ഇന്ത്യക്കു നയതന്ത്രവിജയം; വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയിലെത്തിക്കും
ഇന്ത്യക്കു നയതന്ത്രവിജയം; വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി/ഇസ്‌ലാമാബാദ്: ബുധനാഴ്ച പാക് അധീന കാഷ്മീരിൽനിന്നു പാക് സേന പിടികൂടിയ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തും. അഭിനന്ദനെ ഇന്നു മോചിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ പാക്കിസ്ഥാൻ പാർലമെന്‍റിന്‍റെ സംയുക്ത യോഗത്തിലാണ് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ടെലിഫോണിൽ സംസാരിക്കുമെന്ന് ഇമ്രാൻ പറഞ്ഞു.

ഇന്ത്യയുമായി ഭീകരത അടക്കം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനുള്ള സന്നദ്ധത ഇമ്രാൻ പ്രകടിപ്പിച്ചു. എന്നാൽ ചർച്ചയ്ക്ക് ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചില്ല. പഞ്ചാബിൽനിന്നു പാക്കിസ്ഥാനിലെ സിക്ക് തീർഥകേന്ദ്രമായ കർതാർപുരിലേക്കുള്ള ഇടനാഴിയുടെ കാര്യത്തിലെ ചർച്ച മാത്രം തുടരാമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരർക്കു നേരേ പാക്കിസ്ഥാൻ എന്തു നടപടി സ്വീകരിക്കും എന്നതു നോക്കിയാകും മറ്റു ചർച്ചകളുടെ കാര്യത്തിലെ തീരുമാനം. ജയ്ഷ് ഭീകരതയെപ്പറ്റിയുള്ള രേഖകൾ ഇന്നലെ ഇന്ത്യ നല്കി.

മുപ്പത്തിനാലു വയസുള്ള അഭിനന്ദനെ ഇന്നു ലാഹോറിൽനിന്ന് വാഗാ അതിർത്തിയിൽ എത്തിക്കും. റെഡ്ക്രോസ് പ്രതിനിധികൾക്കൊപ്പം വരുന്ന അഭിനന്ദനെ വ്യോമസേനാ പ്രതിനിധികൾ സ്വീകരിക്കും. ജമ്മു കാഷ്മീരിലെ രജൗറിക്കപ്പുറം പാക് അധീന കാഷ്മീരിൽ മിഗ് വിമാനം തകർന്നു വീണ ഇദ്ദേഹത്തെ ബുധനാഴ്ച തന്നെ റാവൽപിണ്ടിയിൽ പാക് പട്ടാള ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇന്നു രാവിലെ അവിടെ നിന്നു ലാഹോറിലെത്തിക്കും. അഭിനന്ദൻ ക്ഷേമമായിരിക്കുന്നു എന്നാണു പാക് പട്ടാളം ഇന്നലെ അറിയിച്ചത്. ഇന്ത്യയിലേക്ക് അതിക്രമിച്ചു കടന്ന പാക് വ്യോമസേനയുടെ എഫ്-16 വിമാനം വീഴ്ത്തുന്നതിനിടെയാണ് അഭിനന്ദന്‍റെ വിമാനം മിസൈലേറ്റു തകർന്നത്.

നിരുപാധികമാണ് അഭിനന്ദന്‍റെ മോചനം എന്നാണ് ഇന്ത്യാ ഗവൺമെന്‍റ് വ്യക്തമാക്കിയത്.

കാർഗിൽ യുദ്ധകാലത്തെ ഏക യുദ്ധത്തടവുകാരനായ കെ. നചികേതിനെ ഒൻപതാം ദിവസമാണ് പാക്കിസ്ഥാൻ മോചിപ്പിച്ചു തിരിച്ചുവിട്ടത്. അഭിനന്ദനെ യുദ്ധത്തടവുകാരനായി പ്രഖ്യാപിച്ചിരുന്നില്ല എന്ന വ്യത്യാസമുണ്ട്.അഭിനന്ദന്‍റെ മോചന പ്രഖ്യാപനം അതിർത്തിയിലെ സംഘർഷനില കുറച്ചിട്ടുണ്ട്.

ആഗോള സമ്മർദത്തിന് ഇമ്രാൻ വഴങ്ങി

അമേരിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വലിയ സമ്മർദമാണു വിംഗ് കമാൻഡർ അഭിനന്ദന്‍റെ മോചനത്തിലേക്കു നയിച്ചതെന്നാണു സൂചന. ഇമ്രാന്‍റെ പ്രഖ്യാപനത്തിനു മണിക്കൂറുകൾ മുന്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ചില നല്ല വാർത്തകൾ വരാനിരിക്കുന്നു എന്നു പറഞ്ഞിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എന്നിവർ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഉന്നതരുമായി പലവട്ടം ചർച്ച നടത്തി.

സൗദി അറേബ്യയുടെ അംബാസഡർ ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രിയെ പാക്കിസ്ഥാനിലേക്കു തന്‍റെ സന്ദേശവുമായി അയയ്ക്കുമെന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിക്കുകയും ചെയ്തു.

റഷ്യ, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഇന്ത്യയുടെ പക്ഷത്തു നിലയുറപ്പിച്ചു. പാക്കിസ്ഥാനോടു വലിയ അടുപ്പമുള്ള ചൈനപോലും രാജ്യാതിർത്തികൾ ലംഘിക്കരുതെന്ന് ഇന്നലെ പാക്കിസ്ഥാനോടു പറഞ്ഞു. ഈ നീക്കങ്ങളുടെയെല്ലാം ഫലമാണ് അഭിനന്ദന്‍റെ മോചനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.