ഭീകരതാവളങ്ങൾ ആക്രമിച്ചു; കൊല്ലപ്പെട്ടവരുടെ കണക്ക് എടുത്തില്ലെന്ന് എയർ ചീഫ് മാർഷൽ
ഭീകരതാവളങ്ങൾ ആക്രമിച്ചു; കൊല്ലപ്പെട്ടവരുടെ കണക്ക് എടുത്തില്ലെന്ന് എയർ ചീഫ് മാർഷൽ
ന്യൂഡൽഹി: ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ എത്രപേർ മരിച്ചുവെന്ന കണക്ക് എടുത്തിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ധനോവ. ഞങ്ങൾ ലക്ഷ്യത്തിൽ തന്നെ ആക്രമിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ല. ആക്രമണം ലക്ഷ്യത്തിലെത്തിയോ ഇല്ലയോ എന്നതാണ് സേന നോക്കുന്നത്. നാശനഷ്ടത്തിൽ കണക്ക് വ്യക്തമാക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയ്ഷ് ഇ മുഹമ്മദിന്‍റെ ഭീകരതാവളങ്ങൾക്കെതിരായ വ്യോമാക്രമണം ഫലപ്രദമായിരുന്നെന്നും ചീഫ് മാർഷൽ പറഞ്ഞു. മറിച്ചാണെങ്കിൽ എന്തിനാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി പ്രതികരിച്ചത്. നമ്മൾ ബോംബിട്ടത് വനത്തിലാണെങ്കിൽ എന്തിനാണ് അവർ(പാക്കിസ്ഥാൻ) പ്രതികരിക്കുന്നതെന്നും ബി.എസ്.ധനോവ ചോദിച്ചു.



പാക്കിസ്ഥാന്‍റെ എഫ് 16 വിമാനത്തെ ആക്രമിക്കാൻ മിഗ്-21 ബൈസൻ ഉപയോഗിച്ചതിനെ അദ്ദേഹം ന്യായീകരിച്ചു. മിഗ്-21ന് അതിനുള്ള ശേഷിയുണ്ടെന്നും വിമാനം നവീകരിച്ചതാണെന്നും ചീഫ് മാർഷൽ പറഞ്ഞു. മികച്ച ആയുധസംവിധാനങ്ങളും റഡാറുമുണ്ട്. നമ്മുടെ കൈശവശമുള്ള എല്ലാ വിമാനങ്ങളും പോരാടാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ വീണ്ടും യുദ്ധവിമാനം പറത്തുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇക്കാര്യം അദ്ദേഹത്തിന്‍റെ(അഭിനന്ദൻ) ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കും. അദ്ദേഹം പൂർണആരോഗ്യവാനായി തിരിച്ചെത്തിയാൽ വിമാനം പറത്തുമെന്നും എയർ ചീഫ് മാർഷൽ പ്രതികരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.