അഭിമാനം തിരികെയെത്തി; അഭിനന്ദൻ വീണ്ടും ഇന്ത്യൻ മണ്ണിൽ
അഭിമാനം തിരികെയെത്തി; അഭിനന്ദൻ വീണ്ടും ഇന്ത്യൻ മണ്ണിൽ
അമൃത്സർ: പാകിസ്ഥാൻ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്കു കൈമാറി. പാകിസ്ഥാൻ അധികൃതർ വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ വ്യോമ സേനയുടെ ഗ്രൂപ്പ് കമൻഡാന്‍റ് ജെ.ഡി. കുര്യൻ സ്വീകരിച്ചു. വാഗാ അതിർത്തി ചെക്ക്പോസ്റ്റിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം റെഡ്ക്രോസിന്‍റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യക്കു കൈമാറിയത്.

അഭിനന്ദനെ കൈമാറുന്നതിനോട് അനുബന്ധിച്ച് അട്ടാരി-വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്ങ് ബിഎസ്എഫ് റദ്ദാക്കിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള പാക്കിസ്ഥാന്‍റെ നീക്കം തടയാനാണ് റദ്ദാക്കൽ.


ലാഹോറിലെത്തിച്ച അഭിനന്ദനെ വൈകുന്നേരം നാലോടെയാണു വാഗാ അതിർത്തിയിലെത്തിച്ചത്. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരും അമൃത്സറിൽ എത്തിയിരുന്നു. ഇന്ത്യയിലെത്തുന്ന അഭിനന്ദനെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കിയ ശേഷം ഡി ബ്രീഫിംഗ് നടക്കും. ഇതിനുശേഷം മാധ്യമങ്ങളെ കാണാൻ അനുവദിക്കും.

ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന പാക് വ്യോമസേനയുടെ എഫ്-16 വിമാനം പിന്തുടരുന്നതിനിടെയാണ് അഭിനന്ദന്‍റെ വിമാനം മിസൈലേറ്റു തകർന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.