മോദിയുമായി ഫോണ്‍ സംഭാഷണത്തിനു തയാർ; വെള്ളക്കൊടി വീശി ഇമ്രാൻ
മോദിയുമായി ഫോണ്‍ സംഭാഷണത്തിനു തയാർ; വെള്ളക്കൊടി വീശി ഇമ്രാൻ
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംഭാഷണം നടത്താൻ സന്നദ്ധത അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുൽവാമ ഭീകരാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാനു കൈമാറിയിരുന്നു. ഇത് ലഭിച്ചതായും പരിശോധിച്ചുവരികയാണെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.


പാകിസ്ഥാന്‍റെ പിടിയിലുള്ള വ്യോമസേന വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. സ്ഥാനപതി തലത്തിൽ നയതന്ത്ര ഇടപെടലുകൾക്ക് ശ്രമിക്കുന്നില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വൈമാനികന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.