ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ശത്രുനശീകരണ ദിവ്യശക്തി യന്ത്രം!
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്

അടുത്ത പ്രദേശങ്ങളില്‍ എവിടെയെങ്കിലും കല്യാണം വല്ലതും നടക്കുന്നുണ്ടോയെന്നറിയാന്‍ പത്രം മറിച്ചുനോക്കുന്ന തിരക്കിലായിരുന്നു സ്ഥലത്തെ പ്രധാന ദിവ്യൻ. ഇന്നു വിവാഹിതരാകുന്നു എന്നൊരു പരസ്യം കണ്ടാല്‍ ആശാന്‍റെ മുഖം തെളിയും.

ക്ഷണിക്കാത്ത കല്യാണത്തിനു വലിഞ്ഞുകയറിച്ചെന്നു സദ്യ കഴിച്ചിട്ട് ഉപഹാരം കൊടുക്കുന്നതിനു മുന്പേ ഇറങ്ങിപ്പോരുന്നത് പുള്ളിക്കാരനു വലിയ ഹരമാണ്. ഇത്രയും കാലത്തിനിടെ ഈ ജില്ലാ പഞ്ചായത്തിൽ തന്നെ എത്രയോ ക്ഷണിക്കപ്പെടാത്ത കല്യാണങ്ങൾക്കു വലിഞ്ഞുകയറി ചമഞ്ഞു ചെന്നിരിക്കുന്നു.

രാഷ്‌ട്രീയക്കാരുടെ മുതൽ സെലിബ്രിറ്റികളുടെ വരെ കല്യാണം കൂടി സദ്യ ഉണ്ടതിന്‍റെ കഥകൾ ആശാന്‍റെ ഫയലിലുണ്ട്. പതിവായി സദ്യ വിളന്പുന്ന പിള്ളേർക്ക് ആശാന്‍റെ മുഖം ഇപ്പോൾ ചിരപരിചിതം. കാറ്ററിംഗുകാർക്കു ചില്ലറ സേവനങ്ങൾ ചെയ്തുകൊടുക്കുന്നതിനാൽ അവർ ഇതൊരു വാർത്തയാക്കാറുമില്ല.

ഇന്നലെ നാട്ടിലെ ഒരു കല്യാണത്തിനു ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്ഷണിച്ചിട്ടു പോകുന്നതിൽ ഒരു ത്രിൽ ഇല്ലാത്തതിനാൽ പോയില്ല. രണ്ടു ദിവസത്തെ ബോറടി മാറ്റാൻ കല്യാണം വല്ലതും കിട്ടുമോയെന്നു പരതാനാണ് പത്രം നിവർത്തിയത്. പത്രം മറിച്ചതും നമ്മുടെ ആശാൻ ഞെട്ടി. ക്ഷണിക്കാത്ത പരിപാടിയിൽ ആരുമറിയാതെ കയറി തട്ടിയിട്ട് മടങ്ങുന്നതിൽ തന്നെപ്പോലെ കേമനില്ലെന്നു കരുതിയിരിക്കുകയായിരുന്നു ആശാൻ. എന്നാൽ, ദേ തന്നെയും കടത്തിവെട്ടിയിരിക്കുന്നു ഒരു ദിവ്യത്തി. പത്രം നിറയെ ദിവ്യത്തിയുടെ ദിവ്യശക്തിയുടെ കഥകളാണല്ലോ. ശെടാ... വലിഞ്ഞുകയറി ചെല്ലുന്നവരിലും സെലിബ്രിറ്റികളോ?

ആരുമറിയാതെ ചെല്ലുന്നതിലും ആർക്കും സംശയം തോന്നാത്തവിധം പെരുമാറുന്നതിലും ആരുടെയും ശ്രദ്ധയിൽപ്പെടാതെ അകത്താക്കുന്നതിലും ആരെങ്കിലും തിരിച്ചറിയുംമുന്പ് മുങ്ങുന്നതിലുമാണ് ഈ പ്രഫഷന്‍റെ വിജയമെന്നായിരുന്നു ആശാന്‍റെ അനുഭവം. വലിഞ്ഞുകയറി ചെല്ലുന്ന പരിപാടിയിൽ തന്നെ വെല്ലാൻ അതുകൊണ്ടുതന്നെ ആരുമില്ലെന്നായിരുന്നു പുള്ളിക്കാരന്‍റെ വിശ്വാസം. എന്നാൽ, ഇവിടൊരു ദിവ്യത്തി ക്ഷണിക്കാത്ത പരിപാടിയിൽ വലിഞ്ഞുകയറി ചെന്നെന്നു മാത്രമല്ല, വലിഞ്ഞുകയറി വന്നതാണെന്നു സ്റ്റേജിൽ ക‍യറി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.


ഔട്ട്സ്റ്റാൻഡിംഗ് തൊലിക്കട്ടി! മുഖ്യമന്ത്രിയെ കണ്ടാൽപ്പോലും മൂളുകയും മുരളുകയും ചെയ്യുന്ന മൈക്ക് സ്തബ്ധനായി ഇരുന്നു. ചടങ്ങു സംഘടിപ്പിച്ച മുതലാളി പോലും ദിവ്യശക്തിയേറ്റ് സംസാരശേഷി നഷ‌്ടപ്പെട്ട വെറും ഘടകകക്ഷിയായി മാറി.

ക്ഷണിക്കപ്പെടാതെ വന്നു ഫുഡ് തട്ടുന്നതിലല്ല, പറ്റിയാൽ ആളു തട്ടിപ്പോകാൻ സാഹചര്യമുണ്ടാക്കുന്നതിലാണത്രേ പുതിയ ത്രിൽ! ഇങ്ങനെ പോയാല്‍ ഇവര്‍ കല്യാണപ്പരിപാടി അടക്കം സകലതും വലിഞ്ഞുകയറി പിടിക്കുമെന്നു തോന്നുന്നു. പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ ക്ഷണിക്കപ്പെടാത്തിടത്തു വലിഞ്ഞുകയറി ചെല്ലുന്നതിനു ശാസ്ത്രീയ പരിശീലനം നൽകാൻ ഒരു കേന്ദ്രം തുടങ്ങാൻ ദിവ്യത്തിക്കു പദ്ധതിയുണ്ടത്രേ. ഇവർക്കു ക്ഷേമനിധിയും ഒാരോ ലിറ്റർ പെട്രോളും ഏർപ്പെടുത്തുന്നതും ദിവ്യശക്തിയുള്ള പഞ്ചായത്തിന്‍റെ പരിഗണനയിലാണ്.

വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ചുറ്റിയടിക്കാന്‍ ഇന്നോവ കിട്ടാത്തതിന്‍റെ പേരില്‍ പിണങ്ങി ഈ ദിവ്യത്തി പഞ്ചായത്തില്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും ഒരു കഥയുണ്ട്. ചായ കുടിക്കാന്‍ ആരെങ്കിലും ചായക്കട വാങ്ങുമോയെന്നു ചോദിച്ചതു കേട്ടിട്ടുണ്ട്. എന്നാല്‍, കിട്ടാത്ത ഇന്നോവയ്ക്കു പെട്രോളടിക്കാന്‍ പെട്രോള്‍ പമ്പ് വാങ്ങുന്നവരുണ്ടെന്ന് ദിവ്യശക്തി ഒട്ടുമില്ലാത്ത നാട്ടുകാര്‍ക്ക് ഇപ്പോള്‍ മനസിലായി.

മിസ്ഡ് കോൾ

സിൽവർ ലൈൻ റെയിൽ ആവശ്യവുമായി മുഖ്യമന്ത്രി വീണ്ടും ഡൽഹിയിൽ.

- വാർത്ത.

ഖജനാവ് നിറയെ മഞ്ഞക്കുറ്റി!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.