ആരാണ് ഇര ?
ആരാണ് ഇര ?
വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. സേവനത്തിന്‍റെ നൂറുനുറു കർമരംഗങ്ങളിൽ ജീവിതം സമർപ്പിച്ചിരിക്കുന്ന വൈദികരും കന്യാസ്ത്രീകളും. അവരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ടാണ് മാധ്യമങ്ങളുടെ അന്തിച്ചർച്ചകളും പത്രങ്ങളുടെ വിഷനീലിമ കലർന്ന കഥയെഴുത്തുകളും തുടരുന്നത്.

ആളും തരവും നോക്കുന്ന വീരന്മാർ. ഇതാണു മാധ്യമസ്വാതന്ത്ര്യമെങ്കിൽ തിരുത്തലുകൾ വേണ്ടിയിരിക്കുന്നു.സഭയെ തെരുവിലിട്ട് വസ്ത്രാക്ഷേപം നടത്തിയാലും നിർഭയം നിരന്തരം മുന്നോട്ടുപോകാമെന്ന് ചിലർക്കു നല്ല ബോധ്യമുണ്ട്. പ്രതിഷേധം അറിയിക്കുമെന്നല്ലാതെ കത്തോലിക്കർ വാളും വീശി വരില്ല. ആളും തരവും നോക്കി മാത്രം വാർത്ത കൊടുക്കുകയും കണ്ണുരുട്ടി കാണിച്ചാൽ ക്ഷമ പറഞ്ഞ് തടിയൂരുകയും ചെയ്യുന്നവർക്ക് പക്ഷേ, മീശയുള്ള അപ്പന്മാരെ കാണുന്പോൾ മുട്ടിടിക്കുകയും ചെയ്യും.

ബിഷപ്പിനെതിരേ പരാതി നല്കിയതിലോ അന്വേഷണത്തിലോ ഒരുതരത്തിലും സഭ ഇടപെട്ടിട്ടില്ല. പോലീസ് അന്വേഷണം നടക്കട്ടെയെന്നും അതുവരെ കാത്തിരിക്കണം എന്നുമാണ് ആദ്യം മുതൽ പറഞ്ഞിരുന്നത്. തെറ്റുകാരനെന്നു തെളിഞ്ഞാൽ ഒരുവിധത്തിലുള്ള ന്യായീകരണത്തിനും തയാറാകില്ല. വീണ്ടും വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു. ഇപ്പോഴും അതേ നിലപാടു തന്നെയാണ്. പക്ഷേ, ഇതിന്‍റെ മറവിൽ ചില മാധ്യമങ്ങൾ വേട്ടക്കാരൻ വേട്ടക്കാരൻ എന്ന് ആവർത്തിച്ചുപറഞ്ഞ് മലയാളിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരുന്നു. അന്വേഷണം നല്ലനിലയിലാണെന്നു കോടതി പറഞ്ഞിട്ടും അവർക്കു സമ്മതമില്ലായിരുന്നു. പക്ഷേ അറസ്റ്റ് കഴിഞ്ഞതോടെ നിലപാട് മാറ്റി.

കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ പിന്തുണയ്ക്ക് എത്തിയവരിൽ മിക്കവരുടെയും ഉദ്ദേശ്യം പ്രശ്നപരിഹാരത്തിന് അപ്പുറമുള്ള ചിലതൊക്കെയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സന്യാസ സ്ഥാപനങ്ങൾ മുഴുവൻ പിരിച്ചുവിടണമെന്നായിരുന്നു ഒരു മാന്യന്‍റെ എളിയ ആവശ്യം. മറ്റൊരാൾക്ക് കുന്പസാരം നിരോധിക്കണം.

സോഷ്യൽ മീഡിയയിലും ഇവരുടെയൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടെത്തലുകൾ വ്യാപകമായി പ്രചരിച്ചു. കാണുന്നതൊക്കെ അപ്പടി വിശ്വസിക്കുന്ന പലരും അതൊക്കെ ഷെയർ ചെയ്തുകൊണ്ടിരുന്നു.

ഒരു പത്രത്തിന്‍റെ മുഖ്യ അധികാരിതന്നെ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. അതുപോലെ ജാതി-മത ഭേദമെന്യേ പലരും അവിടെയെത്തി. സ്വന്തം സമുദായത്തിലെ അനീതികൾക്കെതിരേ ചെറുവിരൽ പോലും അനക്കിയിട്ടില്ലാത്തവരെയും ഒരു പരസ്യവേദികളിലും കണ്ടിട്ടില്ലാത്തവരെയും അവിടെ കണ്ടു. അതിൽ വലിയൊരു പങ്ക് ഒരു പ്രത്യേക സമുദായ സംഘടനയുടെ ആഭിമുഖ്യത്തിൽ എത്തിയവരായിരുന്നു. അവരുടെ കീഴിലുള്ള സ്കൂളിലെ എട്ടുംപൊട്ടും തിരിയാത്ത കുട്ടികളും അക്കൂട്ടത്തിൽ പെടുന്നു. ഇതൊക്കെ യാദൃച്ഛികമായി സംഭവിക്കുന്നതാണെന്നു വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്കു ബുദ്ധിമുട്ടാണ്. ഒരു ചോദ്യം ചോദിച്ചാൽ പരിഭവിക്കരുത്. ഇനി സ്വന്തം സമുദായത്തിലെ സ്ത്രീപീഡനങ്ങൾക്കും വിവേചനങ്ങൾക്കുമെതിരേ രംഗത്തുവരാൻ ആ വനിതകൾക്കും കുട്ടികൾക്കും ഈ സമരം പ്രചോദനമാകുമോ? അവരെ നിങ്ങൾ അതിന് അനുവദിക്കുമോ? അതല്ല, അവരെയൊക്കെ കത്തോലിക്കാസഭയുടെ പ്രശ്നവേദികളിൽ മാത്രമേ കാണൂ എന്നാണെങ്കിൽ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നും. അത്രേയുള്ളു.


ആരാണ് യഥാർഥ ഇര എന്നതിലപ്പുറം, വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഇരകളായ ആയിരങ്ങളെക്കുറിച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. സേവനത്തിന്‍റെ നൂറുനൂറു കർമരംഗങ്ങളിൽ ജീവിതം സമർപ്പിച്ചിരിക്കുന്ന വൈദികരും കന്യാസ്ത്രീകളും. അവരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ടാണ് മാധ്യമങ്ങളുടെ അന്തിച്ചർച്ചകളും പത്രങ്ങളുടെ വിഷനീലിമ കലർന്ന കഥയെഴുത്തുകളും തുടരുന്നത്. മാധ്യമങ്ങൾ സ്വന്തമായ അജൻഡകളോടെയും താത്പര്യങ്ങളോടെയും ചമച്ച കഥകൾ, വർഗീയ വിഷം ചീറ്റുന്ന സോഷ്യൽ മീഡിയ ട്രോളുകൾ, കത്തോലിക്കാ സന്യസ്തരുടെ വേഷങ്ങൾ വരച്ച് അതിനടിയിലിട്ട അശ്ലീല കമന്‍റുകൾ, പച്ചത്തെറികൾ....ഇതുപോലെ അവഹേളിക്കാൻ വേറെ ഏതു സമുദായത്തെ നിങ്ങൾക്കു കിട്ടും?

ഒരു മതസംഘടന പ്രസിദ്ധീകരിക്കുന്ന ദിനപത്രം ഒന്നാം പേജിൽ കൊടുത്ത ഒരു കാർട്ടൂണ്‍ കുറെപ്പേരെ ചിരിപ്പിച്ചു. പക്ഷേ, ഏറെപ്പേരെ വേദനിപ്പിച്ചു. ഒരു കോഴിയുടെ തലയിൽ ബിഷപ്പിന്‍റെ തലപ്പാവ് അണിയിച്ചാണ് അവർ കളിച്ചത്. അതു കണ്ട് ക്രൈസ്തവരാരും പ്രതിഷേധ മുദ്രാവാക്യം വിളിച്ചും ആയുധമെടുത്തും തെരുവിലിറങ്ങിയില്ല. ഇറങ്ങുകയുമില്ല. അതു നിങ്ങൾക്കും ഉറപ്പാണ്. പക്ഷേ, സ്വന്തം സമുദായത്തിന്‍റേതുൾപ്പെടെ മറ്റ് ആരുടെയെങ്കിലും മത ചിഹ്നങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? അങ്ങനെ ആരെങ്കിലും ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ? വിദേശത്തുപോലും ആരെങ്കിലും അങ്ങനെ ചെയ്താൽ ദിവസങ്ങളോളം വാർത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി മതസംരക്ഷണം നടത്തുന്ന, നിങ്ങൾക്കു മാത്രമുള്ള ഒരുതരം ആവിഷ്കാര സ്വാതന്ത്ര്യമുണ്ടല്ലോ. അതിൽ ഇടപെടുന്നില്ല. പക്ഷേ, ജനം മുഴുവൻ മണ്ടന്മാരാണെന്നു കരുതിക്കളയരുത്. (തുടരും)

സെബാസ്റ്റ്യൻ കല്ലറ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.