Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വളയിട്ട കൈകൾ വളയം പിടിച്ചപ്പോൾ
സ്കൂട്ടറിൽ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കന്പം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അത് ഓട്ടോറിക്ഷയ്ക്കു വഴിമാറി. പിന്നീട് നാലുചക്ര വാഹനങ്ങളോടായി ആഗ്രഹം. കാറും ലോറിയും കടന്ന് പത്തുചക്രമുള്ള ടോറസ് വരെയെത്തിയപ്പോൾ വിജയകുമാരി ഉറപ്പിച്ചു, ഉപജീവനമാർഗം ഡ്രൈവിംഗ് തന്നെ. ഇതിനായി വിജയകുമാരി തെരഞ്ഞെടുത്തതാകട്ടെ ബസ് ഡ്രൈവറുടെ വേഷം. തിരുവനന്തപുരം നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി സ്വകാര്യ ബസ് ഓടിച്ചു കുടുംബം പുലർത്തുകയാണ് തിരുവനന്തപുരം പുളിയറക്കോണം സ്വദേശിനി വിജയകുമാരിയെന്ന വീട്ടമ്മ. ഈ 47കാരിയുടെ വളയിട്ട കൈകളിലെ വളയം പിടിത്തം ഇന്ന് നഗരത്തിനും സുപരിചിതം.
സൂര്യനുദിക്കും മുൻപ്
പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങുന്ന വിജയകുമാരി തിരികെ വീട്ടിലെത്തുന്നത് രാത്രി പത്തിന്. പുളിയറക്കോണത്തിനു സമീപമുള്ള പ്ലാക്കോട്ടുകോണത്തെ വീട്ടിൽ നിന്നും സ്കൂട്ടറിലാണ് ബസ് കിടക്കുന്ന ഉള്ളൂരിലേക്കു പുറപ്പെടുന്നത്. 18 കിലോമീറ്ററോളം ദൂരമുണ്ട്. ബസ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു നിന്നും ഓടിച്ച് മെഡിക്കൽ കോളജ് സ്റ്റാൻഡിൽ എത്തുന്പോൾ സമയം 6.20. പിന്നെ മെഡിക്കൽ കോളജ്-പിഎംജി-തന്പാനൂർ-കിള്ളിപ്പാലം-വഴയില റൂട്ടിൽ 14 ട്രിപ്പുകൾ. രാവിലെ രണ്ടു ട്രിപ്പ് കഴിഞ്ഞ് എട്ടരയോടെ വലിയവിളയിൽ നിന്നുമാണ് പ്രഭാതഭക്ഷണം. പിന്നെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ഉള്ളൂരിൽ നിന്നും ഉൗണുകഴിക്കും. അതിനുശേഷം ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങണമെങ്കിൽ രാത്രിയാകണം. രാവിലെ ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത് രാത്രി ഒൻപതോടെ.
ആറാം വർഷത്തിലേക്ക്
ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഈ യാത്ര ആരംഭിച്ചിട്ട് അഞ്ചു വർഷം പിന്നിടുന്നു. വെറുതേ ഒരു രസത്തിനു തുടങ്ങിയതല്ല വിജയകുമാരി ഈ യാത്ര. പ്രാരാബ്ധങ്ങൾ വർധിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. അത് അൽപം വെല്ലുവിളികൾ നിറഞ്ഞതാകണമെന്നു തീരുമാനിച്ചതു വിജയകുമാരി തന്നെയാണ്. അഞ്ചു വർഷം മുൻപാണ് വിജയകുമാരി നഗരത്തിൽ ഓടുന്ന ഒരു സ്വകാര്യ ബസിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നത്. കിഴക്കേക്കോട്ട-പേരൂർക്കട-വഴയില റൂട്ടിലായിരുന്നു ആദ്യയാത്ര. പിന്നീട് കിഴക്കേക്കോട്ട നെട്ടയം റൂട്ടിലോടുന്ന വീകേ ബസിലെ ഡ്രൈവറായി. അതിനുശേഷമാണ് ഇപ്പോൾ ശ്രീദേവി എന്ന ബസിന്റെ സാരഥിയായത്.
ഇഷ്ടം തോന്നിയ ഡ്രൈവിംഗ്
2003-ൽ ആണ് വിജയകുമാരിക്ക് വാഹനങ്ങളോടുള്ള കന്പം ആരംഭിക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ ഒരു പെണ്‍കുട്ടി സ്കൂട്ടർ പഠിക്കാൻ പോയതാണ് വിജയകുമാരിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ കുടുംബത്തോടുള്ള സൗഹൃദം മൂലം പെണ്‍കുട്ടിക്കൊപ്പം പോയി സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനു വിജയകുമാരിക്കു സാധിച്ചു. അങ്ങനെയാണ് 2003-ൽ സ്കൂട്ടർ ലൈസൻസ് നേടിയത്. അതോടെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കണമെന്നായി ആഗ്രഹം. ഓട്ടോറിക്ഷയാണെങ്കിൽ പഠിച്ചാൽ ഗുണമുണ്ട്. ഒരു ഓട്ടോ വാടകയ്ക്കെടുത്ത് ഓടിയാലും കുടുംബ ചെലവിനുള്ള കാശ് കിട്ടും. എന്നാൽ ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ച് ലൈസൻസ് എടുത്തതോടെ വിജയകുമാരിയുടെ ആത്മവിശ്വാസം വർധിച്ചു. 2008ൽ ഓട്ടോറിക്ഷ ലൈസൻസ് ലഭിച്ചതിനെ തുടർന്നു 2009-ൽ നാലുചക്ര വാഹന ലൈസൻസും തുടർന്നു ടാക്സി ഓടിക്കുന്നതിനുള്ള ബാഡ്ജും നേടി. വീട്ടിൽ പറഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം. അതിനാൽത്തന്നെ വീട്ടിൽ അറിയാതെയായിരുന്നു എല്ലാം. എന്നാൽ ഇതിനിടെ ഡ്രൈവിംഗ് പഠിക്കുന്നതു കണ്ട ഒരു പരിചയക്കാരൻ സംഭവം വീട്ടിൽ അറിയിച്ചു. ഭർത്താവിനും വീട്ടുകാർക്കുമൊന്നും ഇത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇഷ്ടം പോലെ ചീത്തയും പരിഹാസവും കിട്ടി. ഇതുവല്ലതും നിന്നെക്കൊണ്ടു സാധിക്കുമോ എന്നായിരുന്നു പരിഹാസം. എന്നാൽ ആഴ്ചകൾക്കുള്ളിൽ ഡ്രൈവിംഗ് ലൈസൻസുമായി എത്തിയതോടെ വീട്ടുകാർ അന്പരന്നു. ഇടയ്ക്കുവച്ച് ഒരു സർപ്രൈസും ഭർത്താവിനും വീട്ടുകാർക്കും വിജയകുമാരി നൽകി. ഹെവി ലൈസൻസ് നേടിയതിനുശേഷം ഒരു ലോറി ഓടിച്ചുകൊണ്ടാണ് വീട്ടിലെത്തിയത്. പിന്നീട് ഒരു വർഷത്തോളം ടാക്സി ഡ്രൈവറായി ജോലി നോക്കി.
കടന്നു വന്ന വഴികൾ
കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു വിജയകുമാരിയുടെ ബാല്യം. മരച്ചീനി വിൽപനക്കാരിയായിരുന്നു അമ്മ. അച്ഛനാകട്ടെ കൂലിപ്പണിക്കാരനും. എങ്കിലും വിജയകുമാരി പഠനത്തിൽ മിടുക്കിയായിരുന്നു. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾമൂലം പഠനം തുടരുന്നതിനു സാധിച്ചില്ല. എട്ടാം ക്ലാസ് പഠനത്തിനുശേഷം ജോലികൾക്കായി ഇറങ്ങിത്തിരിച്ചു. തയ്യലായിരുന്നു അന്ന് ഉപജീവനത്തിനായി കണ്ടെത്തിയത്. ചെറുപ്പത്തിലെ കഷ്ടപ്പാടുകൾതന്നെയാണ് ജീവിതത്തിൽ മുന്നേറുന്നതിന് കരുത്തായതെന്നു വിജയകുമാരി പറയുന്നു. ഒരിടത്തും തോൽക്കാൻ വിജയകുമാരി തയ്യാറായിരുന്നില്ല.
ചുമലിലായ ഉത്തരവാദിത്വം
മേസ്തിരിപ്പണിക്കാരനായിരുന്ന ഭർത്താവ് സുകുമാരൻ അഞ്ചു വർഷം മുൻപു രോഗബാധിതനായതിനെതുടർന്നാണ് വിജയകുമാരിയുടെ ചുമലിൽ ഉത്തരവാദിത്വങ്ങൾ വർധിച്ചത്. അതോടെയാണ് തയ്യൽ ജോലി വിട്ട് കുറച്ചുകൂടി വരുമാനമുള്ള ജോലി ചെയ്യുന്നതിന് പ്രേരണയായത്. ഇപ്പോൾ യാതൊരു ജോലിക്കും പോകാൻ ഭർത്താവിനു സാധിക്കുന്നില്ല. എങ്കിലും ഇന്ന് വിജയകുമാരിക്ക് എല്ലാ പ്രോത്സാഹനവുമായി സുകുമാരൻ ഒപ്പമുണ്ട്. ഭാര്യ എല്ലാ വാഹനങ്ങളും ഓടിക്കുമെങ്കിലും ഭർത്താവിനു സൈക്കിൾ പോലും ഓടിക്കാനറിയില്ല. രാത്രി ഭാര്യ ജോലി ചെയ്തു കഷ്ടപ്പെട്ടുവരുന്പോൾ വീട്ടിൽ ചോറും കറിയുമെല്ലാം ഉണ്ടാക്കി സുകുമാരൻ കാത്തിരിക്കും. ഇത്തരമൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നു വിജയകുമാരി പറയുന്നു. ഒരു മകനും മകളുമാണ് വിജയകുമാരിക്ക്. മകൾ സജിതയെ ചേർത്തലയിൽ വിവാഹം കഴിച്ചയച്ചു. മകൻ സാബുവിന് ഒരു സ്ഥിരവരുമാനമായിട്ടില്ല.
സ്വന്തമായി അഞ്ചു സെന്റ് സ്ഥലം മാത്രമാണു വിജയകുമാരിക്കുള്ളത്. വീടു വയ്ക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ വച്ചിട്ടു ലഭിച്ചില്ല. പിന്നീട് സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്തു വീട് പണി ആരംഭിച്ചു. പ്രതിമാസം 15,000 രൂപയാണ് തിരിച്ചടവ്. വായ്പയുടെ തിരിച്ചടവ് മുടങ്ങാതെ നൽകുന്നതു വിജയകുമാരി തന്നെ.
വനിതകൾ കടന്നുവരണം
ജിവിതത്തോടു പൊരുതി വിജയിച്ചു നിൽക്കുന്ന ഒരു സ്ത്രീയയെയാണ് വിജയകുമാരിയിൽ കാണാനാകുക. ഈ രംഗത്തേക്കു നിരവധി വനിതകൾ കടന്നു വരണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. എന്നാൽ മാത്രമേ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരൂ. വനിതാ ഡ്രൈവർമാർ കൂടുതലുണ്ടെങ്കിൽ ഈ ജോലി ചെയ്യുന്നതിന് കുറച്ചുകൂടി ധൈര്യം ലഭിക്കുമെന്നും വിജയകുമാരി പറയുന്നു. താൽക്കാലികമായെങ്കിലും കെഎസ്ആർടിസി ബസിൽ ഒരു ജോലി ലഭിക്കുകയാണ് വിജയകുമാരിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പല വാതിലുകളിൽ മുട്ടിയെങ്കിലും ഒന്നും നടന്നില്ല. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡിലൂടെ നിറുത്തിയും എടുത്തും സുരക്ഷിതമായി ബസ് ഓടിക്കുക അത്ര ചെറിയകാര്യമല്ല. അതിന് പ്രത്യേക കഴിവും ചങ്കൂറ്റവും തന്നെ വേണം. അപകടമൊന്നുമുണ്ടാക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിക്കുന്നതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നു വിജയകുമാരി പറയുന്നു. ഒരു ഉറുന്പിനു പോലും അപകടം വരുത്തരുതേ എന്ന പ്രാർഥനയോടെയാണ് ഓരോ ദിവസവും ഡ്രൈവിഗ് സീറ്റിലേക്കു കയറുന്നത്-വിജയകുമാരിയുടെ വാക്കുകൾ.
(അവസാനിച്ചു)
റിച്ചാർഡ് ജോസഫ്
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Latest News
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top