ഡാം സുരക്ഷ: മുല്ലപ്പെരിയാറിനായി കേരളം അപേക്ഷ നൽകിയില്ല
ഡാം സുരക്ഷ: മുല്ലപ്പെരിയാറിനായി കേരളം അപേക്ഷ നൽകിയില്ല
ഇടുക്കി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ലോകബാങ്ക് സഹായത്തോടെയുള്ള കേന്ദ്രസർക്കാരിന്‍റെ ഡ്രിപ്പ് പദ്ധതിയിലേക്കു മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി അപേക്ഷ സമർപ്പിക്കാതെ കേരളത്തിന്‍റെ അനാസ്ഥ. കേരളം ഉപേക്ഷ വരുത്തിയതു മനഃപൂർവമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു അഡ്വ. റസൽജോയി. അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ലോകബാങ്ക് സഹായത്തോടെയുള്ള കേന്ദ്രസർക്കാരിന്‍റെ ഡ്രിപ്പ്(ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെൻറ് പ്രോജക്ട്) പദ്ധതിക്കായി കേന്ദ്രം 3,466 കോടി രൂപ അനുവദിച്ചപ്പോൾ മുല്ലപ്പെരിയാറിനെ ഒഴിവാക്കി.

120 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് മാത്രം ഡ്രിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതു കേരളമോ തമിഴ്നാടോ അപേക്ഷ സമർപ്പിക്കാത്തതു കൊണ്ടാണെന്ന വാദവും ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഡ്രിപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു കേരളമോ തമിഴ്നാടോ ആവശ്യപ്പെട്ടിട്ടില്ലെന്നു കേന്ദ്ര ജല കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന ഡാം സേഫ്റ്റി മോണിറ്ററിംഗ് ഡയറക്ടറേറ്റാണ് അറിയിച്ചത്. ഏതെങ്കിലും അണക്കെട്ട് ഡ്രിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെങ്കിൽ അണക്കെട്ട് ഉടമയോ സംസ്ഥാന സർക്കാരോ ആവശ്യപ്പെടണമെന്നാണ് ചട്ടം. ഇത്തരത്തിൽ അപേക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ ജലകമ്മീഷന് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


ഡാം സുരക്ഷിതമാണെന്നു വാദിക്കുന്ന തമിഴ്നാട് അപേക്ഷ സമർപ്പിച്ചു ഫണ്ട് സംഘടിപ്പിക്കാൻ തയാറാകില്ല. എന്നാൽ, ഡാം സുരക്ഷിതമല്ലെന്നു വാദിക്കുന്ന കേരളത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയുമായിരുന്നു. ഡ്രിപ്പ് പദ്ധതിയിൽ കേന്ദ്രം ഫണ്ട് അനുവദിച്ചാൽ സുപ്രീംകോടതിയിൽ കേരളത്തിന്‍റെ വാദത്തിനു മുൻതൂക്കം ലഭിക്കുകയും ചെയ്യുമായിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്നു വാദിക്കാനുള്ള സുവർണാവസരമാണ് നഷ്ടപ്പെടുത്തിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനു കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താൻ സംസ്ഥാനം തയാറാകുന്നില്ലെന്നു റസൽ ജോയി ആരോപിച്ചു. അന്താരാഷ്‌ട്ര വിദഗ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്പോഴും അക്കാര്യത്തിലും സർക്കാർ തലത്തിലുള്ള മൗനം ദുരൂഹത സൃഷ്ടിക്കുന്നുവെന്നും റസൽ ജോയി കുറ്റപ്പെടുത്തി.

ജോണ്‍സണ്‍ വേങ്ങത്തടം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.