ബാലാക്കോട്ട് മിന്നലാക്രമണത്തിൽ 250ലേറെ ഭീകരരെ വധിച്ചു: അമിത് ഷാ
ബാലാക്കോട്ട് മിന്നലാക്രമണത്തിൽ 250ലേറെ ഭീകരരെ വധിച്ചു: അമിത് ഷാ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ 250ലേറെ ഭീകരരെ വധിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. അഹമ്മദാബാദിലെ പാർട്ടി യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് ബിജെപിയുടെ ആദ്യ പ്രതികരണമാണിത്.

ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. പുൽവാമ ആക്രമണത്തിന് ശേഷം എല്ലാവരും വിചാരിച്ചു ഇനിയൊരു സർജിക്കൽ സ്ട്രൈക്ക് സാധ്യമല്ലെന്ന്. എന്നാൽ നരേന്ദ്ര മോദി‍യുടെ നേതൃത്വത്തിലുള്ള സർക്കാർ പതിമൂന്നാം ദിവസം വ്യോമാക്രമണം നടത്തുകയും 250ലേറെ ഭീകരരെ വധിച്ചെന്നും അമിത് ഷാ പറഞ്ഞു.

അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സായുധസേനയുടെ ആക്രമണത്തിന് ഉടനടി പ്രതികാരം ചെയ്യാന്‍ സാധിച്ച ഒരോയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ പറഞ്ഞു. പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് സൈന്യത്തിന്‍റെ പിടിയിലായ നമ്മുടെ ജവാനെ 30 മണിക്കൂറുകൾക്കുള്ളിൽ തിരിച്ചു കിട്ടി. മോദിയുടെ ഇച്ഛാശക്തി മൂലമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.



അതേസമയം, അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. എയർ വൈസ് മാർഷൽ ആർജികെ കപൂർ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുന്നു. ബിജെപി അധ്യക്ഷന് ഈ കണക്ക് എവിടുന്ന് കിട്ടിയെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.

ബാലാക്കോട്ടിൽ കുറഞ്ഞത് 325 ഭീകരർ അടക്കം 350 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. അതേസമയം, 300 പേർ കൊല്ലപ്പെട്ടെന്നു പ്രധാനമന്ത്രിയോ ഏതെങ്കിലും വക്താവോ പറഞ്ഞോയെന്നാണു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ ചോദിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.