അതിർത്തി കടന്ന പാക് വിമാനം വെടിവച്ചിട്ടു;പോർമുഖം കനത്തു
അതിർത്തി കടന്ന പാക് വിമാനം വെടിവച്ചിട്ടു;പോർമുഖം കനത്തു
ന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമസേന ഇന്നലെ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. രാവിലെ 10.30ന് ഇന്ത്യൻ ആകാശത്തു കടന്ന വിമാനങ്ങളിൽ ഒന്നിനെ ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ടു. പാക്കിസ്ഥാന്‍റെ എഫ്-16 പോർവിമാനം പാക് അധീന കാഷ്മീരിലാണു വീണത്. മറ്റുള്ളവയെ തുരത്തിപ്പായിച്ചു. ഈ ദൗത്യത്തിനിടയിൽ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം പാക് അധീന കാഷ്മീരിൽ തകർന്നുവീണു. പാക് വെടിയേറ്റു വീണ വിമാനത്തിലെ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്‍റെ പിടിയിലായി.

ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ വീഴ്ത്തിയെന്നും രണ്ടു പൈലറ്റുമാരെ പിടിച്ചെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് സൈന്യവും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു വിമാനമേ വീണുള്ളുവെന്നും ഒരു പൈലറ്റേ പിടിയിലായിട്ടുള്ളൂ എന്നും പിന്നീടു വ്യക്തമായി.

ഇതിനിടെ, സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകുന്നേരം തിരക്കിട്ടു ചർച്ച നടത്തി. സുരക്ഷാ സമിതിയിലെ മുതിർന്ന മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്‍റലിജൻസ് മേ ധാവികളും അടക്കമുള്ളവരുമായി രാവിലെ നടത്തിയ ചർച്ചയുടെ തുടർച്ചയായാണു വൈകുന്നേരത്തെ സുപ്രധാന കൂടിക്കാഴ്ച. ഇന്ത്യൻ വൈമാനികനെ പാക്കിസ്ഥാൻ പിടികൂടിയതിന്‍റെ പശ്ചാത്തലത്തിൽ നൽകേണ്ട തിരിച്ചടിയും സ്വീകരിക്കേണ്ട തുടർനടപടികളുമാണു ചർച്ചയിൽ വിഷയമായതെന്നാണു റിപ്പോർട്ട്.

ഇന്ത്യൻ മണ്ണിൽ പാക്കിസ്ഥാൻ ബോംബുകൾ വർഷിച്ചതും ഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ട് വൈമാനികനെ കസ്റ്റഡിയിലാക്കിയതും രാജ്യത്തിനു കനത്ത നാണക്കേടും ക്ഷീണവും ഉണ്ടാക്കിയതായാണു നയതന്ത്ര വിലയിരുത്തൽ. പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രത്തിനു നേർക്ക് ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകുമെന്നു പാക്കിസ്ഥാൻ വ്യക്തമായ മുന്നറിയിപ്പു നൽകിയിട്ടും ഇന്ത്യയിൽ ബോംബുകൾ വർഷിക്കാനും ഇന്ത്യൻ വിമാനത്തെ വെടിവച്ചിടാനും അവർക്കു കഴിഞ്ഞതാണു ക്ഷീണമായത്. പ്രതിരോധിക്കാൻ വേണ്ടത്ര സമയവും കൃത്യമായ മുന്നറിയിപ്പും ഉണ്ടായിരുന്നിട്ടും വേണ്ടതുപോലെ പ്രതിരോധിക്കാൻ കഴിയാതെ പോയതിന്‍റെ കാരണവും വ്യക്തമല്ല.

രണ്ടു വൈമാനികരെ പിടികൂടിയെന്നായിരുന്നുപാക്കിസ്ഥാന്‍റെ ആദ്യത്തെ അവകാശവാദം. പിന്നീട് ഒരാൾ മാത്രമാണെന്നു പാക്കിസ്ഥാൻ സമ്മതിച്ചു.


കസ്റ്റഡിയിലുള്ള വൈമാനികനെ എത്രയും വേഗം ഇന്ത്യക്കു കൈമാറണമെന്നു പിന്നീടു പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ജനീവ കരാറനുസരിച്ച് ഒരാഴ്ചയ്ക്കകം വൈമാനികനെ ഇന്ത്യക്കു കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തടവിലുള്ള ഇന്ത്യൻ വൈമാനികന്‍റെ വീഡിയോകളും ഫോട്ടോകളും പുറത്തുവിട്ടതിലും ഇന്ത്യ പ്രതിഷേധം അറിയിച്ചു.

വെടിയേറ്റു വിമാനം വീഴുന്നതിനിടെ സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട വൈമാനികനെ പാക് സൈന്യം പിടികൂടുകയായിരുന്നു. പാക് വിമാനങ്ങളെ പ്രത്യാക്രമണത്തിൽ ഇന്ത്യൻ വ്യോമസേന തുരത്തി. ജമ്മു കാഷ്മീരിലെ രജൗരി സെക്ടറിലെ നൗഷേരയിൽ ഇന്നലെ രാവിലെയാണു പാക്കിസ്ഥാൻ ബോംബുകൾ വർഷിച്ചത്. 40 ജവാന്മാർ വീര മൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ജയ്ഷ് ഇ മുഹമ്മദിന്‍റെ ഭീകരാക്രമണ കേന്ദ്രത്തിനു നേർക്കു മാത്രമാണ് ഇന്ത്യ തിരിച്ചടി നൽകിയത്. ഇന്ത്യക്കെതിരേ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭീകരവിരുദ്ധ നടപടി ആയി ട്ടായിരുന്നു ആക്രമണം.

അഭിനന്ദൻ റിട്ട. എയർ മാർഷലിന്‍റെ മകൻ

ചെന്നൈ: പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലായ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ റിട്ടയേർഡ് എയർമാർഷൽ സിമ്മക്കുട്ടിയുടെ മകനാണ്. മടന്പാക്കത്തെ വ്യോമസേനാ റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് "ജലവായു വിഹാറി’ലാണ് അഭിനന്ദന്‍റെ കുടുംബം. ഉന്നത വ്യോമസേനാ ഓഫീസർമാർ അഭിനന്ദന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

വിമാനത്താവള നിയന്ത്രണം പിൻവലിച്ചു

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിലുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു സർവീസുകൾ പുനഃസ്ഥാപിച്ചു.
എന്നാൽ, കാഷ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിന്‍റെ നിയന്ത്രണം പൂർണമായും വ്യോമസേന ഏറ്റെടുത്തു. ഇവിടം വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

നഗരങ്ങളിൽ അതീവ ജാഗ്രത

ന്യൂഡൽഹി: ഡൽഹി, മുംബൈ അടക്കമുള്ള ഏഴു വലിയ നഗരങ്ങൾ, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, തന്ത്രപ്രധാന പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.