Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ആശങ്കകൾ അവസാനിക്കുന്നില്ല
നാലാം വകുപ്പ്: ഡിനോമിനേഷനുകളുടെ നിയമാവലികൾ
ഓരോ ഡിനോമിനേഷനും ഡിനോമിനേഷനുകളുടെയും ഡിനോമിനേഷനുകളുടെ പരിധിയിൽ വരുന്ന പാരീഷുകളുടെയും ഭരണത്തിനുവേണ്ടുന്നതായ നിയമങ്ങൾ ഉണ്ടാക്കണമെന്നു വകുപ്പ് നാലിൽ നിഷ്കർഷിച്ചിരിക്കുന്നു. ഡിനോമിനേഷനുകളുടെ അഥവാ സഭകളുടെ ആന്തരികഭരണത്തെ സംബന്ധിച്ച നിയമാവലിയെക്കുറിച്ചു മാത്രമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ. അതായതു ഡിനോമിനേഷനുകളുടെ വസ്തുവകകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള നിയമങ്ങൾ ഗവൺമെന്റ് ഉണ്ടാക്കും.
അതല്ലായെങ്കിൽ ഡിനോമിനേഷനുകൾ ഉണ്ടാക്കേണ്ട നിയമത്തിന്റെ ഉള്ളടക്കം എന്തൊക്കെ ആയിരിക്കണമെന്നു ബില്ലിൽ തന്നെ പറയുമായിരുന്നു. ഇതുസംബന്ധിച്ച നിയമങ്ങൾ ബിൽ പാസായശേഷം ഉണ്ടാക്കാൻ കാത്തിരിക്കുന്നതു നിഗൂഢമായ പല ലക്ഷ്യങ്ങളും ഇവയ്ക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഒറ്റനോട്ടത്തിൽ നിരുപദ്രവമെന്നു തോന്നത്തക്കരീതിയിൽ ബിൽ അവതരിപ്പിക്കാൻ ഇതിന്റെ പ്രയോക്താക്കൾ ശ്രമിച്ചിരിക്കുന്നു എന്നു സാരം. ചുരുക്കത്തിൽ സഭകളുടെ സ്വയംഭരണാവകാശത്തെ വെല്ലുവിളിക്കുകയും തച്ചുടയ്ക്കുകയും ചെയ്യുന്നതാണ് ഈ ബിൽ എന്ന ആക്ഷേപം ബോധ്യപ്പെടണമെങ്കിൽ വഴിയേ വരുന്ന കാര്യങ്ങളുടെ ചുരുൾനിവരാൻ കാത്തിരിക്കേണ്ടിവരും.
ഇപ്പോൾ കൃത്യമായ നിയമാവലികളും ചട്ടങ്ങളുമനുസരിച്ചു പ്രവർത്തിക്കുന്ന, നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ള സഭകളെ സംബന്ധിച്ച് എല്ലാ നിയമാവലികളും പാരന്പര്യങ്ങളും അപ്രസക്തമാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിനില്ക്കും. ഈ ബിൽപ്രകാരം പുതിയ നിയമാവലി തയാറാകണമെന്നു മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂ. ഇതിനു ഗവൺമെന്റിൽനിന്ന് അംഗീകാരം ലഭിക്കണമെന്നുകൂടി കൂട്ടിച്ചേർത്താൽ അതു സഭാസമൂഹങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്നതിനും കാല്ക്കീഴിൽ തളച്ചിടുന്നതിനുമുള്ള ഒരുഎളുപ്പവഴിയാകുമെന്നു ഭരണകൂടങ്ങൾ കണക്കുകൂട്ടുന്നുണ്ടാകാം.
അഞ്ചും ആറും വകുപ്പുകൾ: അക്കൗണ്ടുകളും ഓഡിറ്റ് റിപ്പോർട്ടും
ബില്ലിന്റെ അഞ്ചും ആറും വകുപ്പുകളിലായിട്ടാണ് ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. അക്കൗണ്ടുകൾ കൃത്യമായി എഴുതുന്നതും സൂക്ഷിക്കുന്നതും ചാർട്ടേഡ് അക്കൗണ്ടന്റുകളെക്കൊണ്ട് അവ പരിശോധിപ്പിക്കുന്നതുമൊന്നും പുതിയ കാര്യങ്ങളല്ല. ചെറിയ സഭാസമൂഹങ്ങളുടെ കാര്യം എന്തുമാകട്ടെ കത്തോലിക്കാസഭ പോലെയുള്ള വ്യവസ്ഥാപിത സഭാസമൂഹങ്ങളിൽ രാജ്യത്തു നിലവിലുള്ള നിയമങ്ങൾക്കു വിധേയമായി ഇതെല്ലാം നടന്നുവരുന്നതാണ്. ഈ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്ന സമിതികളും യോഗങ്ങളും കത്തോലിക്കാസഭയ്ക്കുണ്ട്.
ആറാം വകുപ്പിൽ പറഞ്ഞപ്രകാരം ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ഓഫീസർ ആരാണ് എന്നതുസംബന്ധിച്ചു സംശയങ്ങൾ ബാക്കിനില്ക്കുന്നു. റെഗുലേഷനിൽ സൂചിപ്പിച്ചിട്ടുള്ള ഓഫീസർ എന്നാണു പറഞ്ഞിരിക്കുന്നത്. വകുപ്പ് നാലിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഡിനോമിനേഷൻ തയാറാക്കുന്നതാണ് ഈ റെഗുലേഷൻ എന്നുവേണം അനുമാനിക്കാൻ. ഇക്കാര്യം സംബന്ധിച്ചു വ്യക്തതയില്ല. ഇനി ഗവൺമെന്റ് ഈ ആക്ട് പ്രകാരം ഇതിന്റെ നടത്തിപ്പിനായി തയാറാക്കുന്ന നിയമങ്ങളാണ് ഉദ്ദേശിച്ചത് എന്ന് ആരെങ്കിലും വ്യാഖ്യാനിക്കുമോ എന്നറിയില്ല. ഇങ്ങനെ പഴുതുകൾ ഇട്ടുകൊണ്ടുള്ള ബിൽ അവതരണത്തിലൂടെ ഗവൺമെന്റിന് ഇടപെടാൻ പരമാവധി സ്പേസ് ഉണ്ടാക്കിയെടുക്കുകയാകാം.
ഏഴാം വകുപ്പ്: പാരിഷുകൾക്കു വസ്തുവകകൾ കൈവശംവയ്ക്കുന്നതിനുള്ള അവകാശം
പാരിഷ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഡിനോമിനേഷന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റ് എന്നാണെന്നു നിർവചനത്തിൽ (2 (h)) വ്യക്തമാക്കിയിട്ടുണ്ട്. ദേവാലയം എന്നു വിളിക്കപ്പെടാവുന്ന ഒരു പ്രാർഥനാലയമോ അതിനുള്ള ഹാളോ ചാപ്പലോ ഏതെങ്കിലും ഡിനോമിനേഷന്റെ വകയായി ഉണ്ടെങ്കിൽ അതു പാരിഷ് ആയി കണക്കാക്കപ്പെടും. ഇങ്ങനെയുള്ള ഒരു പാരീഷിനു സ്വന്തമായി കെട്ടിടങ്ങളും വസ്തുവകകളുമാകാം. സ്വന്തമായി ഇല്ലെങ്കിൽ വാടകയ്ക്കെടുക്കാം. സ്വന്തമായി കെട്ടിടങ്ങളുണ്ടെങ്കിൽ വാടകയ്ക്കു നല്കുകയുമാകാം. ഇതിലൂടെയെല്ലാം ലഭിക്കുന്ന വരുമാനങ്ങളുടെയും മറ്റു വരവുചെലവുകളുടെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും പാരിഷ് നിയോഗിക്കുന്ന വ്യക്തിയോ വ്യക്തികളോ അത് ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോർട്ട് പാരിഷിന്റെ പൊതുയോഗത്തിനു മുന്നിൽ അവതരിപ്പിക്കുകയും വേണം.
പാരിഷിന്റെ കണക്കുകൾ കൃത്യമായി എഴുതണം, ഓഡിറ്റ് ചെയ്യണം, അംഗങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം എന്നുള്ള കാര്യങ്ങളിൽ തർക്കമില്ല. ഇപ്പോൾതന്നെ കത്തോലിക്കാ സഭയിൽ നടക്കുന്ന കാര്യങ്ങളാണിവ. പക്ഷേ രണ്ടു കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പാരിഷിനു നല്കിയിരിക്കുന്ന നിർവചനം വളരെ വ്യാപ്തിയുള്ളതാണ്. കത്തോലിക്കാ സഭയുടെ സംവിധാനത്തിൽ ഒരിടവക (പാരിഷ്)യിൽ തന്നെ പല പള്ളികൾ ഉണ്ടാകാം. ഇവയോരോന്നും ഓരോ പാരിഷ് ആയിട്ടാണോ പരിഗണിക്കപ്പെടാൻ പോകുന്നത്?
2. പാരിഷിനെ പ്രതിനിധീകരിക്കുന്നത് ആരാണ്? പാരിഷിന്റെ പേരിൽ വസ്തു രജിസ്റ്റർ ചെയ്യുന്പോഴും ക്രയവിക്രയങ്ങൾ നടത്തുന്പോഴും പാരിഷിനെ പ്രതിനിധീകരിക്കുന്ന ഒരാൾ ഉണ്ടാകണം. ഇതുസംബന്ധിച്ചു സഭയിൽ നിയമങ്ങളുണ്ട്. പക്ഷേ ബില്ലിലെ നിശബ്ദത നിയമംമൂലം മറ്റു സംവിധാനങ്ങൾ കൊണ്ടുവരുന്നതിനുള്ള പഴുതാണ് എന്നതിൽ സംശയമില്ല.
എട്ടും ഒമ്പതും വകുപ്പുകൾ: ചർച്ച് ട്രൈബ്യൂണലും അവയുടെ അധികാര പരിധിയും
എട്ടും ഒമ്പതും വകുപ്പുകളിലായിട്ടാണ് ചർച്ച് ട്രൈബ്യൂണലിനെക്കുറിച്ചും അവയുടെ അധികാരപരിധിയെക്കുറിച്ചും പറയുന്നത്. ഇതേപ്പറ്റിയുള്ള ആശങ്കകൾ ഈ പരന്പരയുടെ രണ്ടാം ഭാഗത്തു പ്രതിപാദിച്ചതാണല്ലോ.
പത്താം വകുപ്പ്: ചട്ടങ്ങൾ ഉണ്ടാക്കാനുള്ള ഗവൺമെന്റിന്റെ അധികാരം
പത്താം വകുപ്പ് സംസ്ഥാന ഗവൺമെന്റിനെ ഈ ആക്ട് നടപ്പിലാക്കാൻ വേണ്ട ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് അധികാരപ്പെടുത്തുന്നതാണ്.
ഇങ്ങനെ ഉണ്ടാക്കുന്ന ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ചട്ടങ്ങൾ എത്രയും വേഗം നിയമനിർമാണസഭയുടെ അടുത്ത സമ്മേളനവേളയിൽ, സഭ കൂടുന്ന സമയത്തു പതിനാലു ദിവസത്തേക്കു വയ്ക്കേണ്ടതാണ്. ഒറ്റ സെഷനിലോ അടുത്തടുത്ത പല സെഷനുകളിലായോ പതിനാലു ദിവസം ആയാൽ മതി എന്നാണു ബില്ലിലെ നിർദേശം. നിയമനിർമാണസഭ ഈ ചട്ടത്തിൽ എന്തെങ്കിലും മാറ്റങ്ങൾ നിർദേശിക്കുകയോ ഇതു നടപ്പിലാക്കേണ്ടതില്ല എന്നു തീരുമാനിക്കുകയോ ചെയ്താൽ അതനുസരിച്ചു മാറ്റം വരുത്തുകയോ ചട്ടം ഇല്ലാതാവുകയോ ചെയ്യും. എന്നിരുന്നാലും നിയമനിർമാണ സഭയുടെ ഈ തീരുമാനം വരുന്നതുവരെയും ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ചട്ടമനുസരിച്ച് കാര്യങ്ങൾ നടക്കുകയും അങ്ങനെ നടന്ന കാര്യങ്ങൾ സാധുവായിരിക്കുകയും ചെയ്യും.
നിയമനിർമാണസഭയിൽ ചർച്ച ചെയ്യുകപോലും ചെയ്യാതെ ഇങ്ങനെ ചട്ടങ്ങളുണ്ടാക്കാൻ ഗവൺമെന്റിനു വ്യാപകമായ അധികാരം നല്കുന്ന ഈ ബില്ലിനെക്കുറിച്ച് അതുകൊണ്ട് കൂടുതൽ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. നിയമനിർമാണസഭ ഈ ചട്ടം വേണ്ട എന്നുവച്ചാൽ തന്നെയും (ഒരുപക്ഷേ അതു ഭരണഘടനാവിരുദ്ധമാകാം) ഈ ചട്ടംമൂലം വന്നുചേർന്ന ഹാനികൾക്കും നഷ്ടങ്ങൾക്കും ആരു പരിഹാരം ചെയ്യും?അതുകൊണ്ട് ഈ ബില്ലിന്റെ കാണാപ്പുറങ്ങളാണു കാണുന്നവയേക്കാൾ നമ്മെ ആശങ്കാകുലരാക്കുന്നത്.
ബിൽ നിർവചിക്കുന്ന മറ്റൊരു പദമാണ് "prescribed'. ഈ ബിൽ പാസായശേഷം പുതിയ ആക്ട് പ്രകാരം തയാറാക്കുന്ന ചട്ടങ്ങളാൽ അഥവാ നിയമങ്ങളാൽ നിർദേശിക്കപ്പെട്ടിട്ടുള്ള എന്നാണ് അതിനു വ്യാഖ്യാനം കൊടുത്തിരിക്കുന്നത്. ഈ ബില്ലിൽ പ്രത്യക്ഷമായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലാത്ത ഈ പദം എങ്ങനെ നിർവചനങ്ങളുടെ ലിസ്റ്റിൽ വന്നു? ഇത്രമാത്രം അവധാനതയോടെ തയാറാക്കിയ ബില്ലിൽ അറിയാതെ ഇതു കയറിക്കൂടുകയില്ല. ഇതിൽനിന്ന് അനുമാനിക്കാവുന്നത് ആദ്യം തയാറാക്കിയ ബില്ലിന്റെ പൂർണരൂപം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നുതന്നെയാണ്.
അതായതു ചർച്ച ചെയ്യുന്പോൾ കല്ലുകടിച്ചേക്കാവുന്ന ചില പ്രസക്തഭാഗങ്ങൾ ബില്ലിൽനിന്ന് ഒഴിവാക്കി അതു പിന്നീട് ഉണ്ടാക്കാൻ പോകുന്ന നിയമത്തിന്റെ ഭാഗമാക്കാം എന്ന് ആരുടെയോ ബുദ്ധി ഉപയോഗിച്ചിട്ടുണ്ടാകണം. ഈ ബിൽ മാത്രം വായിച്ചിട്ട് ഇതിനെ എതിർക്കുന്നത് എന്തിനാണ് എന്നു ഭൂരിപക്ഷത്തെക്കൊണ്ടു ചിന്തിപ്പിക്കാം എന്നായിരിക്കണം ഇവർ ഉദ്ദേശിച്ചത്. അപ്പോൾ ഇങ്ങനെ ഉണ്ടാക്കാൻ പോകുന്ന നിയമങ്ങൾ ബില്ലിന്റെ ഭാഗമായി വന്നാൽ ബിൽ പാസാവുകയില്ലായെന്ന് ഇത് ഉണ്ടാക്കിയവർ തന്നെ ചിന്തിക്കുന്നുണ്ടാവുമല്ലോ.
ഈ നിഗൂഢതകളാണു ബില്ലിനെ എതിർക്കാൻ കത്തോലിക്കാസഭയെ പ്രേരിപ്പിക്കുന്നതും. സുതാര്യതയുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്ന നിയമത്തിനു സുതാര്യതയില്ലെങ്കിൽ എന്തുചെയ്യും?
കുരുക്കുമായി ചര്ച്ച് ബില്-4
റവ. ഡോ. ജോർജ് തെക്കേക്കര
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചർച്ച് ബിൽ: സത്യവും മിഥ്യയും
കോട്ടയം: ചര്ച്ച് ബില് നല്ലതാണെന്നും ആവശ്യമാണെന്നും സമൂഹ മാധ്യമങ്ങളില് വാതോ
ചർച്ച് ബില്ലിന്റെ പിന്നാമ്പുറവും സഭാവിരുദ്ധരുടെ അജൻഡകളും
ദേവസ്വം ബോർഡിന്റെയും വഖഫ് ബോർഡി
സുതാര്യതയില്ലാതെ...
മുൻവിധിയോടെയുള്ള ആമു
ആരാണു സ്വത്തിന്റെ ഉടമസ്ഥനും അവകാശിയും?
കത്തോലിക്കാ സഭയ്ക്കെതിരേ പലപ്പോഴും ഉയർ
വിവാദമുയർത്തി ചർച്ച് ബിൽ
ചർച്ച് ആക്ട് നടപ്പാക്കുക എ
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top