അതിർത്തിയിൽ യുദ്ധസമാന സാഹചര്യം; വ്യോമസേന നിരീക്ഷണം ശക്തമാക്കി
അതിർത്തിയിൽ യുദ്ധസമാന സാഹചര്യം; വ്യോമസേന നിരീക്ഷണം ശക്തമാക്കി
ന്യൂഡൽഹി: മിന്നലാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍റെ പ്രതികരണം കാത്ത് ഇന്ത്യൻ സൈന്യം. പാക്ക് ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.



പഞ്ചാബിലേയും ഹിമാചൽപ്രദേശിലെയും അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. പാക്കിസ്ഥാനും അതിർത്തിയിൽനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതോടെ അതിർത്തിയിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യോമസേന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫരാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങൾ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്.


പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽനിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളിൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഭീകരക്യാമ്പുകൾ പൂർണമായും നശിച്ചു. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.