ജീവിതവിജയം നേടിയ നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നമുക്കു പകരുന്നത് ഇച്ഛാശക്തിയുടെ വലിയ മാതൃകയാണ്. പുതുതലമുറ അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. വയോജനങ്ങൾ തങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ പകർന്നുനൽകുന്ന അറിവുകൾ ഏതു പുസ്തകത്തിൽ നിന്നും നമുക്കു ലഭിക്കുന്നതിനേക്കാൾ വലിയ അറിവുകളാണ്. അനുഭവങ്ങളിലൂടെ അറിവിന്‍റെ പൂർണതയിലേക്കു ചരിക്കുന്നവർ എന്ന അർഥത്തിൽ വയോജനങ്ങളെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ആർജവമാണ് നമുക്കുണ്ടാകേണ്ടത്.

വാർധക്യം ഒരു ശാപമല്ല അനുഗ്രഹമാണ്. അറിവിന്‍റെ പൂർണതയിലൂടെ ദൈവികതയിലേക്ക് ഉയർത്തപ്പെടുന്ന അവസ്ഥ. കുടുംബത്തിനും സമൂഹത്തിനും രാഷ്‌ട്രത്തിനും ലോകത്തിനുതന്നെയും സമഗ്ര സംഭാവനകൾ നൽകാൻ തക്കവിധം മഹത്വം സ്വന്തമായുള്ള അവസ്ഥ. ക്രിയാത്മക സമീപനത്തിലൂടെ ജീവിതത്തെ ആനന്ദദായകമാക്കാൻ കഴിയുന്ന അവസ്ഥ. വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിച്ച് നിഷ്പക്ഷമായി കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന അവസ്ഥ.

വയോജനങ്ങളെ മഹത്വമുള്ളവരായി കാണാൻ നമ്മെ പ്രാപ്തരാക്കുന്നതാകണം വയോജനദിനാചരണങ്ങൾ. വയോജനങ്ങളെ അംഗീകരിക്കാനും അവരോട് സമൂഹത്തിനുള്ള കടപ്പാട് നിറവേറ്റാനും ഓരോ വ്യക്തിയും തയാറാകണം. പരിചരണത്തിനും പരിരക്ഷയ്ക്കുമൊപ്പം സ്വാതന്ത്ര്യം, ആത്മസംതൃപ്തി, അന്തസ് എന്നിവയ്ക്കുള്ള അവരുടെ അവകാശം ഉറപ്പാക്കണം.
വയോജനങ്ങൾ ബാധ്യതകളായി കരുതുന്നവർ ഒന്നോർക്കുക. അവർ ഉള്ളിൽ പകർന്നുതന്ന വാത്സല്യമാണു നാവിൽ സ്വരമായും ചുണ്ടിൽ ചിരിയായും കണ്ണിൽ നനവായും നിറയുന്നതെന്നു നാമറിയണം.


ഫാ. മൈക്കിൾ വെട്ടിക്കാട്ട്
(സീറോ മലബാർ സഭയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിഭാഗമായ സ്പന്ദന്‍റെ ചീഫ് കോർഡിനേറ്ററാണു ലേഖകൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.