അതിർത്തി പുകയുന്നു; നാല് വിമാനത്താവളങ്ങൾ അടച്ചു
അതിർത്തി പുകയുന്നു; നാല് വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ഇന്ത്യ-പാക്ക് അതിർത്തി സംഘർഷഭരിതമായതോടെ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ജമ്മു, ശ്രീനഗർ, ലേ, പഞ്ചാബിലെ പത്താൻകോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇവിടെ നിന്നും ഒരു സർവീസും നടത്തേണ്ടെന്നാണ് തീരുമാനം. ഇവിടേയ്ക്ക് വരേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതിർത്തിയിലെ രജൗരി മേഖലയിലെ നൗഷേരയിൽ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച മൂന്ന് പാക്ക് പോർവിമാനങ്ങളെ ഇന്ത്യൻ സൈന്യം തുരത്തി. സൈന്യം ശക്തമായ ആക്രമണം നടത്തിയതോടെ പാക്കിസ്ഥാൻ പിന്മാറുകയായിരുന്നു. അതേസമയം പാക്കിസ്ഥാന്‍റെ പോർ വിമാനം സൈന്യം വെടിവച്ചിട്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.


അതിർത്തിയോട് ചേർന്ന് കിടക്കുന്ന വിമാനത്താവളങ്ങളിലെല്ലാം കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.