അഭിനന്ദൻ തിരിച്ചെത്തി
അഭിനന്ദൻ തിരിച്ചെത്തി
ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ മാതൃരാജ്യത്ത് തിരിച്ചെത്തി. ജയ് വിളികളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ പഞ്ചാബിലെ അട്ടാരിയിൽ അതിർത്തി കടന്നെത്തിയ അഭിനന്ദനെ മണിക്കൂറുകളോളം അവിടെ തടിച്ചു കൂടിയ ജനക്കൂട്ടം വരവേറ്റു. ഉച്ചയോടെ എത്തുമെന്ന് കരുതി കാത്തുനിന്ന ജനക്കൂട്ടത്തിന് ആവേശമായി അഭിനന്ദൻ പാക്കിസ്ഥാനിലെ വാഗയിൽനിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് നടന്നു തുടങ്ങിയത് രാത്രി 9.10 നാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്തുമിനിറ്റിനു ശേഷം അഭിനന്ദൻ മാതൃരാജ്യത്തു കാൽതൊട്ടു.

ബുധനാഴ്ച രാവിലെ പാക് മണ്ണിൽ പാരഷൂട്ടിൽ ഇറങ്ങിയ അഭിനന്ദൻ 59 മണിക്കൂറിനു ശേഷമാണ് ഇന്നലെ രാത്രി 9.20ന് അട്ടാരിയിലേക്കു കടന്നത്. വ്യോമസേനയുടെ ഉപമേധാവി എയർ വൈസ്മാർഷൽ ആർ.ജി.കെ. കപൂർ അഭിനന്ദനെ സ്വീകരിക്കാൻ എത്തിയിരുന്നു. നീല ജാക്കറ്റും കാക്കി ട്രൗസറും ധരിച്ച് വാഗായിൽനിന്നു വന്ന അഭിനന്ദന്‍റെ മുന്നിലും പിന്നിലും പാക്കിസ്ഥാനി റേഞ്ചർമാർ നടന്നു. ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈകമ്മീഷനിലെ എയർ അറ്റാഷെയും ഒപ്പം വന്നു.

അഭിനന്ദനെ ഇന്ത്യക്ക് കൈമാറിക്കിട്ടിയെന്നും ഇനി വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുകയാണെന്നും പറഞ്ഞ വ്യോമസേനാ ഉപമേധാവി മറ്റു കാര്യങ്ങളൊന്നും അറിയിച്ചില്ല. ചോദ്യങ്ങൾ സ്വീകരിച്ചുമില്ല. അഭിനന്ദനുമായി വ്യോമസേനാ ഉന്നതർ അമൃത്‌സറിനു തിരിച്ചു.

പാക് സേന വളരെ പ്രഫഷണലാണെന്ന് അഭിനന്ദൻ പറയുന്നതായ ഒരു വീഡിയോ ഇന്നലെ വൈകുന്നേരം പാക്കിസ്ഥാൻ പുറത്തുവിട്ടത് കൈമാറ്റം വൈകാൻ കാരണമായി. ഏറെ എഡിറ്റ് ചെയ്തിട്ടുള്ള ഒന്നായിരുന്നു വീഡിയോ. കൈമാറ്റത്തിനു ശേഷം പാക് വിദേശമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അഭിനന്ദനെ യുദ്ധത്തടവുകാരൻ എന്നു വിശേഷിപ്പിച്ചതും ഇന്ത്യയുടെ വിമർശനത്തിനിടയാക്കി.

വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ പാക് ഉദ്യോഗസ്ഥർ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഓഫീസർമാർക്കാണ് കൈമാറിയത്. ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ നിന്നു തന്നെ അഭിനന്ദനെ അനുഗമിച്ചിരുന്നു. വൈദ്യപരിശോധനയടക്കം അതിർത്തിയിൽ മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് അഭിനന്ദന് ഇന്ത്യയിൽ കാലു കുത്താനായത്. അതിനിടെ, അഭിനന്ദനെ കൈമാറുന്നതിനു തൊട്ടുമുന്പുപോലും പാക്കിസ്ഥാൻ ചില ഉപാധികൾ വച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


രാജ്യരഹസ്യങ്ങൾ നെഞ്ചിനുള്ളിൽ ഭദ്രമായി അടക്കിവച്ച് രണ്ടു നാൾ എതിർ പാളയത്തിൽ തലയുയർത്തിപ്പിടിച്ചുനിന്ന അഭിമാനതാരമായാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ അതിർത്തി കടന്നെത്തിയത്. അട്ടാരി-വാഗാ അതിർത്തിക്കു സമീപം ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാൻ ജയ്‌വിളികളുമായി ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. നാലരയോടെ അഭിനന്ദനെ സ്വീകരിക്കാനെത്തിയെ വ്യോമസേന ഓഫീസർമാർ അതിർത്തി രക്ഷാസേനയിലെ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി.

മകനെ സ്വീകരിക്കാൻ അഭിനന്ദന്‍റെ പിതാവ് റിട്ട. എയർ മാർഷൽ വി.എസ്. വർധമാനും അമ്മ ഡോ. ശോഭ വർധമാനും എത്തിയിരുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ ഭാഗമായി ലോകമെങ്ങുമുള്ള ഒരുപാട് യുദ്ധമുഖങ്ങളിലും ദുരന്ത മേഖലകളിലും വൈദ്യകരങ്ങളുമായി എത്തിയിട്ടുള്ള ഡോക്ടറാണ് അഭിനന്ദന്‍റെ അമ്മ ശോഭ. മലയാളിയായ എയർ അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ജെ.ഡി. കുര്യന്‍റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘം അഭിനന്ദനെ സ്വീകരിക്കുമെന്നായിരുന്നു ആദ്യവിവരം.

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്ന് ആകാശമാർഗം ലാഹോറിലെത്തിച്ച അഭിനന്ദനെ അവിടെ നിന്നു റോഡ് മാർഗമാണ് വാഗാ അതിർത്തിയിലേക്കെത്തിച്ചത്. അതീവസുരക്ഷയാണ് അതിർത്തിയിലും പരിസരത്തും ഒരുക്കിയിരുന്നത്. റെഡ്ക്രോസ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. വാഗാ അതിർത്തിക്ക് ഒരു കിലോമീറ്റർ ഇപ്പുറമുള്ള പ്രവേശന കവാടം വരെ മാത്രമായിരുന്നു മാധ്യമങ്ങളെ അനുവദിച്ചിരുന്നത്.

ഇന്ത്യയുടെ അതിർത്തി കടക്കാൻ ശ്രമിച്ച പാക്കിസ്ഥാന്‍റെ എഫ് 16 പോർ വിമാനം വെടിവച്ചിട്ട ശേഷമാണ് നിയന്ത്രണം വിട്ട ഇന്ത്യൻ പോർവിമാനമായ മിഗ് 21ൽ നിന്ന് തെറിച്ചുയർന്ന (ഇജക്ട്) അഭിനന്ദൻ പാര ഷൂട്ടിന്‍റെ സഹായത്തിൽ പാക് അധീന കാഷ്മീരിൽ ഇറങ്ങിയത്. ആദ്യം നാട്ടുകാരുടെ കൈയിൽ അകപ്പെട്ട അഭിനന്ദനെ പിന്നീട് പാക് സൈന്യം എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അഭിനന്ദനെ വിമാനമാർഗം ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥന പാക്കിസ്ഥാൻ നിരാകരിക്കുകയാണുണ്ടായത്. അഭിനന്ദനെ തിരിച്ചെത്തിക്കാൻ പാക്കിസ്ഥാനിലേക്ക് പ്രത്യേക വിമാനം അയയ്ക്കാനും കേന്ദ്രം തയാറായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അട്ടാരി-വാഗാ അതിർത്തി വഴി അഭിനന്ദനെ ഇന്ത്യക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ അറിയിച്ചത്.

38കാരനായ അഭിനന്ദൻ കഴിഞ്ഞ 16 വർഷമായി വ്യോമസേനയുടെ ഭാഗമാണ്. അച്ഛന് പുറമേ മുത്തച്ഛൻ സിംഹക്കുട്ടിയും വ്യോമസേനാംഗമായിരുന്നു. അഭിനന്ദന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

സെബി മാത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.