അമിതമദ്യപാനം ജീവനെടുത്തു
അമിതമദ്യപാനം ജീവനെടുത്തു
പാതവക്കിലെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു കെട്ടിയ ശിരസ്സൊഴികെയുള്ള ശരീരഭാഗങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞത് പന്ത്രണ്ട് വർഷത്തിനു ശേഷം. അധികം വൈകാതെ പ്രതികളും പോലീസ് പിടിയിലായി. ഇരുട്ടിൽ തപ്പുകയായിരുന്ന ഈ കേസ് തെളിയിക്കപ്പെട്ടതോടെ മുംബൈ എംആർഎ മാർഗ് പോലീസിന്‍റെ തൊപ്പിയിൽ, അതൊരു പൊൻതൂവലായി. വർഷങ്ങൾ നീണ്ട ഒരു തലവേദനയ്ക്ക് പരിഹാരമായി എന്നതാകും പോലീസിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉചിതമായ വിശേഷണം.

മേയ്മാസ പുലരിയിൽ

2006 മേയ് 14... നാഗപാഡയിലെ ക്രോസ് റോഡിന് അരികിലുള്ള മസ്താൻ തലാവോയിലാണ് ആ പ്ലാസ്റ്റിക് ബാഗ് കാണപ്പെട്ടത്. ആളുകൾ വിവരം പോലീസിനെ അറിയിച്ചു. തുറന്നു നോക്കിയപ്പോൾ വെട്ടിമുറിച്ച ശരീരാവശിഷ്ടങ്ങൾ. പുരുഷന്‍റെ ശരീരമാണ്. പക്ഷെ, ശിരസില്ല. അഴുകിത്തുടങ്ങിയ നിലയിലുമായിരുന്നു. ജെജെ മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണമടഞ്ഞ ഈ വ്യക്തിയെ തിരിച്ചറിയുക എന്നതായിരുന്നു പോലീസിന്‍റെ ആദ്യ കടന്പ.

സൂചന 12 വർഷങ്ങൾക്കു ശേഷം

പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് മുംബൈ എംആർഎ മാർഗ് പോലീസ് ഉദ്യോഗസ്ഥർക്ക് ഈയിടെ ഒരു ചെറിയ വിവരം അറിയാനായത്. 12 വർഷങ്ങൾക്കു മുന്പ് ഒരു കൊലപാതകം നടന്നുവെന്നും ആ സംഭവത്തിൽ രണ്ടു വസ്ത്രവ്യാപാരികൾക്ക് നിർണായക പങ്ക് ഉണ്ടായിരുന്നുവെന്നുമാണ് പോലീസിന് കിട്ടിയ സൂചന. എന്നാൽ തങ്ങളുടെ അതിർത്തിയിൽ 12 വർഷത്തിനുള്ളിൽ ഒരു കൊലപാതകം നടന്നിട്ടില്ലെന്ന് അവർക്ക് അറിയാമായിരുന്നു. എന്തായാലും, അതിനെക്കുറിച്ച് അന്വേഷിക്കാൻ തന്നെ പോലീസ് തീരുമാനിച്ചു. ദക്ഷിണ മുംബൈയിൽ അത്തരമൊരു കൊലപാതകം അരങ്ങേറിയിട്ടുണ്ടോ എന്ന് പോലീസ് ഉടനെ അന്വേഷിച്ചു. തലയില്ലാത്ത ഉടൽ കണ്ടെത്തിയ നാഗപാഡ ദക്ഷിണ മുംബൈയിലാണ്. പോലീസ് റെക്കോർഡുകൾ പരിശോധിക്കവെ, നാഗപാഡയിലെ മസ്താൻ തലാവോയിൽ 2006- ൽ തലയില്ലാത്ത ഉടൽ കണ്ടെത്തിയ കേസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിയപ്പെടാതിരുന്ന സാഹചര്യത്തിൽ ജെജെ മാർഗ് പോലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു. തങ്ങൾക്ക് കിട്ടിയ വിവരങ്ങളുടെയും ഈ പോലീസ് റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ കേസ് കാര്യക്ഷമമായി പുനരന്വേഷിക്കാൻ എംആർഎ മാർഗ് പോലീസ് നിശ്ചയിച്ചു. അതിനായി ഒരു സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചു. ആ പരിസരത്തെ വസ്ത്രവ്യാപാരികളെ ലക്ഷ്യമിട്ട് പോലീസ് അന്വേഷണത്തിന് തുടക്കമിട്ടു. പഴയ വസ്ത്രങ്ങൾ കച്ചവടം നടത്തുന്ന ചിന്ദിഗല്ലിയിലെ ഭേന്ദി ബസാറിൽ ദിവസവും വന്നുപോകുന്നത് ആയിരക്കണക്കിന് വ്യാപാരികളാണ്. രാവിലെ നാലു മുതൽ ഒന്പതുവരെയാണ് ബസാറിലെ വ്യാപാര സമയം. ബസാറിൽ നിന്നും വാങ്ങുന്ന തുണികളുമായി വ്യാപാരികൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് വിൽപ്പന നടത്തുന്നത്. ഏകദേശം അഞ്ഞൂറോളം വ്യാപാരികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അക്കൂട്ടത്തിൽ രണ്ടു പേരുടെ പെരുമാറ്റത്തിലും മറ്റും പോലീസിന് സംശയമുണ്ടായി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തതോടെ പന്ത്രണ്ടു വർഷം മുന്പ് അരങ്ങേറിയ ഒരു കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞു.


വസ്ത്രവ്യാപാരികൾ വാടക കൊലയാളികൾ

ഫിർസാത്ത് അലി ഷാ (48), ഇർഷാദ് അലി ഷാ (43) എന്നിവരെയാണ് പോലീസ് സംശയത്തിന്‍റെ നിഴലിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. 12 വർഷങ്ങൾക്കു മുന്പ് തങ്ങൾ നടത്തിയ ഒരു കൊലപാതകത്തെക്കുറിച്ച് അവർ പോലീസിന് മൊഴി നൽകി. തുടർന്ന് നാഗപാഡ സ്വദേശിനിയായ ബൻസിബെൻ ഖാർവ (60) എന്ന സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അവരുടെ ഭർത്താവിനെപ്പറ്റി തിരക്കിയപ്പോൾ 12 വർഷം മുന്പ് കാണാതായി എന്നായിരുന്നു മറുപടി. പോലീസിൽ അക്കാര്യം പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതുവരെയും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ബൻസിബെൻ കൂട്ടിച്ചേർത്തു. ഫർസാത്തിന്‍റെയും ഇർഷാദിന്‍റെയും മൊഴികൾ മുഖവിലയ്ക്കെടുത്ത പോലീസ് ബൻസിബെനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ ആ വൃദ്ധ കുറ്റം സമ്മതിച്ചു. ചിന്ദി ഗല്ലിയിലെ ബസാറിൽ പഴയ തുണികൾ വിൽക്കുന്നവരായിരുന്നു ബൻസിബെനും ഭർത്താവ് കിസാൻ ഖാർവയും. കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന ബൻസിബെനിന്‍റെ ദു:ഖം ഭർത്താവിന്‍റെ അനിയന്ത്രിതമായ മദ്യപാനമായിരുന്നു. പലപ്പോഴും ലഹരി മൂത്ത് വീട്ടിലെത്തി ഭാര്യയെയും മക്കളെയും ക്രൂരമായി മർദ്ദിക്കുകയും പതിവാണ്. തന്നെയും മക്കളെയും ഓർത്ത് മദ്യപാനം നിർത്തണമെന്ന് പല തവണ ബൻസിബെൻ ഭർത്താവിനോട് അപേക്ഷിച്ചിട്ടുണ്ട്. നിർദ്ദാക്ഷിണ്യമായ തല്ലും ചവിട്ടുമൊക്കെയായിരുന്നു പ്രതിഫലം. തീരെ സഹിക്കാൻ വയ്യാതായപ്പോഴാണ് ബൻസിബെൻ ആ തീരുമാനം കൈക്കൊണ്ടത്. ബസാറിലെ പരിചയക്കാരായ ഫർസാത്തിനോടും ഇർഷാദിനോടും തന്‍റെ ജീവിതത്തിലെ ഈ ബുദ്ധിമുട്ട് വിവരിച്ച ബൻസിബെൻ അവരുടെ സഹായം തേടി. കിസാനെ നിശബ്ദനാക്കാനുള്ള ദൗത്യം അവർ ഏറ്റെടുത്തു. കാര്യങ്ങളെല്ലാം ഭംഗിയായി കലാശിച്ചാൽ രണ്ടു ലക്ഷം രൂപയും ബൻസിബെൻ വാഗ്ദാനം ചെയ്തു. കിസാനെ കൊന്നതിന് ശേഷം ശരീരം പല കഷണങ്ങളാക്കി. അതിനൊരു കാരണവുമുണ്ട്. കിസാന്‍റെ ശരീരത്തിൽ അങ്ങിങ്ങ് പച്ചകുത്തിയിരുന്നു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ ഈ അടയാളങ്ങൾ പോലീസിനെ സഹായിക്കുമെന്ന് ഫർസാത്തും ഇർഷാദും കണക്കുകൂട്ടി. ശിരസ് മുറിച്ചു മാറ്റിയതിനോടൊപ്പം ശരീരം കഷണങ്ങളാക്കിയതിനും പിറകിൽ മൃതദേഹം തിരിച്ചറിയപ്പെടരുതെന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. ഫർസാത്തിന്‍റെയും ഇർഷാദിന്‍റെയും ആദ്യത്തെ കൊലപാതകമല്ല ഇതെന്നും പോലീസ് പറഞ്ഞു.

1996 -ൽ ഡൽഹിയിൽ ഒരു സഹപ്രവർത്തകനെ ഇരുവരും ചേർന്ന് വകവരുത്തി. അന്ന് പോലീസ് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങിപ്പോൾ അവിടുന്ന് മുങ്ങി. മുംബൈയിലെ ഒളിവുജീവിതത്തിനിടയിലാണ് തുണിക്കച്ചവടം നടത്തിപ്പോന്നത്. ബൻസിബെനെയും ഫർസാത്തിനെയും ഇർഷാദിനെയും അറസ്റ്റ് ചെയ്ത എംആർഎ മാർഗ് പോലീസ്, അവരെ കഴിഞ്ഞ ദിവസം ജെജെ മാർഗ് പോലീസിന് കൈമാറി.

ഗിരീഷ് പരുത്തിമഠം