ആക്രമണത്തിൽ ആരും മരിച്ചിട്ടില്ല; ഇന്ത്യയെ തള്ളി പാക്കിസ്ഥാൻ
ആക്രമണത്തിൽ ആരും മരിച്ചിട്ടില്ല; ഇന്ത്യയെ തള്ളി പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: ബാലാകോട്ടിലെ ഭീകര താവളത്തില്‍ ആക്രമിച്ച് ഭീകരരെ വധിച്ചെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളിക്കളഞ്ഞ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിൽ ആരും മരിച്ചിട്ടില്ല. ഇന്ത്യ കെട്ടുകഥ മെനയുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

ഇന്ത്യന്‍ ആക്രമണം നടന്ന സ്ഥലത്ത് വിദേശമാധ്യമങ്ങളെ എത്തിക്കുമെന്നും ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ഇതിനായി ഹെലികോപ്ടറുകള്‍ തയ്യാറാക്കി വച്ചിരിക്കുകയാണ്. ഇപ്പോൾ കാലാവസ്ഥ മോശമാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്ടറുകള്‍ അവിടെ എത്തുമെന്നും ഷാ കൂട്ടിച്ചേർത്തു.




അതേസമയം, അതിർത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ നടത്തിയത് ന്യായീകരണമില്ലാത്ത കടന്നുകയറ്റമാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. തിരിച്ചടിക്കാൻ പാക് സൈന്യത്തിന് ഇമ്രാൻ ഖാന്‍റെ അനുമതി ലഭിച്ചിരുന്നു.

പാക് അസംബ്ലിയുടെ സംയുക്ത സമ്മേളനം നാളെ ചേരുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. പ്രതിസന്ധി നേരിടാൻ ജനങ്ങൾ തയാറാകണമെന്ന് പാക് സുരക്ഷാ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.